തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Saturday, June 15, 2013

എസ്.ഡി.പി.ഐ യോഗം


എസ്.ഡി.പി.ഐ യോഗം 

തട്ടത്തുമല, 2013 ജൂൺ 14: തട്ടത്തുമല ജംഗ്ഷനിൽ  എസ്.ഡി.പി.ഐ പൊതുയോഗവും അംഗത്വവിതരണവും  നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിയ്ക്കൽ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ജലീൽ, കരമന റസാക്ക് തുടങ്ങിയവർ സംസാരിച്ചു. കുന്നിൽ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. നിസാം സ്വാഗതവും ജലീൽ കൃതജ്ഞതയും പറഞ്ഞു.

Tuesday, July 17, 2012

കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍ പ്രസംഗിച്ചു



കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍ പ്രസംഗിച്ചു

തട്ടത്തുമല, 2012 ജൂലായ് 17: കോൺഗ്രസ്സ് നേതാവ് കെ.മുരളീധരൻ ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ സംസാരിച്ചു.  ലീഡർ സാംസ്കാരിക വേദിയുടെ  ഉദ്ഘാടനത്തിനാണ് അദ്ദേഹം തട്ടത്തുമലയിൽ  എത്തിയത്. അന്തരിച്ച മുൻ‌ മുഖ്യമന്ത്രി  ലീഡർ   കെ. കരുണാകരന്റെയും അദ്ദേഹത്തിന്റെ പുത്രനും മുൻ കെ.പി.സി.സി പ്രസിഡന്റും ഇപ്പോൾ എം.എൽ.എയുമായ  കെ. മുരളീധരന്റെയും ആരാധകർ ചേർന്ന്  തട്ടത്തുമലയിൽ രൂപീകരിച്ചതാണ്  ലീഡർ സാംസ്കാരികവേദി. വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ വച്ച് കെ.മുരളീധരൻ ലീഡർ സാംസ്കാരിക വേദിയുടെ ഔപചാരികമായ  ഉദ്ഘാടനം നിർവ്വഹിച്ചു. കോൺഗ്രസിന്റെ വിവിധ പ്രാദേശിക നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായർ, കൺസ്യൂമർ ഫെഡ് സംസ്ഥാന വൈസ് ചെയർമാൻ എൻ, സുദർശനൻ, തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് നഗരൂർ ഇബ്രാഹിം കുട്ടി,  മരിയാപുരം ശ്രീകുമാർ,  എ.ഷിഹാബുദീൻ, യൂത്ത് കോൺഗ്രാസ്സ് നേതാവ്  അഡ്വ. നഗരൂർ  ഷിഹാബുദീൻ , എൻ.നളിനൻ, വാർഡ് മെംബർ അംബികാ കുമാരി, എം.റഫീക്ക്, രാജേഷ് ,  അൻസാർ തുടങ്ങിയവർ സംസാരിച്ചു. തട്ടത്തുമല ബഷീർ അദ്ധ്യക്ഷത വഹിച്ചു. എം.റഹിം സ്വാഗതവും സനൂജ്  കൃതജ്ഞതയും പറഞ്ഞു.  യോഗത്തിൽ വച്ച്  നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനസഹായങ്ങൾ  വിതരണം ചെയ്തു. കഴിഞ്ഞ എസ്.എസ്,എൽ.സി , പ്ലസ് ടൂ പരീക്ഷാ വിജയികൾക്ക് സമ്മനങ്ങൾ നൽകി. കിളിമാനൂർ ക്രിക്കറ്റ് ക്ലബ്ബ കിളീമാനൂരിലും,  തട്ടത്തുമല ടി.പി.എൽ ക്രിക്കറ്റ് ക്ലബ്ബ് തട്ടത്തുമലയിലും  ഈയിടെ   നടത്തിയ ക്രിക്കറ്റ് മത്സരങ്ങളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ നൽകി. യോഗാനന്തരം തിരുവനന്തപുരം ടീമിന്റെ  ഗാനമേളയും ഉണ്ടായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ പാതയോരത്ത് വലിയ സ്റ്റേജ് കെട്ടിയാണ് പൊതുയോഗം നടത്തിയത്. 

കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍


കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍ എത്തുന്നു

തട്ടത്തുമല, 2012 ജൂലായ് 17: കോൺഗ്രസ്സ് നേതാവ് കെ.മുരളീധരൻ ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ സംസാരിക്കും.  ലീഡർ സാംസ്കാരിക വേദിയുടെ  ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തുന്നത്. .  അന്തരിച്ച മുൻ‌ മുഖ്യമന്ത്രി  ലീഡർ   കെ. കരുണാകരന്റെയും അദ്ദേഹത്തിന്റെ പുത്രനും മുൻ കെ.പി.സി.സി പ്രസിഡന്റും ഇപ്പോൾ എം.എൽ.എയുമായ  കെ. മുരളീധരന്റെയും ആരാധകർ തട്ടത്തുമലയിൽ രൂപീകരിച്ചതാണ്  ലീഡർ സാംസ്കാരികവേദി. വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് കെ.മുരളീധരൻ ലീഡർ സാംസ്കാരിക വേദിയുടെ ഔപചാരികമായ  ഉദ്ഘാടനം നിർവ്വഹിക്കും. കോൺഗ്രസിന്റെ വിവിധ പ്രാദേശിക നേതാക്കളും യോഗത്തിൽ സംബന്ധിക്കും. യോഗത്തോടനുബന്ധിച്ച് നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനസഹായങ്ങൾ  വിതരണം ചെയ്യും. കഴിഞ്ഞ എസ്.എസ്,എൽ.സി , പ്ലസ് ടൂ പരീക്ഷാ വിജയികൾക്ക് സമ്മനങ്ങൾ നൽകും. കിളിമാനൂർ ക്രിക്കറ്റ് ക്ലബ്ബും,  തട്ടത്തുമല ടി.പി.എൽ ക്രിക്കറ്റ് ക്ലബ്ബും ഈയിടെ വെവ്വേറെ  നടത്തിയ ക്രിക്കറ്റ് മത്സരങ്ങളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ നൽകും. യോഗാനന്തരം തിരുവനന്തപുരം ടീമിന്റെ  ഗാനമേളയും ഉണ്ടായിരിക്കും. 

Monday, June 25, 2012

നേരിനെ കൊല്ലുന്ന നുണകൾക്കെതിരെ സി.പി.ഐ.എം പ്രചരണജാഥ


നേരിനെ കൊല്ലുന്ന നുണകൾക്കെതിരെ സി.പി.ഐ.എം പ്രചരണജാഥ

തട്ടത്തുമല, 2012 ജൂൺ 25: നേരിനെ കൊല്ലുന്ന നുണകൾക്കെതിരെ സി.പി.ഐ.എം കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ രാവിലെ ഒൻപത് മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ പാർട്ടി ജില്ലാ സെക്രറ്ററിയേറ്റ് അംഗം വി.കെ.മധു ജാഥാക്യാപ്റ്റൻ ബി.എസ്.അനിൽ കുമാറിന്  പതാക കൈമാറി. ഉദ്ഘാടനം ചെയ്തു. പാർട്ടി-വർഗ്ഗബഹുജന സംഘടനകളെ പ്രതിനിധീകരിച്ച് ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകി.

Saturday, April 7, 2012

സാംസ്കാരികസദസ്സും യൂണിഫോം വിതരണവും മറ്റും


ഡി.വൈ.എഫ്.ഐ & ഫ്രണ്ട്സ്  സാംസ്കാരിക സമ്മേളനം

തട്ടത്തുമല, 2012 ഏപ്രിൽ 7:  നെടുമ്പാറ പാറക്കട ഡി.വൈ.എഫ്.ഐ യും ഫ്രണ്ട്സ് യുവജനവേദിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരികസദസ്സും അനുബന്ധപരിപാടികളും പാറക്കട ജംഗ്ഷനിൽ നടന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ കെ.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാർ, കൃഷ്ണൻ കുട്ടി മടവൂർ എന്നിവർ പ്രസംഗിക്കുകയും കവിതകൾ അവതരിപ്പിക്കുകയും ചെയ്തു. അഡ്വ.എസ്.ജയച്ചന്ദ്രൻ, അഡ്വ.ശ്രീകുമാർ, പി.പി.ബാബു, ഇ.എ.സജിം എന്നിവർ സംസാരിച്ചു. പി.റോയ്, ബി.ജയതിലകൻ നായർ, ബെന്നി  തുടങ്ങിയവരും പങ്കെടുത്തു. എം.ആർ. അഭിലാഷ് അദ്ധ്യക്ഷനായിരുന്നു. സരിൻ കുമാർ സ്വാഗതവും പ്രകാശ് നന്ദിയും പറഞ്ഞു. തുടർന്ന് തിരുവനനതപുരം രാഗലയയുടെ ഗാനമേളയും നടന്നു.

പരിപാടിയുടെ മുഖ്യ ഇനം കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും യൂണിഫോം വിതരണവും ധനസഹായ വിതരണവും ആ‍യിരുന്നു.അഡ്വ. എസ്. ജയച്ചന്ദ്രനും മറ്റ് അതിഥികളും  ഇവയുടെ  വിതരണകർമ്മം നിർവ്വഹിച്ചു.  ഡി.വൈ.എഫ്.ഐയും ഫ്രണ്ട്സും ചേർന്ന് ശേഖരിച്ച് തയ്യാറാക്കിയ  രക്തഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങിൽ  നടന്നു. ഇത് കെ.എസ്. സുനിൽ കുമാർ ആണ് നിർവഹിച്ചത്.

കുട്ടികൾക്കുള്ള പഠനോപകരണങ്ങളും യൂണിഫോമുകളും മറ്റും  നൽകുന്നതിലേയ്ക്ക് യു.എ.യിയിലെ തട്ടത്തുമല നിവാസികളുടെ സംഘടനയായ തപസ്സ് പതിനയ്യായിരം രൂപ സംഭാവന  നൽകിയിരുന്നു. തപസിനെ പ്രതിനിധീകരിച്ച് പി.പി. ബാബു ചടങ്ങിൽ പങ്കെടുത്തു. സംഘാടന മികവുകൊണ്ട് പരിപാടികൾ ഗംഭീരമായി. ഈ വാർത്തയെഴുതുമ്പോൾ അവിടെ ഗാനമേള നടക്കുകയാണ്.

Thursday, April 5, 2012

2012 ഏപ്രിൽ വാർത്തകൾ

പു.ക.സ കൺ‌വെൻഷൻ

കിളീമാനൂർ, 2012 ഏപ്രിൽ 29: പുരോഗമന കലാ സാഹിത്യ സംഘം കിളിമാനൂർ മേഖലാ കൺ‌വെൻഷനും സെമിനാറും കിളിമാനൂർ ടൌൺ ഹാളിൽ (മിനി ഹാൾ) നടന്നു. എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി  പുനസംഘടിപ്പിച്ചു.പുതിയ ഭാരവാഹികളായി എം. നാരായണൻ (പ്രസിഡന്റ്), സജ്ജനൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ബാലസംഘം കലോത്സവം

കിളീമാനൂർ 2012 ഏപ്രിൽ 29: ബാലസംഘം പഴയകുന്നുമ്മേൽ മേഖലാ കലോത്സവം കിളിമാനൂർ ടൌൺ യു.പി.എസിൽ നടന്നു. ഗംഭീരമായിരുന്നു.

ഫ്രാ‍ക്ക് വാർഷികം

കിളീമാനൂർ, 2012 ഏപ്രിൽ 29: ഫെഡറേഷൻ ഓഫ് ദി റെസിഡന്റ്സ് അസോസിയേഷൻ (ഫ്രാക്ക്) വാർഷിക സമ്മേളനം കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് രാജാ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എ.സമ്പത്ത് എം.പി ഉഘാടനം ചെയ്തു. രാവിലെ മുതൽ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.ആളുകളുടെ  നല്ല പങ്കാളിത്തമുണ്ടായിരുന്നു. ഹാൾ നിറഞ്ഞ് കവിഞ്ഞ സദസ്സായിരുന്നു. ഇക്കാലത്ത് സ്ത്രീകളടക്കം ഇത്രയും ആളുകളുടെ പങ്കാളിത്തം ഒരു നേട്ടം തന്നെയാണ്.

എം.ആർ.എയ്ക്ക് അവാർഡ്

 കിളിമാനൂർ, 2012 ഏപ്രിൽ 29: ഫ്രാക്കിന്റെ (ഫെഡറേഷൻ ഓദ് ദ റെസിഡന്റ്സ് അസോസിയേഷൻസ് കിളിമാനൂർ) വാർഷികാഘോഷത്തിന്റെ ഭാഗമായി ഏറ്റവും നല്ല പ്രവർത്തനത്തിന്  അംഗ സംഘടനകൾക്ക് ഏർപ്പെടുത്തിയ അവാർഡിൽ മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന് രണ്ടാം സ്ഥാനം ലഭിച്ചു. എം.ആർ.എ പ്രവർത്തകർ രാത്രി ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനത്തിൽ ആഘോഷപൂർവ്വമാണ് ട്രോഫി കൊണ്ടു പോയത്

ഡി.വൈ.എഫ്.ഐ & ഫ്രണ്ട്സ്  സാംസ്കാരിക സമ്മേളനം

തട്ടത്തുമല, 2012 ഏപ്രിൽ 7:  നെടുമ്പാറ പാറക്കട ഡി.വൈ.എഫ്.ഐ യും ഫ്രണ്ട്സ് യുവജനവേദിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരികസദസ്സും അനുബന്ധപരിപാടികളും പാറക്കട ജംഗ്ഷനിൽ നടന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ കെ.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാർ, കൃഷ്ണൻ കുട്ടി മടവൂർ എന്നിവർ പ്രസംഗിക്കുകയും കവിതകൾ അവതരിപ്പിക്കുകയും ചെയ്തു. അഡ്വ.എസ്.ജയച്ചന്ദ്രൻ, അഡ്വ.ശ്രീകുമാർ, പി.പി.ബാബു, ഇ.എ.സജിം എന്നിവർ സംസാരിച്ചു. പി.റോയ്, ബി.ജയതിലകൻ നായർ, ബെന്നി  തുടങ്ങിയവരും പങ്കെടുത്തു. എം.ആർ. അഭിലാഷ് അദ്ധ്യക്ഷനായിരുന്നു. സരിൻ കുമാർ സ്വാഗതവും പ്രകാശ് നന്ദിയും പറഞ്ഞു. തുടർന്ന് തിരുവനനതപുരം രാഗലയയുടെ ഗാനമേളയും നടന്നു.

പരിപാടിയുടെ മുഖ്യ ഇനം കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും യൂണിഫോം വിതരണവും ധനസഹായ വിതരണവും ആ‍യിരുന്നു.അഡ്വ. എസ്. ജയച്ചന്ദ്രനും മറ്റ് അതിഥികളും  ഇവയുടെ  വിതരണകർമ്മം നിർവ്വഹിച്ചു.  ഡി.വൈ.എഫ്.ഐയും ഫ്രണ്ട്സും ചേർന്ന് ശേഖരിച്ച് തയ്യാറാക്കിയ  രക്തഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങിൽ  നടന്നു. ഇത് കെ.എസ്. സുനിൽ കുമാർ ആണ് നിർവഹിച്ചത്.

കുട്ടികൾക്കുള്ള പഠനോപകരണങ്ങളും യൂണിഫോമുകളും മറ്റും  നൽകുന്നതിലേയ്ക്ക് യു.എ.യിയിലെ തട്ടത്തുമല നിവാസികളുടെ സംഘടനയായ തപസ്സ് പതിനയ്യായിരം രൂപ സംഭാവന  നൽകിയിരുന്നു. തപസിനെ പ്രതിനിധീകരിച്ച് പി.പി. ബാബു ചടങ്ങിൽ പങ്കെടുത്തു. സംഘാടന മികവുകൊണ്ട് പരിപാടികൾ ഗംഭീരമായി. ഈ വാർത്തയെഴുതുമ്പോൾ അവിടെ ഗാനമേള നടക്കുകയാണ്.

മരണം: ബഷീർ (മാഞ്ചിമല)

കിളിമാനൂർ, 2012 ഏപ്രിൽ 6: തട്ടത്തുമല മാഞ്ചിമല എന്നറിയപെടുന്ന കുടുംബത്തിൽ ഉൾപ്പെട്ട ബഷീർ മരണപ്പെട്ടു.കിളിമാനൂർ ടൌൺ പള്ളിയ്ക്ക് സമീപമായിരുന്നു താമസം.  ഇക്കഴിഞ്ഞ  രാത്രി പന്ത്രണ്ട് മണിയോടടുപ്പിച്ചാണ് മരണം സംഭവിച്ചത്. രാത്രി വീട്ടിൽ റ്റി.വിയിൽ ക്രിക്കറ്റ്  കണ്ടുകൊണ്ടിരിക്കവേ ഹൃദയാഘാതം സംഭവിച്ചതിനെത്തുടർന്ന് കിളിമാനൂരിലെ  ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുമ്പ് ഒരു അറ്റാക്ക് വന്നിട്ടുള്ളതാണ്. ഗൾഫിലായിരുന്ന ഇദ്ദേഹം കുറച്ചുകാലമായി നാട്ടിൽ കൃഷിയും ബ്വിസിനസും മറ്റുമായി കഴിയുകയായിരുന്നു. കിളീമാനൂർ മഹാദേവേശ്വരത്ത് റബ്ബർ ഡീലർ  കട നടത്തിയിരുന്നു. തട്ടത്തുമലയിൽ “മാഞ്ചിമലക്കാർ“ എന്നപേരിൽ അറിയപ്പെടുന്ന  കുടുംബത്തിലെ അംഗമായ ബഷീർ വിവാഹശേഷം കുടുംബമായി കിളിമാനൂരിൽ താ‍മസമാക്കുകയായിരുന്നു. പരേതന്റെ  ഖബറടക്കം ഉച്ചയോടെ തട്ടത്തുമല മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ നടന്നു.

മരണം: അബ്ദുൽ മജീദ്

തട്ടത്തുമല, 2012 ഏപ്രിൽ 4: തട്ടത്തുമല പഴയ ചന്തയ്ക്ക് സമീപം ജെ.ജെ മൻസിലിൽ താമസിക്കുന്ന റിട്ടയേർഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ  അബ്ദുൽ മജീദ് മരണപ്പെട്ടു.  ( റേഷൻകടകുടുംബാംഗം; തട്ടത്തുമല മുസ്ലിം ജമാ-അത്ത് പ്രസിഡന്റ് അഷ്‌റഫിന്റെ സഹോദരീ ഭർത്താവും , ജസാർ, ജലീൽ, ജസാം എന്നിവരുടെ പിതാവുമാണ്.) ഖബറടക്കം ഉച്ചയ്ക്ക് തട്ടത്തുമല മുസ്ലിൽ ജമാ-അത്ത് ഖബർസ്ഥാനിൽ നടന്നു.

സി.പി.ഐ.എം ഇരുപതാം പാർട്ടി കോൺഗ്രസ്സ്

2012 ഏപ്രിൽ 4: സി.പി.ഐ.എം ഇരുപതാം പാർട്ടി കോൺഗ്രസ്സ് പ്രതിനിധി സമ്മേളനം കോഴിക്കോട്ട് ആരംഭിച്ചു. ഇന്നലെ പതാക ഉയർന്നതോടെ സമ്മേളനത്തിന് ഔപചാരിക തുടക്കമായി. 

തട്ടത്തുമല സ്കൂളീൽ ഇംഗ്ലിഷ് മീഡിയം ആരംഭിക്കുന്നു

തട്ടത്തുമല, 2012 ഏപ്രിൽ 3: ഈ 2012- 13 അദ്ധ്യയന വർഷം മുതൽ തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ ഇംഗ്ലീഷ് മീഡിയം (സ്റ്റേറ്റ് സിലബസ്) ആരംഭിക്കുകയാണ്. അഞ്ചാം സ്റ്റാൻഡാർഡിലും എട്ടാം സ്റ്റാൻഡാർഡിലുമാണ് ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിക്കുന്നത്. സമീപ പ്രദേശത്തെ മിക്ക സർക്കാർ-എയ്ഡഡ് സ്കൂളുകളിലും മുമ്പേതന്നെ ഇംഗ്ലിഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങിയിരുന്നെങ്കിലും തട്ടത്തുമല സ്കൂളിൽ ഇപ്പോൾ മാത്രമാണ് ഇത് ആരംഭിക്കുവാനായത്.  ഇംഗ്ലീഷ് മീഡിയം പഠിക്കാൻ ആഗ്രഹിക്കുന്ന തട്ടത്തുമല പ്രദേശത്തെ കുട്ടികൾ  ഇതുവരെ മറ്റ് പ്രദേശങ്ങളിലെ സർക്കാർ -എയ്ഡഡ്-അൺ എയ്ഡഡ് മേഖലയിലെ പല സ്കൂളുകളിലേയ്ക്കായി  ചിന്നിച്ചിതറി പോകുകയായിരുന്നു. ഇതിന് ഭാവിയിൽ  ഇനി ഒരറുതി വരും എന്നു പ്രതീക്ഷിക്കാം. തട്ടത്തുമല സ്കൂളീൽ ഇംഗ്ലീഷ് മീഡിയം ഓപ്ഷനില്ലെന്നു പറഞ്ഞാണ് പ്രദേശത്തെ   പല രക്ഷകർത്താക്കളും  കുട്ടികളെ മറ്റ് പല സ്കൂളൂകളിലും ചേർത്തുകൊണ്ടിരുന്നത്. ഇത് തട്ടത്തുമല സ്കൂളീലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ  കുറവുവരുത്തിയിരുന്നു. ഇംഗ്ലീഷ് മീഡിയം തട്ടത്തുമലയിലും തുടങ്ങുവാനുള്ള തീരുമാനത്തെ നാട്ടുകാരും രക്ഷകർത്താക്കളും കുട്ടികളും  പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്.

നിലമേലിൽ ഇ.എം.എസ് അനുസ്മരണം നടന്നു

നിലമേൽ, 2012 ഏപ്രിൽ 1: നിലമേൽ ഇ.എം.എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസ് അനുസ്മരണ സെമിനാറും കവിയരങ്ങും നടന്നു. ഇ.എം.എസ് ഭരണാധികാരിയും ചിന്തകനും എന്നതായിരുന്നു സെമിനാറിന്റെ വിഷയം. വൈകുന്നേരം അഞ്ച് മണിയ്ക്ക്  നിലമേൽ സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന സെമിനാറിൽ മടത്തറ സുഗതൻ, ഡോ.തട്ടത്തുമല ഷറഫുദീൻ (കേരള സർവ്വകലാശാലാ ചരിത്രവിഭാഗം അദ്ധ്യക്ഷൻ), കിളിമാനൂർ ചന്ദ്രൻ, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. പി.കെ.രമണൻ അദ്ധ്യക്ഷത വഹിച്ചു. കവിയരങ്ങിൽ പ്രൊ.കുമ്മിൾ സുകുമാരൻ, കല്ലറ അജയൻ, ശശി മാവിൻ‌മൂട്, മടവൂർ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.   വയലാർ എഴുതിയ “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു....” എന്ന ഗാനം പ്രശസ്ത ഗായകൻ നിലമേൽ സംഗീത് ആലപിച്ചു. എം. ഹാഷിം സ്വാഗതവും പ്രവീൺ കുമാർ നന്ദിയും പറഞ്ഞു. 

Tuesday, March 20, 2012

തട്ടത്തുമലയിൽ ഇന്ന് ഹർത്താൽ

തട്ടത്തുമലയിൽ ഇന്ന് ഹർത്താൽ

തട്ടത്തുമല, 2012 മാര്‍ച്ച് 20: ഇന്നലെ കിളീമാനൂരിൽ രാജാ രവിവർമ്മ സ്മാരകം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കരിങ്കൊടി കാണിച്ച ഡി.വ്വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരെ പോലിസ്സും യൂ‍ത്ത് കോൺഗ്രസ്സുകാരും മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കിളിമാനൂർ, പുതിയകാവ്, പോങ്ങനാട്, കാരേറ്റ്, തട്ടത്തുമല എന്നിവിടങ്ങളിൽ ഹർത്താൽ ആചരിക്കുന്നു.

Sunday, November 13, 2011

ശുംഭാനന്തര ശുംഭങ്ങൾ


ശുംഭാനന്തര ശുംഭങ്ങൾ


സത്യം ആരു വിളിച്ചു പറഞ്ഞാലും അതംഗീകരിക്കണം. എത്ര പറയാതിരിക്കാൻ ശ്രമിച്ചാലും ചില സത്യങ്ങൾ ചിലരുടെ ഉള്ളിലിരിക്കില്ല. അത് പുറത്തു ചാടും.മാർക്സിസ്റ്റ് വിരുദ്ധരിലും ഇത് സംഭവിക്കാം. അതിനുദാഹരണമാണ് ഇന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ പറഞ്ഞ അഭിപ്രായം. ശുംഭൻ പ്രയോഗത്തിൽ ഹൈക്കൊടതി ശിക്ഷിച്ച ജയരാജന് അപ്പീൽ പോകാനുള്ള അപേക്ഷപ്രകാരം ശിക്ഷ സസ്പെൻഡ് ചെയ്യാതിരുന്ന നടപടി വൈരാഗ്യ ബുദ്ധിയോടെ കോടതി പെരുമാറി എന്ന തോന്നൽ ജനങ്ങളിലുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. അതിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ കൂടിയാണ് ഈ കുറിപ്പുമായി ഇപ്പോൾ വന്നത്. ഇത് ഒരു തുടക്കം മാത്രമാണ്. ജനാധിപത്യത്തിൽ തരിമ്പെങ്കിലും വിശ്വാസമുള്ള എല്ലാവരും കോടതിയുടെ നീതി നിഷേധത്തിനും പൌരസ്വാതന്ത്ര്യ നിഷേധത്തിനും എതിരെ ക്രമേണ രംഗത്തു വരാൻ നിർബന്ധിതമാകുക തന്നെ ചെയ്യും. ആരു പറയുന്നു എന്നു നോക്കിയല്ല, എന്ത് പറയുന്നു എന്നു നോക്കിയാണ് ഒരാളുടെ അഭിപ്രായം ശരിയോ തെറ്റോ എന്നു നിർണ്ണയിക്കേണ്ടത്. അതുപോലെ ആര് ആരോട് ചെയ്യുന്നു എന്നല്ല, ചെയ്യുന്നതിന്റെ ന്യായാന്യായമാണ് പരിശോധിക്കേണ്ടത്. പത്തോ അഞ്ഞൂറോ രൂപ പെറ്റിയടിക്കാൻ പോലും പോലും ഗൌരവമില്ലാത്തതെന്ന് പലരും പലരും പറഞ്ഞിട്ടുള്ള ആ ശുംഭൻ വിളിക്കേസിൽ ജയരാജനെ ആറുമാസം ശിക്ഷിച്ചതിൽ സന്തോഷം തോന്നുന്നവർക്ക് സന്തോഷിക്കാം.

പക്ഷെ അപ്പീൽ നൽകാനുള്ള ഒരു പൌരന്റെ (സി.പി.ഐ.എം കാരനായി പോയെങ്കിലും അദ്ദേഹവും ഒരു പൌരനാണല്ലോ) അവകാശത്തെ അംഗീകരിക്കാതിരുന്ന കോടതിയുടെ നീതി നിഷേധത്തെയും അന്ധമായ മാർക്സിസ്റ്റ്വിരുദ്ധതിമിരനേത്രങ്ങൾ കൊണ്ടു നോക്കിക്കണ്ട് ന്യായീകരിക്കുന്നവർ ഭർത്താവ് ചത്താലും അമ്മാവിയമ്മയുടെ കണ്ണീരുകാണണമെന്ന മനോഭാവം വച്ചുപുലർത്തുന്നവരാണ്. അതുപോലെ പൊതുയോഗങ്ങളും പ്രകടനങ്ങളും ജാഥകളും മറ്റും നടത്തിക്കൂടെന്ന കോടതിവിധിയും സി.പി.ഐ.എമ്മിനേ മാത്രമോ രാഷ്ട്രീയപാർട്ടികളെ ഒന്നാകെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. എല്ലാ ജനങ്ങളേയും ബാധിക്കുന്ന ഒന്നാണ്. പൊതുവഴിയേ നടക്കരുതെന്നു പാതയോരത്ത് നിൽക്കരുതെന്നും പറയുന്നതിനു തുല്യമാണ് പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റും നടത്തരുതെന്നു പറയുന്നത്. മുദ്രാവാക്യം വിളീക്കാതെയും കൊടിഉപിടിക്കാതെയും ആളുകൾ കൂട്ടം കൂടി വഴിയേ നടന്നുപോയാലും കോടതി ശിക്ഷിക്കുമോ? ഈ നിരോധനനിയമം വച്ച് ഉത്സവത്തിനാളുകൂടിയാലും കല്യാണവണ്ടിയിൽ ആളുവന്നിറങ്ങിയാലും കേസെടുക്കേണ്ടി വരും. അതുമൊക്കെ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നവയാണല്ലോ! ഉത്സവാഘോഷങ്ങളും മതഘോഷയാത്രകളും ചടങ്ങുകളും പൊങ്കാലകളും പെരുന്നാളുകളും മറ്റും ഹനിക്കുന്നുവെന്നു പറഞ്ഞ് നിരോധിക്കുമോ കോടതി? മതങ്ങൾക്ക് ഉച്ചഭാഷിണി വച്ച് ഏതു നേരവും എത്ര ദിവസവും എത്ര ഉച്ചത്തിലും പ്രക്ഷേപണം നടത്താം. പക്ഷെ രാഷ്ട്രീയക്കാർക്ക് ഭയങ്കര നിയന്ത്രണവും! ഇത് വിവേചനപരമല്ലേ?

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പിറവത്തെ ടി.എം. ജേക്കബ് അനുസ്മരണത്തിനു പ്രസംഗിച്ചതു പോലെ വല്ല കടമണ്ടയിലും കയറി നിന്ന് പ്രസംഗിക്കുക. ജനങ്ങൾ യാതൊന്നുമറിയാത്തവരെ പോലെ താഴെ പൊതുസ്ഥലത്ത് നിരന്നു നിന്ന് കേൾക്കുക. ഹഹഹ! ജനങ്ങൾ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയ്ക്ക് തന്റെ സഹപ്രവർത്തകന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ വേദിയിൽ കയറാതെ വല്ലവരുടെയും കടത്തിണ്ണയെ ആശ്രയിക്കേണ്ടി വരിക. എത്ര അപഹാസ്യമാണിത്. എന്നിട്ടും ഉമ്മൻ ചാണ്ടിയ്ക്കും കൂ‍ട്ടർക്കും കോടതിയുടെ അനാവശ്യവും അനുചിതമായതും ജനാധിപത്യ വിരുദ്ധവുമെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ടിട്ടുള്ളതുമായ വിധികളിൽ ഒരു പ്രതിഷേധവുമില്ല. ജയരാജനെതിരെയുള്ള കോടതിതി വിധിയിൽ പരസ്യമായി പ്രതിഷേധിക്കുന്നില്ലെങ്കിലും പല കോടതിവിധികളും സർക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരസ്യമായി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നു. ഇടത്-വലത് ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പൊതുയോഗവും ജാഥയും മറ്റും വിലക്കുന്ന കോടതി വിധികളിൽ പ്രതിഷേധമുണ്ട്. അതിനെ എങ്ങനെ നേരിടണമെന്ന അലോചനയിലാണ് പലരും. സി.പി.ഐ എം ആകട്ടെ ഹൈക്കോടതിയിൽ ബഹുജന പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ്. സഹികെട്ട് ആളുകൾ കോടതിയുടെ നെഞ്ചത്ത് കയറാൻ തുടങ്ങിയാലുണ്ടാകുന്ന അപകടം ചെറുതല്ല. ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കാനിടയാക്കുന്ന വിധികൾ കോടതിയ്ക്ക് ഒഴിവാക്കാമായിരുന്നു എന്ന് പോലീസിലെയും നിയമരംഗത്തെയും പ്രമുഖർ മെർമ്മറിംഗ് നടത്തുന്നുണ്ട്.

മറ്റൊരു കാര്യം ജയരാജൻ ഒരു പ്രാവശ്യമേ ജഡ്ജിമാരെ ശുംഭരെന്ന് വിളിച്ചുള്ളൂ‍. പിന്നെ അദ്ദേഹം അതിൽ ഉറച്ചു നിൽക്കുകയേ ഉണ്ടായുള്ളൂ. ഇപ്പോൾ ഇതാ ഇപ്പോഴത്തെ ഈ കോടതി നടപടികളിൽ പ്രതിഷേധിച്ച് പ്രമുഖ നിയമജ്ഞരടക്കം നാടടങ്കലം കോടതിയെ ശുംഭൻമാർ എന്നതിൽനേക്കാൾ മോശപ്പെട്ട പദങ്ങൾ കൊണ്ട് വിമർശിക്കുന്നു. അങ്ങനെയൊരു സാഹചര്യം സ്വയം സൃഷ്ടിച്ചത് ശുംഭത്തരമല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇക്കാര്യം കോടതി ചിന്തിച്ചിട്ടുണ്ട്? കോടതിനടപടികൾ ഇത്രയധികം വിമർശിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചതിലും ഇല്ലേ കോടതിയുടെ ഭാഗത്തുനിന്ന് അല്പം ഒരു ശുംഭത്തരം (മണ്ടത്തരമെന്ന അർത്ഥത്തിലാണേ അവർ പറഞ്ഞത്. ബഹു: കോടതി ആറു മാസം പിടിച്ചിട്ടുകളയരുതേ!) എന്ന് ചില നിയമജ്ഞർ ചോദിക്കുന്നുണ്ട്. താൻ ചത്ത് മീൻപിടിക്കുന്ന നടപടികളാണ് ജയരാജൻ വിഷയത്തിൽ കോടതി നടത്തിയിരിക്കുന്നതത്രേ! . നീതിപീഠത്തിന്റെ വിശ്വാസ്യതയെയും അതിന്റെ ഗൌരവത്തെയും കൂടി ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടികൾ കോടതികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് ദൌർഭാഗ്യകരമാണ്. ശുംഭൻ വിളിയ്ക്കെതിരെയുള്ള കോടതി നടപടികളെക്കുറിച്ച് അഡ്വ. കാളീ‍ശ്വരം രാജ് പറഞ്ഞിരിക്കുന്നത് കോടതി ചെറുതായെന്നും ജയരാജൻ വലുതായെന്നുമാണ്.

സത്യത്തിൽ ജയരാജനെതിരേയുള്ള ഈ വിധിപോലും ഒരു പ്രതിഷേധ പ്രകടനമാണ്. ശുംഭൻ എന്നു ജയരാജൻ വിളിച്ചതിൽ കോടതിയ്ക്ക് ഇങ്ങനെ പ്രതിഷേധിക്കാം. പക്ഷെ അതുപോലാണോ പൊതുയൊഗവും ജാഥയും മറ്റും നിരോധിക്കുക വഴി ജനങ്ങളുടെ പ്രതികരണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത്? ജനങ്ങൾ പാലിക്കാത്ത നിയമങ്ങൾ നിർമ്മിച്ചാൽ വില പോകുന്നതാരുടെ? കോടതികളുടെ വില പോയാൽ നിങ്ങൾ ജഡ്ജിമാർക്കല്ല ജനങ്ങൾക്കുകൂടിയാണ് ദോഷം. ജഡ്ജിമാർ വരും പോകും. നമ്മുടെ രാജ്യത്ത് ഏതെങ്കിലും സമര രൂപങ്ങളെയോ പൊതു സമ്മേളനങ്ങളെയോ എന്നത്തേയ്ക്കും നിരോധിക്കാൻ സാധിക്കുന്ന കാര്യമാണോ? അഥവാ അത് ശരിയാണോ? എങ്കിൽ പിന്നെ എന്ത് ജനാധിപത്യം? ഏതാനും ജഡ്ജിമാർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലായിരിക്കാം. പക്ഷെ ജനങ്ങൾക്ക് ഉണ്ട്.കോടതിവിധിയാണെന്നു കരുതി ജനാധിപത്യ ധ്വംസനത്തെ എത്രകാലം എല്ല്ലാവർക്കും അംഗികരിക്കാൻ കഴിയും? നമുക്ക് കാത്തിരുന്ന് കാണുക! ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ഒരു ആരോഗ്യകരമല്ലാത്ത ഒരു ഉരസലിന്റെ വക്കിലേയ്ക്ക് കാര്യങ്ങൾ എത്തിക്കാതിരിക്കാനുള്ള ബാദ്ധ്യത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

വിഷയത്തിൽ ഇതിനു മുമ്പെഴുതിയ ലേഖനം വായിക്കുവാൻ ലിങ്കിൽ ക്ലിക്കുചെയ്യുക
ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

വിശ്വമാനവികം 1, Tuesday, November 8, 2011

ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

മുൻകുറിപ്പ്: ശുംഭൻ പ്രയോഗത്തിൽ സ. എം.വി. ജയരാജനെ ഹൈക്കൊടതി ശിക്ഷിച്ചെങ്കിലും അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കുപരി ബഹുമാനപ്പെട്ട കോടതികളോടുള്ള സർവ്വ ബഹുമാനവും നിലനിർത്തിക്കൊണ്ട് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.

ജഡ്ജിമാർക്കെതിരെ സി.പി.ഐ.എം നേതാവ് എം.വി.ജയരാജൻ നടത്തിയ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കൊടതി സ്വമേധയാ എടുത്ത കേസിന്റെ വിധി കാത്തിരിക്കുമ്പോഴാണ് ഈ കുറിപ്പ് എഴുതുന്നത്. ജയരാജൻ തന്നെ പറഞ്ഞിരിക്കുന്നത് നീതി തേടിയെത്തുന്ന പൌരന്റെ ആശ്രയം കോടതികളാണെന്നാണ്. എന്നാൽ തന്റെ ശുംഭൻ എന്ന പ്രയോഗത്തിൽ വലിയ കുറ്റമൊന്നും കാണുന്നില്ലെന്നാണ് ജയരാജൻ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. കേരളത്തിൽ പല ഭാഗത്തും പല അർത്ഥത്തിലാണ് ആ വാക്ക് പ്രയോഗിക്കുന്നത്. നിയതവും സർവ്വവ്യാപകവുമായ ഒരു അർത്ഥം ആ വാക്കിനില്ല. ഗൌരവമുള്ള കാര്യങ്ങളെ നിസാരമായി കാണുന്നതിനു ശുംഭത്തരം എന്ന് ചിലയിടങ്ങളിൽ അർത്ഥം കല്പിക്കുന്നതായി ജയരാജൻ പറയുന്നു. ഇതു സംബന്ധിച്ച് കോടതി തന്നെ മലയാള ഭാഷാ പണ്ഡിതന്മാരിൽ നിന്നും അർത്ഥം തേടിയിരുന്നു. ഇന്ന് കോടതി പറയാനിരിക്കുന്ന വിധി എന്തുമാകട്ടെ. ഈ കേസിനാസ്പദമായ വിഷയം ഇവിടെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്.

പാതയൊരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട ജയരാജന്റെ അഭിപ്രായപ്രകടനത്തിനിടയിലാണ് ശുംഭൻ പ്രയോഗം വന്നത്. കോടതികളും കോടതി വിധികളും വിമർശനങ്ങൾക്കതീതമാണോ എന്ന കാര്യം ഗൌരവമായി ചർച്ചയ്ക്കെടുക്കേണ്ടതാണ്. ഒരു കീഴ്ക്കോടതി പറയുന്ന വിധിക്കെതിരേ അപ്പീൽ പോകുന്നതും ഒരുതരത്തിൽ ആദ്യം വിധിപറഞ്ഞ ആ കീഴ്ക്കോടതിക്കെതിരെയുള്ള വിമർശനത്തിനു തുല്യമല്ലേ? കോടതികളും കോടതിവിധികളും വിമർശനങ്ങൾക്കതീതമാണെങ്കിൽ പിന്നെ അപ്പീൽ നൽകുനതും ഒരർത്ഥത്തിൽ കോടതിയലക്ഷ്യമല്ലേ? വിമർശനങ്ങൾ, പൊതുയോഗങ്ങൾ പ്രകടനങ്ങൾ, സമരങ്ങൾ എന്നിവയെല്ലാം ജനാധിപത്യാവകാശങ്ങളാണ്. എല്ലാ കാലത്തും പ്രക്ഷോഭങ്ങളും സമരങ്ങളും പൊതുയോഗങ്ങളും പ്രകടനങ്ങളും എല്ലാം പൊതുസ്ഥലങ്ങളിൽ തന്നെയാണ് നടന്നു പോരുന്നത്. ലോകത്ത് എവിടെയും അങ്ങനെയാണ്. പണ്ടുമതേ, ഇപ്പോഴുമതേ! ഇന്ത്യയിൽ സ്വാതന്ത്ര്യസമര സേനാനികൾ സ്വാതന്ത്ര്യ സമരം നടത്തിയത് അവരവരുടെ വീടുകളി ഇരുന്നല്ല. പൊതു സ്ഥലങ്ങളിൽ തന്നെയാണ് വിവിധ പ്രക്ഷോഭസമരങ്ങൾ നടത്തിയത്. പൊതുസ്ഥലങ്ങളിൽ ഇതെല്ലാം നിരോധിക്കുന്ന കോടതി പിന്നെ എങ്ങനെയാണ്, എവിടെയെല്ലാമാണ് സമരങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തേണ്ടത് എന്നും കൂടി പറയാൻ ബാദ്ധ്യസ്ഥമല്ലേ?

ഭരണകൂടങ്ങൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്നത് പണ്ടും ഇന്നും ലോകത്തെവിടെയും നടക്കാറുള്ള കാര്യമാണ്. എന്നാൽ കോടതികൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്ന സംഭവം അത്ര സർവ്വസാധാരണമല്ല. ജനാധിപത്യാവകാശങ്ങളെയും അതിൽ ഉൾപ്പെടുന്ന രാഷ്ട്രീയാവകാശങ്ങളെയും ഭരണകൂടം അടിച്ചമർത്തിയാൽ ആ ഭരണകൂടത്തെ അതിൽ നിന്ന് പിന്തിരിപ്പിച്ച് ജനങ്ങൾക്ക് നീതി നൽകേണ്ടതുതന്നെ കോടതികളാണ്. ആ കോടതികൾ തന്നെ ഏതെങ്കിലും ജനാ‍ധിപത്യവിരുദ്ധരും അരാഷ്ട്രീയ വാദികളും സ്വാർത്ഥമതികളുമായ ഹർജിക്കാരെ ശല്യക്കാരായ വ്യവഹാരികളായി കണ്ട് നടപടി സ്വീകരിക്കുന്നതിനു പകരം അത്തരക്കാർക്കനുകൂലമായി വിധി പറയുന്നത് നമ്മുടെ ഭരണ കൂടത്തോടുള്ള് അനാദരവായി ആരെങ്കിലും ഉയർത്തി കാട്ടിയാൽ അതിനെ കുറ്റം പറയാൻ സാധിക്കുമോ? ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളുടെ അസഹിഷ്ണുതയും അലോസരവും തന്മൂലമുണ്ടാകുന്ന ചൊറിച്ചിലും മാറ്റാൻ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ പൌരാവകാശങ്ങളെത്തന്നെ ഇല്ലാതാക്കുന്ന വിധികൾ പറയുന്നത് കോടതികളിൽ പൊതു സമൂഹത്തിനുള്ള വിശ്വാസ്യതയെ തകർക്കാനേ ഉപകരിക്കുകയുള്ളു.

സമരവും പ്രകടനങ്ങളും ജാഥകളും പൊതുയോഗങ്ങളും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ്. പാതയോര പൊതുയോഗ നിരോധനത്തെ ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കോടതിയുടെ പാതയൊര പൊതുയോഗ നിരോധനത്തെ മറികടക്കാൻ സർവ്വരാഷ്ട്രീയ കക്ഷികളുമായി ആലോചിച്ചുതന്നെ പുതിയ നിയമം നിർമ്മിച്ചിരുന്നു. എന്നാൽ ആ നിയമവും ഇപ്പോൾ ഹൈക്കൊടതി മരവിപ്പിച്ചു. ആ മരവിപ്പിക്കലിനെയും ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കാരണം അതിനു ശേഷവും എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതു സ്ഥലങ്ങളിൽ പ്രകടനങ്ങളും സമരങ്ങളും പൊതുയോഗങ്ങളും മറ്റും നടത്തി വരുന്നു. ഈ നിരോധനം എത്രകണ്ട് ജനം പാലിക്കും എന്നത് ഇനിയും കണ്ടറിയേണ്ടതാണ്. ബഹുമാനപ്പെട്ട കോടതികളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ ഇത്തരം ജനവിരുദ്ധമായ വിധികളിൽ നിന്ന് കോടതികൾ ഒഴിഞ്ഞു നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന അഭിപ്രായമാണ് ഈ ലേഖകനെ പോലെ അരാഷ്ട്രീയവാദികളല്ലാത്തവർക്ക് ഉണ്ടാവുക.

ഇപ്പോൾ ജയരാജന്റെ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കോടതി വിധി വന്നിരിക്കുന്നു. അദ്ദേഹത്തിന് ആറുമാസത്തെ വെറും തടവും രണ്ടായിരം രൂപാ പിഴയും വിധിച്ചിരിക്കുന്നു. കോടതികൾക്കെതിരെ വാക്കുകൾ ഉപയോഗിക്കുമ്പോൾ ചില സൂക്ഷ്മതകൾ എല്ലാവരും പുലർത്താൻ ഈ വിധി സഹായിച്ചേക്കാം. എന്നാൽ ഈ വിധിയിലൂടെ ജയരാജൻ ശുംഭൻ പ്രയോഗം നടത്താനുണ്ടായ സാഹചര്യം ഗൌരവമർഹിക്കുന്ന ഒന്നല്ലാതെ വരുന്നില്ല. കോടതിക്ക് വളരെ നിസാരമായി തള്ളിക്കളയാവുന്ന ഒരു പരാമർശമായിരുന്നു ഇത്. ഇത്തരം നിസാര കാര്യങ്ങൾക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നതിനെ പ്രമുഖ അഭിഭാഷകർതന്നെ വിമർശിച്ചിട്ടുണ്ട്. സ്വന്തം നിലപാടിൽ ഉറച്ചുനിന്ന്നേരിട്ട ജയരാജന്റെ ചങ്കൂറ്റം അംഗീകരിക്കേണ്ടതാണ്. ശിക്ഷയെങ്കിൽ ശിക്ഷ എന്ന നിലയിൽ തന്നെ ജയരാജൻ ഇതിനെ കണ്ടത്. ഇത് ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി, മൌലികാവകാശ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം നടത്തിയ ഒരു പോരാട്ടം എന്ന നിലയിൽ തന്നെ കാണാവുനതാണ്. കാരണം ജനാധിപത്യം സംരക്ഷിക്കേണ്ട കോടതിയുടെ ഭാഗത്തു നിന്ന് തന്നെ ജനാധിപത്യ വിരുദ്ധമായ ഒരു വിധിവന്നു എന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹം അത്തരം ഒരു പരാമർശംതന്നെ നടത്താൻ ഇടയായത്.

ഇപ്പോൾ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ജയരാജന്റെ വാദം കോടതി നിരാകരിച്ചു. അദ്ദേഹത്തെ ജയിലിലേയ്ക്കു തന്നെ കൊണ്ടു പോകുന്നു. ഇനി വേണമെങ്കിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകാം. എന്തായാലും അഴിമതിയ്ക്കും പെൺ വാണിഭത്തിനുമൊന്നുമല്ലല്ലോ അദ്ദേഹം ജയിലിൽ പോകുന്നത്. പൌരാവകാശം സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തകരും കോടതിയും തമ്മിലുള്ള ഒരു സംവാദത്തിന്റെ ഒരു പരിണിതഫലം മാത്രമാണ് ഈ വിധി. ഈ ശിക്ഷകൊണ്ട് സി.പി.ഐ.എമ്മോ ജയരാജനോ തകരാൻ പോകുന്നില്ല. പൌരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നായാലും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നാ‍യാലും പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് സി.പി.ഐ.എമ്മിനെ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. പൊതുയോഗവും, സമരവും, പ്രകടനവും, ജാഥയും എല്ലാം എല്ലാവർക്കും വേണം.

പിൻകുറിപ്പ്: ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ജനാധിപത്യത്തിനു മീതെയല്ല ഒരു പൌരനും, ഭരണകൂടവും കോടതികളും!

Saturday, October 15, 2011

സി.പി.എം ആകുന്നത് അത്ര വലിയ അപരാധമോ?


സി.പി. ഐ. (എം) ആകുന്നത് അത്ര വലിയ അപരാധമോ?

ഇവിടെ വിവിധ വാർത്താ മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി. എമ്മിനും എതിരെ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങൾ കാണുമ്പോൾ ചോദിക്കാനുള്ള ചില ചോദ്യങ്ങളാണ് കുറിപ്പിൽ എഴുതാൻ ഉദ്ദേശിക്കുന്നത്. സി.പി. എമ്മിലോ മറ്റേതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിലോ വിശ്വസിക്കുകയോ അവയിലേതിലെങ്കിലും അംഗമാവുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ് എന്ന് ധ്വനിപ്പിക്കുന്നവയാണ് അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും വിവിധ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയും നടത്തുന്ന ഇടതുപക്ഷ-സി.പി. എം വിരുദ്ധ പ്രചരണങ്ങൾ. സി.പി. എമ്മിനെയാണ് ഏറ്റവും പ്രധാനമായി ഇവർ ഉന്നം വയ്ക്കുന്നത്. ഒരു ഇന്ത്യക്കാരൻ സി.പി. എം ആകുന്നതാണോ ഏറ്റവും വലിയ രാഷ്ട്രീയ അപരാധം? ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അതിനുമാത്രം മോശപ്പെട്ട ഒരു പ്രസ്ഥാനമാണോ സി.പി..എം? ഇവിടുത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.പി..എമ്മിനേക്കാൾ മെച്ചപ്പെട്ടവയും കുറ്റമറ്റവയുമാണോ? സി.പി..എം എന്ന പാർട്ടിയെ സദാ ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്നതിനു പിന്നിലെ മന:ശാസ്ത്രം എന്താണ്? ഇതേതുതരം അസുഖത്തിൽ‌പ്പെടും?

ഇവിടെ അപകടകരമായ ഒരുപാട് രാഷ്ട്രീയ സാമുഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുണ്ട്. അവയ്ക്കെതിരെ ആശയപ്രചരണം നടത്തി അവയെ ദുർബലപ്പെടുത്താനുള്ള ഊർജ്ജം മുഴുവനും ഇടതുപക്ഷവിരുദ്ധപ്രചരണങ്ങൾ നടത്തി പാഴാക്കുകയാണ് ആദർശകമ്മ്യൂണീസത്തിന്റെ മേലങ്കിയണിഞ്ഞവർപോലും. ഇവിടെ കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അതുതന്നെ. എന്നാൽ കോൺഗ്രസ്സ് മുതലാളിത്തത്തിന്റെ സംരക്ഷകരും ഇതിന്റെ നേതാക്കൾ നല്ലൊരു പങ്കും അഴിമതിയും ക്രിമിനൽ വാഴ്ചയും അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ്. എന്നാൽ കോൺഗ്രസ്സിൽ വിശ്വസിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒരു അപരാധമായി ഇവിടെ ഇടതുപക്ഷ വിരുദ്ധപ്രചാരകർ കാണുന്നില്ല. ഇവിടെ ബി.ജെ.പി എന്നൊരു രാഷ്ട്രീയപ്രസ്ഥാനമുണ്ട്. അത് വർഗ്ഗീയ അജൻഡകളുമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ പ്രവർത്തനങ്ങൾ അക്രമോത്സുകമാണെന്നും അവരും മുതലാളിത്തത്തിന്റെ വക്താക്കളും അഴിമതി, ക്രിമിനൽ വാഴ്ച എന്നിവയിൽ കോൺഗ്രസ്സിനേക്കാൾ പിന്നിലല്ലെന്നും എല്ലാവർക്കും അറിയാം. ആർ.എസ്.എസ് എന്ന അക്രമോത്സുക വർഗീയ സംഘടനയാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഹിന്ദുരാഷ്ട്രം അവരുടെ ആത്യന്തിക ലക്ഷ്യമാണെന്നും മുസ്ലിം-ക്രൈസ്തവ-കമ്മ്യ്യുണിസ്റ്റ് വിരോധവും അസഹിഷ്ണുതയും അവരുടെ മുഖമുദ്രയാണെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഒരു ബി.ജെ.പിക്കാരനോ, ആർ.എസ്.എസ് കാരനോ ശിവസേനക്കാരനോ ആകുന്നതിൽ ഒരു അപരാധവും ഇടതുപക്ഷത്തെ വിമർശിച്ച് നന്നാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന കപട ആദർശശാലികളോ മാധ്യമ പുംഗവന്മാരോ കാണുന്നില്ല. ഒരാൾ ഒരു ഹിന്ദു വർഗ്ഗീയ വാദി ആകുന്നതിലും വലിയ അപകടം സി.പി..എം ആകുന്നതാണോ?

ഇവിടെ എൻ.ഡി.എഫ്, എസ്.ഡി.പി. എന്നിങ്ങനെ പലപേരുകളിൽ മുസ്ലിം വർഗ്ഗീയ സംഘടനകൾ ഉണ്ട്. അക്രമോത്സുക സംഘടനകളിലും ധാരാളം പേർ പ്രവർത്തിക്കുന്നുണ്ട്. ആയുധപരിശീലനവും അക്രമവും കൊലപാതകവും ആർ.എസ്.എസിന് എന്ന പോലെ ഇവരും അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. ആർ.എസ്.എസും എൻ.ഡി.എഫും ബദലുക്കു ബദലും രണ്ടും ഒരുപോലെ അപകടകാരികളും ആണെന്ന് അറിയാത്തവർ ആരുമില്ല. രണ്ടുകൂട്ടരുടെയും പൊതുശത്രു സി.പി..എം ആണെന്നത് ഇത്തരുണത്തിൽ എടുത്തു പറഞ്ഞുകൊള്ളുന്നു. അതെന്തുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. ഒരു എസ്.ഡി.പി.ഐക്കാരനോ എൻ.ഡി.എഫുകാരനോ ആകുന്നതിലും വലിയ അപരാധമാകുമോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇവിടെ മുസ്ലിം ലീഗ് എന്നൊരു സംഘടനയുണ്ട്. മതേതരം എന്നു പറയുന്നെങ്കിലും പാർട്ടിയുടെ പേരിൽത്തന്നെ മുസ്ലിം എന്ന് എഴുതിവച്ചിട്ടുണ്ട്. അനുയായികൾ എല്ലാം മുസ്ലിങ്ങൾ മാത്രമാണു താനും. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ചില അമുസ്ലിങ്ങളെ നിർത്തും എന്നതൊഴിച്ചാൽ പാർട്ടിയിൽ വലിയ മതേതരത്വമൊന്നും ദർശിക്കാനാകില്ല. തികഞ്ഞ വർഗ്ഗീയ-ഭീകരവാദികൾ ഒന്നുമല്ലെന്നു സമ്മതിക്കാം. പക്ഷെ നയങ്ങളിലും , അഴിമതി, ക്രിമിനൽവാഴ്ച മുതലായവയിൽ കോൺഗ്രാസിനെയോ ബി.ജെ.പിയെയോകാൾ ഒട്ടും പിന്നിലല്ല മുസ്ലിം ലീഗ്. മുതലാളിത്തത്തിന്റെ വക്താക്കൾതന്നെ അവരും. ഒരു മുസ്ലിം ലീഗ്കാരൻ ആകുന്നതിലും വലിയ അപരാധമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേരളാ കോൺഗ്രാസുകാർ. പേരിൽ മതമൊന്നുമില്ലെങ്കിലും ക്രിസ്ത്യാനികൾ അല്ലാത്തവരും കുറച്ചൊക്കെ അനുയായികളായി ഉണ്ടെങ്കിലും പള്ളി അരമന നിയന്ത്രിക്കുന്ന ഒരു കൈസ്തവ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് അതിന്റെയും നിലനിൽ‌പ്. ഭീകരവാദികളോ തികഞ്ഞ വർഗ്ഗീയ വാദികളോ ഒന്നുമല്ലെങ്കിലും നയങ്ങൾ, അഴിമതി, ക്രിമിനൽ വാഴ്ച, മുതലാളിത്തത്തോടുള്ള കൂറ് തുടങ്ങിയവയിൽ മേല്പറഞ്ഞ വലതുപക്ഷ സംഘടനകളിൽ നിന്ന് ഒട്ടും വിഭിന്നമല്ല കേരളാ കോൺഗ്രസ്സ്. ഒരു കേരളാ കോൺഗ്രസ്സുകാരൻ ആകുന്നതിലും മോശമായ ഒരു കാര്യമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്?

ഇന്ത്യയിൽ നിലവിലിലുള്ളത് ഒരു മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ദൌർബല്യവും മനസിലാക്കാത്തവരല്ല ഒരു വിധം രാഷ്ട്രീയവിവരമുള്ള ആരും. ജാതിമത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയിലെ മോശമായ ചില സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിൽ പലതും കമ്മ്യൂണീസ്റ്റുകാർക്കെന്നല്ല ആർക്കും ഒറ്റയറ്റിയ്ക്ക് ഇല്ലാതാക്കനാകില്ല എന്നതും എല്ലാവർക്കും അറിയാം. മുതലാളിത്തമടക്കമുള്ള ഇത്തരം സാമൂഹ്യാവസ്ഥകളോടൊക്കെ അല്പം ചില നീക്കുപോക്കുകളും പൊരുത്തപ്പെടലുകളും നടത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഇടതുപക്ഷവും പ്രവർത്തിക്കുന്നത് എന്നതും നിഷേധിക്കുന്നില്ല. പക്ഷെ ഒരു ഇടതുപക്ഷക്കാരനാകുക, അല്ലെങ്കിൽ സി.പി..എമ്മുകാരനാകുക എന്നതിലപ്പുറം ഒരു അപരാധമില്ലെന്ന മട്ടിൽ പ്രചരണം നടത്തിയാലോ? മുതലാളിത്ത ഏജന്റുമാരിൽ നിന്ന് അച്ചാരംപറ്റി അത്തരം പ്രചരണം നടത്തുന്നവരെ മനസിലാക്കാം. പക്ഷെ സ്വന്തം ചൊറിച്ചിൽ മാറ്റാൻ വേണ്ടിമാത്രം അത്തരം ഇടതുപക്ഷ വിരുദ്ധ പ്രചരണം നടത്തുന്നതിനും ഇടതുപക്ഷത്തെ തീരെ ഇകഴ്ത്തുന്നതിനും പിന്നിലുള്ള അവരരവർ മനോരോഗം സ്വയം അറിഞ്ഞ് ചികിത്സിക്കുകതന്നെ വേണം എന്നേ ഉപദേശിക്കുവാനുള്ളൂ. അല്ലെങ്കിൽ മാർക്സിസ്റ്റ് വിരുദ്ധർ പകരം വയ്ക്കാൻ ഒരു സംവിധാനം കൂടി മുന്നോട്ടുവയ്ക്കുക.

ഞാൻ ബ്ലോഗിൽ വരുന്ന കാലത്ത് രാഷ്ട്രീയം അധികം എഴുതാറില്ലായിരുന്നു. പിന്നീട് ഓരോരോ ബ്ലോഗുകൾ വായിക്കുമ്പോൾ പലരും കോൺഗ്രസ്സിനുവേണ്ടി ബ്ലോഗെഴുതുന്നു. മുസ്ലിം ലീഗിനു വേണ്ടി എഴുതുന്നു. ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും വേണ്ടി ബ്ലോഗെഴുതുന്നു. എൻ.ഡി.എഫിനു വേണ്ടി ബ്ലോഗെഴുതുന്നു. സുന്നികൾക്കു വേണ്ടി ബ്ലോഗെഴുതുന്നു. മുജാഹിദുകൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. ജമാ‍അത്തെ ഇസ്ലാമിക്കു വേണ്ടി ബ്ലോഗെഴുതുന്നു. യുക്തിവാദികൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. തികഞ്ഞ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. നിരവധി പ്രതിലോമാശയങ്ങൾ ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. മാടമ്പിത്തത്തെയും സ്ത്രീ പീഡനത്തെയും അഴിമതിയെയും മറ്റും അനുകൂലിച്ചുപോലും എഴുതുന്നു. ചിലരാകട്ടെ തികഞ്ഞ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നത് ഒരു ഇടതുപക്ഷവിരുദ്ധ എഴുത്തു കണ്ടാൽ അതിനെ അനുകൂലിച്ചു കമന്റെഴുതാൻ അസാമാന്യമായ തിക്കുംതിരക്കുമാണ്. ഒരു ഇടതുപക്ഷ അനുകൂല എഴുത്തു വന്നാലോ പല്ലും നഖവുമായി ചാടിയിറങ്ങാൻ ഊരും പേരും ഉള്ളവരും ഇല്ല്ലാത്തവരും നിരവധി. സി.പി.എം അനുകൂല എഴുത്തെങ്ങാനും കണ്ടാൽ ഇങ്ങനെയൊന്നുമല്ല ബ്ലോഗെഴുതേണ്ടതെന്നും ബ്ലോഗെഴുത്തെന്നാൽ ഇടതുപക്ഷ വിരുദ്ധ എഴുത്താണെന്നും മറ്റും ഉപദേശിക്കുവാൻ പോലും ആളുകൾ ഉണ്ടായ്‌വന്നു. ഇക്കണ്ട പ്രതിലോമ ആശയക്കാർക്കൊക്കെയും അവരുടെ രാഷ്ട്രീയം എഴുതാമെങ്കിൽ ഞാനെന്തിന് എന്റെ രാഷ്ട്രീയം മറച്ചുവയ്ക്കുന്നെവെന്നു കരുതിയാണ് ഞാനും രാഷ്ട്രീയം എഴുത്തു തുടങ്ങിയത്. തീർച്ചയായും ഇടതുപക്ഷത്തിനോ സി.പി. എമ്മിനോ അനുകൂലമായി എഴുതുന്നതിൽ യാതൊരു കുറവും കാണുന്നില്ല. അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുതന്നെ എഴുതും. അത്യാവശ്യം ഇടതുപക്ഷത്തെത്തന്നെ വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിക്കുകയും ചെയ്യും. അല്ലാതെ ഇന്നയിന്ന കാരണങ്ങളാൽ ഞാനെന്ന മഹാനിതാ കമ്മ്യൂണിസ്റ്റല്ലാതാകുന്നു എന്നു വിളംബരം ചെയ്ത് ആരുടെയെങ്കിലും കൈയ്യടി വാങ്ങേണ്ട യാതൊരാവശ്യവും ഇല്ല. ഇടതുപക്ഷ അനുകൂല എഴുത്തുകൾ ഇനിയും പ്രതീക്ഷിക്കുക! അല്ലപിന്നെ!

Monday, April 4, 2011

പ്രകാശ് കാരാട്ട് കിളിമാനൂരിൽ സംസാരിച്ചു

പ്രകാശ് കാരാട്ട് കിളിമാനൂരിൽ സംസാരിച്ചു

കിളിമാനൂർ
, 2011 ഏപ്രിൽ 3 : കിളിമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നാല് മൂന്ന് മണിയ്ക്ക് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സി. പി. . എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗിച്ചു. ഇംഗ്ലീഷ് പ്രസംഗം . സമ്പത്ത് എം. പി മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തു. തൊട്ടു മുമ്പ് സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദൻ സംസാരിച്ചു.

Friday, April 1, 2011

എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്


എല്‍
. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്

കിളീമാനൂർ ജംഗ്ഷനിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 2011 മാർച്ച് 31-നു സി. പി. (എം) തിരുവനന്ത പുരം ജില്ലാ ജില്ലാ സെക്രട്ടറി . കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി . അഡ്വ. ബി.സത്യൻ, . ബി. പി. മുരളി , . ആറ്റിങ്ങൽ രാമു, . അഡ്വ. എസ്.ജയച്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.





വാർത്തയെല്ലാം മുറയ്ക്ക് വരുന്നുണ്ടോ?”
ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സ. കടകമ്പള്ളി സുരേന്ദ്രനും , ബി. സത്യനും അകത്തിരുന്ന് ദേശാഭിമാനി പത്രം പരിശോധിക്കുന്നു.

സ. അഡ്വ. ബി. സത്യൻ വോട്ടഭ്യർത്ഥനയിൽ !