തട്ടത്തുമല നാട്ടുവർത്തമാനം

Monday, March 9, 2015

കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു


കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു 

  (മലയാള മനോരമ, 2015 മാർച്ച് 9)



കിളിമാനൂര്‍, 2015 മാർച്ച് 8: നിര്‍മാണത്തിലിരിക്കുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ അയല്‍വാസികളായ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തട്ടത്തുമല നെടുംപാറ ചിന്താണിക്കോണത്ത് കുളത്തിലിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ വിഷ്ണു (16), പ്ലസ് ടു വിദ്യാര്‍ഥിയായ രഞ്ചു (17) എന്നിവര്‍ക്കാണു ദാരുണാന്ത്യം. ഇവര്‍ക്കൊപ്പം കുളത്തിലിറങ്ങിയ നെടുംപാറ സ്വദേശികളായ ഷാജി (17), രാജീവ് (17) എന്നിവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. കുളിക്കിടെ നീന്തല്‍ അറിഞ്ഞുകൂടാത്ത വിഷ്ണു വെള്ളത്തില്‍ താഴാന്‍തുടങ്ങിയപ്പോള്‍ രഞ്ചുവിനെ കയറിപ്പിടിക്കുകയും ഇരുവരും ചെളിയിലേക്കു താഴുകയുമായിരുന്നെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു. കടയ്ക്കലില്‍ നിന്നെത്തിയ അഗ്നിശമനസേന നാലര മണിയോടെയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തട്ടത്തുമല നെടുംപാറ ദിവ്യാ ഭവനില്‍ സുചീന്ദ്രന്‍-രത്നമണി ദമ്പതികളുടെ മകനാണു മരിച്ച വിഷ്ണു. രഞ്ചു, നെടുംപാറ ചരുവിള വീട്ടില്‍ രവി-ശശികല ദമ്പതികളുടെ മകന്‍. ഇരുവരും തട്ടത്തുമല ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥികളാണ്. ഇരുവരും ഇന്ന് ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. ദിവ്യയാണു മരിച്ച വിഷ്ണുവിന്റെ സഹോദരി. മഞ്ജു, മാളു എന്നിവര്‍ രഞ്ചുവിന്റെ സഹോദരിമാര്‍. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

മുങ്ങി മരിച്ചു


മുങ്ങി മരിച്ചു 

തട്ടത്തുമല, 2015 മാർച്ച് 8:  തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ഒരു പ്ലസ് വൺ വിദ്യാർത്ഥിയും ഒരു പ്ലസ് ടൂ-വിദ്യാർത്ഥിയും ഇവരുടെ വീട്ടിനടുത്തുള്ള കുളത്തിൽ നീന്താനിറങ്ങി മുങ്ങി മരിച്ചു. തട്ടത്തുമല നെടുമ്പാറ- വട്ടപ്പച്ചയിലാണ് സംഭവം. മൃതുദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ് മാർട്ടത്തിനു ശേഷം നാളെ (2015 മാർച്ച് 9) ഉച്ചയോടെ സംസകരിക്കും. ഈ കുട്ടികളുടെ ദാരുണമായ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.