തട്ടത്തുമല നാട്ടുവർത്തമാനം

Sunday, January 31, 2010

ദളിത് സ്ത്രീ ചികിത്സ കിട്ടാതെ മരണപ്പെട്ടു

ദളിത് സ്ത്രീ ചികിത്സ കിട്ടാതെ മരണപ്പെട്ടു

കിളിമാനൂർ, ജനുവരി 30: കിളിമാനൂർ പാപ്പാല കടമ്പ്രവാരത്ത് വീട്ടിൽ ഉഷ (30) മരണപ്പെട്ടു.ഭർത്താവ് ഉപേക്ഷിച്ച ഇവർക്ക് പതിനേഴു വയസ്സുള്ള ഒരു മകളും പതിനാലു വയസ്സുള്ള ഒരു മകനും ഉണ്ട്. കടുത്ത പനി ബാധിച്ച് ഉഷ കേശവപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.

ഈ നിർദ്ധനയായ ദളിത് സ്ത്രീ യഥാസമയം ചികിത്സ കിട്ടാതെയാണ് മരണപ്പെട്ടതെന്ന് പരാതിയുണ്ട്. കിളിമാനൂരിനടുത്ത് പാപ്പാല കടമ്പ്രവാരം കോളനിക്കു സമീപം താമസിയ്ക്കുന്ന പാവപ്പെട്ട ഈ സ്ത്രീയെ കടുത്ത പനിയെ തുടർന്ന് ജനുവരി 29-ന് രാത്രിയും പിറ്റേന്നു രാവിലെയുമായി പലവട്ടം കേശവപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയത്ത് ഡോകടർമാർ ഇല്ലാതിരുന്നതിനാൽ ചികിത്സ ലഭിച്ചില്ലെന്ന് പറയപ്പെടുന്നു.

കിളിമാനൂർ മേഖലയിലെ പാവപ്പെട്ട രോഗികൾക്ക് എളുപ്പം എത്തിച്ചേരാൻ സൌകര്യമുള്ള ഏക സർക്കാർ ആശുപത്രിയുടെ സ്ഥിതി ഏറെക്കാലമായി ശോചനീയമാണ്. ആവശ്യത്തിനു ഡോക്ടർമാരും മറ്റു സ്റ്റാഫുകളും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഈ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ നിരവധി തവണ ജനങ്ങൾ പരാതിപ്പെടുകയും പല സംഘടനകളും സമരം നടത്തുകയും മറ്റും ചെയ്തിട്ടുണ്ട്. എന്നാൽ അധികൃതരുടെ ശ്രദ്ധ വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന പരാതിക്ക് ഇനിയും പരിഹാരമായില്ല.

അടുത്തിടെ ഇവിടെ ഒന്നോ രണ്ടോ പുതിയഡോക്ടർമാർ നിയമിക്കപ്പെട്ടെന്നു പറയുന്നു.എന്നിട്ടും യഥാസമയം രോഗികൾക്ക് ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

മരണം

സത്യപ്രകാശിന്റെ അമ്മ

തട്ടത്തുമല, ജനുവരി 31: പറണ്ടക്കുഴി തെങ്ങുവിള വീട്ടിൽ വീഡിയോഗ്രാഫർ സത്യപ്രകാശിന്റെ അമ്മ രാത്രി പുലർച്ചെ മരണപ്പെട്ടു. കുറച്ചുനാളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ പതിനൊന്നു മണിക്ക് വീട്ടുവളപ്പിൽ നടന്നു.

വിവാഹം

നിഷാറാണിയും പ്രകാശും

തട്ടത്തുമല ജനുവരി 31: തട്ടത്തുമല മണലേത്തുപച്ച നിഷാഭവനിൽ ശ്രീ.ചന്ദ്രന്റെയും ശ്രീമതി.ഗീതയുടെയും മകൾ സി.ജി.നിഷാറാണിയും ചാത്തന്നൂർ ശീമാട്ടിമുക്ക് അടുതല മരക്കുളം പ്ലാവിളവീട്ടിൽ ശ്രീ. രാമചന്ദ്രന്റെയും ശ്രീമതി.നളിനിയുടെയും മകൻ പ്രകാശും തമ്മിലുള്ള വിവാഹം 2010 ജനുവരി 31 ഞായറാഴ്ച നിലമേൽ എസ്.എച്ച്. ആഡിറ്റോറിയത്തിൽ നടന്നു. നിഷാറാ‍ണി തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ പോലീസ് കോൺസ്റ്റബിളായി കഴക്കൂട്ടം സ്റ്റേഷനിൽ സേവനമനുഷ്ടിക്കുന്നു.

Saturday, January 30, 2010

വിവാഹങ്ങള്‍

വിവാഹങ്ങൾ


നിഷാറാണിയും പ്രകാശും


തട്ടത്തുമല: തട്ടത്തുമല മണലേത്തുപച്ച നിഷാഭവനിൽ ശ്രീ.ചന്ദ്രന്റെയും ശ്രീമതി.ഗീതയുടെയും മകൾ സി.ജി.നിഷാറാണിയും ചാത്തന്നൂർ ശീമാട്ടിമുക്ക് അടുതല മരക്കുളം പ്ലാവിളവീട്ടിൽ ശ്രീ. രാമചന്ദ്രന്റെയും ശ്രീമതി.നളിനിയുടെയും മകൻ പ്രകാശും തമ്മിലുള്ള വിവാഹം 2010 ജനുവരി 31 ഞായറാഴ്ച നിലമേൽ എസ്.എച്ച്. ആഡിറ്റോറിയത്തിൽ. നിഷാറാ‍ണി തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ പോലീസ് കോൺസ്റ്റബിളായി കഴക്കൂട്ടം സ്റ്റേഷനിൽ സേവനമനുഷ്ടിക്കുന്നു.


ജാസ്നയും ഫിറോസ്ഖാനും


തട്ടത്തുമല: തട്ടത്തുമല ജാസ്മിൻ മൻസിലിൽ അബ്ദുൽജബ്ബാറിന്റെയും ആരിഫാജബ്ബാറിന്റെയും മകൾ ജാസ്നയും കഴക്കൂട്ടം ഫിറോസ് മൻസിലിൽ റഫീക്കിന്റെയും സുഹ്‌റാ റഫീക്കിന്റെയും മകൻ ഫിറോസ്ഖാനും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 14 ഞായറാഴ്ച കിളിമാനൂർ ടൌൺ ഹാളിൽ. (“കാട്ടുചന്തമാമ“ യുടെ ചെറുമകളാണ് ജാസ്ന.)


റാസിയും സജ്മിയും


വട്ടപ്പാറ: തട്ടത്തുമല വട്ടപ്പാറ റാസി മൻസിലിൽ ഷാഹുൽ ഹമീദിന്റെയും ഖദീജയുടെയും മകൻ റാസിയും പോങ്ങനാട് ആരൂർ മുളയ്ക്കലത്തുകാവ് പള്ളിക്കുന്നിൽ വീട്ടിൽ മുഹമ്മദ് റഷീദിന്റെയും ബീമയുടെയും മകൾ സജ്മിയും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 1 തിങ്കളാഴ്ച കിളിമാനൂർ ശ്രീലക്ഷ്മി ആഡിറ്റോറിയത്തിൽ (മുൻ എസ്.എൻ തിയേറ്റർ). എസ്.എൻ തിയേറ്റർ ഹാളാക്കിയ ശേഷം രണ്ടാമത്തെ കല്യാണമാണിത്. കെ.എസ്.എഫ്.ഇ കിളിമാനൂർ ശാഖയിലെ കളക്ഷൻ ഏജന്റാണ് റാസി.


2010 ഫെബ്രുവരി വാര്‍ത്തകള്‍

2010 ഫെബ്രുവരി വാർത്തകൾ

ഉത്സവം

തട്ടത്തുമല, 2010 ഫെബ്രുവരി 18: നെടുമ്പാറ ആയിരവില്ലി ക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി 18, 19 .

മരണം

കിളിമാനൂർ, ഫെബ്രുവരി 18: ഫ്രാക്ക് ( ഫെഡറേഷൻ ഓഫ് ദ റെസിഡന്റ്സ് അസോസിയേഷൻ കിളീമാനൂർ) ജനറൽ സെക്രട്ടറി ബേബിഹരീന്ദ്രദാസിന്റെ അമ്മ മരണപ്പെട്ടു.

മരണം

ആലംകോട്‌, ഫെബ്രുവരി 18 : തട്ടത്തുമല മറവക്കുഴി സുൽഫിക്കറിന്റെ (ആലുമ്മൂട്) ഭാര്യാ സഹോദരൻ അപകടത്തിൽ മരിച്ചു(ആലംകോട്).

ഉത്സവം

തട്ടത്തുമല, 2010 ഫെബ്രുവരി 17: തട്ടത്തുമല കൈലാസം ഗണപതിപ്പാറ ശക്തിഗണപതി ക്ഷേത്രത്തിലെ വർഷത്തെ ഉതൃട്ടാതി മഹോത്സവത്തോടനുബന്ധിച്ച് മുപ്പത്തിയാറ് ആനകൾ പങ്കെടുത്ത വർണ്ണാഭമായ ഗജമേള ഇന്ന് നടന്നു. മണലേത്തുപച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഗജ ഘോഷ യാത്ര തട്ടത്തുമല ജംഗ്ഷനിൽ എത്തി നാടൻ കലാമേളകളുടെ അകമ്പടിയോടു കൂടി ക്ഷേത്രാങ്കണത്തിലേയ്ക്ക് പോയി. ഇന്നലെ (ഫെബ്രുവരി 16) -ന് ആരംഭിച്ച ഉതൃട്ടാതി മഹോത്സവം ഇന്ന് (ഫെബ്രുവരി 17 ) ന് സമാപിക്കും.


വിവാഹം

ജാസ്നയും ഫിറോസ്ഖാനും

തട്ടത്തുമല: തട്ടത്തുമല ജാസ്മിൻ മൻസിലിൽ അബ്ദുൽജബ്ബാറിന്റെയും ആരിഫാജബ്ബാറിന്റെയും മകൾ ജാസ്നയും കഴക്കൂട്ടം ഫിറോസ് മൻസിലിൽ റഫീക്കിന്റെയും സുഹ്‌റാ റഫീക്കിന്റെയും മകൻ ഫിറോസ്ഖാനും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 14 ഞായറാഴ്ച കിളിമാനൂർ ടൌൺ ഹാളിൽ. (“കാട്ടുചന്തമാമ“ യുടെ ചെറുമകളാണ് ജാസ്ന.)


മരണം

ശ്രീ. ഭുവനചന്ദ്രൻ മരണപ്പെട്ടു.

തട്ടത്തുമല, ഫെബ്രുവരി 6: തട്ടത്തുമല പെരുംകുന്നം കുന്നിൽ വാസുദേവൻ അവർകളുടെ മരുമകൻ ( മകളുടെ ഭർത്താവ്) തട്ടത്തുമല മണലേത്തു പച്ച ജംഗ്ഷനിൽ താമസിക്കുന്ന ഭുവനചന്ദ്രൻ നായർ ഹൃദയാഘാദം മൂലം മരണപ്പെട്ടു.

മതപ്രഭാഷണം

തട്ടത്തുമല, ഫെബ്രുവരി 5: തട്ടത്തുമല മുസ്ലിം ജമാ-അത്ത് പള്ളിയില്‍ ഇന്ന് മുതല്‍ ഏതാനും ദിവസത്തേയ്ക്ക് മതപ്രഭാഷണ പരമ്പര ആരംഭിച്ചു.

മരണപ്പെട്ടു

തട്ടത്തുമല, ഫെബ്രുവരി 4: തട്ടത്തുമല ശാസ്താം പൊയ്ക എസ്.എൻ എന്നറിയപ്പെടുന്ന സാജുദീന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് നിലമേലുള്ള സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഇന്നലെയാണ് ബോഡി ആളുകൾ കണ്ടത്. മരണം നടന്ന ദിവസം കൃത്യമായി അറിയില്ല. കടയ്ക്കൽ ഗവർണ്മെന്റ് ആശുപത്രിയിൽ പോസ്റ്റു മാർട്ടത്തിനു ശേഷം ചടയമംഗലം മുസ്ലിം ജമാ-അത്ത് പള്ളി ഖബർ സ്ഥാനിൽ ഇന്ന് ഉച്ച കഴിഞ്ഞ് ഖബറടക്കം നടന്നു.


വിവാഹങ്ങള്‍

റാസിയും സജ്മിയും

വട്ടപ്പാറ: തട്ടത്തുമല വട്ടപ്പാറ റാസി മൻസിലിൽ ഷാഹുൽ ഹമീദിന്റെയും ഖദീജയുടെയും മകൻ റാസിയും പോങ്ങനാട് ആരൂർ മുളയ്ക്കലത്തുകാവ് പള്ളിക്കുന്നിൽ വീട്ടിൽ മുഹമ്മദ് റഷീദിന്റെയും ബീമയുടെയും മകൾ സജ്മിയും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 1 തിങ്കളാഴ്ച കിളിമാനൂർ ശ്രീലക്ഷ്മി ആഡിറ്റോറിയത്തിൽ (മുൻ എസ്.എൻ.വി തിയേറ്റർ). എസ്.എൻ.വി തിയേറ്റർ ഹാളാക്കിയ ശേഷം രണ്ടാമത്തെ കല്യാണമാണിത്. കെ.എസ്.എഫ്.ഇ കിളിമാനൂർ ശാഖയിലെ കളക്ഷൻ ഏജന്റാണ് റാസി.


Sunday, January 17, 2010

ജ്യോതി ബസു അന്തരിച്ചു


ജ്യോതി ബസു അന്തരിച്ചു

കൊല്‍ക്കത്ത, ജനുവരി 17 : വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം.

മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


രണ്ടര പതിറ്റാണ്ടോളം മുഖ്യമന്ത്രി; പ്രധാനമന്ത്രിയാകാനും ക്ഷണം


കൊല്‍ക്കത്ത: സാമ്രാജ്യത്വത്തിനെതിരെ കനല്‍ക്കാറ്റ് വീശിയ വംഗനാടിന്റെ മണ്ണില്‍ ഉദിച്ച് ഇന്ത്യയാകെ പ്രകാശിച്ച ജ്യോതിബസു രണ്ടര പതിറ്റാണ്ടോളം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി. സിപിഐ എം പോളിറ്റ് ബ്യൂറോയിലെ സ്ഥിരം ക്ഷണിതാവായിരുന്നു. 1914 ല്‍ ജുലൈ 8 ന് ഡോ. നിഷികാന്ത് ബസു ഹേമലത ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞായി കല്‍ക്കത്തയിലാണ് ബസുവിന്റെ ജനനം.

സെന്റ് സേവ്യേഴ്സ് സ്കൂളില്‍ വിദ്യാഭ്യാസം. 1935 ല്‍ കല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം നേടി. പഠനകാലത്താണ് പൊതുപ്രവര്‍ത്തനത്തിലേക്ക് തരിയുന്നത്. ലണ്ടനിലെ നിയമ പഠനത്തിനിടെ മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ടി നേതാക്കളായ ഹാരി പോളിറ്റ്, രജനി പാംദത്ത്, ബെന്‍ ബ്രാഡ്ലി തുടങ്ങിവരുമായി അടുത്ത് ഇടപഴകി. ലണ്ടനിലെ ഇന്ത്യന്‍ ലീഗ്, ഇന്ത്യന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ എന്നിവയുടെ പ്രവര്‍ത്തകനും ലണ്ടന്‍ മജ്ലിസിന്റെ സെക്രട്ടറിയുമായി.

1940 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായി. തുടക്കം ട്രേഡ് യൂണിയന്‍ രംഗത്തായിരുന്നു. ബി എന്‍ റെയില്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്റെയും ആള്‍ ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന്റെയും ഉള്‍പടെ നിരവധി ട്രേഡ്യൂണിയനുകളുടെ നേതൃത്വം വഹിച്ചു. 1946 ല്‍ ബംഗാള്‍ നിയമസഭാംഗമായി.

1952 മുതല്‍ 57 വരെ കമ്മ്യൂണിസ്റ്റ് പാര്‍ടി പശ്ചിമ ബംഗാള്‍ പ്രൊവിഷണല്‍ കമ്മറ്റിയുടെ സെക്രട്ടറിയായ ജ്യോതിബസു 1964 മുതല്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായി. 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 67 വരെ പ്രതിപക്ഷനേതാവ്. 1967 ലും 69 ലും അധികാരമേറ്റ ഐക്യമുന്നണി ഗവര്‍മെണ്ടുകളില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും വഹിച്ചു.

1977 ജു 21 നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി ചരിത്രത്തില്‍ ഇടം നേടി. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. 2000 നവംബര്‍ ആറിന് ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞു.

1996 ല്‍ ഐക്യമുന്നണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജ്യോതിബസുവിന്റെ പേര് നിര്‍ദേശിച്ചു. ആ ഘട്ടത്തില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടതില്ലെന്ന് പാര്‍ടി തീരുമാനിച്ചു. 2008 ലെ കോയമ്പത്തൂര്‍ പാര്‍ടി കോഗ്രസില്‍ പൊളിറ്റ്ബ്യൂറോയില്‍ നിന്ന് ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി തുടര്‍ന്നു.

വലയ സൂര്യഗ്രഹണം

വലയ സൂര്യഗ്രഹണം

ജനുവരി 15: ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദൈർഘ്യമേറിയ ഒരു ആകാശവിസ്മയത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിച്ചു; വലയ സൂര്യഗ്രഹണം; ആകാശത്തൊരു വജ്രത്തിളക്കം! ലക്ഷക്കണക്കിനാളുകൾ വിജ്ഞാന കുതൂഹലത്തോടും അത്യുത്സാഹത്തോടും ഈ അപൂർവ്വക്കാഴ്ചയെ വരവേറ്റു; കണ്ടറിഞ്ഞു. ഇനി 1033 വർഷം കഴിഞ്ഞേ മറ്റൊരു ദൈർഘ്യമേറിയ ഒരു വലയസൂര്യഗ്രഹണം ദൃശ്യമാവുകയുള്ളു.

ഇന്ത്യയിൽ തമിഴ്നാട്ടിലെ ധനുഷ്കോടിയിലാണ് ഏറ്റവും നന്നായി ഈ വലയ സൂര്യഗ്രഹണം ദൃശ്യമായത്. തമിഴ്നാട്ടിലെ കന്യാകുമാരിയിലും, കേരളത്തിൽ തിരുവനന്തപുരം,വർക്കല തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലും ഇത് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. തിരുവനന്തപുരത്തും വിപുലമായ സൌകര്യങ്ങളാണ് പൊതുജനങ്ങൾക്ക് ഈ സൂര്യഗ്രഹണം ദർശിക്കാൻ ഒരുക്കിയിരുന്നത്.കേരളത്തിന്റെ വടക്കൻ മേഖലകളിൽനിന്നു പോലും സ്കൂൾ കുട്ടികളടക്കം വ്യക്തമായി ദൃശ്യം കാണുവാൻ വേണ്ടി ധാരാളംപേർ തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഈ സൂര്യഗ്രഹണ ദിവസത്തിന് മറ്റ് ചില പ്രത്യേകതകളും ഉണ്ടായിരുന്നു. ഗ്രഹണമാ‍ണെന്ന് കരുതി പേടിച്ച് ആരും പുറത്തിറങ്ങാതിരുന്നില്ല. ആരും ഭക്ഷണം കഴിക്കാതിരുന്നില്ല. (അറിവില്പെടാതെ ആരെങ്കിലും കതകടച്ചിരുന്നോ എന്ന് അറിയില്ല.) എന്തായാലും ഗ്രഹണം കാണാൻ സൌകര്യം ഒരുക്കുന്നതിനോടൊപ്പംതന്നെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം കൂടി പലയിടത്തും നടത്തിയിരുന്നു. ബന്ധപ്പെട്ട ചില സർക്കാർ സ്ഥാപനങ്ങളും ശാസ്ത്ര സംഘടനകളും ശാസ്ത്ര പ്രചാരകരും ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.

ഗ്രഹണദിവസം ഭഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ലെന്ന അന്ധവിശ്വാസം ഇല്ലാതാക്കാൻ പലയിടത്തും ഈ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. കൊച്ചു കുട്ടികൾ പോലും നിർഭയം ചായയും ഭക്ഷണവും മറ്റും കഴിക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും കാണിച്ചു. നമ്മുടെ മിക്ക ദൃശ്യമാധ്യമങ്ങളും സൂര്യഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന തരത്തിൽ വാർത്തകൾ നൽകിയെന്നതും അഭിനന്ദനാർഹമാണ്.

ഗ്രഹണം പകർത്തുന്നതിനും തത്സമയം അത് പ്രേക്ഷകരെ കാണിക്കുന്നതിനും ദൃശ്യമാധ്യമങ്ങൾ വളെരെ നേരത്തെതന്നെ വേണ്ട സംവിധാനങ്ങൾ ഒരുക്കി കാത്തിരുന്നു. വ്യക്തമായി വലയഗ്രഹണം കാണാൻ കഴിയുന്ന വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ റ്റി.വി ചാനലുകൾ യഥാസമയം കാണിച്ചുകൊണ്ടിരുന്നു. രാവിലെ പതിനൊന്നു മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ദൃശ്യമാധ്യമങ്ങൾ സൂര്യഗ്രഹണദൃശ്യത്തിൽ നിന്നും കണ്ണെടുത്തില്ല.

തിരുവനന്തപുരം ഭാഗത്ത് പൂർണ്ണ വലയം ദൃശ്യമായത് ഉച്ചയ്ക്ക് ഒരു മണിയ്ക്കും ഒന്ന് ഇരുപതിനും ഇടയ്ക്കായിരുന്നു. ചന്ദ്രൻ സൂര്യന്റെ ഉള്ളിൽ അകപ്പെടുന്നതുപോലെയും അതിനു ചുറ്റും സൂര്യന്റെ ഒരു വലയം മാത്രം വജ്രം പോലെ തിളങ്ങി നിൽക്കുന്നതായുമാണ് കണ്ടത്. മനോഹരമായ ദൃശ്യം തന്നെയായിരുന്നു അത്! ഈ വലയഗ്രഹണത്തിന്റെ സമയം പോലും വളരെ കൃത്യതയോടെ പ്രവചിക്കുവാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞു.

ഇന്നത്തെ ഗ്രഹണത്തിന്റെ സമയത്തില്പോലും അല്പം വ്യതിയാനം വന്നില്ല. ശാസ്ത്രജ്ഞർ മുൻപേ പറഞ്ഞതുപോലെ തന്നെ വളരെ സമയ കൃത്യത പാലിച്ചു കൊണ്ട് നട്ടുച്ചയ്ക്ക് ഒരു അസ്തമയം പോലെ, ചെറിയൊരു വെയിൽ മങ്ങലോടെ ആ വലയഗ്രഹണം കടന്നു പോവുകയയിരുന്നു!

ശാസ്ത്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടുതൽ ദൃഢമാകുന്നുവെന്ന സൂചന ഈ ഗ്രഹണം നൽകുന്നുണ്ട്. കാരണം ഇത് കാണാനുള്ള ആളുകളുടെ താല്പര്യത്തിനു പിന്നിൽ ഒരു ശാസ്ത്ര കുതൂഹലം ഉണ്ടായിരുന്നു. ഈ ഗ്രഹണം പട്ടാപ്പകൽ സംഭവിച്ചു എന്നതു കൊണ്ട്കൂടി എല്ലാവർക്കും ഇത് കാണാൻ അവസരം ഉണ്ടായി. നട്ടുച്ച്യ്ക്ക് ഒരു സൂര്യാസ്തമയം എന്ന് ഏതോ റ്റി.വി ചാനൽ വിശേഷിപ്പിച്ചിരുന്നു, ഈ ഗ്രഹണത്തെ!

ശാസ്ത്രത്തിനു മുന്നിൽ അന്ധവിശ്വാസങ്ങൾ വഴിമാറുന്നത് ആശ്വാസമാണ്. മുൻപ് സാക്ഷര കേരളക്കാരത്രയും ഒരു ഗ്രഹണത്തിന് കതകടച്ച് വീട്ടിലിരുന്നപ്പോൾ നിരക്ഷരൻ കൂടുതലുള്ള ബീഹാറുകാർ നിർഭയം ഗ്രഹണം കണ്ടുവെന്നൊരു പരിഹാസത്തിന് സാക്ഷരകേരളീയരെക്കുറിച്ച് ഉണ്ടായിരുന്നത് ഇപ്പോൾ മാറിക്കിട്ടിയെന്നു പറയാം.

ഈയുള്ളവൻ രണ്ടുമൂന്നു ദിവസമായി ഒരു ജലദോഷപ്പനി മൂലം വീട്ടിൽ വിശ്രമത്തിലാണ്. കിടന്നും ഇടയ്ക്കിടെ കമ്പ്യൂട്ടറിനും, റ്റി.വി യ്ക്കും മുന്നിൽ ഇരുന്നും ചെലവഴിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. സുഖമില്ലാത്തതിനാൽ പോകാൻ കഴിഞ്ഞില്ല.

ഇന്നത്തെ ഗ്രഹണം ഈയുള്ളവൻ കണ്ടത് റ്റി.വി ചാനലുകളിലൂടെത്തന്നെ. കൂടാതെ ഇടയ്ക്ക് ഓലഷെഡിനുള്ളിൽ മുകളിലെ സുഷിരങ്ങളിലൂടേ കോഴിമുട്ടയുടെ ആകൃതിയിൽ തറയിൽ പതിക്കുന്ന വെയിൽ (വെയിൽമുട്ട എന്നാണ് നമ്മൾ ഇതിനെ വിളിയ്ക്കുന്നത്)വെട്ടം നോക്കിയും ഗ്രഹണം നിരീക്ഷിയ്ക്കുകയുണ്ടായി.

കുട്ടിക്കാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നോക്കരുതെന്നു മുന്നറിയിപ്പുണ്ടായിരുന്ന ഒരു ഗ്രഹണം കണ്ടത് ഇന്നും മറന്നിട്ടില്ല. പടമെടുക്കാത്ത ഫിലിം കണ്ണുകളിൽ വച്ചും പാത്രത്തിൽ നീലം കലക്കിയും ഒക്കെയായിരുന്നു അന്നത്തെ ഗ്രഹണം കാണൽ. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വെയിലും നിഴലുമൊക്കെ നോക്കി സമയം നിർണ്ണയിക്കുന്ന ഉമ്മ ഓലകെട്ടിയ നമ്മുടെ വീടിന്റെ അടുക്കളയിലേയ്ക്കു ക്ഷണിച്ചത്. “ഫിലിമും, നീലം കലക്കിയ വെള്ളവുമൊന്നും വേണ്ട, ഗ്രഹണം കാണാൻ എല്ലരും ഇങ്ങോട്ടു വരീൻ” എന്ന്!

ചെല്ലുമ്പോൾ ഓലപ്പുരയിലെ വട്ടസുഷിരങ്ങളിലൂടെ പൂർണ്ണവൃത്തത്തിലും ദീർഘവൃത്തത്തിലുമൊക്കെ തറയിലും ഭിത്തിയിലും ഒക്കെ പതിയ്ക്കുന്ന വെയിൽമുട്ടകളിൽ സൂര്യഗ്രഹണം ദർശിക്കാൻ കഴിയുന്നത് കാണിച്ചു തന്നു. വീടിനോട് ചേർന്ന് ഷെഡ് കെട്ടിയിരിക്കുന്നതു കൊണ്ട് ഇന്ന് ആ പഴയ ഓർമ്മകളിലേയ്ക്ക് പോകാനും കഴിഞ്ഞു.

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം , ജനുവരി 15: നട്ടുച്ചയുടെ കത്തുന്ന വെയിലിന് മെല്ലെ ചൂടും പ്രഭയും കുറഞ്ഞുവന്നു. ആകാശത്ത് സൂര്യനും ചന്ദ്രനും ചേര്‍ന്നുള്ള 'ഒളിച്ചുകളി' പൂര്‍ണതയിലെത്തിയിരുന്നു. സൂര്യബിംബത്തിനു നടുവില്‍ വലിയൊരു കറുത്ത പൊട്ടുപോലെ ചന്ദ്രന്‍. അതിനു ചുറ്റുമായി രത്നമോതിരംപോലെ 'സൂര്യവലയം'. നിമിഷം അനന്തപുരിയില്‍ സൃഷ്ടിച്ചത് ആവേശത്തിന്റെ അലയൊലികള്‍. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യഗ്രഹണം ദര്‍ശിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്ങിക്കൂടിയവര്‍ ആഹ്ളാദാരവങ്ങളുമായി സൌരോത്സവത്തില്‍ പങ്കാളികളായി. ശാസ്ത്രബോധം സംസ്കാരമായി വളര്‍ത്തുമെന്ന ആഹ്വാനമായിരുന്നു വന്‍ ജനസാന്നിധ്യം.

ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് കൊട്ടാരപരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കാളികളായി. വിവിധ ജില്ലകളില്‍നിന്നുള്ള രണ്ടായിരം വിദ്യാര്‍ഥികളും പങ്കെടുത്തു. സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് ഏറ്റവും പുതിയ ടെലിസ്കോപ്പുകളും മറ്റ് സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. നാലായിരത്തോളം പ്രത്യേക തരം കണ്ണടകളും നല്‍കി. സൂര്യഗ്രഹണം എല്‍സിഡി ടിവി വഴി തത്സമയം കാണിച്ചു. നാസിക് ഒബ്സര്‍വേറ്ററി ഡയറക്ടര്‍ രവികിര, ഡോ. ദുരെ(കൊല്‍ക്കത്ത), ഡോ. പി ആര്‍ പ്രിന്‍സ്, പ്രൊഫ. കെ പാപ്പൂട്ടി എന്നിവര്‍ പ്രഭാഷണം നടത്തി. സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജറാള്‍ഡ് പ്രകാശ് അധ്യക്ഷനായി. കുട്ടികളുടെ മാജിക് ഷോയും ഉണ്ടായിരുന്നു. നഗരസഭ സെന്‍ട്രല്‍ സ്റേഡിയത്തില്‍ സംഘടിപ്പിച്ച കാഴ്ച 2010 ഏറെ ശ്രദ്ധേയമായി. നഗരവാസികളും വിദ്യാര്‍ഥികളുമടക്കം വന്‍ ജനക്കൂട്ടം ഇവിടെ എത്തി. മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ സി ജയന്‍ബാബു അധ്യക്ഷനായി.

വലയ സൂര്യഗ്രഹണം കാണാനും പഠിക്കാനും വിദേശ ശാസ്ത്രജ്ഞരും ഫോട്ടോഗ്രാഫര്‍മാരും വര്‍ക്കല പാപനാശത്തെത്തി. അത്യന്താധുനിക ടെലിസ്കോപ്പുകളും ക്യാമറകളും സജ്ജീകരിച്ചിരുന്നു. വിനോദസഞ്ചാരത്തിന് എത്തിയ വിദേശസഞ്ചാരികള്‍ക്കും വലയ സൂര്യഗ്രഹണം വേറിട്ട അനുഭവമായി. സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്നത് സംസ്ഥാനത്ത് വര്‍ക്കല നിന്നായതിനാല്‍ ദേശവിദേശങ്ങളില്‍ നിന്നായി ശാസ്ത്രകാരന്മാരുടെ അനവധി സംഘമാണ് പാപനാശത്ത് എത്തിച്ചേര്‍ന്നത്. ഗ്രഹണം നടന്ന വെള്ളിയാഴ്ച രാവിലെതന്നെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി മാധ്യമസംഘങ്ങളും എത്തി. ഡിടിപിസിയുടെ വര്‍ക്കല പാപനാശത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിശാലമായ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ദേശാഭിമാനി

ഡോ. കെ.എസ്. മനോജിന്റെ സി.പി.എമ്മിൽ നിന്നുള്ള രാജിയെപ്പറ്റി

ഡോ. കെ.എസ്. മനോജിന്റെ സി.പി.എമ്മിൽ നിന്നുള്ള രാജിയെപ്പറ്റി

അങ്ങനെ ഡോ. കെ.എസ്. മനോജും താരമായി. ഈ ചാനലുകളായ ചാനലുകളൊക്കെ വന്നതിനു ശേഷം ഒരിക്കലെങ്കിലും, ഏതാനും നിമിഷത്തേയ്ക്കെങ്കിലും ന്യൂസ് മേയ്ക്കർ ആവുക എന്നത് ഇന്ന് പലർക്കും ഒരു ഹരമാണ്. അതിന് എന്ത് നെറികേടും ചിലർ കാണിയ്ക്കും. ആരെങ്കിലും ചുമന്നുകൊണ്ട് നടക്കുകയാണെങ്കിൽ പെട്ടെന്ന് ഒരു നിമിഷം ചാടിയിറങ്ങിയിട്ട് ചുമന്നു കൊണ്ടു നടന്നവന്റെ തന്നെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പി നന്ദി കാണിയ്ക്കും. ചിലരാക്കട്ടെ ചെളിയും കല്ലും മണ്ണുമൊക്കെ വാരിയെറിയും. മറ്റൊരു ചുമട്ടുകാരനെ കിട്ടിയാലോ പിന്നെ അവന്റെ ചുമലിൽ കയറിയിരുന്നുകൊണ്ടാവും ഉപദ്രവിയ്ക്കുക.

ഇപ്പോൾ ഡോ.കെ.എസ്. മനോജിന് വെളിപാടുണ്ടായിരിയ്ക്കുന്നു. പാർട്ടി നേതാക്കൾ മത ചടങ്ങുകളിൽ നിന്നു വിട്ടുനിൽക്കണമെന്ന പാർട്ടി നിർദ്ദേശമാണത്രേ പാർട്ടിയിൽ നിന്നും രാജിവയ്ക്കാൻ കാരണം. സി.പി.എമ്മിൽ രാജി എന്നൊരു സമ്പ്രദായം ഇല്ല എന്ന മിനിമം അറിവെങ്കിലും പാർട്ടിയെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടോ എന്നറിയില്ല. ആരെങ്കിലും രാജി നൽകിയാൽ രാജി തള്ളിക്കളഞ്ഞിട്ട് പാർട്ടിയിൽ നിന്നും പുറത്താക്കുക എന്ന രീതിയാണ് സി.പി.ഐ (എം) സാധാരണ സ്വീകരിയ്ക്കുക.

എന്തായാലും ഇന്ത്യയുടെ പരമോന്നതമാ‍യ നിയമനിർമ്മാണ സഭവരെ ചെന്ന് ആ കസേരയിൽ ഒന്നിരിയ്ക്കാൻ അവസരം തന്ന ഒരു പ്രസ്ഥാനത്തെ ബുദ്ധിമുട്ടിയ്ക്കുവാൻ തെരഞ്ഞെടുത്ത സമയം കൂടി കണക്കിലെടുക്കുമ്പോൾ ഈ കടുത്ത മതവിശ്വാസി എന്തായാലും ദൈവഭയം തീരെയെല്ലെന്നല്ല, ഒരു കടുത്ത നിരീശ്വരവാദി തന്നെയോ എന്നു സംശയിക്കേണ്ടിയിരിയ്ക്കുന്നു. ഒരു ദൈവവിശ്വാസിയ്ക്ക് ഇത്ര ക്രൂരമായ ഒരു മനസുണ്ടാവില്ല.

ഈ പാർട്ടിയിൽ പ്രവർത്തിയ്ക്കാൻ താല്പര്യമില്ലെങ്കിൽ ഒരു പരുവത്തിന് ക്രമേണ ക്രമേണ പാർട്ടി ബന്ധം ഉപേക്ഷിച്ച് തന്റെവഴിയ്ക്കു പോകുന്ന തരത്തിൽ തന്ത്രപരമായ ഒരു പിന്മാറ്റം ആകാമായിരുന്നു. പക്ഷെ അതു വാർത്തയാകില്ലല്ലോ. പെട്ടെന്നു പിന്നെ ഒരു ചുമട്ടുകാരനെ കിട്ടിയെന്നുമിരിയ്ക്കില്ല. ഇതിപ്പോൾ സി.പി.എമ്മിന്റെ എതിരാളികൾ ഇനി പൊക്കിയെടുത്തുകൊള്ളുമല്ലോ. അപ്പോൾ വിഷയം പാർട്ടിയുടെ തെറ്റുതിരുത്തൽ രേഖയിലെ മതകാര്യങ്ങൾ സംബന്ധിച്ച ആ പരാമർശമൊന്നുമാകാനിടയില്ല. അതിനപ്പുറം എന്തൊക്കെയോ ഉണ്ടാകാം മനോജിന്റെ മനസിൽ. ആയിക്കോട്ടെ!

ഒരാൾക്ക് എപ്പോൾ വേണമെങ്കിലും തന്റെ ആശയങ്ങളിലും നിലപാടുകളിലും ഒക്കെ മാറ്റം വരുത്താൻ ജനാധിപത്യം അനുവദിക്കുന്നുണ്ട്. വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രവും പാർട്ടിയുമൊക്കെ ഇങ്ങനെ മാറാം. അതു കാലുമാറ്റമെന്നോ അവസരവാദമെന്നോ ഒക്കെയുള്ള ആക്ഷേപങ്ങൾ ഉണ്ടാകുമെങ്കിലും അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ല. ആ നിലയിൽ ഡോ.കെ.എസ്. മനോജിനും പാർട്ടിവിടാം. മറ്റൊരു പാർട്ടിയിൽ ചേരുകയും ചെയ്യാം. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. പ്രത്യേകിച്ചും ആലപ്പുഴ പോലൊരു പാർളമെന്റ് മണ്ഡലത്തിൽ നുന്നും പാർട്ടിയ്ക്ക് ഒരു വിജയം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സഹായിച്ചിട്ടുണ്ട് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ.

പക്ഷെ ഒന്നു ചോദിയ്ക്കുവാനുള്ളത് മതവിശ്വാസങ്ങളോട് സി.പി.എം പാർട്ടിയുടെ സമീപനവും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സമീപനവും തമ്മിലുള്ള വ്യത്യാസം എം.പി ആയി മത്സരിയ്ക്കാൻ സമയത്തൊന്നും ശ്രീ. മനോജിന് അറിയില്ലായിരുന്നോ? സി.പി.എം ഒരു മതവിരുദ്ധ പ്രസ്ഥാനം എന്ന നിലയിലല്ല പ്രവർത്തിയ്ക്കുന്നത്. ഈ ബഹുമത സമൂഹത്തിൽ അത് പ്രയാസവുമാണ്. മതേതര പ്രസ്ഥാനങ്ങൾ എന്നു പറഞ്ഞാൽ മതരഹിത പ്രസ്ഥാനങ്ങൾ എന്നല്ല അർത്ഥമാക്കുന്നത്. അത് കോൺഗ്രസ്സ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും.

സി.പി.എമ്മിലും കോൺഗ്രസ്സിലുമൊക്കെ പ്രവർത്തിയ്ക്കുന്നവർ ബഹുഭൂരിപക്ഷവും ഏതെങ്കിലും മതങ്ങളിൽ വിശ്വസിയ്ക്കുന്നവരും കൂടിയാണ്. മതവിശ്വാസം ഇല്ലാത്തവരും ഈ രണ്ട് പ്രസ്ഥാനങ്ങളിലും ഉണ്ട്. എനിയ്ക്കറിയാവുന്ന യുക്തിവാദി സംഘത്തിന്റെ ഒരു ജില്ലാ സെക്രട്ടറി കെ.പി.സി.സി മെമ്പറാണ്. ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാകാത്ത കോൺഗ്രസ്സ് നേതാക്കൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസ്സിൽ നിന്നും ആരും വിട്ടു പോയിട്ടില്ല.

സി.പി.എമ്മിൽ ഉള്ളവരിൽ നല്ലൊരുപങ്കും പണ്ടും ഇപ്പോഴും ഏതെങ്കിലും മതത്തിന്റെ ആരാധനാ രീതിയും മറ്റും പിന്തുടരുന്നവരാണ്. എം.പി ആയതിനുശേഷം സ്വന്തം മതാ‍ചാരങ്ങൾ പിന്തുടരുന്നതിൽ പാർട്ടി ഡോ. മനോജിനെ മാത്രമായി വിലക്കിയതായി കേട്ടിട്ടില്ല. പാർട്ടി തിരുത്തൽ രേഖയിൽ അങ്ങനെ ഒരു പരാമർശം വന്നത് ചില അനഭിലഷണീയ പ്രവണതകൾ കണ്ടെത്തിയതുകൊണ്ടാണ്. വർഗ്ഗീയതയും തീവ്രവാദവും മറ്റും വളർന്നു വരുന്ന ഒരു സാഹചര്യത്തിൽ മതപരമായ കാര്യങ്ങളിൽ അല്പം ചില സൂക്ഷ്മതകൾ പാർട്ടിയുടെ നേതാക്കന്മാർ പുലർത്തണം എന്നു പറഞ്ഞിട്ടുണ്ടാകും.

കാരണം പലരും മതം ഒരു വിശാസം എന്നതിനേക്കാൾ വികാരമായും, അലങ്കാരമായും ഒക്കെ കൊണ്ട് നടക്കുന്നത് മറ്റുള്ളവരുടെ ദൃഷ്ടിയിൽ ചില തെറ്റിദ്ധാരണകൾക്കിടയാക്കും എന്നതാണ്. എന്നുവച്ച് തിരുത്തൽ രേഖ വന്നതിനുശേഷം പാർട്ടി പ്രവർത്തകർ അമ്പലങ്ങളിലോ, പള്ളികളിലോ ചർച്ചുകളിലോ പോകാതിരിയ്ക്കുന്നില്ല. അങ്ങനെ പോയതിന്റെ പേരിൽ ആരുടെ പേരിലും നടപടിയെടുത്തിട്ടില്ല.

എന്നാൽ മതത്തിനുപരി മറ്റൊന്നുമില്ലെന്നും, മതവിശ്വാസത്തെക്കാൾ മഹത്തരമായ മറ്റൊരു വിശ്വാസവും ഇല്ലെന്നും ഉള്ള തരത്തിൽ ഒരു നിലപാട് കമ്മ്യൂണിസ്റ്റ്കാർക്കു സ്വീകരിയ്ക്കാൻ കഴിയില്ല. ഏതെങ്കിലും ഒരു വിശ്വാസം മനുഷ്യന് എന്തെങ്കിലും ആശ്വാസം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ അതിനെ എതിർക്കേണ്ടതില്ലെന്ന നിർദ്ദോഷവും ജനാധിപത്യപരവുമായ ഒരു നിലപാടെടുക്കുവാനേ കമ്മ്യൂണിസ്റ്റുകാർക്ക് പറ്റു. മതത്തെ പ്രകോപിപ്പിയ്ക്കുവാൻ പോകില്ല്ലെന്നല്ലാതെ മതങ്ങളെ വളർത്താനോ നിലനിർത്താനോ ഉള്ള ബാദ്ധ്യത കമ്മ്യൂണിസ്റ്റുകാർക്കില്ല. ഏതു വിശ്വാസമായാലും മനുഷ്യനെ ചൂഷണം ചെയ്യരുതെന്നും സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ഉള്ളതാണ് കമ്മ്യൂണിസ്റ്റുകൾക്ക് താല്പര്യപ്പെടാവുന്ന കാര്യം.

ഇതൊന്നും അറിയാ‍തെയാണ് ഡോ.കെ.എസ്. മനോജ് സി.പി.എമ്മിൽ ചേർന്നതെന്നോ എം.പി ആയതെന്നോ കരുതാൻ ആകില്ല. അത്രയ്ക്ക് അറിവില്ലാത്ത ശിശുവൊന്നുമായിരുന്നില്ലല്ലോ അദ്ദേഹം. അല്പം പാണ്ഡിത്യമൊക്കെ ഉള്ള ആളുതന്നെ ആയിരുന്നില്ലേ? സി.പി.എം അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് അദ്ദേഹം ഒരു മത വിശ്വാസിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആയിരുന്നു. അദ്ദേഹം എം.പിയും പാർട്ടി മെമ്പറും ഒക്കെ ആയിക്കഴിയുമ്പോൾ മതം ഉപേക്ഷിയ്ക്കുമെന്ന് പാർട്ടി പ്രതീക്ഷിയ്ക്കുകയോ അങ്ങനെ ആഗ്രഹിയ്ക്കുകയോ ചെയ്തിട്ടില്ല.

അദ്ദേഹത്തെ ഒരു സ്ഥാനാർത്ഥിയാക്കുമ്പോഴുള്ള വിജയസാദ്ധ്യത അന്നൊരു മുഖ്യ പരിഗണനാവിഷയം തന്നെ ആയിരുന്നു. എന്നാൽ അതുമാത്രമല്ലല്ലോ. മതരംഗത്തുൾപ്പെടെ അദ്ദേഹം നടത്തിയിട്ടുള്ള മനുഷ്യ സേവാപരമായ പ്രവർത്തനങ്ങൾ കൂടി കണ്ടിട്ടാണ് സി.പി.എം അദ്ദേഹത്തെ ഈ പാർട്ടിയുടെ ഭാഗമാക്കി നിർത്താൻ ആഗ്രഹിച്ചിട്ടൂള്ളത്. ഒരു പാർളമെന്റു മണ്ഡലം പിടിയ്ക്കുക എന്നതിലുപരി ഡോ.കെ.എസ്.മനോജിന് നൽകിയ ഒരു അംഗീകാരവും അവസരവും കൂടിയായി കരുതിയെങ്കിലും പാർട്ടിയെ നിന്ദിയ്ക്കാതിരിയ്ക്കാമായിരുന്നു അദ്ദേഹത്തിന്!

എന്തായാലും എല്ലാ രാഷ്ട്രീയപാർട്ടിക്കാരും, കോൺഗ്രസ്സ് ആകട്ടെ കമ്മ്യൂണിസ്റ്റ് ആകട്ടെ ഓർക്കേണ്ട ഒരു കാര്യമുണ്ട്. പാർട്ടിക്കുവേണ്ടിയും പാർട്ടിയ്ക്കുള്ളിൽ നിന്ന് ജനങ്ങൾക്കു വേണ്ടിയും അഹോരാത്രം പ്രയത്നിക്കുന്ന പലർക്കും പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാതിരുന്നാലും സ്വന്തം പാർട്ടിയെ മരണം വരെ നെഞ്ചോട് ചേർത്തു പിട്യ്ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. കോൺഗ്രസ്സിലും സി.പി എമ്മിലും ഒക്കെ. അതുകൊണ്ട് സർവ്വതന്ത്ര സ്വതന്ത്രരെയും ബുദ്ധി മുഴുവൻ ആവാഹിച്ചുകയറ്റി ബുദ്ധിജീവിപ്പട്ടം നേടിയവരെയുമൊക്കെ പൊക്കിയെടുത്ത് വലിയ വലിയ സിംഹാസനങ്ങളിലൊക്കെ ഇരുത്തുമ്പൊൽ ഇനിയെങ്കിലും ചില കരുതലുകൾ വേണം.

സി.പി.എമ്മിനു ഇത്തരക്കാരിൽ നിന്നും പണികിട്ടുന്നത് അടുത്ത കാലത്ത് കൂടിവരികയാണ്. ബിദ്ധിജീവിയും സർവതന്ത്ര സ്വതന്ത്രന്മാനുമൊന്നും അല്ലാത്ത പാർട്ടി പ്രവർത്തകരെത്തന്നെ പലവട്ടം എം.പിയും , എം.എൽ.എയുമൊക്കെ ആക്കുമ്പൊൾ അവർപിന്നെ പുഴ വിൽക്കണമെന്നും ചിലപ്പോൾ പാർട്ടിയെ തന്നെ വിറ്റും രാജ്യം വികസിപ്പിയ്ക്കണമെന്നുമൊക്കെ തോന്നുന്ന പ്രവണത ഏറുന്നുണ്ട്. എന്തായാലുമിത്തരക്കാരുടെ എണ്ണ പ്പെരുക്കം ഇനി ഉണ്ടാകാതെ സൂക്ഷിച്ചാൽ നന്ന്!

എന്തായാലും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും അർഹിക്കുന്ന ആദരവ് വച്ചുപുലർത്തുന്ന ഒരു രാ‍ഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ഡോ. കെ.എസ്. മനോജിന്റെ അനവസരത്തിലെ അനുചിതമായ ഈ പാർട്ടിവിടലിൽ ഒരു പ്രതിഷേധം ഉള്ളിലുണ്ടായത് വിനയപൂർവ്വം പ്രകടിപ്പിയ്ക്കാൻ ഈ പോസ്റ്റ് സമർപ്പിയ്ക്കുന്നു.

ജ്യോതി ബസു അന്തരിച്ചു; ആദരാജ്ഞലികള്‍!


കൊല്‍ക്കത്ത ജനുവരി 17 : വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം. മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Wednesday, January 13, 2010

വിവരാവകാശനിയമവും ഡൽഹി ഹൈക്കോടതി വിധിയും

വിവരാവകാശനിയമവും ഡൽഹി ഹൈക്കോടതി വിധിയും

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിൻ കീഴിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി വിധി. ഇത് ഒരു വിവാദത്തിലേയ്ക്ക് നീങ്ങുകയാണ്. സുപ്രീം കോടതി ഇതിനെതിരെ അപ്പീൽ പോകുമെന്നും പറയുന്നു. ഒരു കീഴ്കോടതി അതിന്റെ തന്നെ പരമോന്നത കോടതിയെ സംബന്ധിച്ച് വിധി പറയുക, അതിനെതിരെ പരമോന്നത കോടതി അപ്പീൽ നൽകുക; ഇത് വളരെ അസാധാരണവും വിചിത്രവുമാണ്. എങ്കിലും ചില ചോദ്യങ്ങൾ ഉയർത്തേണ്ടിയിരിക്കുന്നു.

നമ്മുടെ ജുഡീഷ്യറി നമ്മുടെ ജനാധിപത്യ സംവിധാനത്തിനു പുറത്താണോ ? എക്സെംഷെനുണ്ടോ എന്നത് തന്നെ ചോദ്യം. സുപ്രീം കോടതിവരെ ഉൾപ്പെടുന്ന ജുഡീഷ്യറിയും ഇന്ത്യയുടെ ലിഘിത ഭരണഘടനയ്ക്ക് വിധേയമാണെന്നാണ് നമ്മൾ മനസിലാക്കിയിട്ടുള്ളത്. അതങ്ങനെ തന്നെയാണു താനും. ജനാധിപത്യ മാർഗ്ഗത്തിലൂടെ അധികാരത്തിലേറുന്ന ഭരണകൂടത്തിനെതിരെ പോലും വിധിന്യായ അധികാരം ജുഡീഷ്യറിക്കു നൽകിയിരിക്കുന്നത് നമ്മുടേ ജനാധിപത്യത്തെ സംരക്ഷ്യ്ക്കുവാനാണ്.

നമ്മുടെ ഭരണഘടനാ നിയമങ്ങളനുസരിച്ച് പോലീസും ജുഡീഷ്യറിയും എല്ലാം ജനാധിപത്യത്തിന്റെ കാവൽ സംവിധാനങ്ങളാണ്. രക്ഷകരാണ്. എന്നുവച്ചാൽ രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഭരണഘടനാപരമായ സംവിധാനങ്ങളിൽ ഒന്നു തന്നെ ജുഡീഷ്യറിയും. രാജ്യത്തെ നിയമങ്ങളെല്ലാം അവർക്കും ബാധകമാണ്. ന്മ്മുടെ ജഡ്ജിമാരും ഇന്ത്യൻ പൌരന്മാരാണ്. ഒരു സാധാരണ ഇന്ത്യൻ പൌരന് ലഭിക്കുന്ന അവകാശങ്ങൾക്ക് ഉപരിയായി സുപ്രീം കോടതി ജഡ്ജിയ്ക്കു പോലും കൂടുതൽ അവകാശങ്ങൾ ഒന്നുമില്ല. ഭരണഘടനാ നിയമങ്ങൾക്കുമുന്നിലും സധാരണ നിയമങ്ങൾക്കുമുന്നിലും ജഡ്ജിമാരടക്കം എല്ലാവരും തുല്യരാണ്.

കോടതി സ്ഥാപനങ്ങളാകട്ടെ മറ്റേതൊരു സർക്കാർ ഓഫീസും പോലെ തന്നെ. പിന്നെങ്ങനെയാണ് വിവരാവകാശ നിയമത്തിൽ നിന്നും സുപ്രീം കോടതിയെയും ജഡ്ജിമാരെയും ഒഴിവാക്കാൻ കഴിയുക. മറ്റു സർക്കാർ ഓഫീസുകളിൽ നിന്നും വിവരങ്ങൾ അറിയാൻ അവകാശം ഉള്ളതുപോലെ തന്നെ സുപ്രീം കോടതി ജഡ്ജിയുടെ ഓഫീസിൽ നിന്നും വിവരങ്ങൾ അറിയാനുള്ള അവകാശം പൌരന്മാർക്കുണ്ട്. മറ്റേതൊരു സർക്കാർ ഉദ്യോഗസ്ഥന്റെയും സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടതുപോലെ ചീഫ് ജസ്റ്റിസ് അടക്കം ജഡ്ജിമാരും സ്വത്തുവിവരം വെളിപ്പെടുത്തേണ്ടതുതന്നെ.

തന്ത്രപ്രധാനമായ വിവരങ്ങൾ കോടതികളെന്നല്ല ഒരു സർക്കാർ ഓഫീസുകളും വെളിപ്പെടുത്തേണ്ടതില്ലെന്നു വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അടക്കം ഓഫീസിൽ നിന്ന് പൌരന്മാർ വിവരങ്ങൾ അറിയുന്നതിൽ എന്താണു തെറ്റ്? പൌരന്മാരുടെ അവകാശങ്ങളെ കോടതി തന്നെ നിഷേധിക്കുന്നതിനു തുല്യമല്ലേ അത്?

ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ നിന്നും വിധിന്യായവുമായി ബന്ധപ്പെട്ട രേഖകൾ മാത്രമല്ലല്ലോ പൌരന്മാർക്ക് അറിയാനുണ്ടാവുക! ഓഫീസ് സംബന്ധമായി മറ്റു പല വിവരങ്ങളും അറിയാനുണ്ടായിക്കൂടെ? ഡൽഹി ഹൈക്കോടതി വിധിയിൽ പറയുന്നതാകട്ടെ നിയമനം, ജസ്റ്റിസിന്റെ സ്വത്തുവിവരം എന്നിവ വെളിപ്പെടുത്തണമെന്നാണ്. അതിൽ എന്താണപകടം? മാത്രവുമല്ല ഒരു ഓഫീസ് പ്രവർത്തനം തന്നെയാണല്ലോ ചീഫ് ജസ്റ്റിസിന്റെ ആസ്ഥാനത്തും നടക്കുന്നത്. അപ്പോൾപിന്നെ ഈ കോടതി ഓഫീസിലെ വിവരങ്ങൾ പൌരന്മാർ അറിയുന്നതിനെ ഭയക്കുന്നതെന്തിന്?

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഭരണഘടനാപരമായി തന്നെ സ്ഥാപിക്കപ്പെട്ടിട്ടുള്ള നീതിന്യായ വിഭാഗങ്ങൾ മാത്രം ജനങ്ങൾക്കും മുകളിലാണോ? ഏതെങ്കിലും കോടതിയ്ക്കോ ജഡ്ജിക്കോ ബന്ധപ്പെട്ട ഓഫീസിനോ ഒരു അപ്രമാദിത്വം കല്പിച്ചു കൊടുക്കുവാൻ സാധിയ്ക്കുമോ? ജഡ്ജിമാരാകുന്നവരും രാജ്യത്തെ പൌരന്മാരല്ലേ? സധാരണ പൌരന്മാരിൽ നിന്നും അധികമായി അവർക്ക് എന്തെങ്കിലുംതരത്തിലുള്ള പ്രാമാണികത്വം നൽകേണ്ടതുണ്ടോ? ഇല്ലെന്നു താന്നെ പറയേണ്ടത്!

Friday, January 1, 2010

പുതുവത്സരാശംസകള്‍

എല്ലാവർക്കും നന്മനിറഞ്ഞ പുതുവത്സരം ആശംസിയ്ക്കുന്നു.

പുതുവത്സര ദിനം തട്ടത്തുമലക്കാർക്ക് ദു:ഖത്തോടെയുള്ള തുടക്കം. ഈ പുതുവത്സരപ്പുലർച്ചയിൽ രണ്ടു മരണങ്ങൾ സംഭവിച്ചു. ചായക്കാറുപച്ചയിൽ മോഹനൻ നായരും (പിരപ്പൻ കോടൻ), വാഴോട് ഗോപിയണ്ണന്റെ സഹോദരിയുമാണ് ഈ പുതുവത്സരത്തിനു നമ്മെ വിട്ടു പിരിഞ്ഞത്. അവരുടെ ദേഹവിയോഗത്തിൽ തട്ടത്തുമല നാട്ടുവർത്തമാനം അനുശോചനം രേഖപ്പെടുത്തുന്നു. ഒപ്പം തന്നെ ഇന്നലെ പുലർച്ചെ കരുനാഗപ്പള്ളിയിൽ ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തുന്നു.

2010 ജനുവരി വാര്‍ത്തകള്‍

ദളിത് സ്ത്രീ ചികിത്സ കിട്ടാതെ മരണപ്പെട്ടു

കിളിമാനൂർ, ജനുവരി 30: കിളിമാനൂർ പാപ്പാല കടമ്പ്രവാരത്ത് വീട്ടിൽ ഉഷ (30) മരണപ്പെട്ടു.ഭർത്താവ് ഉപേക്ഷിച്ച ഇവർക്ക് പതിനേഴു വയസ്സുള്ള ഒരു മകളും പതിനാലു വയസ്സുള്ള ഒരു മകനും ഉണ്ട്. കടുത്ത പനി ബാധിച്ച് ഉഷ കേശവപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.

ഈ നിർദ്ധനയായ ദളിത് സ്ത്രീ യഥാസമയം ചികിത്സ കിട്ടാതെയാണ് മരണപ്പെട്ടതെന്ന് പരാതിയുണ്ട്. കിളിമാനൂരിനടുത്ത് പാപ്പാല കടമ്പ്രവാരം കോളനിക്കു സമീപം താമസിയ്ക്കുന്ന പാവപ്പെട്ട ഈ സ്ത്രീയെ കടുത്ത പനിയെ തുടർന്ന് ജനുവരി 29-ന് രാത്രിയും പിറ്റേന്നു രാവിലെയുമായി പലവട്ടം കേശവപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയത്ത് ഡോകടർമാർ ഇല്ലാതിരുന്നതിനാൽ ചികിത്സ ലഭിച്ചില്ലെന്ന് പറയപ്പെടുന്നു.

കിളിമാനൂർ മേഖലയിലെ പാവപ്പെട്ട രോഗികൾക്ക് എളുപ്പം എത്തിച്ചേരാൻ സൌകര്യമുള്ള ഏക സർക്കാർ ആശുപത്രിയുടെ സ്ഥിതി ഏറെക്കാലമായി ശോചനീയമാണ്. ആവശ്യത്തിനു ഡോക്ടർമാരും മറ്റു സ്റ്റാഫുകളും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഈ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ നിരവധി തവണ ജനങ്ങൾ പരാതിപ്പെടുകയും പല സംഘടനകളും സമരം നടത്തുകയും മറ്റും ചെയ്തിട്ടുണ്ട്. എന്നാൽ അധികൃതരുടെ ശ്രദ്ധ വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന പരാതിക്ക് ഇനിയും പരിഹാരമായില്ല.

അടുത്തിടെ ഇവിടെ ഒന്നോ രണ്ടോ പുതിയഡോക്ടർമാർ നിയമിക്കപ്പെട്ടെന്നു പറയുന്നു.എന്നിട്ടും യഥാസമയം രോഗികൾക്ക് ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

മരണം

സത്യപ്രകാശിന്റെ അമ്മ

തട്ടത്തുമല, ജനുവരി 31: പറണ്ടക്കുഴി തെങ്ങുവിള വീട്ടിൽ വീഡിയോഗ്രാഫർ സത്യപ്രകാശിന്റെ അമ്മ രാത്രി പുലർച്ചെ മരണപ്പെട്ടു. കുറച്ചുനാളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ പതിനൊന്നു മണിക്ക് വീട്ടുവളപ്പിൽ നടന്നു.

വിവാഹം


നിഷാറാണിയും പ്രകാശും

തട്ടത്തുമല ജനുവരി 31: തട്ടത്തുമല മണലേത്തുപച്ച നിഷാഭവനിൽ ശ്രീ.ചന്ദ്രന്റെയും ശ്രീമതി.ഗീതയുടെയും മകൾ സി.ജി.നിഷാറാണിയും ചാത്തന്നൂർ ശീമാട്ടിമുക്ക് അടുതല മരക്കുളം പ്ലാവിളവീട്ടിൽ ശ്രീ. രാമചന്ദ്രന്റെയും ശ്രീമതി.നളിനിയുടെയും മകൻ പ്രകാശും തമ്മിലുള്ള വിവാഹം 2010 ജനുവരി 31 ഞായറാഴ്ച നിലമേൽ എസ്.എച്ച്. ആഡിറ്റോറിയത്തിൽ നടന്നു. നിഷാറാ‍ണി തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ പോലീസ് കോൺസ്റ്റബിളായി കഴക്കൂട്ടം സ്റ്റേഷനിൽ സേവനമനുഷ്ടിക്കുന്നു.

വിവാഹം

ജാസ്നയും ഫിറോസ്ഖാനും

തട്ടത്തുമല: തട്ടത്തുമല ജാസ്മിൻ മൻസിലിൽ അബ്ദുൽജബ്ബാറിന്റെയും ആരിഫാജബ്ബാറിന്റെയും മകൾ ജാസ്നയും കഴക്കൂട്ടം ഫിറോസ് മൻസിലിൽ റഫീക്കിന്റെയും സുഹ്‌റാ റഫീക്കിന്റെയും മകൻ ഫിറോസ്ഖാനും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 14 ഞായറാഴ്ച കിളിമാനൂർ ടൌൺ ഹാളിൽ. (“കാട്ടുചന്തമാമ“ യുടെ ചെറുമകളാണ് ജാസ്ന.)


മരണം

വട്ടപ്പാറ, ജനുവരി 26: വട്ടപ്പാറ പരേതനായ വെമ്പായത്തിന്റെ മരുമകൻ സിംഗപ്പൂർ സാലി അവർകൾ നിര്യാതനായി. കുറച്ചുനാളായി കിടപ്പിലായിരുന്നു.കല്ലുവെട്ടാംകുഴി ഷാജഹാൻ, ചെറുന്നോട്ട് അകബർ ലാൽ എന്നിവരുടെ ഭാര്യാപിതാവായിരുന്നു പരേതൻ. ഭാര്യയുണ്ട്. ഉച്ചയ്ക്ക് വട്ടപ്പാറ മുസ്ലിം ജമാ-അത്ത് ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടന്നു.

അപകട മരണം

ജനുവരി 21:
ഇന്ന്‍ വൈകുന്നേരം പാലോട് മൈലമൂട് സുമതി വളവിനു സമീപം ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ തട്ടത്തുമല പോസ്റ്റ്‌ ഓഫീസിനു സമീപം മദ്രാസ് ബാബുവിന്റെ തയ്യല്‍ കടയില്‍ സഹായ തയ്യല്‍ക്കാരനായിരുന്ന ചാക്കുടി എന്നറിയപ്പെടുന്ന രാജേഷ് (30) ആയിരുന്നു. പാപ്പല ചാക്കുടി സ്വദേശിയാണ് രാജേഷ്‌. മരിച്ചതില്‍ ഒരു സ്ത്രീ രാജേഷിന്റെ ബന്ധുവും മറൊരു പയ്യന്‍ ഈ ബന്ധുവിന്റെ അയല്‍വാസിയും ആയിരുന്നു. വിവാഹ നിശ്ചയത്തിനു പോയി മടങ്ങിയവരയിരുന്നു ജീപ്പ് യാത്രക്കാര്‍.

ലൈബ്രറി കലോത്സവം

ആറ്റിങ്ങല്‍ ജനുവരി 23: ചിറയിന്‍കീഴ്‌ താലൂക്ക് ലൈബ്രറി കലോത്സവം ആറ്റിങ്ങല്‍ ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് 23. 24 തീയതികളില്‍ നടക്കുന്നു. സ്കൂളുകളില്‍ ഹിന്ദി സുഗമ , എല്‍.എസ്.എസ് പരീക്ഷയുള്ളതിനാല്‍ ഉച്ചയ്ക്ക് ശേഷമാണ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

ജ്യോതി
ബസു അന്തരിച്ചു.

കൊല്‍ക്കത്ത ജനുവരി 17 : വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം.

മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


വിവാഹം

വട്ടപ്പാറ, ജനുവരി 17:
തട്ടത്തുമല വട്ടപ്പാറ ഈഞ്ചപ്പച്ചയിൽ അസുമാ ബീവിയുടെ മകൻ ഹുസ്സൈന്റെ വിവാഹം കൈതോട് മർഹബ ആഡിറ്റോറിയത്തിൽ നടന്നു.

വിവാഹം

വട്ടപ്പാറ, ജനുവരി 14: വട്ടപ്പാറ വിലങ്ങറ രണ്ടുപാറ മുഹമ്മദ് ഇല്ല്യാസിന്റെയും സെയിഫുന്നിസയുടെയും മകൻ ഇർഷാദിന്റെ വിവാഹം ആറ്റിങ്ങൽ റീജൻസിയിയിൽ നടന്നു. ന്യൂസ്റ്റാറിൽ അദ്ധ്യാപകനായിരുന്നു.

എം.ആർ.എ ഭാരവാഹികൾ


ജനുവരി 10: എം.ആർ.എയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി. പുതിയ ഭാരവാഹികളായി കെ.രാജസേനൻ (പ്രസിഡന്റ്), ജി.വിശ്വമോഹനൻ (വൈസ്.പ്രസിഡന്റ്), എസ്.സലിം (സെക്രട്ടറി), ബി. ഷാഫി (ജോയിന്റ് സെക്രട്ടറി), പള്ളം ബാബു (ട്രഷറർ) എന്നിവരെ ഐകണ്ഠേന തെരഞ്ഞെടുത്തു.

മരണം

മോഹനൻ നായർ (പിരപ്പൻകോടൻ)

തട്ടത്തുമല, ജനിവരി 1: തട്ടത്തുമല ചായക്കാറുപച്ച വൃന്ദാഭവനിൽ പിരപ്പൻ കോടൻ എന്നറിയപ്പെടുന്ന മോഹനൻ നായർ മരണപ്പെട്ടു.

മരണം

ഗോപിയണ്ണന്റെ സഹോദരി
തട്ടത്തുമല, ജനുവരി 1: തട്ടത്തുമലയിൽ ഗോപീ സലൂൺ നടത്തുന്ന ഗോപി അവർകളുടെ സഹോദരി വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന് പുലർച്ചെ അന്തരിച്ചു.