തട്ടത്തുമല നാട്ടുവർത്തമാനം

Monday, October 31, 2011

മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു


ടി.എം ജേക്കബ്ബിന് ആദരാഞ്ജലികൾ!

കാര്യ ഗൌരവമുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഏതൊരു വിഷയത്തെക്കുറിച്ചും ആധികാരികമായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കഴിവുറ്റ മന്ത്രിയും നല്ല നിയമസഭാ സാമാജികനും എഴുത്തുകാരനും വാഗ്മിയും ആയിരുന്നു. നിരവധി തവണ തുടർച്ചയായി നിയമസഭാംഗമാവുകയും പല പ്രാവശ്യം വിവിധ വകുപ്പുകളിൽ മന്ത്രിയാവുകയും ചെയ്തു. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലം ഏറെ സംഭവബഹുലമായിരുന്നു. വിവിധ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ചൈനാ സന്ദരശനത്തെക്കുറിച്ച് എഴുതിയ യാത്രാ വിവരണം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ അകാല മരണം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്. നിലവിൽ അദ്ദേഹം സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായിരുന്നു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ടി.എം. ജേക്കബ്ബിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ദേശാഭിമാനി ദിനപ്പത്രത്തിൽ (ഓൺലെയിൻ) വന്ന ബഹുമാനപ്പെട്ട കേരള സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി . എം. ജേക്കബ്ബിന്റെ മരണവാർത്ത താഴെ


മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു

Posted on: 30-Oct-2011 11:25 PM
കൊച്ചി: സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായ ടി എം ജേക്കബ് അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിപത്തരക്കായിരുന്നു അന്ത്യം. 61 വയസായിരുന്നു. കരള്‍സംബന്ധമായ അസുഖത്തിന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ലണ്ടനില്‍ ഒരു മാസത്തെ ചികിത്സക്കുശേഷം 17നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മരണസമയത്ത് ഭാര്യ ആനിയും മകന്‍ അനൂപും ആശുപത്രിയിലുണ്ടായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജേക്കബ് കേരള കോണ്‍ഗ്രസ് രൂപംകൊണ്ടതു മുതല്‍ സജീവ പ്രവര്‍ത്തകനായി. ഒമ്പത് തവണ നിയമസഭയിലേക്ക് മത്സരിച്ചു. എട്ടു തവണ വിജയിച്ച അദ്ദേഹം നാലു തവണ മന്ത്രിയുമായി. പിറവത്തുനിന്നും (1991, 1996, 2001) കോതമംഗലത്തുനിന്നും (1980, 1982, 1987) ഹാട്രിക് വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്തുനിന്ന് 157 വോട്ടിന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയായി. എറണാകുളം തിരുമാറാടി പഞ്ചായത്തിലെ ഒലിയാപുറത്ത് ടി എസ് മാത്യുവിന്റേയും അന്നമ്മയുടെയും മകനായി 1950 സെപ്തംബര്‍ 16നാണ്് ടി എം ജേക്കബ് ജനിച്ചത്. വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ , തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദവും എല്‍എല്‍ബി, എല്‍എല്‍എം ബിരുദങ്ങളും നേടി. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്സിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രണ്ട് തവണ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. ട്രേഡ് യൂണിയനുകളുടെ അധ്യക്ഷ സ്ഥാനവും വഹിച്ചു. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ ജേക്കബ് 1993ല്‍ സ്വന്തം പാര്‍ടി രൂപീകരിച്ചു. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി ഏഴുതവണ നിയമസഭയിലെത്തി. 1982-87ല്‍ വിദ്യാഭ്യാസ മന്ത്രിയായും 1991-96ല്‍ ജലസേചന-സാംസ്കാരിക മന്ത്രിയായും 2001-05ല്‍ ജലസേചന-ജലവിതരണ മന്ത്രിയായും പ്രവര്‍ത്തിച്ചു. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കെ കരുണാകരനോടൊപ്പം ഡിഐസിയില്‍ പോവുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയുംചെയ്തു. പിന്നീട് യുഡിഎഫില്‍ തിരിച്ചെത്തിയ അദ്ദേഹം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തില്‍ സിപിഐ എമ്മിലെ എം എം ജേക്കബിനോട് പരാജയപ്പെട്ടു. അമേരിക്ക, റഷ്യ, ചൈന, യുഎഇ, ഖത്തര്‍ , ബഹ്റിന്‍ , തായ്ലന്റ്, സിംഗപ്പൂര്‍ , ബ്രിട്ടന്‍ , ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഇസ്രായേല്‍ ഓസ്ട്രേലിയ, ജര്‍മനി തുടങ്ങി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജേക്കബ് "എന്റെ ചൈന പര്യടനം", "മൈ ചൈനീസ് ഡയറി" എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ ആനി ജേക്കബ് മുന്‍ എംഎല്‍എ പെണ്ണമ്മ ജേക്കബിന്റെ മകളും ഫെഡറല്‍ ബാങ്കില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമാണ്. മകന്‍ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ്. മകള്‍ അമ്പിളി (ഇന്‍കെല്‍). മരുമക്കള്‍ : ദേവ് തോമസ്, അനില അനൂപ്.

Thursday, October 27, 2011

കഥ- കനിവ്

വിശ്വമാനവികം ബ്ലോഗിൽ പുതിയൊരു കഥയുണ്ട്;
കനിവ്
വായിക്കുവാൻ
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Sunday, October 23, 2011

സമരം അമേരിക്കയിലും


സമരം അമേരിക്കയിലും


സമരങ്ങളും പ്രതിഷേധപ്രകടനങ്ങളും ഒന്നുമില്ലാത്ത ഒരു നാട് പുലരണമെന്നാണല്ലോ നമ്മുടെ നാട്ടിൽ ചില കപട അരാഷ്ട്രീയ വാദികളുടെ സ്വപ്നം. കപട അരാഷ്ട്രീയ വാദികൾ എന്നുതന്നെ പറയാൻ കാരണം പിന്നെ വിശദീകരിക്കാം. മുതലാളിത്തസ്ഥാപനത്തിനുശേഷം വലിയ സമരങ്ങൾ ഒന്നും സാധാരണമല്ലാത്ത രാജ്യങ്ങളാണ് അമേരിക്ക അടക്കമുള്ള വികസിത മുതലാളിത്ത രാഷ്ട്രങ്ങൾ. നമ്മുടെ നാട്ടിലെ അരാഷ്ട്രീയ വാദികളും വലതുപക്ഷ രാഷ്ട്രീയക്കാരും പ്രലോഭനബുദ്ധ്യാ ചൂണ്ടിക്കാണിക്കാറുള്ളതാണ് ഈ മുതലാളിത്തവ്യവസ്ഥിതികളെയും അവയുടെ ആകർണ ഘടകങ്ങളെയും. സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും ഉള്ള എതിർപ്പ് പ്രകടിപ്പിക്കുവാനാണ് സത്യത്തിൽ ഇവർ ഈ മുതലാളിത്ത ‘മാതൃകകൾ‘ ചൂണ്ടിക്കാണിക്കുന്നത്. മുതലാളിത്തത്തിന്റെ നിലനില്പും വളർച്ചയും ശാശ്വതസ്വഭാവത്തിലുള്ളതല്ലെന്ന സത്യം ഇക്കൂട്ടർ അംഗീകരിക്കുയുമില്ല. ഈ മുതലളിത്ത രാഷ്ട്രങ്ങളിൽ അവർ കാണുന്ന വലിയൊരു നേട്ടം സമരങ്ങളില്ലാത്തതാണ്. പ്രത്യേകിച്ചും തൊഴിൽ സമരങ്ങൾ. യഥാർത്ഥത്തിൽ ഈ രാജ്യങ്ങളിലൊക്കെത്തന്നെ ചെറുതും വലുതുമായ സമരങ്ങൾ ഉണ്ടാകാറുണ്ട് എന്നതാണു സത്യം. പുറത്ത് അധികമാരും അറിയുന്നില്ലെന്നു മാത്രം.

എന്നാൽ ഇപ്പോൾ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ പൊട്ടിത്തെറികൾ തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വാൾസ്ട്രീറ്റ് പിടിക്കാൻ വേണ്ടി ഇപ്പോൾ അവിടെ നടക്കുന്ന പ്രഷോഭത്തിന് യുറോപ്യൻ രാഷ്ട്രങ്ങൾ അടക്കം നിരവധി രാഷ്ട്രങ്ങളിൽ നിന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളാണ് തൊണ്ണൂറ്റൊൻപത് ശതമാനം എന്ന പ്രഖ്യാപനവുമായിട്ടാണ് അമേരിക്കയിലെ സാധാരണ ജനങ്ങൾ സമരം ചെയ്യുന്നത്. മുതലാളിത്ത- ഉദാരവൽക്കരണനയങ്ങളുടെ ദുരന്തം പേരുന്ന സധാരണക്കാരും തൊഴിലളികളുമാണ് അവിടെ പ്രക്ഷോഭം നടത്തുന്നത്. ഇന്നല്ലെങ്കിൽ നളെ അവിടെയൊക്കെ ഇത് സംഭവിക്കേണ്ടിയിരുന്നതുതന്നെ. ഈയിടെ അവിടെയുണ്ടായ സാമ്പത്തികപ്രതിസന്ധിയുമായും അമേരിക്കൻ ജനതയുടെ ഈ പ്രക്ഷോഭങ്ങളെ കൂട്ടിവായിക്കണം. അമേരിക്കയെന്നാൽ സ്വർഗ്ഗമെന്ന് ധരിച്ചു വരുന്നവർക്ക് കേൾക്കാനത്ര സുഖമുള്ള വാർത്തകളായിരിക്കില്ല അവിടെ നിന്നും ഇനിവരുന്നത്. യൂറോപ്പിലേതടക്കം മറ്റ് മുതലളിത്ത രാഷ്ട്രങ്ങളിലും സമാനമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

ഞാൻ പറഞ്ഞുതുടങ്ങിയത് നമ്മുടെ നാട്ടിലെ അരാഷ്ട്രീയ വാദികളെക്കുറിച്ചാണല്ലോ. അവരിൽ വലിയൊരു പങ്ക് യഥാർത്ഥത്തിൽ അരാഷ്ട്രീയ വാദികൾ ഒന്നുമല്ല. വലതുപക്ഷ രാഷ്ട്രീയമുള്ളവർ ആണ്. അത് ഉളുപ്പില്ലാതെ പുറത്തുപറയാൻ മടിക്കുന്ന ചിലർ അരാഷ്ട്രീയതയുടെ മൂടുപടം ധരിക്കുന്നു. ശരിക്കും അവർ ഇടതുപക്ഷവിരുദ്ധർ ആണ്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒക്കെ കണക്കാണെന്ന് അക്കൂട്ടർ പറയും. സത്യത്തിൽ വലതുപക്ഷത്തെ ന്യായീകരിക്കുവാനാണ് അവർ അങ്ങനെ പറയുന്നത്. കമ്മ്യൂണിസത്തിന് പ്രത്യേകിച്ചു മെച്ചമൊന്നുമില്ലെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടിയാണ് അവർ വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും താരതമ്യം ചെയ്ത് രണ്ടും ഒരുപോലെയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ആർ ഏത് അളവുകോലിലൂടെ അളന്നാലും ഇടതും വലതും ഒരുപോലെയാകില്ല. മുതലാളിത്തം കമ്മ്യൂണിസത്തെക്കാൾ മെച്ചപ്പെട്ട സാമൂഹ്യവ്യവസ്ഥിതിയുമാകില്ല.

കേരളത്തിൽ സമരങ്ങളും ഹർത്താലുകളും പണിമുടക്കുകളും കാരണം ഇറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് ഞാൻ ഈ പറഞ്ഞ അരാഷ്ട്രീയമുഖംമൂടിക്കാരും വലതുപക്ഷ ചിന്താഗതിക്കാരും പറഞ്ഞുപോരുന്നുണ്ട്; സമരങ്ങളും പ്രതിഷേധങ്ങളും അധികം നടത്തുന്നത് ഇടതുപക്ഷക്കാരായിരിക്കുക സ്വാഭാവികമായിരിക്കുമല്ലോ. അതിന്റെ അസ്വാരസ്യമാണ് അവർ ഈ പ്രകടിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് വിരോധം സമരവിരോധമായി പുറത്തുവരുന്നുവെന്നു മാത്രം. അവർക്ക് സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാത്ത നാട് പുലരണം. മുതലാളിത്തത്തിലും ചൂഷണത്തിലും ബഹുവിധ അസമത്വങ്ങളിലും ഭരണകൂടദുഷ്ചെയ്തികളിലും അധിഷ്ഠിതമായിരിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ തങ്ങൾക്ക് കുറച്ചുപേർക്ക് താരതമ്യേന അല്പം മെച്ചപ്പെട്ട ജീവിതസൌകര്യങ്ങൾ ഉണ്ട് എന്ന് കരുതി പ്രതിഷേധങ്ങളും പ്രതികരണങ്ങളും സമരങ്ങളുമൊന്നുമില്ലാത്ത ഒരു സാഹചര്യത്തിൽ ജീവിക്കണമെങ്കിൽ ഇനിയിപ്പോൾ അമേരിക്കയിൽ ചെന്നാലും പറ്റില്ലല്ലോ മക്കളേ!

Tuesday, October 18, 2011

സി.പി.ഐ (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം


സി.പി. (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം

കിളിമാനൂർ, 2011 ഒക്ടോബർ 18: സി.പി. (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം 2011 ഒക്ടോബർ 18- നു കിളിമാനൂർ മഹാദേവേശ്വരം ജ്യോതി സദ്യാലയത്തിൽ നടന്നു. സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി ആർ.കെ.ബൈജുവിനെ തെരഞ്ഞെടുത്തു. പുതിയ പതിനഞ്ചംഗ ലോക്കൽ കമ്മിറ്റിയുടെയും, സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് ഐകകണ്ഠേന ആയിരുന്നു.

Monday, October 17, 2011

2011 ഒക്ടോബര്‍ വാര്‍ത്തകള്‍


2011 ഒക്ടോബര്‍ വാര്‍ത്തകള്‍

സി.പി. (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം

കിളിമാനൂർ, 2011 ഒക്ടോബർ 18: സി.പി. (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം 2011 ഒക്ടോബർ 18- നു കിളിമാനൂർ മഹാദേവേശ്വരം ജ്യോതി സദ്യാലയത്തിൽ നടന്നു. സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി ആർ.കെ.ബൈജുവിനെ തെരഞ്ഞെടുത്തു. പുതിയ പതിനഞ്ചംഗ ലോക്കൽ കമ്മിറ്റിയുടെയും, സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് ഐകകണ്ഠേന ആയിരുന്നു.

കേരള
യുക്തിവാദി സംഘം ജില്ലാസമ്മേളനം

ആറ്റിങ്ങൽ, 2011 ഒക്ടോബർ 16: കേരള യുക്തിവാദിസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം എം.എൻ.കൃഷ്ണൻ കുട്ടി നഗറിൽ (ആറ്റിങ്ങൽ ടൌൺ ഹാൾ) നടന്നു. ആറ്റിങ്ങൽ എം.എൽ.എ ബി.സത്യൻ ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് എൻ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ ധനുവച്ചപുരം, എസ്.കുമാരി (ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ), വേണുഗോപാലൻ നായർ ( ചിറയിൻ കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ. എസ്.ലെനിൻ ( മുദായ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), പി.ഉണ്ണികൃഷ്ണൻ ( ആറ്റിങ്ങൽ നഗരസഭാ പ്രതിപക്ഷനേതാവ്), അവനവഞ്ചേരി രാജു ( ആറ്റിങ്ങൽ നഗരസഭാ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), എഴുപുന്ന ഗോപിനാഥ് ( കെ.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാനുമായ എം.പ്രദീപ് സ്വാഗതവും , സ്വാഗതസംഘം കൺവീനർ ജേക്കബ് പി മാത്യു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ എ.കെ.നാഗപ്പൻ സംഘടനാ റിപ്പോർട്ടും, അക്ടിംഗ് സെക്രട്ടറി എൻ.കെ.ഇസ്ഹാക്ക് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും മറുപടിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം "ജാതി നശീകരണം മതരഹിതസമൂഹത്തിലൂടെ" എന്ന വിഷയത്തിൽ സെമിനാർ നടന്നു. ജമീലാ പ്രകാശം എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. എം.പി.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. രാജഗോപാൽ വാകത്താനം വിഷയം അവതരിപ്പിച്ചു. ജി.തുളസീധരൻ പിള്ള ( കെ.എസ്.റ്റി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്), തോട്ടയ്ക്കാട് ശശി ( ബി.ജെ.പി സംസ്ഥാന സമിതി അംഗം), ഉണ്ണി ആറ്റിങ്ങൽ, ജെ.ശശി ( ജി.എസ്.റ്റി.യു സംസ്ഥാന പ്രസിഡന്റ്) എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. സെമിനാറിൽ വട്ടവിള സുരേന്ദ്രൻ ( മിശ്രവിവാഹ വേദി സെക്രട്ടറി) സ്വാഗതവും ജയകാന്തൻ മഞ്ഞാലുംമൂട് (കെ.വൈ.എസ് ജില്ലാ കമ്മിറ്റി അംഗം) നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ശരീരദാന-നേത്രദാന സമ്മതിപത്രം നൽകലും സംഘടിപ്പിച്ചിരുന്നു. പുതിയ ഭാരവാഹികളായി എൻ.ദാമോദരൻ (പ്രസിഡന്റ്), എം.പ്രദീപ് (സെക്രട്ടറി) എന്നിവരെയും ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി സി ജംഗ്ഷനിൽ പൊതുയോഗവും ദിവ്യാദ്ഭുത അനാവരണ പരിപാടിയും നടന്നു. പൊതുയോഗം കെ.മഹേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ പുതിയ ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. രാജഗോപാൽ വാകത്താനം, സുകുമാരൻ ധനുവച്ചപുരം, കിളീമാനൂർ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കുടയാൽ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എം.എ.മുഹമ്മദ് ഖാനും സംഘവും ദിവ്യാദ്ഭുത അനാവരണ പരിപാടി അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എൻ.ദാമോദരൻ (പ്രസിഡന്റ്), എം.പ്രദീപ് (സെക്രട്ടറി) എന്നിവരെയും ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Sunday, October 16, 2011

യുക്തിവാദിസംഘം ജില്ലാസമ്മേളനം


കേരള
യുക്തിവാദി സംഘം ജില്ലാസമ്മേളനം

ആറ്റിങ്ങൽ, 2011 ഒക്ടോബർ 16: കേരള യുക്തിവാദിസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം എം.എൻ.കൃഷ്ണൻ കുട്ടി നഗറിൽ (ആറ്റിങ്ങൽ ടൌൺ ഹാൾ) നടന്നു. ആറ്റിങ്ങൽ എം.എൽ.എ ബി.സത്യൻ ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് എൻ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ ധനുവച്ചപുരം, എസ്.കുമാരി (ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ), വേണുഗോപാലൻ നായർ ( ചിറയിൻ കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ. എസ്.ലെനിൻ ( മുദായ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), പി.ഉണ്ണികൃഷ്ണൻ ( ആറ്റിങ്ങൽ നഗരസഭാ പ്രതിപക്ഷനേതാവ്), അവനവഞ്ചേരി രാജു ( ആറ്റിങ്ങൽ നഗരസഭാ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), എഴുപുന്ന ഗോപിനാഥ് ( കെ.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാനുമായ എം.പ്രദീപ് സ്വാഗതവും , സ്വാഗതസംഘം കൺവീനർ ജേക്കബ് പി മാത്യു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ എ.കെ.നാഗപ്പൻ സംഘടനാ റിപ്പോർട്ടും, അക്ടിംഗ് സെക്രട്ടറി എൻ.കെ.ഇസ്ഹാക്ക് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും മറുപടിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം "ജാതി നശീകരണം മതരഹിതസമൂഹത്തിലൂടെ" എന്ന വിഷയത്തിൽ സെമിനാർ നടന്നു. ജമീലാ പ്രകാശം എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. എം.പി.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. രാജഗോപാൽ വാകത്താനം വിഷയം അവതരിപ്പിച്ചു. ജി.തുളസീധരൻ പിള്ള ( കെ.എസ്.റ്റി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്), തോട്ടയ്ക്കാട് ശശി ( ബി.ജെ.പി സംസ്ഥാന സമിതി അംഗം), ഉണ്ണി ആറ്റിങ്ങൽ, ജെ.ശശി ( ജി.എസ്.റ്റി.യു സംസ്ഥാന പ്രസിഡന്റ്) എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. സെമിനാറിൽ വട്ടവിള സുരേന്ദ്രൻ ( മിശ്രവിവാഹ വേദി സെക്രട്ടറി) സ്വാഗതവും ജയകാന്തൻ മഞ്ഞാലുംമൂട് (കെ.വൈ.എസ് ജില്ലാ കമ്മിറ്റി അംഗം) നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ശരീരദാന-നേത്രദാന സമ്മതിപത്രം നൽകലും സംഘടിപ്പിച്ചിരുന്നു. പുതിയ ഭാരവാഹികളായി എൻ.ദാമോദരൻ (പ്രസിഡന്റ്), എം.പ്രദീപ് (സെക്രട്ടറി) എന്നിവരെയും ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി സി ജംഗ്ഷനിൽ പൊതുയോഗവും ദിവ്യാദ്ഭുത അനാവരണ പരിപാടിയും നടന്നു. പൊതുയോഗം കെ.മഹേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ പുതിയ ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. രാജഗോപാൽ വാകത്താനം, സുകുമാരൻ ധനുവച്ചപുരം, കിളീമാനൂർ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കുടയാൽ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എം.എ.മുഹമ്മദ് ഖാനും സംഘവും ദിവ്യാദ്ഭുത അനാവരണ പരിപാടി അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എൻ.ദാമോദരൻ (പ്രസിഡന്റ്), എം.പ്രദീപ് (സെക്രട്ടറി) എന്നിവരെയും ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Saturday, October 15, 2011

സി.പി.എം ആകുന്നത് അത്ര വലിയ അപരാധമോ?


സി.പി. ഐ. (എം) ആകുന്നത് അത്ര വലിയ അപരാധമോ?

ഇവിടെ വിവിധ വാർത്താ മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി. എമ്മിനും എതിരെ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങൾ കാണുമ്പോൾ ചോദിക്കാനുള്ള ചില ചോദ്യങ്ങളാണ് കുറിപ്പിൽ എഴുതാൻ ഉദ്ദേശിക്കുന്നത്. സി.പി. എമ്മിലോ മറ്റേതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിലോ വിശ്വസിക്കുകയോ അവയിലേതിലെങ്കിലും അംഗമാവുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ് എന്ന് ധ്വനിപ്പിക്കുന്നവയാണ് അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും വിവിധ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയും നടത്തുന്ന ഇടതുപക്ഷ-സി.പി. എം വിരുദ്ധ പ്രചരണങ്ങൾ. സി.പി. എമ്മിനെയാണ് ഏറ്റവും പ്രധാനമായി ഇവർ ഉന്നം വയ്ക്കുന്നത്. ഒരു ഇന്ത്യക്കാരൻ സി.പി. എം ആകുന്നതാണോ ഏറ്റവും വലിയ രാഷ്ട്രീയ അപരാധം? ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അതിനുമാത്രം മോശപ്പെട്ട ഒരു പ്രസ്ഥാനമാണോ സി.പി..എം? ഇവിടുത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.പി..എമ്മിനേക്കാൾ മെച്ചപ്പെട്ടവയും കുറ്റമറ്റവയുമാണോ? സി.പി..എം എന്ന പാർട്ടിയെ സദാ ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്നതിനു പിന്നിലെ മന:ശാസ്ത്രം എന്താണ്? ഇതേതുതരം അസുഖത്തിൽ‌പ്പെടും?

ഇവിടെ അപകടകരമായ ഒരുപാട് രാഷ്ട്രീയ സാമുഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുണ്ട്. അവയ്ക്കെതിരെ ആശയപ്രചരണം നടത്തി അവയെ ദുർബലപ്പെടുത്താനുള്ള ഊർജ്ജം മുഴുവനും ഇടതുപക്ഷവിരുദ്ധപ്രചരണങ്ങൾ നടത്തി പാഴാക്കുകയാണ് ആദർശകമ്മ്യൂണീസത്തിന്റെ മേലങ്കിയണിഞ്ഞവർപോലും. ഇവിടെ കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അതുതന്നെ. എന്നാൽ കോൺഗ്രസ്സ് മുതലാളിത്തത്തിന്റെ സംരക്ഷകരും ഇതിന്റെ നേതാക്കൾ നല്ലൊരു പങ്കും അഴിമതിയും ക്രിമിനൽ വാഴ്ചയും അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ്. എന്നാൽ കോൺഗ്രസ്സിൽ വിശ്വസിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒരു അപരാധമായി ഇവിടെ ഇടതുപക്ഷ വിരുദ്ധപ്രചാരകർ കാണുന്നില്ല. ഇവിടെ ബി.ജെ.പി എന്നൊരു രാഷ്ട്രീയപ്രസ്ഥാനമുണ്ട്. അത് വർഗ്ഗീയ അജൻഡകളുമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ പ്രവർത്തനങ്ങൾ അക്രമോത്സുകമാണെന്നും അവരും മുതലാളിത്തത്തിന്റെ വക്താക്കളും അഴിമതി, ക്രിമിനൽ വാഴ്ച എന്നിവയിൽ കോൺഗ്രസ്സിനേക്കാൾ പിന്നിലല്ലെന്നും എല്ലാവർക്കും അറിയാം. ആർ.എസ്.എസ് എന്ന അക്രമോത്സുക വർഗീയ സംഘടനയാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഹിന്ദുരാഷ്ട്രം അവരുടെ ആത്യന്തിക ലക്ഷ്യമാണെന്നും മുസ്ലിം-ക്രൈസ്തവ-കമ്മ്യ്യുണിസ്റ്റ് വിരോധവും അസഹിഷ്ണുതയും അവരുടെ മുഖമുദ്രയാണെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഒരു ബി.ജെ.പിക്കാരനോ, ആർ.എസ്.എസ് കാരനോ ശിവസേനക്കാരനോ ആകുന്നതിൽ ഒരു അപരാധവും ഇടതുപക്ഷത്തെ വിമർശിച്ച് നന്നാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന കപട ആദർശശാലികളോ മാധ്യമ പുംഗവന്മാരോ കാണുന്നില്ല. ഒരാൾ ഒരു ഹിന്ദു വർഗ്ഗീയ വാദി ആകുന്നതിലും വലിയ അപകടം സി.പി..എം ആകുന്നതാണോ?

ഇവിടെ എൻ.ഡി.എഫ്, എസ്.ഡി.പി. എന്നിങ്ങനെ പലപേരുകളിൽ മുസ്ലിം വർഗ്ഗീയ സംഘടനകൾ ഉണ്ട്. അക്രമോത്സുക സംഘടനകളിലും ധാരാളം പേർ പ്രവർത്തിക്കുന്നുണ്ട്. ആയുധപരിശീലനവും അക്രമവും കൊലപാതകവും ആർ.എസ്.എസിന് എന്ന പോലെ ഇവരും അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. ആർ.എസ്.എസും എൻ.ഡി.എഫും ബദലുക്കു ബദലും രണ്ടും ഒരുപോലെ അപകടകാരികളും ആണെന്ന് അറിയാത്തവർ ആരുമില്ല. രണ്ടുകൂട്ടരുടെയും പൊതുശത്രു സി.പി..എം ആണെന്നത് ഇത്തരുണത്തിൽ എടുത്തു പറഞ്ഞുകൊള്ളുന്നു. അതെന്തുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. ഒരു എസ്.ഡി.പി.ഐക്കാരനോ എൻ.ഡി.എഫുകാരനോ ആകുന്നതിലും വലിയ അപരാധമാകുമോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇവിടെ മുസ്ലിം ലീഗ് എന്നൊരു സംഘടനയുണ്ട്. മതേതരം എന്നു പറയുന്നെങ്കിലും പാർട്ടിയുടെ പേരിൽത്തന്നെ മുസ്ലിം എന്ന് എഴുതിവച്ചിട്ടുണ്ട്. അനുയായികൾ എല്ലാം മുസ്ലിങ്ങൾ മാത്രമാണു താനും. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ചില അമുസ്ലിങ്ങളെ നിർത്തും എന്നതൊഴിച്ചാൽ പാർട്ടിയിൽ വലിയ മതേതരത്വമൊന്നും ദർശിക്കാനാകില്ല. തികഞ്ഞ വർഗ്ഗീയ-ഭീകരവാദികൾ ഒന്നുമല്ലെന്നു സമ്മതിക്കാം. പക്ഷെ നയങ്ങളിലും , അഴിമതി, ക്രിമിനൽവാഴ്ച മുതലായവയിൽ കോൺഗ്രാസിനെയോ ബി.ജെ.പിയെയോകാൾ ഒട്ടും പിന്നിലല്ല മുസ്ലിം ലീഗ്. മുതലാളിത്തത്തിന്റെ വക്താക്കൾതന്നെ അവരും. ഒരു മുസ്ലിം ലീഗ്കാരൻ ആകുന്നതിലും വലിയ അപരാധമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേരളാ കോൺഗ്രാസുകാർ. പേരിൽ മതമൊന്നുമില്ലെങ്കിലും ക്രിസ്ത്യാനികൾ അല്ലാത്തവരും കുറച്ചൊക്കെ അനുയായികളായി ഉണ്ടെങ്കിലും പള്ളി അരമന നിയന്ത്രിക്കുന്ന ഒരു കൈസ്തവ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് അതിന്റെയും നിലനിൽ‌പ്. ഭീകരവാദികളോ തികഞ്ഞ വർഗ്ഗീയ വാദികളോ ഒന്നുമല്ലെങ്കിലും നയങ്ങൾ, അഴിമതി, ക്രിമിനൽ വാഴ്ച, മുതലാളിത്തത്തോടുള്ള കൂറ് തുടങ്ങിയവയിൽ മേല്പറഞ്ഞ വലതുപക്ഷ സംഘടനകളിൽ നിന്ന് ഒട്ടും വിഭിന്നമല്ല കേരളാ കോൺഗ്രസ്സ്. ഒരു കേരളാ കോൺഗ്രസ്സുകാരൻ ആകുന്നതിലും മോശമായ ഒരു കാര്യമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്?

ഇന്ത്യയിൽ നിലവിലിലുള്ളത് ഒരു മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ദൌർബല്യവും മനസിലാക്കാത്തവരല്ല ഒരു വിധം രാഷ്ട്രീയവിവരമുള്ള ആരും. ജാതിമത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയിലെ മോശമായ ചില സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിൽ പലതും കമ്മ്യൂണീസ്റ്റുകാർക്കെന്നല്ല ആർക്കും ഒറ്റയറ്റിയ്ക്ക് ഇല്ലാതാക്കനാകില്ല എന്നതും എല്ലാവർക്കും അറിയാം. മുതലാളിത്തമടക്കമുള്ള ഇത്തരം സാമൂഹ്യാവസ്ഥകളോടൊക്കെ അല്പം ചില നീക്കുപോക്കുകളും പൊരുത്തപ്പെടലുകളും നടത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഇടതുപക്ഷവും പ്രവർത്തിക്കുന്നത് എന്നതും നിഷേധിക്കുന്നില്ല. പക്ഷെ ഒരു ഇടതുപക്ഷക്കാരനാകുക, അല്ലെങ്കിൽ സി.പി..എമ്മുകാരനാകുക എന്നതിലപ്പുറം ഒരു അപരാധമില്ലെന്ന മട്ടിൽ പ്രചരണം നടത്തിയാലോ? മുതലാളിത്ത ഏജന്റുമാരിൽ നിന്ന് അച്ചാരംപറ്റി അത്തരം പ്രചരണം നടത്തുന്നവരെ മനസിലാക്കാം. പക്ഷെ സ്വന്തം ചൊറിച്ചിൽ മാറ്റാൻ വേണ്ടിമാത്രം അത്തരം ഇടതുപക്ഷ വിരുദ്ധ പ്രചരണം നടത്തുന്നതിനും ഇടതുപക്ഷത്തെ തീരെ ഇകഴ്ത്തുന്നതിനും പിന്നിലുള്ള അവരരവർ മനോരോഗം സ്വയം അറിഞ്ഞ് ചികിത്സിക്കുകതന്നെ വേണം എന്നേ ഉപദേശിക്കുവാനുള്ളൂ. അല്ലെങ്കിൽ മാർക്സിസ്റ്റ് വിരുദ്ധർ പകരം വയ്ക്കാൻ ഒരു സംവിധാനം കൂടി മുന്നോട്ടുവയ്ക്കുക.

ഞാൻ ബ്ലോഗിൽ വരുന്ന കാലത്ത് രാഷ്ട്രീയം അധികം എഴുതാറില്ലായിരുന്നു. പിന്നീട് ഓരോരോ ബ്ലോഗുകൾ വായിക്കുമ്പോൾ പലരും കോൺഗ്രസ്സിനുവേണ്ടി ബ്ലോഗെഴുതുന്നു. മുസ്ലിം ലീഗിനു വേണ്ടി എഴുതുന്നു. ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും വേണ്ടി ബ്ലോഗെഴുതുന്നു. എൻ.ഡി.എഫിനു വേണ്ടി ബ്ലോഗെഴുതുന്നു. സുന്നികൾക്കു വേണ്ടി ബ്ലോഗെഴുതുന്നു. മുജാഹിദുകൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. ജമാ‍അത്തെ ഇസ്ലാമിക്കു വേണ്ടി ബ്ലോഗെഴുതുന്നു. യുക്തിവാദികൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. തികഞ്ഞ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. നിരവധി പ്രതിലോമാശയങ്ങൾ ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. മാടമ്പിത്തത്തെയും സ്ത്രീ പീഡനത്തെയും അഴിമതിയെയും മറ്റും അനുകൂലിച്ചുപോലും എഴുതുന്നു. ചിലരാകട്ടെ തികഞ്ഞ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നത് ഒരു ഇടതുപക്ഷവിരുദ്ധ എഴുത്തു കണ്ടാൽ അതിനെ അനുകൂലിച്ചു കമന്റെഴുതാൻ അസാമാന്യമായ തിക്കുംതിരക്കുമാണ്. ഒരു ഇടതുപക്ഷ അനുകൂല എഴുത്തു വന്നാലോ പല്ലും നഖവുമായി ചാടിയിറങ്ങാൻ ഊരും പേരും ഉള്ളവരും ഇല്ല്ലാത്തവരും നിരവധി. സി.പി.എം അനുകൂല എഴുത്തെങ്ങാനും കണ്ടാൽ ഇങ്ങനെയൊന്നുമല്ല ബ്ലോഗെഴുതേണ്ടതെന്നും ബ്ലോഗെഴുത്തെന്നാൽ ഇടതുപക്ഷ വിരുദ്ധ എഴുത്താണെന്നും മറ്റും ഉപദേശിക്കുവാൻ പോലും ആളുകൾ ഉണ്ടായ്‌വന്നു. ഇക്കണ്ട പ്രതിലോമ ആശയക്കാർക്കൊക്കെയും അവരുടെ രാഷ്ട്രീയം എഴുതാമെങ്കിൽ ഞാനെന്തിന് എന്റെ രാഷ്ട്രീയം മറച്ചുവയ്ക്കുന്നെവെന്നു കരുതിയാണ് ഞാനും രാഷ്ട്രീയം എഴുത്തു തുടങ്ങിയത്. തീർച്ചയായും ഇടതുപക്ഷത്തിനോ സി.പി. എമ്മിനോ അനുകൂലമായി എഴുതുന്നതിൽ യാതൊരു കുറവും കാണുന്നില്ല. അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുതന്നെ എഴുതും. അത്യാവശ്യം ഇടതുപക്ഷത്തെത്തന്നെ വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിക്കുകയും ചെയ്യും. അല്ലാതെ ഇന്നയിന്ന കാരണങ്ങളാൽ ഞാനെന്ന മഹാനിതാ കമ്മ്യൂണിസ്റ്റല്ലാതാകുന്നു എന്നു വിളംബരം ചെയ്ത് ആരുടെയെങ്കിലും കൈയ്യടി വാങ്ങേണ്ട യാതൊരാവശ്യവും ഇല്ല. ഇടതുപക്ഷ അനുകൂല എഴുത്തുകൾ ഇനിയും പ്രതീക്ഷിക്കുക! അല്ലപിന്നെ!

Saturday, October 8, 2011

തട്ടത്തുമലയിൽ എഞ്ചിനീയറിംഗ് കോളേജ്


തട്ടത്തുമലയിൽ എഞ്ചിനീയറിംഗ് കോളേജ്

കീളിമാനൂർ, 2011 ഒക്ടോബർ 7: തട്ടത്തുമലയിൽ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് വരുന്നു; വിദ്യാ എഞ്ചിനീയറിംഗ് കോളേജ്. ഇതിന്റെ ശിലാസ്ഥാപനവും നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കിളിമാനൂരിൽ നടന്നു. വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ കാമ്പസ്, കിളീമാനൂർ (മലയ്ക്കൽ പി.ഓ, തിരുവനന്തപുരം-695602) എന്ന മേൽ വിലാസത്തിലായിരിക്കും കോളേജ് പ്രവർത്തിക്കുക. 2012 -ൽ അഡ്മിഷനും ക്ലാസ്സുകളും ആരംഭിക്കത്തക്ക നിലയിലാണ് പ്രോജക്ട് തയ്യറാക്കിയിട്ടുള്ളത്. തൃശൂർ ആസ്ഥാനമാക്കിയുള്ള പ്രവാസിമലയാളികളുടെ സംരംഭമായ വിദ്യാ ഇന്റെർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു യൂണിറ്റാണ് തട്ടത്തുമലയ്ക്കു സമീപം ചാവരുപച്ചയിലുള്ള പുതിയ എഞ്ചിനീയറിംഗ് കോളേജ്. തൃശൂർ ഭാഗത്ത വേറെയും ഒരു കോളേജ് ഇവർക്കുണ്ട്.

തട്ടത്തുമലയിൽ നിന്ന് ഏതാണ്ട് നാലു കിലോമീറ്റർ ഉള്ളിലായി വട്ടപ്പാറ ചാവരുപച്ചയിലാണ് കോളേജ് സ്ഥാപിക്കുന്നത്. പനപ്പാംകുന്ന് എന്ന സ്ഥലത്തിനും സമീപമാണ് ചാവരുപച്ച. തട്ടത്തുമല പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ വിദ്യാ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന ചാവരുപച്ച, പനപ്പാംകുന്ന് എന്നീ പ്രദേശങ്ങൾ കിളിമാനൂർ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ തട്ടത്തുമലയിൽ നിന്നാണ് ഈ കോളേജിൽ എത്താൻ ഏറ്റവും സൌകര്യം. ഇവിടേയ്ക്കുള്ള പ്രധാന റോഡ് തട്ടത്തുമലയിൽ നിന്ന് പടിഞ്ഞാറേയ്ക്ക് തിരിയുന്നതാണ്.

കോളേജിന്റെ ശിലാസ്ഥാപനവും നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 2011 ഒക്ടോബർ 7-വെള്ളിയാഴ്ച 3 മണിയ്യ്ക്ക് കിളിമാനൂർ ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ മിസോറാം ഗവർണ്ണം ശ്രീ. വക്കം പുരുഷോത്തമൻ നിർവ്വഹിച്ചു. മന്ത്രി കെ.സി.ജോസഫ്, എ.സമ്പത്ത് എം.പി , ബി.സത്യൻ എം.എൽ.എ, എം.എം.ഹസ്സൻ, കെ.ജി.പ്രിൻസ് തുടങ്ങിയവ നിരവധി പ്രശസ്ത വ്യക്തികളും നാട്ടുകാരുംമറ്റും പങ്കെടുത്തു. ശേഷം സംഗീതവിരുന്നും നടന്നു.

കോളേജിന്റെ വരവോടെ തട്ടത്തുമല, കൈലാസംകുന്ന്, വട്ടപ്പാറ, ചാവരുപച്ച, പനപ്പാംകുന്ന് പ്രദേശങ്ങളിൽ വസ്തുക്കൾക്ക് വലിയ ഡിമാൻഡും, വസ്തുവിലയിൽ ഗണ്യമായ വർദ്ധനവും ഉണ്ടായിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ചിറയിൽകീഴ് തലൂക്കിൽ ഉൾപ്പെടുന്ന കിളീമാനൂർ, പഴയകുന്നുമ്മേൽ, മടവൂർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന നിലമേൽ എന്നീ നാല് ഗ്രാമ പഞ്ചായത്തുകൾ തൊട്ടുരുമ്മിക്കിടക്കുന്ന ഒരു പ്രദേശത്താണ് ഈ പുതിയ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. കോളേജിന്റെ വരവ് ഈ പ്രദേശങ്ങളുടെ ചെറുതല്ലാത്ത വികസനത്തിന് ഗതിവേഗം കൂട്ടുമെന്നു കരുതുന്നു.

Thursday, October 6, 2011

സി.പി.ഐ (എം) ബ്രാഞ്ച് സമ്മേളനം


സി.പി.ഐ (എം) ബ്രാഞ്ച് സമ്മേളനം


സി.പി.ഐ (എം) തട്ടത്തുമല ബ്രാഞ്ച് സമ്മേളനം 2011 ഒക്ടോബർ 3 ന് കെ.എം. ലൈബ്രറിഹാളിൽ കിളീമാനൂർ ഏരിയാ സെക്രട്ടരി മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ജയതിലകൻ നായരെ വീണ്ടും തെരഞ്ഞെടുത്തു.

യുവാവ് ആത്മഹത്യ ചെയ്തു


യുവാവ് ആത്മഹത്യ ചെയ്തു


2011 ഒക്ടോബർ 5: തട്ടത്തുമല ലക്ഷം വീട് കോളനിയിൽ താമസിച്ചു വന്ന ഉദ്ദേശം 26 വയസ്സുള്ള വേണു വീടിന്റെ ടെറസിന്റെ മുകളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പാട്ടറ സ്വദേശിയായ യുവാവ് ഇവിടെ ലക്ഷംവീട്ടിൽ സ്വന്തം സഹോദരിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. സഹോദരി വഴക്കുകാര്യത്തിന് വഴക്ക് പറഞ്ഞെന്ന നിസാര കാര്യത്തിനാണ് യുവാവ് സ്വയം ജീവനൊടുക്കിയതെന്നാണ് പറയപ്പെടുന്നത്.

2011 ഒക്ടോബർ 6 : ഇന്നലെ തട്ടത്തുമല ലക്ഷംവീട്ടിൽ ആത്മഹത്യ ചെയ്ത വേണുവിന്റെ മൃതുദേഹം കിളിമാനൂർ എസ്. സുരേഷ് കുമാറും സംഘവും വന്ന് ഇങ്ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു കൊണ്ടു പോയി. സംസ്കാരം കല്ലറ പാട്ടറയിൽ.

2011 സെപ്റ്റംബർ വാർത്തകൾ

2011 സെപ്റ്റംബർ വാർത്തകൾ

യുവാവ് ആത്മഹത്യ ചെയ്തു

2011 ഒക്ടോബർ 5: തട്ടത്തുമല ലക്ഷം വീട് കോളനിയിൽ താമസിച്ചു വന്ന ഉദ്ദേശം 26 വയസ്സുള്ള വേണു വീടിന്റെ ടെറസിന്റെ മുകളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പാട്ടറ സ്വദേശിയായ ഈ യുവാവ് ഇവിടെ ലക്ഷംവീട്ടിൽ സ്വന്തം സഹോദരിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. സഹോദരി വഴക്കുകാര്യത്തിന് വഴക്ക് പറഞ്ഞെന്ന നിസാര കാര്യത്തിനാണ് ഈ യുവാവ് സ്വയം ജീവനൊടുക്കിയതെന്നാണ് പറയപ്പെടുന്നത്.

2011 ഒക്ടോബർ 6 : ഇന്നലെ തട്ടത്തുമല ലക്ഷംവീട്ടിൽ ആത്മഹത്യ ചെയ്ത വേണുവിന്റെ മൃതുദേഹം കിളിമാനൂർ എസ്.ഐ സുരേഷ് കുമാറും സംഘവും വന്ന് ഇങ്ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു കൊണ്ടു പോയി. സംസ്കാരം കല്ലറ പാട്ടറയിൽ.

സി.പി.ഐ (എം) ബ്രാഞ്ച് സമ്മേളനം

സി.പി. (എം) തട്ടത്തുമല ബ്രാഞ്ച് സമ്മേളനം 2011 ഒക്ടോബർ 3 ന് കെ.എം. ലൈബ്രറിഹാളിൽ കിളീമാനൂർ ഏരിയാ സെക്രട്ടരി മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ജയതിലകൻ നായരെ വീണ്ടും തെരഞ്ഞെടുത്തു.

അംബുജാക്ഷൻ സാർ മരണപ്പെട്ടു

തട്ടത്തുമല, 2011 സെപ്റ്റംബർ 25: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ആദ്യകാല അദ്ധ്യാപകനും നാട്ടിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന അമ്പുജാക്ഷൻ സാർ (74) അന്തരിച്ചു. ഇന്ന് രാത്രി 8-30 മണിയോടെ വീട്ടിൽ വച്ച് ഒരു തളർച്ച വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഉടൻതന്നെ കിളിമാനൂരിൽ സരളാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മരണം സ്ഥിരീകരിച്ച് മൃതുദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു. നിരവധി വർഷം തട്ടത്തുമല സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപകനായിരുന്ന അംബുജാക്ഷൻസാർ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. ഭാര്യ: ലീലാകുമാരി. ഷെർളി, ഷീബ, ഷോബി. മരുമക്കൾ: ഹരി, ഷിബു, പ്രിയങ്ക. സംസ്കാരം 2011 സെപ്റ്റംബർ 26-ന് രാവിലെ 10 മണിയ്ക്ക്.

നിലമേലില്‍ വാഹന അപകടം

തട്ടത്തുമല, 2011 സെപ്റ്റംബർ 25: നിലമേൽ ജംഗ്ഷനിൽ ഇന്ന് രാവിലെ പത്ത് മണിയോടടുപ്പിച്ച് നടന്ന വാഹന അപകടം. തത്സമയം അലന്‍ സ്റ്റുഡിയോയിലെ കപിൽ എടുത്ത ചിത്രം