തട്ടത്തുമല നാട്ടുവർത്തമാനം

Sunday, May 22, 2011

2011 ജൂൺ വാർത്തകൾ

2011 ജൂൺ വാർത്തകൾ

ചുമട് മണി കാറിടിച്ച് മരിച്ചു


ചുമട്
മണി കാറിടിച്ച് മരിച്ചു

വർഷങ്ങളായി തട്ടത്തുമല ജംഗ്ഷനിൽ സ്വതന്ത്ര ചുമട്ടു തൊഴിലാളിയായിരുന്ന ചുമട് മണി കാറിടിച്ച് മരിച്ചു. വാഹന പണിമുടക്ക് നടന്ന മേയ് 20 ന് തട്ടത്തുമല ജംഗ്ഷനു സമീപം എം.സി റോഡിൽ വച്ച് പാഞ്ഞുവന്ന ടാറ്റാ സുമോ കാർ മണിയെ ഇടിച്ചു തെറിപ്പിക്കുകയയിരുന്നു. ഇതേ കാറിൽ മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരണം സംഭവിച്ചു. ഉദ്ദേശം അറുപത്തഞ്ചിനു പുറത്ത് വയസ്സ് പ്രായം ഉണ്ടായിരുന്നു.

മൃതുദേഹം നാട്ടിൽ കൊണ്ടുവന്നില്ല. ബന്ധുക്കൾ ഇടപെട്ട് തിരുവനന്തപുരത്ത് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. പണ്ടെങ്ങോ വിവാഹിതനായിരുന്ന മണി വർഷങ്ങളായി വിഭാര്യനും ഒറ്റയാനുമായി തട്ടത്തുമല ലക്ഷം വീട് കോളനിയിൽ ആണ് താമസിച്ചിരുന്നത്. എന്നാൽ പഞ്ചായത്തിന്റെ പുതിയ പദ്ധതിപ്രകാരം ലക്ഷം വീടുകൾ ഒറ്റവീടുകളാക്കി പുനർ നിർമ്മിക്കുന്നതിന് ഇദ്ദേഹം അപേക്ഷ നൽകാതിരുന്നതിനാൽ ഭവന രഹിതനാകുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ രാവും പകലും സദാ മണിയുടെ സാന്നിദ്ധ്യം ഉണ്ടാകുമായിരുന്നു. രാത്രി ജംഗ്ഷനിലെ ഏതെങ്കിലും കടയുടെ മേശത്തട്ടിയുടെ അടിയിൽ പഴം ചാക്കുകളും പഴം തുണികളും വിരിച്ചു മെത്തയാക്കിയായിരുന്നു കിടപ്പ്.

യൂണിയനുകളിൽ ഉൾപ്പെടാത്ത മണി സ്വന്തം നിലയിൽ ആളുകൾക്ക് വീട്ട് സാധനങ്ങളും മറ്റും ചുമന്നു കൊണ്ടു കൊടുത്തും കടകളിൽ വെള്ളം കോരി കൊടുത്തും ഒക്കെയാണ് ജീവിച്ചിരുന്നത്. മണി ചെന്നാൽ ചില വീടുകളിൽ നിന്നും ഭക്ഷണം നൽകിയിരുന്നു. മിതമായ കൂലിയിൽ കഠിനമായ അദ്ധ്വാനമായിരുന്നു മണിയുടെ പ്രത്യേകത. ഇത് നാട്ടിൽ മിക്കവരും മുതലെടുത്തിരുന്നു. അധികം ആരോടും സംസാരിക്കാത്ത മണി കഞ്ചാവു കൊണ്ട് ജീവിതത്തിന് ഇടയ്ക്കിടെ ലഹരി പിടിപ്പിച്ചിരുന്നു. ലഹരി മൂത്താൽ തന്റെ പരുക്കൻ സ്വരത്തിൽ പാട്ടു പാടുമായിരുന്നു . സമൂഹത്തോടും തന്നോടും പുച്ഛം തോന്നുന്ന നേരങ്ങളിൽ സ്വന്തം തെറിപ്പാട്ടുകൾ വന്യമായ ഈണത്തിൽ പാടി മണി കലിയടക്കിയിരുന്നു. അദ്ദേഹത്തിന്റെ ഈ പാട്ടുകൾ ഇടയ്ക്ക് ചിലരെയെങ്കിലും അലോസരപ്പെടുത്തിയിട്ടുമുണ്ട്.

ഇനി മണിയുടെ അമറുന്ന സംഗീതം തട്ടത്തുമലയിൽ രാത്രിയോ പകലോ ആർക്കും കേൾക്കാൻ കഴിയില്ല. തട്ടത്തുമല കവലയിൽ രാത്രിയുടെ നിശബ്ദതയിൽ മണിയുടെ നീണ്ട കൂർക്കം വലി ഇനി ഉയർന്നു താഴില്ല. ബന്ധുക്കളിൽ നിന്നകന്ന് സ്വയം അനാഥത്വം ഏറ്റുവാങ്ങിയ മണി ആർക്കും ഒരു ബാദ്ധ്യതയുമായില്ല. പണിയൊഴിഞ്ഞ നേരങ്ങളിൽ പകലും രാത്രിയും കടത്തിണ്ണയിലോ പാതയോരത്തോ നീണ്ടു നിവർന്ന് കിടന്നുറങ്ങുന്ന ഈ അനാഥൻ ഇനി ഒരു ഓർമ്മ മാത്രം!

വിചിത്രമായ സ്വന്തം ജീവിത ശൈലികൊണ്ട് തട്ടത്തുമലയിലും പരിസരത്തും ഏറെ പ്രശസ്തനായിരുന്ന മണിയ്ക്ക് ആദരാഞ്ജലികൾ!

Friday, May 20, 2011

കവിയരങ്ങില്‍


കവിയരങ്ങ് (പ്രസ്‌ ക്ലബ്, തിരുവനന്തപുരം)
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സൌഹൃദം ഡോട്ട് കോം അവാർഡ് ദാന ചടങ്ങിന്റെ ഭാഗമായി നടന്ന കവിയരങ്ങിൽ ഇ.എ.സജിം കവിത ചൊല്ലുന്നു. കുരീപ്പുഴ ശ്രീകുമാർ, മുരുകൻ കട്ടാക്കട, ഡൊമിനിക്ക് കാട്ടൂർ, കെ.ജി.സൂരജ്, ബി.എൻ.സന്ധ്യ എന്നിവർ വേദിയിൽ.

Tuesday, May 17, 2011

2011 മേയ് മാസ വർത്തമാനങ്ങൾ

2011 മേയ് മാസ വർത്തമാനങ്ങൾ

ഫലപ്രഖ്യാപനം

2011 മേയ് 13: 2011 ഏപ്രിൽ 13 നു നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടന്നു. യു.ഡി.എഫിനു നേരിയ ഭൂരിപക്ഷം. യു.ഡി.എഫ് 72, എൽ.ഡി.എഫ് 68


ബംഗാളിൽ തൃണമൂൽ

ബംഗാളിൽ ഇടതുമുന്നണിയ്ക്ക് ഭരണം നഷ്ടമായി. മമതാ ബാനർജിയുടെ തൃണമൂൽ സഖ്യം വൻ വിജയം നേടി.


തമിഴ്നാട്ടിൽ ജയലളിത

തമിഴ്നാട്ടിൽ ജയലളിതയുടെ ...ഡി.എം.കെ സഖ്യം അധികാരം നേടി.


വിവാഹം

തട്ടത്തുമല, 2011 മേയ് 15: പള്ളത്തിൽ പി.ആർ.ചന്ദ്രന്റെ വിവാഹം കഴക്കൂട്ടം രാഗം ആഡിറ്റോറിയത്തിൽ നടന്നു.

വിവാഹം

തട്ടത്തുമല, 2011 മേയ് 15: ആലുമ്മൂട്ടിൽ സലിമിന്റെ മൂത്ത മകൾ ഷൈമയുടെ വിവാഹം നിലമേൽ എസ്.എച്ച് ആഡിറ്റോറിയതിൽ നടന്നു.

പ്രകടനം:

കിളിമാനൂർ, 2011 മേയ് 16: പെട്രോൾ വില വർദ്ധനവിനെതിരെ കിളിമാനൂരിൽ എൽ.ഡി.എഫ് പ്രകടനം.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകും.

2011 മേയ് 17 : ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയാകും. അക്കാര്യം തീരുമാനമായി. വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും ആകും. പി.ബിയിൽ ധാരണയായി.

Monday, May 9, 2011

ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു


ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു

കിളീമാനൂർ: തട്ടത്തുമല പ്രീമിയർ ലീഗ്, കെ.എം.ലൈബ്രറി, തട്ടത്തുമല പ്രവാസി സംഗമം, യു.. (തപസ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന രാജേഷ്-വികാസ് സ്മാരക ക്രിക്കറ്റ് ടൂർണമെന്റിനു സമാപനം കുറിച്ച് 2011 മേയ് 2-ന് തട്ടത്തുമലയിൽ സാംസ്കാരിക സമ്മേളനവും ഗുരു വന്ദനവും കവിയരങ്ങും നടന്നു. തട്ടത്തുമല ഗവ. എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്. ജയച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ മുൻ അദ്ധ്യാപകരായ ഏഴു പേരെ ചടങ്ങിൽ ആദരിച്ചു. ക്രിക്കറ്റ് ടൂർണമെന്റ് വിജയികൾക്ക് കോമൺ വെൽത്ത് താരം രശ്മി ബോസ് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് നടന്ന കവിയരങ്ങിൽ കല്ലറ അജയൻ, കൃഷ്ണൻകുട്ടി മടവൂർ, കെ.ജി.സൂരജ്, ജെയിംസ് സണ്ണി, തുഷാർ പ്രതാപ് എന്നിവർ പങ്കെടുത്തു

.ഇബ്രാഹിം കുഞ്ഞ്, . മസൂദ്, ആർ.വാസുദേവൻ പിള്ള, പുരുഷോത്തമൻ, മുഹമ്മദ് ഇല്ല്യാസ്, ലില്ലി ഭാർഗ്ഗവൻ, സരസ്വതി അമ്മ എന്നീ അദ്ധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്. ജി.എൽ. അജീഷ്, അംബികാ കുമാരി, എം.എം. ബഷീർ, പള്ളം ബാബു, ബി.ഹീരലാൽ, കെ.ജി.ബിജു, പി.റോയി, ബി. ജയതിലകൻ നായർ, അശോകൻ, ജി.രാജേന്ദ്രകുമാർ, എം.ആർ.അഭിലാഷ് എന്നിവർ സംസാരിച്ചു... സജിം അദ്ധ്യക്ഷത വഹിച്ചു. ജി.ജയ ശങ്കർ സ്വാഗതവും കപിൽ ആർ.എസ് നന്ദിയും പറഞ്ഞു

Monday, May 2, 2011

തട്ടത്തുമലയിൽ സാംസ്കാരിക സമ്മേളനം നടന്നു

(2-5-2011, തിങ്കൾ)
തട്ടത്തുമല ക്രിക്കറ്റ് ടൂർണമെന്റിനു സമാപനം കുറിച്ച്
സാംസ്കാരിക സമ്മേളനം നടന്നു

തട്ടത്തുമല പ്രീമിയർ ലീഗ് കെ.എം.ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സ്, തപസ്സ് യു.. എന്നിവയുമായി സഹകരിച്ചു നടത്തിയ രാജേഷ്- വികാസ് സ്മാരക ക്രിക്കറ്റ് ടൂർണമെന്റും അതിനു സമാപനം കുറിച്ച് നടന്ന സാംസ്കാരിക സമ്മേളനവും അക്ഷരാർത്ഥത്തിൽ തട്ടത്തുമലയിൽ ഉത്സവ പ്രതീതി സൃഷ്ടിച്ചു. പ്രദേശത്തെ യുവാക്കൾ ഒന്നടങ്കം രണ്ടാഴ്ചക്കാലമായി ക്രിക്കറ്റ് ലഹരിയിലായിരുന്നു . രണ്ടാം തീയതി തട്ടത്തുമല ജി. എച്ച്. എസ്. എസ് ആഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ഒരു സാംസ്കാരികോത്സവമായും മാറി.

സമാപന സാംസ്കാരിക സമ്മേളനം വൈകുന്നേരം നാലുമണിയ്ക്ക് ആരംഭിച്ചു. അടുത്തിടെ അന്തരിച്ച തട്ടത്തുമലയിലെ മുൻ കാല രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ മുൻ കാല പ്രവർത്തകനും ആയിരുന്ന ഷറഫുദീനെ (ചെമ്പകശേരി) അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. യു..യിയിലെ തട്ടത്തുമല നിവാസികളുടെ സംഘടനയായ തട്ടത്തുമല പ്രവാസി സംഗമത്തിന്റെ (തപസ്സ്) പ്രത്യേക താല്പര്യാർത്ഥം സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയായിരുന്നു സാംസ്കാരിക വേദിയിലെ ആദ്യ ഇനം. നിർഭാഗ്യ വശാൽ പരിപാടിയിൽ മുഖ്യ അതിഥിയായി ക്ഷണിച്ചിരുന്ന ബഹുമാനപ്പെട്ട സമ്പത്ത് എം.പി എത്തിയില്ല. അത്യാവശ്യമായി ഡൽഹിയിലേയ്ക്ക് പോകേണ്ടി വന്നതിനാലാണ് അദ്ദേഹം എത്താതിരുന്നത്.

ചിറയിൻ കീഴ് തലൂക്ക് ലൈബ്രറി കൌൺസിൽ അംഗം .. സജിമിന്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം ആ‍രംഭിച്ചു. അന്തരിച്ച ഷറഫ് കാക്കയെ അനുസ്മരിച്ച് ഒരു നിമിഷത്തെ മൌനം ആചരിച്ച ശേഷം പ്രീമിയർ ലീഗ് പ്രസിഡന്റ് ജി. ജയശങ്കർ സ്വാഗതപ്രസംഗം നടത്തി. തുടർന്ന് തട്ടത്തുമല ഗവ. ഹൈസ്കൂളിലെ മുൻ കാല അദ്ധ്യാപകരും നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിസ്തുലമായ സേവനങ്ങൾ നടത്തിയവരുമായ ഏഴ് അദ്ധ്യാപകരെ ആദരിച്ചു. ഇബ്രാഹിം കുഞ്ഞ് സാർ, മസൂദ് സാർ, വാസുദേവൻ പിള്ള സാർ, പുരുഷോത്തമൻ സാർ, ഇല്ല്യാസ് സാർ, ലില്ലി ടീച്ചർ, സരസ്വതിയമ്മ ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. ഗുരുവാദരം പരിപാടി യു.. തപസ്സാണ് (തട്ടത്തുമല പ്രവാസി സംഗമം) സ്പോൺസർ ചെയ്തത്. കിളിമാനൂർ ഗ്രാമവികസന ബാങ്ക് പ്രസിഡന്റും കെ.എം.ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ സെക്രട്ടറിയുമായ അഡ്വ. എസ്. ജയച്ചന്ദ്രനും, തപസ്സിന്റെ പ്രതിനിധിയായ അനിൽകുമാറും ചേർന്ന് അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒപ്പം അവർക്കോരോരുത്തർക്കും ഓരോ ഡയറിയും പേനയും സമ്മാനിച്ചു. ആദരവിനു നന്ദി രേഖപ്പെടുത്തിക്കൊണ്ട് ആദരിക്കപ്പെട്ട ഏഴ് അദ്ധ്യാപകരും സംസാരിച്ചു.

തുടർന്ന് അഡ്വ. എസ്. ജയച്ചന്ദ്രൻ ഉദ്ഘാടന പ്രസംഗം നടത്തി. യോഗത്തിൽ കോൺഗ്രസ്സ് നേതാവ് എം.എം. ബഷീർ, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അംബികാ കുമാരി (വാർഡ് മെമ്പർ), ജി.എൽ. അജീഷ്, പള്ളം ബാബു, പി.റോയി, ബി. ജയതിലകൻ നായർ, ജി. രാജേന്ദ്ര കുമാർ, കെ.ജി.ബിജു, എം.ആർ. അഭിലാഷ്, ബി.ഹീരലാൽ, ആർ.അശോകൻ എന്നിവർ സംസാരിച്ചു.

തുടർന്ന് ക്രിക്കറ്റ് മത്സര വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും കോമൺ വെൽത്ത് സ്പോർട്ട്സ് താരം രശ്മി ബോസ് നൽകി. തട്ടത്തുമലയുടെ മരുമകൾ കൂടിയായ രശ്മി ബോസിന് പ്രീമിയർ ലീഗ് വക ഷീൽഡും സമ്മനിച്ചു. രശ്മി ബോസ് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

തുടർന്നു നടന്ന കവിയരങ്ങിൽ പ്രശസ്ത കവികളായ കല്ലറ അജയൻ, കൃഷ്ണൻകുട്ടി മടവൂർ, കെ.ജി.സൂരജ്, ജെയിംസ് സണ്ണി പാറ്റൊർ, തുഷാർ പ്രതാപ് എന്നിവർ പങ്കെടുത്തു. ആർ.എസ്.കപിൽ കൃതജ്ഞത രേഖപ്പെടുത്തിയതോടെ സാംസ്കാരിക സമ്മേളനം അവസാനിച്ചു.
രാത്രി ഒമ്പത് മണിയോടെ തിരുവനന്തപുരം ചാപ്ലിൻസിന്റെ കോമഡി മെഗാ ഷോ ആരംഭിച്ചു (www.കോമഡി മെഗാ ഷോ.com). മെഗാ ഷോയിൽ ഗംഭീരൻ സ്നേക്ക് ഷോ നടത്തിയവരിൽ ഒരു യുവാവിന് അബദ്ധവശാൽ പാമ്പ് കടിയേറ്റു. യുവാവിനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പും കൂട്ടത്തിൽ നടന്നു. സമ്മാന കൂപ്പൺ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പരിപാടി മൊത്തത്തിൽ ഗംഭീരമായിരുന്നു. പരിപാടികളുമായി സഹകരിച്ച എല്ലാവർക്കും പ്രീമിയർ ലീഗ് പ്രവർത്തകർ നന്ദി അറിയിക്കുന്നു.

തട്ടത്തുമല ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപന യോഗ ചിത്രങ്ങള്‍

തട്ടത്തുമല പ്രീമിയർ ലീഗ്, കെ.എം. ലൈബ്രറി, തപസ് യു. എ. ഇ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന രാജേഷ്-വികാസ് സ്മാരക ക്രിക്കറ്റ് ടൂർണമെന്റിനു സമപാനം കുറിച്ചുകൊണ്ട് നടന്ന സാംസ്കാരിക സമ്മേളനം, ഗുരുവന്ദനം എന്നീ പരിപാടികളിൽ നിന്നുള്ള എതാനും ചിത്രങ്ങൾ

ഇ.എ.സജിം (അദ്ധ്യക്ഷൻ)

ജി. ജയശങ്കർ (സ്വാഗതം)

അഡ്വ.എസ്.ജയച്ചന്ദ്രൻ (ഉദ്ഘാടനം)

ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് സാറിനെ പൊന്നാട അണിയിക്കുന്നു. അഡ്വ.എസ്.ജയച്ചന്ദ്രൻ, തപസ് യു.എ.ഇ പ്രതിനിധി അനിൽകുമാർ എന്നിവർ ചേർന്നാണ് പൊന്നാട അണിയിക്കുന്നത്.

തപസ് സമ്മാനിച്ച ഡയറിയുമായി ശ്രീ. എ.ഇബ്രാഹിം കുഞ്ഞ് സാർ

ശ്രീ. മസൂദ് സാറിനെ പൊന്നാട അണിയിക്കുന്നു

ശ്രീ. ആർ.വാസുദേവൻ പിള്ളയെ പൊന്നാട അണിയിക്കുന്നു

ശ്രീ.പുരുഷോത്തമൻ സാറിനെ പൊന്നാട അണിയിക്കുന്നു

ശ്രീ.മുഹമ്മദ് ഇല്ല്യാസ് സാറിനെ പൊന്നാട അണിയിക്കുന്നു

ശ്രീമതി. ലില്ലി ടീച്ചറെ പൊന്നാട അണിയിക്കുന്നു

ശ്രീമതി. സരസ്വതി ടീച്ചറെ പൊന്നാട അണിയിക്കുന്നു

ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് സാർ സംസാരിക്കുന്നു

ശ്രീ. മസൂദ് സാർ സംസാരിക്കുന്നു

ശ്രീ. ആർ. വാസുദേവൻ പിള്ള സാർ സംസാരിക്കുന്നു

ശ്രീ. പുരുഷോത്തമൻ സാർ സംസാരിക്കുന്നു

ശ്രീ. മുഹമ്മദ് ഇല്ല്യാസ് സാർ സംസാരിക്കുന്നു

ശ്രീമതി ലില്ലി ടീച്ചർ സംസാരിക്കുന്നു

ശ്രീമതി. സരസ്വതി ടീച്ചർ സംസാരിക്കുന്നു


ചടങ്ങിൽ പങ്കെടുത്ത കോമൻ വെൽത്ത് താ‍രം ശ്രീമതി. രശ്മി ബോസിന് സ്നേഹോപഹാരം നൽകുന്നു.

രശ്മി ബോസ് സംസാരിക്കുന്നു

സദസിൽ നിന്ന് ഒരു ദൃശ്യം

ക്രിക്കറ്റ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ശ്രീമതി. രശ്മി ബോസ് വിതരണം ചെയ്യുന്നു










സദസിൽ നിന്ന് മറ്റൊരു ദൃശ്യം

കൂടുതൽ ചിത്രങ്ങൾ കാണാൻ
ലിങ്കിൽ ക്ലിക്ക് ചെയ്ത് ചിത്രബ്ലോഗം 2- എത്തുക

ഫോട്ടോസ് : ശ്രീ. പ്രതാപൻ, ശ്രീലക്ഷ്മി സ്റ്റുഡിയോ & വീഡിയോസ്, തട്ടത്തുമല