തട്ടത്തുമല നാട്ടുവർത്തമാനം

Sunday, December 31, 2017

എം ആർ എ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

എം ആർ എ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

ഡിസംബർ 31, 2017: തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം ആർ എ) 2017 ഡിസംബർ 28-ന് വാർഷിക പൊതുയോഗം  തെരഞ്ഞെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങളുടെ ആദ്യയോഗം 2017 ഡിസംബർ 31-ന് കൂടി. പ്രസിഡന്റായി എ താജുദീനെയും സെക്രട്ടറിയായി  അഹമ്മദ് കബീറിനെയും  ട്രഷററായി പള്ളം ആർ വിജയകുമാറിനെയും വീണ്ടും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും രക്ഷാധികാരി ഭാർഗവൻ സാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മരണപ്പെട്ടു

"ആറ്റിങ്ങൽ" മരണപ്പെട്ടു

2017 ഡിസംബർ 31: ആറ്റിങ്ങൽ എനറിയപ്പെട്ടിരുന്ന തട്ടത്തുമല പെരുംകുന്നം അബ്ദുൽ റഷീദ് മരണപ്പെട്ടു. ഖബറടക്കം ഉച്ച കഴിഞ്ഞ് തട്ടത്തുമല മുസ്ലിം ജമാ- അത്ത് ഖബർസ്ഥാനിൽ നടന്നു.

Friday, December 29, 2017

എം ആർ എ വാർഷികം 2017


എം  ആർ എ വാർഷികം 2017


തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ  (എം ആർ എ) പതിനാറാമത് വാർഷികാഘോഷം 2017 ഡിസംബർ 28 വ്യാഴാഴ്ച നടന്നു. എം ആർ.എ പ്രസിഡന്റ് എ താജുദീന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം  തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ബി പി മുരളി ഉദ്ഘാടനം ചെയ്തു. കവി മടവൂർ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

ജി .എൽ.അജീഷ്, എസ്. ഷാജുമൊൾ, എസ്. അബ്ദുൽ ഖലാം, എസ്. ലാബറുദീൻ, കെ. രാജസേനൻ, ജി.സരസ്വതിഅമ്മ,സി.ബി.അപ്പു, എ.അബ്ദുൽ അസീസ്, എം ആർ എ രക്ഷാധികാരി വി.ഭാർഗ്ഗവൻ മുതലായവർ ആശംസകൾ നേർന്നു.  എസ്.സലിം സ്വാഗതം  ആശംസിച്ചു. സി.ബി.അനിൽ കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

സെക്രട്ടറി എ അഹമ്മദ് കബീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പള്ളം ആർ വിജയകുമാർ വരവു ചെലവു കണക്കും അവതരിപ്പിച്ചു. കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരി ആയിരുന്നു. എസ്. ശ്രീകല കൃതജ്ഞ രേഖപ്പെടുത്തി. ഷാബി ബി എസ് മുഖ്യ അവതാരകനായിരുന്നു.  

പൊതുയോഗം, ഭരണ സമിതി തെരഞ്ഞെടുപ്പ് എന്നിവയ്ക്കു പുറമെ വിവിധ കലാ കായിക മത്സരങ്ങൾ , കുടുംബ സംഗമം, കുടുംബ സദ്യ, എസ് എസ് എൽ സി അവാർഡ് ദാനം വിശിഷ്ഠ വ്യക്തികളെയും മുതിർന്നവരെയും ആദരിക്കൽ, സമ്മാന ദാനം വിവിധ  കലാപരിപാടികൾ  എന്നിവ നടന്നു.

ചടങ്ങിൽ ബി.എൽ. ബിജുലാൽ, കെ.എം. ബാലകൃഷ്ണൻ നായർ, ഷൈലാ ഫാൻസി, അർഷദ് എസ്, ഫൈസൽ എസ്, ഷെഹിൻഷാ എസ്.എൻ, ശ്രീശങ്കരൻ ജെ ബി എന്നിവരെ അനുമോദിച്ചു.  സുപ്രസിദ്ധ കാഥികൻ കിളിമാനൂർ സലിം കുമാർ കഥാപ്രസംഗം അവതരിപ്പിച്ചു. കഥ "ആയിഷ"

Wednesday, December 27, 2017

എം ആർ എ വാർഷികം 2017 mra


എം  ആർ എ വാർഷികം 2017

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ  (എം ആർ എ) പതിനാറാമത് വാർഷികാഘോഷം 2017 ഡിസംബർ 28 വ്യാഴാഴ്ച നടക്കും. എം ആർ.എ പ്രസിഡന്റ് എ താജുദീന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുയോഗം  തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ബി പി മുരളി ഉദ്ഘാടനം ചെയ്യും. കവി മടവൂർ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.  ജി .എൽ.അജീഷ്, എസ്. ഷാജുമൊൾ, എസ്. അബ്ദുൽ ഖലാം, എസ്. ലാബറുദീൻ, കെ. രാജസേനൻ, ജി.സരസ്വതിഅമ്മ,സി.ബി.അപ്പു, ഇ.എ.സജിം, എ.അബ്ദുൽ അസീസ്, എം ആർ എ രക്ഷാധികാരി വി.ഭാർഗ്ഗവൻ മുതലായവർ ആശംസകൾ നേരും.  എസ്.സലിം സ്വാഗതം  ആശംസിക്കും. സി.ബി.അനിൽ കുമാർ അനുശോചന പ്രമേയം അവതരിപ്പിക്കും. സെക്രട്ടറി എ അഹമ്മദ് കബീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പള്ളം ആർ വിജയകുമാർ വരവു ചെലവു കണക്കും അവതരിപ്പിക്കും. കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരി ആയിരിക്കും. എസ്. ശ്രീകല കൃതജ്ഞ രേഖപ്പെടുത്തും. ഷാബി ബി എസ് മുഖ്യ അവതാരകനായിരിക്കും. പൊതുയോഗം, ഭരണ സമിതി തെരഞ്ഞെടുപ്പ് എന്നിവയ്ക്കു പുറമെ വിവിധ കലാ കായിക മത്സരങ്ങൾ , കുടുംബ സംഗമം, കുടുംബ സദ്യ, എസ് എസ് എൽ സി അവാർഡ് ദാനം വിശിഷ്ഠ വ്യക്തികളെയും മുതിർന്നവരെയും ആദരിക്കൽ, സമ്മാന ദാനം വിവിധ  കലാപരിപാടികൾ  എന്നിവ ഉണ്ടായിരിക്കും. ചടങ്ങിൽ ബി.എൽ. ബിജുലാൽ, കെ.എം. ബാലകൃഷ്ണൻ നായർ, ഷൈലാ ഫാൻസി, അർഷദ് എസ്, ഫൈസൽ എസ്, ഷെഹിൻഷാ എസ്.എൻ, ശ്രീശങ്കരൻ ജെ ബി എന്നിവരെ അനുമോദിക്കും.  സുപ്രസിദ്ധ കാഥികൻ കിളിമാനൂർ സലിം കുമാർ കഥാപ്രസംഗം അവതരിപ്പിക്കും. കഥ "ആയിഷ"

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ


പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

ഇ.എ.സജിം തട്ടത്തുമല

(നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പാലിച്ചാൽ മതി).

1. എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന മട്ടിലുള്ള ആ മസിൽ ആദ്യം തന്നെ അങ്ങ് വിടുക.
2. എല്ലാ ദിവസവും പത്രം വായിക്കുക. പ്രത്യേകിച്ചും വനിതാ അദ്ധ്യാപകർ ( രവിലെ പത്രമെടുത്ത് ഭർത്താവിന്റെ തലയ്ക്കു മീതെ വലിച്ചെറിയരുത്). ടി വി വാർത്തകൾ കാണുക
3.പാഠ പുസ്തകങ്ങൾ നന്നായി വായിച്ചിട്ടു മാത്രം ക്ലാസ്സിൽ വരിക
4. നിങ്ങൾ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുക
5. എപ്പോഴും പഠനം മാർക്ക് എന്നിവയെക്കുറിച്ച് മാത്രം പറയാതെ കുട്ടികളുടെ സർഗ്ഗാതമതകൾ കൂടി കണ്ടെത്തി പുറത്തെടുക്കുക. അത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി കൂടി ചർച്ച ചെയ്യുക
6. സമ്പന്ന കുടുംബങ്ങങ്ങളിൽ നിന്നു വരുന്നവരെയും സൗന്ദര്യമുള്ള കുട്ടികളെയും മാത്രം ശ്രദ്ധിക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണുക.
7. പഠിക്കാൻ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈൻമെന്റുകളും ഒക്കെ കൊടുക്കുമ്പോൾ അത് കുട്ടികൾ നെറ്റിൽ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ വർക്കുകൾ ചെയ്യാൻ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം ഉത്തരവാദിത്വങ്ങൾ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലിൽ കെട്ടിവയ്ക്കാതിരിക്കുക)
8. അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
9. നല്ല വായനയെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് നൽകുക. അതെ പറ്റി ക്ലാസ്സിൽ ചർച്ചകൾ സംഘടിപ്പിക്കുക
10. അദ്ധ്യാപക പരിശീലന പരിപാടികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കുക.
11. നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃകയാകുക.
12. ലളിതമായ വേഷം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ കുട്ടികൾക്ക് മാതൃകയാകുക.
13. സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കളുമായും നാട്ടുകാരുമായും കുടുംബാംഗങ്ങളോടെന്ന പോലെ ബന്ധം സ്ഥാപിക്കുക
14. സ്കൂളിലെ യുവജനോത്സവം മറ്റ് പൊതു പരിപാടികൾ എന്നിവ ഏതാനും അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി കണ്ട് ഒഴിഞ്ഞു നില്ക്കുകയോ പരിപാടി നടക്കവെ നേരത്തെ വീട്ടിൽ പോകുകയോ ആ ദിവസങ്ങളിൽ വാരാതെ വീട്ടിലിരിക്കുകയോ ചെയ്യാതിരിക്കുക
15. വരുമാനത്തിൽ ഒരു ചെറു വിഹിതം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പാവപ്പെട്ട കുട്ടികൾക്ക് അത്യാവശ്യം സഹയങ്ങൽക്കോ ചെലവാക്കുക
16. മുഖം നോക്കി സി ഇ മാർക്ക് നൽകാതിരിക്കുക.
17. നൂലിൽ പിടിച്ച് കുട്ടികൾക്ക് മാർക്കിടാതിരിക്കുക. കുട്ടികൾ ജയിക്കണം എന്ന മനോഭാവത്തോടെ ഉത്തര കടലാസുകൾ നോക്കണം. അല്ലാതെ വിദ്യാർത്ഥികളെ യുദ്ധകാലത്തെ ശത്രുരാജ്യത്തെ പോലെ കാണരുത്.
18.ഇന്റർനെറ്റ് സാധ്യതകളെ വിദ്യാഭ്യാസത്തിനും നല്ല കാര്യങ്ങൾക്കുമായി എങ്ങനെ പ്രയോജനപെടുത്താമെന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും പഠിപ്പിക്കുക.
19. പ്രൊജക്ടറും മറ്റുമുള്ള സ്മാർട്ട് ക്ലാസ്സുകൾ ആയില്ലെങ്കിൽ ലാപ് ടോപ്പിന്റെ സഹായത്താലെങ്കിലും കുട്ടികൾക്ക് വിഷ്വൽസും നല്ല ക്ലാസ്സുകളും ഒക്കെ കാണിച്ചു കൊടുക്കുക.
20. വല്ലപ്പോഴും കുട്ടികളുമായി പുറത്തിറങ്ങി നാട്ടിലും വീടുകളിലുമൊക്കെ പോയി പരിസര പഠനം നടത്തി സമൂഹത്തെയും പരിസ്ഥിതിയെയും അറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുക
21. തെറ്റുകൾ ചെയ്യുന്ന കുട്ടികളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി നേർ മാർഗ്ഗത്തിലേയ്ക്ക് നയിക്കുക
22. ചെറിയ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ കൊടും കുറ്റവാളികളെ കാണുന്നതുപോലെ കാണാതിരിക്കുക.
23. സ്വന്തം കുട്ടികളെ വല്ലപ്പോഴും സ്കൂളിൽ കൊണ്ടു വന്ന് അവിടുത്തെ കുട്ടികളുമായി ഇടപഴുകാൻ അവസരം നൽകുക. അദ്ധ്യപകൻ/ അദ്ധ്യാപിക നമ്മുടെ കുടുംബാംഗത്തെ പോലെയാണെന്ന് ബോധം കുട്ടികളിൽ സൃഷ്ടിക്കുക
24. കുട്ടികളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ദു;ഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കുക
25. സമ്പന്നരെന്നോ ദരിദ്രരെന്നോ മേൽ ജാതി കീഴ്ജാതിയെന്നോ ഉള്ള ചിന്ത കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
26. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
27. ബിവറേജസിന്റെ ക്യൂവിലോ ബാറുകളിലോ വച്ച് രക്ഷകർത്താക്കളോ കുട്ടികളോ അദ്ധ്യാപകരെ കാണാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
27. അദ്ധ്യപികമാർ ഫാഷൻ ഷോയുമായി സ്കൂളി വരാതെ മാന്യമായതും ലളിതവുമായ വസ്ത്രവും ധരിച്ച് സ്കൂളിൽ എത്തുക.
28. കുട്ടികളെ പോലെ അദ്ധ്യപകരും യൂണിഫോം ധരിച്ചെത്തുന്നത് നല്ലതായിരിക്കും
29. അനാവശ്യമായ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും അദ്ധ്യാപകരുടെ വ്യക്തിജീവിതത്തിൽ നിന്ന് ഒഴിവാക്കുക
30. അദ്ധ്യാപകരും കുട്ടികളും തമ്മിൽ അടിമ ഉടമ ബന്ധമല്ല വേണ്ടത്. സുഹൃത്തുക്കളെ പോലെ പെരുമാറണം. എന്നാൽ കുട്ടികൾക്ക് അദ്ധ്യാപകരോടുള്ള ബഹുമാനത്തിന് ഒട്ടും കുറവു വരികയുമരുത്.

(ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാൻ മാത്രം വിഢിയൊന്നുമല്ല ഞാൻ; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

എം ആർ എ വാർഷികം 2017mra


എം  ആർ എ വാർഷികം 2017

 
തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ  (എം ആർ എ) പതിനാറാമത് വാർഷികാഘോഷം 2017 ഡിസംബർ 28 വ്യാഴാഴ്ച നടക്കും. എം ആർ.എ പ്രസിഡന്റ് എ താജുദീന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുയോഗം  തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ബി പി മുരളി ഉദ്ഘാടനം ചെയ്യും. കവി മടവൂർ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.

ജി .എൽ.അജീഷ്, എസ്. ഷാജുമൊൾ, എസ്. അബ്ദുൽ ഖലാം, എസ്. ലാബറുദീൻ, കെ. രാജസേനൻ, ജി.സരസ്വതിഅമ്മ,സി.ബി.അപ്പു, ഇ.എ.സജിം, എ.അബ്ദുൽ അസീസ്, എം ആർ എ രക്ഷാധികാരി വി.ഭാർഗ്ഗവൻ മുതലായവർ ആശംസകൾ നേരും.  എസ്.സലിം സ്വാഗതം  ആശംസിക്കും. സി.ബി.അനിൽ കുമാർ അനുശോചന പ്രമേയം അവതരിപ്പിക്കും. 

സെക്രട്ടറി എ അഹമ്മദ് കബീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പള്ളം ആർ വിജയകുമാർ വരവു ചെലവു കണക്കും അവതരിപ്പിക്കും. കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരി ആയിരിക്കും. എസ്. ശ്രീകല കൃതജ്ഞ രേഖപ്പെടുത്തും. ഷാബി ബി എസ് മുഖ്യ അവതാരകനായിരിക്കും.  

പൊതുയോഗം, ഭരണ സമിതി തെരഞ്ഞെടുപ്പ് എന്നിവയ്ക്കു പുറമെ വിവിധ കലാ കായിക മത്സരങ്ങൾ , കുടുംബ സംഗമം, കുടുംബ സദ്യ, എസ് എസ് എൽ സി അവാർഡ് ദാനം വിശിഷ്ഠ വ്യക്തികളെയും മുതിർന്നവരെയും ആദരിക്കൽ, സമ്മാന ദാനം വിവിധ  കലാപരിപാടികൾ  എന്നിവ ഉണ്ടായിരിക്കും.

ചടങ്ങിൽ ബി.എൽ. ബിജുലാൽ, കെ.എം. ബാലകൃഷ്ണൻ നായർ, ഷൈലാ ഫാൻസി, അർഷദ് എസ്, ഫൈസൽ എസ്, ഷെഹിൻഷാ എസ്.എൻ, ശ്രീശങ്കരൻ ജെ ബി എന്നിവരെ അനുമോദിക്കും.  സുപ്രസിദ്ധ കാഥികൻ കിളിമാനൂർ സലിം കുമാർ കഥാപ്രസംഗം അവതരിപ്പിക്കും. കഥ "ആയിഷ"

Sunday, December 10, 2017

അഡ്വ.എസ്. ജയച്ചന്ദ്രൻ സി പി ഐ എം കിളിമനൂർ ഏരിയാ സെക്രട്ടറി


അഡ്വ.എസ്. ജയച്ചന്ദ്രൻ സി പി ഐ എം കിളിമനൂർ ഏരിയാ സെക്രട്ടറി
https://www.facebook.com/profile.php?id=100009371342357

Wednesday, November 29, 2017

ഉപജില്ലാ സ്കൂൾ കലോത്സവം


ഉപജില്ലാ സ്കൂൾ കലോത്സവം

കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം  2017 നവംബർ 27-ന് തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്മിത ഉദ്ഘാടനം ചെയ്തു. 27,28,29 തീയതികളിൽ തട്ടത്തുമല ഗവ. എച്ച്.എസ്.എസിലാണ് കലോത്സവം നടക്കുന്നത്. രചനാ മത്സരങ്ങൾ 26-ന് കിളിമാനൂർ ടൗൺ യു പി എസിൽ നടന്നു. മറ്റ് മത്സരങ്ങൾ തട്ടത്തുമല ഗവ. എച്ച് എസ് എസിലെ ആറ് വേദികളിലും തൊറ്റടുത്തുള്ള അൽഹിദായ യത്തീം ഖാനയിലെ രണ്ട് വേദികളിലുമാണ് നടക്കുന്നത്.  സമാപന സമ്മേളനം 29-ന് വൈകുന്നേരം സ്കൂൾ ആഡിറ്റോറിയത്തിൽ (വേദി 1)നടക്കും. നല്ല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കലോത്സവം.
ദേശാഭിമാനി വാർത്ത ചുവടെ:

കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
കിളിമാനൂര്‍
ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം തട്ടത്തുമല ഗവ. എച്ച്എസ്എസില്‍ ആരംഭിച്ചു. കലോത്സവങ്ങളുടെ  ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഡി സ്മിത നിര്‍വഹിച്ചു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി രാജു കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി ധരളിക സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ സുവനീര്‍ ഏറ്റുവാങ്ങി.  പഴയകുന്നുമ്മേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ബ്ളോക്ക് മെമ്പര്‍ ജി ബാബുക്കുട്ടന്‍, മെമ്പര്‍മാരായ ലാലി, ജി എല്‍ അജീഷ്, അജിത, ഇന്ദിര, ബീന വേണുഗോപാല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ എസ് ലക്കി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എസ് ബാബു സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിനുകുമാര്‍ എം നന്ദിയും പറഞ്ഞു. അറബിക് കലോത്സവങ്ങള്‍ക്കായി രണ്ട് വേദികള്‍  തട്ടത്തുമല യത്തീംഖാനയിലും ആറ് സ്റ്റേജുകള്‍ ഗവ. തട്ടത്തുമല എച്ച്എസ്എസിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. 


കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
Read more: http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-28-11-2017/689195

കിളിമാനൂര്‍ > ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം തട്ടത്തുമല ഗവ. എച്ച്എസ്എസില്‍ ആരംഭിച്ചു. കലോത്സവങ്ങളുടെ  ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഡി സ്മിത നിര്‍വഹിച്ചു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി രാജു കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി ധരളിക സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ സുവനീര്‍ ഏറ്റുവാങ്ങി.  പഴയകുന്നുമ്മേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ബ്ളോക്ക് മെമ്പര്‍ ജി ബാബുക്കുട്ടന്‍, മെമ്പര്‍മാരായ ലാലി, ജി എല്‍ അജീഷ്, അജിത, ഇന്ദിര, ബീന വേണുഗോപാല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ എസ് ലക്കി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എസ് ബാബു സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിനുകുമാര്‍ എം നന്ദിയും പറഞ്ഞു.
 അറബിക് കലോത്സവങ്ങള്‍ക്കായി രണ്ട് വേദികള്‍  തട്ടത്തുമല യത്തീംഖാനയിലും ആറ് സ്റ്റേജുകള്‍ ഗവ. തട്ടത്തുമല എച്ച്എസ്എസിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. 

Read more: http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-28-11-2017/689195
കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
Read more: http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-28-11-2017/689195
കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
Read more: http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-28-11-2017/689195
കിളിമാനൂര്‍ > ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം തട്ടത്തുമല ഗവ. എച്ച്എസ്എസില്‍ ആരംഭിച്ചു. കലോത്സവങ്ങളുടെ  ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഡി സ്മിത നിര്‍വഹിച്ചു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി രാജു കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി ധരളിക സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ സുവനീര്‍ ഏറ്റുവാങ്ങി.  പഴയകുന്നുമ്മേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ബ്ളോക്ക് മെമ്പര്‍ ജി ബാബുക്കുട്ടന്‍, മെമ്പര്‍മാരായ ലാലി, ജി എല്‍ അജീഷ്, അജിത, ഇന്ദിര, ബീന വേണുഗോപാല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ എസ് ലക്കി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എസ് ബാബു സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിനുകുമാര്‍ എം നന്ദിയും പറഞ്ഞു.
 അറബിക് കലോത്സവങ്ങള്‍ക്കായി രണ്ട് വേദികള്‍  തട്ടത്തുമല യത്തീംഖാനയിലും ആറ് സ്റ്റേജുകള്‍ ഗവ. തട്ടത്തുമല എച്ച്എസ്എസിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. 

Read more: http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-28-11-2017/689195

Thursday, November 16, 2017

അർത്ഥാന്തരങ്ങൾ


അർത്ഥാന്തരങ്ങൾ

ആരാണീ രാഷ്ട്രീയ ശത്രു? അല്ലെങ്കിൽ എന്താണീ രാഷ്ട്രീയ ശത്രു? ജനാധിപത്യ സമൂഹത്തിൽ വ്യത്യസ്തമായ  ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള വിവിധ  രാഷ്ട്രീയപ്രസ്ഥാനങ്ങളുണ്ടാകും. രാഷ്ട്രീയപാർട്ടികളുമായി ബന്ധമില്ലാത്ത രാഷ്ട്രീയ ചിന്താധാരകളും അവയിൽ ഏതെങ്കിലുമൊക്കെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിരീക്ഷകരും ചിന്തകരും ഒക്കെ ഉണ്ടാകും. ഇവരെല്ലാം ചേർന്നാണ് ജനാധിപത്യപ്രക്രിയയെ സാക്രികമാക്കുന്നതും ശക്തിപ്പെടുത്തുന്നതും നില നിർത്തുന്നതും. എല്ലാവർക്കും  ഒരേതരത്തിലുള്ള  ആശയങ്ങളും ചിന്തകളും കർമ്മങ്ങളും വച്ചുപുലർത്താൻ കഴിയില്ല. ഓരോരുത്തരുടെയും വ്യത്യസ്തവും വൈവിധ്യപൂർണ്ണവുമായ  ജീവിത സാഹചര്യങ്ങളും രാഷ്ട്രീയ-സാംസ്കാരിക  പരിസരങ്ങളും  അറിവുകളും അനുഭവങ്ങളും അഭിരുചികളും എല്ലാം ആണ് ഒരാളുടെ ചിന്തകളെയും നിലപാടുകളെയും രൂപപ്പെടുത്തുന്നത്. 

അതുകൊണ്ടു തന്നെ ഒരു ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയ പക്ഷാന്തരങ്ങൾ ഉണ്ടായിരിക്കും എന്നല്ലാതെ ഇതരപക്ഷ രാഷ്ട്രീയം വച്ചു പുലർത്തുന്നവരെ “രാഷ്ട്രീയ ശത്രു”  “രാഷ്ട്രീയ പ്രതിയോഗി” എന്നിങ്ങനെയുള്ള കടുത്ത പദങ്ങൾ കൊണ്ട് വിശേഷിപ്പിക്കുന്നത് തീർത്തും ഉചിതമല്ല. ഇതരപക്ഷക്കാരൻ-കാരി, അല്ലെങ്കിൽ ഇതരപക്ഷക്കാർ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ആകാം. അങ്ങേ അറ്റം പോയാൽ രാഷ്ട്രീയ എതിരാളി(കൾ) എന്നു പറയാം. കളിയിടങ്ങളിൽ എതിർടീം ഉള്ളതുപോലെ രാഷ്ട്രീയത്തിലും എതിർടീം ഉണ്ടാകും എന്നേയുള്ളൂ. അതുകൊണ്ട് വേണമെങ്കിൽ രാഷ്ട്രീയത്തിലെ എതിർ ടീം എന്നും പ്രയോഗിക്കാം. രാഷ്ട്രീയം വ്യത്യസ്തമാകുന്നതുകൊണ്ട് രണ്ടു പേർ തമ്മിൽ പരസ്പരം രാഷ്ട്രീയ ശത്രുക്കളാകുന്നതെങ്ങനെ? അല്ലെങ്കിൽ എന്തിന്? ഒരു വീട്ടിൽ തന്നെ വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുനവരുണ്ടെങ്കിൽ അവർ എങ്ങനെ ശത്രുക്കളാകും? ശത്രു എന്ന പ്രയോഗം രാഷ്ട്രീയ വ്യവഹാരത്തിൽ ഉപയോഗിക്കാനേ പാടുള്ളതല്ല.

രാഷ്ട്രീയത്തിന്റെ കാര്യം സൂചിപ്പിച്ചതുപോലെ തന്നെ മതങ്ങളുടെ കാര്യവും. പലരും തങ്ങളുടേതല്ലാത്ത മതക്കാരെ ഉദ്ദേശിച്ച് അന്യമതസ്ഥർ എന്നു പറയുന്ന രീതിയും ശരിയല്ല. മതത്തിന്റെ കാര്യത്തിൽ എതിർ മതം എന്ന് പറയുന്നതു പോലും ശരിയല്ല. ഒരു മതവും മറ്റൊരു മതത്തിന് എതിരായി വർത്തിക്കുനവയല്ല. മാത്രവുമല്ല ഒരു മതം മറ്റൊരു മതസ്തന് അന്യവുമല്ല. എല്ലാ മതങ്ങളും എല്ലാവർക്കും ഉള്ളതാണ്. ഇഷ്ടം പോലെ ഏത് മത വിശ്വാസത്തെയും പിൻപറ്റാം. അതുകൊണ്ടു തന്നെ ഒരു മതത്തിൽ വിശ്വസിക്കുന്നവർ മറ്റ് മതസ്ഥരെ അന്യമതസ്ഥർ, എതിർ മതസ്ഥർ എന്നൊന്നുമല്ല വിശേഷിപ്പിക്കേണ്ടത്. ഇതര മതസ്ഥർ, മറ്റ് മതസ്ഥർ, സഹോദര മതസ്ഥർ എന്നൊക്കെ വിശേഷിപ്പിക്കുന്നതാണ് ഉചിതം. വിശേഷണത്തിനുപയോഗിക്കുന്ന പദങ്ങൾ പോലും കരുതലോടെ വേണം ഉപയോഗിക്കാൻ. ഒരേ അർത്ഥമുള്ള എല്ലാപദങ്ങളും എല്ലാ സന്ദർഭങ്ങളിലും  ഒരേ പോലുള്ള അർത്ഥധ്വനികളെയല്ല ദ്യോതിപ്പികുക. ആഹാരം തിന്നൂ എന്ന് പറയുന്നതും കഴിക്കൂ എന്നു പറയുന്നതും ഒരേ അർത്ഥത്തിലാണെങ്കിലും കേൾക്കുന്നവനിൽ അത് രണ്ട് തരത്തിലുള്ള അനുരണങ്ങളാണ് ഉണ്ടാക്കുക. ഓരോ സന്ദർഭത്തിനും ഇണങ്ങും വിധം അനുയോജ്യമായ പദങ്ങളാണ് എഴുത്തിലും സംസാരത്തിലും ഉപയോഗിക്കേണ്ടത്.

പലയിടത്തും രാഷ്ട്രീയ കൊലപാതകങ്ങളും വർഗ്ഗീയ കൊലപാതകങ്ങളും ഒക്കെ നടക്കുമ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോകാറുണ്ട്. എങ്ങനെയാണ് ഇവർക്ക് എന്നും മുഖത്തോടു മുഖം കാണുന്ന, പരസ്പരം ഇണങ്ങിയും പിണങ്ങിയും ഒരേ നാട്ടിൽ ജീവിക്കുന്ന ആളുകളെ പരസ്പരം കൊല്ലാൻ കഴിയുന്നതെന്ന്. ഈയുള്ളവനും ഒരു പ്രത്യേക രാഷ്ട്രീയ വിശ്വാസം വച്ചു പുലർത്തുന്ന ആളാണ്. പക്ഷെ എന്റെ നാട്ടിലെ ഇതര രാഷ്ട്രീയവിശ്വാസികളെ വകവരുത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ തന്നെ കഴിയില്ല. കാരണം അത്രമേൽ ഇടപഴകിയാണ് നമ്മൾ ജീവിക്കുന്നത്. യോജിപ്പുകളും വിയോജിപ്പുകളും ഒക്കെ ഉണ്ടാകുമെങ്കിലും ഒരു കൂട്ടുകുടുംബം പോലെ ഒരു സമൂഹത്തിൽ ജീവിക്കുന്നവർക്ക് ആശയങ്ങൾ വ്യത്യസ്തമായിപ്പോയി എന്നതിന്റെ പേരിൽ ഒരാളെ കൊല്ലാൻ എങ്ങനെ കഴിയും? അഥവാ എന്തിന് കൊല്ലുന്നു? ഈ കൊല്ലുന്നവന് പിന്നെ ജീവിതത്തിൽ എന്നെങ്കിലും മന:സമാധാനം ഉണ്ടാകുമോ? ഭയപ്പെടാതെ ജീവിക്കാൻ സാധിക്കുമോ? അല്ലെങ്കിൽ തന്നെ ഒരു കൊലയാളി എന്ന മേൽവിലാസത്തിൽ ജീവിക്കുന്നതിൽ എന്തർത്ഥം?    

ഞാൻ വിദ്യാർത്ഥിരാഷ്ട്രീയ കാലം മുതൽ മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യം കലാലയങ്ങളിലായാലും പ്രദേശങ്ങളിലായാലും രാഷ്ട്രീയ കൊലപാതകങ്ങൾ എന്നറിയപ്പെടുന്ന പല കൊലപാതകങ്ങളുടെയും കാരണം രാഷ്ട്രീയമല്ല. വ്യക്തിഗതമായ പ്രശ്നങ്ങൾ സംഘർഷാത്മകമാകുമ്പോൾ ബന്ധപ്പെട്ട വ്യക്തികളുടെ രാഷ്ട്രീയം നോക്കി രാഷ്ട്രീയ കക്ഷികൾ സ്വയം ഇടപെടുകയോ ബന്ധപ്പെട്ട കക്ഷികൾ തങ്ങളുടെ രാഷ്ട്രീയ കക്ഷികളുടെ സഹായം തേടി അവരെ ഇടപെടുത്തുകയോ ചെയ്യുമ്പോഴാണ് അവയ്ക്ക് രാഷ്ട്രീയമാനം വരുന്നത്. അല്ലാതെ ആശയങ്ങൾ തമ്മിൽ സവദിക്കുന്നത് അക്രമത്തിന് കാരണമാകുന്നതെങ്ങനെ? വാക്കുകൾ കൊണ്ടും പ്രവർത്തന രീതികൾകൊണ്ടും മത്സരിക്കുന്നിടത്ത് ആയുധങ്ങൾക്ക് എവിടെയാണ് സ്ഥാനം? മതങ്ങളെ സംബന്ധിച്ചും ഇതുതന്നെ പറയാനുള്ളത്.  

Friday, October 13, 2017

വൈ.അഷ്റഫ് അന്തരിച്ചു


വൈ.അഷ്റഫ് അന്തരിച്ചു 

തട്ടത്തുമല മുസ്ലിം ജമാ-അത്ത് പ്രസിഡന്റും തട്ടത്തുമല ഗവ.എച്ച്.എസ്.എസ് മുൻ പി.റ്റി.എ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും സി.പി.ഐ.എം സഹയാത്രികനുമായിരുന്ന വൈ.അഷ്റഫ്   ( റേഷൻകട അഷ്റഫ്-58) 2017 ഒക്ടോബർ 11-ന് അന്തരിച്ചു. വൈകുന്നേരം ജമാ-അത്ത് കമ്മിറ്റി കഴിഞ്ഞ് ഇറങ്ങിയശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കിളിമാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകനായിരുന്ന പരേതനായ റേഷൻകട യൂനുസിന്റ മകനും മുൻ ജമാ-അത്ത് പ്രസിഡന്റും പൊതു പ്രവർത്തകനുമായിരുന്ന  വൈ. റഹിമിന്റെ  സഹോദരനുമായിരുന്നു. ഭാര്യ നസീറാ ബീവി. മക്കൾ നൂറ, അസ്ലം.

ഖബറടക്കം 2017 ഒക്ടോബർ 12 വ്യാഴാഴ്ച തട്ടത്തുമല മുസ്ലിം ജമാ-അത്ത്  ഖബർസ്ഥാനിൽ നടന്നു. തുടർന്ന് മദ്രസ്സ അങ്കണത്തിൽ അബുശോചന യോഗം ചേർന്നു. വൈകുന്നേരം കെ.എം. ലൈബ്രറി ആൻഡ് സ്റ്റാർ തിയേറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ തട്ടത്തുമല ജംഗ്ഷനിൽ അനുസോചന യോഗം നടന്നു. എസ്.സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഹീരലാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജി.എൽ. അജീഷ്, കടുവയിൽ മൺസൂർ മൗലവി, ബാബുക്കുട്ടൻ, എസ്.യഹിയ, എ.എം. നസീർ, പള്ളം ബാബു,പി.റോയ്, എ.ഗണേശൻ, എസ്.ലാബറുദീൻ, ജയതിലകൻ നായർ, ഇ.എ.സജിം, താജുദീൻ, അബ്ദുൽ അസീസ്, എം. വിജായകുമാർ സി.ബി.അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.