തട്ടത്തുമല നാട്ടുവർത്തമാനം

Monday, September 24, 2012

രാജൻ വിടപറഞ്ഞു


രാജൻ വിടപറഞ്ഞു

തട്ടത്തുമല: തട്ടത്തുമലക്കാർക്ക് സുപരിചിതനായ രാജൻ മരണപ്പെട്ടു. 2012 സെപ്റ്റംബർ 19-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഏതാനും ദിവസം മുമ്പ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രാജൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു.

തട്ടത്തുമല ജംഗ്ഷനു സമീപം കോളനിയിൽ ഗോപിയുടെയും രാജമ്മയുടെയും മകനായിരുന്നു നല്ലൊരു തൊഴിലാളിയായ രാജൻ. എന്തു തൊഴിലും ചെയ്യാൻ തയ്യാറായിരുന്ന രാജൻ നാട്ടിൽ എല്ലാവർക്കും സുപരിചിതനായിരുന്നു. മിക്കപ്പോഴും ചിരിച്ചുകൊണ്ടു നടക്കുന്നതിനാൽ ചിരി രാജൻ എന്നാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്.  അവിവാഹിതനായിരുന്നു. മൃതുദേഹം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം സെപ്റ്റംബർ 20-ന് നല്ലൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ തട്ടത്തുമലയിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു.  ബിസത്യൻ എം.എൽ.എയും  മറ്റ് സാമൂഹ്യ-രാഷ്ട്രീയ  നേതാക്കളും രാജന്റെ വീട്ടിലെത്തി ദു:ഖത്തിൽ പങ്കു ചേർന്നു.

 എനിക്ക് നല്ലൊരു സഹായിരുന്നു രാജൻ. വ്യക്തിപരമായി രാജന്റെ മരണം എന്നെ ഏറെ വേദനിപ്പിക്കുന്നു. ഇനി രാജനില്ലെന്ന യാഥാർത്ഥ്യവുമായി എങ്ങനെ പൊരുത്തപ്പെടും എന്നെനിക്കറിയില്ല. ഞാൻ വളരെയേറെ സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ രാജന് എന്റെ ആദരാഞ്‌ജലികൾ! അവന്റെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തുകയല്ലാതെ ഇനിയെന്ത് ചെയ്യാനാകും?  ഇനിയും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കട്ടെ!

No comments: