തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, March 30, 2010

ഹൃദയഭൂമി

ഒരു കവിത പറയാം

(അഡോബ് ഫ്ലാഷ് പ്ലേയർ ഉണ്ടെങ്കിലെ ഇതു കേൾക്കാൻ കഴിയുകയുള്ളു)



KAVITHA | Upload Music


ഹൃദയഭൂമി


മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!

Sunday, March 21, 2010

പേടിപ്പിക്കുന്ന ചോദ്യപ്പേപ്പറുകൾ

പുതിയ പോസ്റ്റ്

പേടിപ്പിക്കുന്ന ചോദ്യപ്പേപ്പറുകൾ ഇവിടെ വായിക്കുക

പേടിപ്പിയ്ക്കുന്ന ചോദ്യപ്പേപ്പറുകൾ

പേടിപ്പിയ്ക്കുന്ന ചോദ്യപ്പേപ്പറുകൾ

പ്ലസ് ടൂവിലെയും , എസ്.എസ്.എൽ സിയുടെയുംപല വിഷയത്തിന്റെയും ചോദ്യ പേപ്പറുകൾ കുട്ടികളെ പേടിപ്പിക്കുക തന്നെ ചെയ്തു. പാഠപുസ്തകങ്ങളെക്കാലും വലിപ്പമുള്ള ബൂക്ക് ലെറ്റുകളാണ് ചോദ്യപ്പേപ്പറുകൾ എന്നാണ് കുട്ടികളുടെ പരാതി. അതും പ്രയാസമേറിയ ചോദ്യങ്ങൾ. പിറ്റേന്നു പത്രങ്ങളിൽ ചിലർ എഴുതി വയ്ക്കുന്ന വിലയിരുത്തൽ വായിച്ചാൽ എല്ലാ പരീക്ഷകളും പരമാനന്ദകരമാണെന്നു തോന്നും. റിവ്യൂ നടത്തുന്ന അവന്മാരല്ലല്ലോ (സോറി, അദ്ധ്യാപകരല്ലേ? എല്ലാം തികഞ്ഞവർ!) പരീക്ഷ എഴുതുന്നത്; പാവം കുട്ടികളല്ലേ ? പ്ലസ് വണ്ണിനും, പ്ലസ് ടൂവിനും, മലയാളത്തിൽ കൂടി ചോദ്യങ്ങൾ പരിഭാഷപ്പെടുത്തി നൽകിയില്ലായിരുന്നെങ്കിൽ കുട്ടികൾ പരീക്ഷാമുറിയിൽ (പരീക്ഷണമുറി) കുഴഞ്ഞു വീണേനേ. നമ്മുടെയൊക്കെ കാലത്ത് പരീക്ഷയെഴുതുമ്പോൾ ചോദ്യപേപ്പർ കാണുമ്പോൾ തന്നെ ഒരു സോഫ്റ്റ്നെസ്സ് ഒക്കെ ഉണ്ടായിരുന്നു.

നയം കൊള്ളാം രീതിക്ക് ഭ്രാന്ത്

പുരോഗമനോന്മുഖമായ ഒരു വിദ്യാഭ്യാസ നയത്തെ കുട്ടികൾ പിരാകി കൊല്ലുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഗ്രേഡിംഗ് സിസ്റ്റത്തെയും ആൾ പ്രമോഷൻ രീതിയെയും പിന്താങ്ങുന്ന ആളാണ് ഈയുള്ളവൻ. പത്തും പന്ത്രണ്ടും വർഷക്കാലം സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഒരുപാടൊക്കെ അറിവുകളും അനുഭവങ്ങളും പഠിച്ചു കഴിഞ്ഞിരിക്കും. ഏതാനും മണിക്കൂറുകളിലെ പരീക്ഷയിലെ പെർഫോമൻസിനെ അടിസ്ഥാനമാക്കി വിലയിരുത്താവുന്നതല്ല അവരുടെ കഴിവുകൾ. പരീക്ഷാ പ്രകടനം വച്ച് അവരെ തോല്പിച്ചിടേണ്ട കാര്യവുമില്ല. ഡി പ്ലസിനു താഴെയുള്ള ഗ്രേഡു തന്നെ ആവശ്യമില്ല. എല്ലാവർക്കും ജയിക്കാൻ ആവശ്യമായ ഗ്രേഡു നൽകുക. കൂടുതൽ നന്നായി അപ്പിയർ ചെയ്യുന്നവർക്ക് കൂടുതൽ ഗ്രേഡു നൽകുന്നതിൽ തെറ്റില്ല. റാങ്കും റീങ്കുമൊക്കെ തുടച്ചു നീക്കിയത് നല്ലകാര്യം. ഇതൊക്കെയാണ് നമ്മ നിലപാട്.

പുസ്തകങ്ങളും പരീക്ഷാചോദ്യങ്ങളുമാണ് പ്രശ്നം

നമ്മട എതിർപ്പ് ഇപ്പോഴത്തെ പുസ്തകങ്ങളോടും പരീക്ഷാ ചോദ്യ രീതികളോടുമാണ്. പുസ്തകങ്ങൾ വളരെ ഭാരിച്ചവയാണ്. പക്ഷെ അകം പൊള്ളയാണ്. അപൂർണ്ണങ്ങളായ വിവരങ്ങൾ പദപ്രശ്നങ്ങൾ പോലെ നൽകിയിരിക്കുകയാണ്. വളരെ സങ്കീർണ്ണവൽക്കരിച്ചാണ് ഒന്നുമുതൽ പ്ലസ്-ടു വരെയും പാഠഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. വായിച്ചാൽ ഭ്രാന്തു പിടിക്കും. പിന്നെ പരീക്ഷാ ചോദ്യാങ്ങളാകട്ടെ പാഠ പുസ്തകങ്ങളുമായി പലപ്പോഴും പുല ബന്ധമില്ലാത്തവയാണ്. ചോദിക്കുന്നതൊക്കെയും വളച്ചു കെട്ടിയും. അര മാർക്കിനുള്ള ചോദ്യം ചോദ്യപേപ്പറിൽ അര പേജ് കാണും. നേരെ ചൊവ്വേ ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യങ്ങൾ ഒന്നും ഉണ്ടാകില്ല. അരിയെത്രയെന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്ന് ഉത്തരം എഴുതേണ്ട തരത്തിലായിരിക്കും ചോദ്യങ്ങൾ. പി.എസ്.സി ടെസ്റ്റു പൊലെ ജനറൽ നോളജ് മാത്രം എഴുതാനാണെങ്കിൽ പാഠപുസ്തകങ്ങൾ എന്തിന്? ജനറൽ നോളജിന് പ്രത്യേകം ഒരു സിലബസ് കൂടി ഉൾപ്പെടുത്തി അതിനും പരീക്ഷ ഏർപ്പെടുത്തുന്നതിൽ തെറ്റില്ല.

വായിലുവന്നത് കോതയ്ക്കു പാട്ട്

ഇതിപ്പോൾ ചോദ്യങ്ങൾ വയിലു വന്നത് കോതയ്ക്കു പാട്ടെന്ന തരത്തിൽ അദ്ധ്യാപകർ തയ്യാറക്കുന്നു. ഉത്തരങ്ങൾ വായിലു വന്നത് കോതയ്ക്കു പാട്ടെന്ന നിലയിൽ കുട്ടികളും എഴുതുന്നു. പേപ്പർ നോക്കുന്നവർ ലിബറലായി നോക്കുന്നതു കൊണ്ട് കുറെപ്പേർ ജയിക്കുന്നു. കുറെ പ്രോജക്റ്റും അസൈന്മെന്റും കൊടുത്ത് കുട്ടികളെ വലയ്ക്കുന്ന ജോലിയല്ലാതെ അദ്ധ്യാപകർക്ക് പ്രത്യേകിച്ച് പണിയൊന്നിമില്ല. ഇടതുപക്ഷത്തിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായതുകൊണ്ട് ആരും എതിർക്കുന്നില്ലാ എന്നേയുള്ളൂ. ഇടതുപക്ഷ ബുദ്ധിജീവികൾക്കാർക്കും സത്യത്തിൽ ഈ ഭ്രാന്തൻ പാഠ്യ പദ്ധതികളെക്കുറിച്ച് നേരറിവില്ല. ആരൊക്കെയോ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു. കുട്ടികൾ അനുഭവിച്ച് ചീട്ട് വേടിക്കുന്നു.

ബേബി സഖാവ് പച്ഛാത്തപിക്കും

നമ്മുടെ ബേബി സഖാവെങ്ങാനും ശരിക്ക് നമ്മുടെ പാഠപുസ്തകങ്ങളും പരീക്ഷാ ചോദ്യങ്ങളും കണ്ട് മനസ്സിലാക്കിയാൽ ഇത്രയും കാലം ഇതിന്റെയെല്ലാം പാപഭാരവും വഹിച്ചാണല്ലോ താൻ നടന്നതെന്നു കരുതി രാജി വയ്ക്കുകയല്ല, അദ്ദേഹം ആത്മഹത്യതന്നെ ചെയ്യാനിടയുണ്ട്. ബെറ്റി സഖാവേ ബേബിസാറ് സ്ക്കൂൾ പാഠപുസ്തകങ്ങൾ , ചോദ്യ പേപ്പറുകൾ ഇതൊന്നും കാണാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് മാത്രമല്ല പാർട്ടിക്കും ബേബി സഖാവിനെ ഇനിയും വേണം. തീർച്ചയായും അദ്ദേഹത്തെ പോലുള്ളവർ ഇതൊന്നും ശരിക്കും അറിയുന്നില്ലെന്നതാണ് നേര്. ബുദ്ധിജീവി ചമഞ്ഞ് കോഒറ്റെ നടന്ന് തോണ്ടുന്ന ചില തോണ്ടലിസ്റ്റുകളാണ് ഈ വേണ്ടാതീനങ്ങളൊക്കെ കാണിച്ചു വയ്ക്കുന്നത്. കെ.എസ്.റ്റി.എ അദ്ധ്യാപകരുടെ മക്കൾ ബഹുഭൂരിപക്ഷവും സെൻട്രൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠീക്കുന്നതുകൊണ്ട് അവരും ഇതൊന്നും കാര്യമാക്കില്ല.

ഞാനൊന്നു വെല്ലുവിളിക്കട്ടെ

പത്താം ക്ലാസ്സിലേയും പ്ലസ്-ടൂവിലേയും പരീക്ഷാ ചോദ്യങ്ങൾക്ക് അറുപതിന് അറുപത് സ്കോറും വാങ്ങാൻ അതതു വിഷയങ്ങളിലെ അദ്ധ്യാപകർക്ക് -ആ ചോദ്യപേപ്പറുകൾ തയ്യാ‍റാക്കുന്നവർ ഉൽ‌പ്പെടെ- കഴിയുമെങ്കിൽ അണ്ടിക്കുറപ്പുള്ള അദ്ധ്യാപകരെ ഞാൻ വെല്ലുവിളിക്കുന്നു. നിങ്ങൾക്ക് കഴിയാത്തത് എങ്ങനെ കുട്ടികൾക്ക് കഴിയും? എന്തിനാണ് കുട്ടികളെ ഇങ്ങനെ ക്രൂരമായി പരീക്ഷിക്കുന്നത്? നീയൊക്കെ-സോറി, സാറന്മാരല്ലേ- നിങ്ങളൊക്കെ കുട്ടികളില്ലാത്തവരാണോ? പാഠപുസ്തകങ്ങളെക്കാൾ വലിപ്പമുള്ള ബുക്ക് ലെറ്റുകലായി ചോദ്യപേപ്പർ നിർമ്മിച്ചു നൽകി കുട്ടികളെ ഇങ്ങനെ നടുക്കണോ? ക്യസ്റ്റ്യൻ പേപ്പർ കാണുമ്പോൾ തന്നെ കുട്ടികൾ ബോധം കെട്ട് വീഴാത്തത് ക്ലാസ്സിൽ നിൽക്കുന്ന സൂപ്പർ വൈസറെ ഭയന്നാണ്. ഇങ്ങനെ കുട്ടികളെ പീഡിപ്പിക്കാൻ നിന്നൊടൊക്കെ- സോറി, സാറന്മാരല്ലേ- നിങ്ങളോടൊക്കെ കുട്ടികൾ എന്തു തെറ്റു ചെയ്തു?

മാറണം ഈ ഭ്രാന്തൻ പുസ്തകങ്ങളും പരീക്ഷകളും


ഒന്നു കൂടെ ഉറപ്പിച്ചു ഞാൻ പറയുന്നു. പുതിയ പാഠ്യപദ്ധതിയിലെ നല്ല വശങ്ങൾ അംഗീകരിക്കുന്നു. ഗ്രേഡിംഗ് സിസ്റ്റത്തെ അന്ധമായിത്തന്നെ പിന്താങ്ങുന്നു. പ്രോജക്ടും അസൈന്മെന്റും ഒക്കെ ആവശ്യംതന്നെ. എന്നുവച്ച് സാറന്മാർക്ക് അറിഞ്ഞുകൂടാത്തതെല്ലാം പ്രോജക്ടും അസൈന്മെന്റ്റുമായി കൊടുത്തു വിടുകയും പാരല കോളേജ് അദ്ധ്യാപകരുടെ സഹായത്തോടേ കുട്ടികൾ അത് ചെയ്തു കൊടുത്ത് പ്രശ്നം ഒഴിവാക്കുന്നതുമായ രീതി ഒഴിവാക്കണം. ആവശ്യത്തിനു മതി പ്രോജക്ടും അസൈന്മെന്റും ഒക്കെ. പ്രശ്നം ഭ്രാന്തൻ പാഠപുസ്തകങ്ങളും പരീക്ഷാ ചോദ്യങ്ങളുമാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങൾ നൽകി കുട്ടികളെ പീഡിപ്പിക്കരുത്. വളച്ചുകെട്ടുകൾ ഒഴിവാക്കണം. ഇത് അപേക്ഷയാണ്.

ചോദ്യമാതൃകകൾ


ഇനി ഇപ്പോഴത്തെ ചോദ്യ മാതൃകകൾക്ക് (അല്പം അശ്ല്ലീലം കലർത്തുന്നതിൽ ക്ഷമിക്കുക)ക്ക് ഒരുദാഹരണം . പ്ലസ് ടുവിന്റെ പൊളിറ്റിക്സ് പരീക്ഷയിൽ ചോദിക്കാവുന്നത്:

ചോദ്യം: പ്ലസ്-ടു വിദ്യാർത്ഥിനികളായ മോഹിനിയും കാമിനിയും സ്കൂൾവിട്ട് ബസ്സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോൾ ബസ്സ്റ്റോപ്പിന് എതിർവശത്ത് രണ്ട് പുരുഷന്മാർ വാക്കേറ്റം നടത്തുന്നു. ഒരു കയ്യാങ്കളിക്കുള്ള സാധ്യതം മണക്കുന്നു. വാക്കേറ്റം മൂർച്ഛിച്ചപ്പോൾ ഒന്നാമൻ രണ്ടാമനെ മുണ്ടുപൊക്കി കാണിച്ചു. ഒപ്പം തെറിയും പറഞ്ഞു.

ഇവിടെ രണ്ടാമന്റെ ഏതുതരം ജനാധിപത്യാവകാശമാണ് ധ്വംസിക്കപ്പെട്ടത്. ഇത് ഭരണഘടയുടേ ഏത് മൌലിക കടമകളുടെ ലംഘനമാണ്. ഈ വാക്കേറ്റവും മുണ്ടുപൊക്കി കാണിക്കലും കണ്ടുനിന്ന പെൺകുട്ടികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയോ? അവരിൽ ഇത് എന്തുതരം പ്രതികരണമായിരിക്കും ഉളവാക്കിയിരിക്കുക?

ഭരണഘടനയിലെ പൌരാവകാശങ്ങളും കടമകളും എന്ന ഭാഗത്തെ ആസ്പദമാക്കി നിങ്ങളുടെ ഉത്തരം സമർത്ഥിക്കുക.

മറ്റൊരു ചോദ്യം


ഇന്ത്യയുടെ തലസ്ഥാനം ഏതെന്ന് എഴുതാനാണ് ചോദ്യമെന്നിരിക്കട്ടെ; അത് നേരിട്ട് ഒരു വരിയിൽ ചോദിക്കില്ല. ഏതാണ്ട് ഇങ്ങനെ ഇരിക്കും:

ഇംഗ്ലണ്ടിന്റെ തലസ്ഥാനം ലണ്ടൻ ആണല്ലോ; ഉഗാണ്ടയുടെ തലസ്ഥാനം ഉട്ടോപ്യ അല്ലല്ലോ. ശങ്കുണ്ണിയുടെ തല ഭൃഷ്ടത്തിലല്ലല്ലോ. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണല്ലോ. അങ്ങനെയെങ്കിൽ ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരിക്കും? എന്തുകൊണ്ട് അവിടെയായി ? മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? സമഗ്ര ആണവ കരാറിന്റെ വെളിച്ചത്തിൽ നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.

(ആണവകരാറും ഇന്ത്യയുടെ തലസ്ഥാനവുമായി എന്തു ബന്ധമെന്നോ വായനക്കാർ ചോദിച്ചത്. ശങ്കുണ്ണി ആരാണെന്നും ചോദിക്കരുത്. കാരണം ചോദ്യമുണ്ടാക്കുന്ന ശങ്കുണ്ണിക്ക് വള്ളിയിടാത്ത അദ്ധ്യാപകൻ കഴിച്ച ബ്രാൻഡിനെ ആശ്രയിച്ചിരിക്കും ചോദ്യവാക്യങ്ങളുടെ പരസ്പര ബന്ധവും മറ്റും)

ഇതേമാതിരിയാ‍ണ് മിക്ക ചോദ്യങ്ങളും. ചോദ്യമാതൃകൾ എടുത്ത് പരിശോധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും.

ഇത്തരം ചോദ്യങ്ങൾ വലിച്ചു കീറി മോന്തയ്ക്കെറിയാൻ കുട്ടികൾക്കറിയില്ലല്ലോ ഇത് ഏത് ഡാഷ് മോന്മാർ ഉണ്ടാക്കിയതാണെന്ന്!

സഭ്യേതരമായി എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം എന്നു കരുതി ക്ഷമിക്കുക.

അദ്ധ്യാപകരോട് വെറുപ്പില്ല

ഒരു മാതൃകാധ്യാപകന്റെ മകന് അദ്ധ്യാപക സമൂഹത്തോട് അനാവശ്യമായി വെറുപ്പുണ്ടകേണ്ട കാര്യമില്ല. പക്ഷെ അദ്ധ്യാപക സമൂഹത്തിന്റെ നിസംഗതയാണ് പരിഷ്കാരങ്ങളുടെ പോരായ്മകൾക്ക് നിദാനം എന്നതുകൊണ്ട് ക്ഷോഭിക്കുന്നു എന്നുമാത്രം. മറ്റാരെക്കാളും സാമൂഹ്യപ്രതിബദ്ധത അദ്ധ്യാപകർക്കുണ്ടാകണമെന്ന് അടിയുറച്ച് വിശ്വസിക്കുന്നു. അതിനെന്റെ പിതാവ് മാതൃകയാണെന്നതിൽ അഭിമാനിക്കുന്നുമുണ്ട്.

അനുബന്ധമായി ഈ പോസ്റ്റും കൂടി ചേർത്തു വായിക്കുക

പ്ലസ്-ടു പരീക്ഷയിലെ പൊല്ലാ‍പ്പ്

ഹയർ സെക്കണ്ടറിയിൽ ഈ അദ്ധ്യയന വർഷം മുതൽ പുതിയ ഒരു പരിഷ്കാരം ഏർപ്പെടുത്തിയിരുന്നു. പ്ലസ് വൺ പരീക്ഷയുടെ മാർക്കും കൂടി കൂട്ടിയായിരിക്കും പ്ലസ് ടുവിന്റെ റിസൾട്ട് നൽകുക എന്നതായിരുന്നു അത്. അതായത് പ്ലസ് വണിൽ എല്ലാ വിഷയങ്ങൾക്കും ജയിച്ചിരിക്കണം എന്ന് സാരം.

കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പരീക്ഷയിൽ തോറ്റു പോയ വിഷയങ്ങൾ എഴുതാൻ ഒരു അവസരം കൂടി നൽകിയിരുന്നു. എന്നാൽ അതിലും തോറ്റു പോയവർ പൊതുവെ പഠിക്കാൻ അല്പം മോശമായ കുട്ടികൾ ആയിരിക്കുമല്ലോ; ഈ കുട്ടികൾ പ്ലസ് ടു പരീക്ഷയിൽ വലയുകയാണ്. കാരണം പ്ലസ് വണ്ണിന് ജയിക്കാത്ത വിഷയങ്ങൾക്ക് കിട്ടേണ്ട മാർക്കു കൂടി പ്ലസ് ടുവിൽ അതേ വിഷയത്തിന് വാങ്ങണം .

എന്ന് വച്ചാൽ പഠിക്കാനുള്ള കഴിവിൽ താരതമ്യേന ദുർബലരായ ഈ കുട്ടികൾ പ്ലസ് ടു വിൽ മറ്റ് കുട്ടികൾ വാങ്ങുന്നതിന്റെ ഇരട്ടി മാർക്ക് വാങ്ങണം ( ഉദാഹരണത്തിന് പ്ലസ് വണിൽ ഫിസിക്സിന് ജയിക്കാനുള്ള മാർക്ക് കിട്ടാതിരുന്ന കുട്ടി ആ മാർക്കു കൂടി പ്ലസ് ടു ഫിസിക്സിന് വാങ്ങണം). ഇത് വളരെ പ്രയാസമുള്ള കാര്യമാണ്.

പ്ലസ് വണിൽ തോറ്റ വിഷയം വീണ്ടും എഴുതി ജയിക്കാനുള്ള അവസരം വീണ്ടും നൽകിയിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ ഒഴിവാക്കേണ്ടതാണ്. മുമ്പത്തെ പോലെ പ്ലസ് ടു ജയിക്കാൻ പ്ലസ് ടുവിലെ വിഷയങ്ങൾക്ക് ജയിക്കാനാവശ്യമായ മിനിമം മാർക്ക് മാത്രം വാങ്ങിയാൽ മതിയെന്ന നില പുനസ്ഥാപിക്കുന്നതായിരിക്കും നല്ലത് .

സമർപ്പണം: ഞാനുമായി എടാപോടാ ബന്ധമുള്ള എന്റെ ആത്മമിത്രങ്ങളായ സ്കൂൾ- പ്ലസ്-ടൂ അദ്ധ്യാപകർക്ക്!

Friday, March 19, 2010

തട്ടത്തുമല വാര്‍ത്തകള്‍

ചായക്കാർപച്ച ഉത്സവം

തട്ടത്തുമല, മാർച്ച് 19: തട്ടത്തുമല ചായക്കാർപച്ച ശിവപാർവ്വതീ ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവം മാർച്ച് 19, 20 തീയതികളിലാണ്. 19-ന് ക്ഷേത്രച്ചടങ്ങുകളും അന്നദാ‍നവും മറ്റും. 20-ന് ക്ഷേത്രച്ചടങ്ങുകൾക്കു പുറമേ എഴുന്നള്ളത്തും മറ്റ് കലാപരിപാടികളും മറ്റും നടക്കും. രാത്രി നാടകമുണ്ട്. കൊച്ചിൻ ആദിത്യ അവതരിപ്പിക്കുന്ന ആദ്യ വള്ളുവൻ എന്ന നാടകമാണ്.

ചായക്കാർപച്ച പുതിയതടം

തട്ടത്തുമല, മാർച്ച് 19: ചായക്കാർപച്ച ശിവപാർവ്വതീ ക്ഷേത്രത്തിനു സമീപത്തു നിന്ന് മറവക്കുഴിയിൽ ഫാൻസിവാതുക്കൽ ചെന്നു ചേരുന്ന പുതിയ തടത്തിന്റെ നിർമ്മാണം തുടങ്ങി വച്ചിട്ടുണ്ട്. തടം തുടങ്ങുന്നിടത്ത് ഒരു വസ്തു ഉടമ സ്റ്റേ വാങ്ങിയിയതിനാൽ ഉള്ള തടസ്സവും, തടം അവസാനിക്കുന്ന ഭാഗത്ത് വസ്തു വിട്ടു കൊടുക്കാൻ അവിടുത്തെ വസ്തു ഉടമകൾ അനുവദിക്കാത്തതും സംബന്ധിച്ച പ്രസ്നങ്ങൾ പരിഹരിക്കാൻ പൊതു പ്രവർത്തകർ ശ്രമിച്ചു വരുന്നു.

കെ.എം ലൈബ്രറി കെട്ടിട നിർമ്മാണം

തട്ടത്തുമല, മാർച്ച് 19: : കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. പഴയകെട്ടിടം പുതുക്കി നിർമ്മിച്ചു. മുകളിൽ ആംഗ്ലയർ കെട്ടി ഹാൾ ഉണ്ടാക്കിയിട്ടുണ്ട്. പുതിയ ഇരുനില കെട്ടിടത്തിൽ ഇനി വയറിംഗ് ജോലികളേ ബാക്കിയുള്ളു. വായനശാലയോട് അനുബധിച്ചുള്ള റേഡിയോ പാർക്കിൽ റ്റി.വി വയ്ക്കാനുള്ള സംവിധാനം ആയി. പാർക്കിൽ ഇരിക്കാനുള്ള ഇടത്ത് മേൽക്കൂരയും നിർമ്മിച്ചു. ഇപ്പോൾ വായന ശാലയുടെ മുഖച്ഛായ മാറി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ഫണ്ടുകൾ ഉപയോഗിച്ചാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

പുതിയ പുസ്തകങ്ങൾ വാങ്ങി

തട്ടത്തുമല മാർച്ച് 19: തട്ടത്തുമല കെ.എം ലൈബ്രറിയിൽ ഈ വർഷത്തെ ഗ്രാന്റ് തുകയ്ക്കുള്ള പുസ്തകങ്ങൾ മാര്‍ച്ച് 12-ന് വാങ്ങി.

കൈലാസം സൈഡ് വാൾ

തട്ടത്തുമല, മാര്‍ച്ച് 19: കൈലാസം തേരിയടിവാരത്ത് ഒരു ഭാഗത്ത് സൈഡ് വാൾ കെട്ട് പുരോഗമിക്കുന്നു. പൊതുമരാമത്ത് വർക്കാണ്. ചില തർക്കങ്ങൾ ഉണ്ടായത് നാട്ടുകാരും പൊതുപ്രവർത്തകരും ഇടപെട്ട് പരിഹരിച്ചു.

Saturday, March 6, 2010

ഇയാൻഡാ പി.എസ്.സി കോച്ചിംഗ് സെന്റർ

വനിതകൾക്കു മാത്രം
ഇയാൻഡാ
പി.എസ്.സി കോച്ചിംഗ് സെന്റർ
തട്ടത്തുമല പി.ഒ, തിരുവനന്തപുരം-695614

ബഹുമാന്യരെ,

വനിതകൾക്ക് മാത്രമായി തട്ടത്തുമലയിൽ പി.എസ്.സി കോച്ചിംഗ് സെറ്റർ ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഇതോടൊപ്പം അടിസ്ഥാന ഇംഗ്ലീഷ് ഗ്രാമർ, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയ്ക്കും ക്ലാസ്സുകൾ നൽകുന്നു.

വിവാഹം കഴിഞ്ഞ് ഹൌസ് വൈഫ് മാരായി കഴിയുന്നവർ, ഏതെങ്കിലും തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർ, ഏതെങ്കിലും കോഴ്സുകൾക്ക് പഠിക്കുന്നവർ തുടങ്ങി സമയപരിമിതികൾ ഉള്ളവരടക്കം എല്ലാ വനിതകൾക്കും ഈ സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

വെള്ളി, ശനി, ഞായർ എന്നീ മൂന്നുദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്. തീർച്ചയായും ഇത് മേല്പറഞ്ഞ എല്ലാവർക്കും സൌകര്യപ്രദമായ സമയമാണെന്ന് കരുതുന്നു.

മറ്റൊരു സ്ഥലം ക്രമീകരിക്കുന്നതുവരെ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ വച്ചായിരിക്കും പി.എസ്.സി കോച്ചിംഗ് ക്ലാസ്സുകൾ നടത്തുന്നത്.

ഫീസ് ഒരു വർഷത്തേയ്ക്ക് 3600 രൂപ

2010 മാർച്ച് 19-ന് ക്ലാസ്സുകൾ ആരംഭിക്കും. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ 2010 മാർച്ച് പത്താം തീയതിക്ക് മുമ്പ് 100 രൂപ പ്രവേശന ഫീസ് അടച്ച് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

e-mail: newstarthattathumala@gmail.com
websites: http://thattathumala.blogspot.com, www.newstarcollege.blogspot.കോം

ഡയറക്ടർ


Thursday, March 4, 2010

യു. കലാനാഥൻ മാസ്റ്ററെ സി.പി. ഐ (എം)-ൽ തിരിച്ചെടുക്കണം

യു. കലാനാഥൻ മാസ്റ്ററെ സി.പി. ഐ (എം)-ൽ തിരിച്ചെടുക്കണം

സജി കറ്റുവട്ടിപ്പണ

2010 ഫെബ്രുവരി 28 തീയതിവച്ച് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേരള യുക്തിവാദിസംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററുമായുള്ള അഭിമുഖത്തിന്റെ വെളിച്ചത്തിൽ എഴുതുന്നതാണ് ഈ കുറിപ്പ്.

വർഷങ്ങൾക്കു മുമ്പ് മതങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തെ ചൊല്ലി സി.പി.എമ്മിൽ നിന്നും പുറത്താക്കിയ കേരള യുക്തിവാദി സംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററെ പാർട്ടിയിൽ തിരിച്ചെടുക്കണം. ഇതിന് സ. പിണറായി വിജയൻ മുൻ കൈ എടുക്കണം. തീർച്ചയായും സഖാവ് പിണറായിക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഉണ്ടെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നു. വി.എസിനും ഇക്കാര്യത്തിൽ കടമയുണ്ട്. മത വിശ്വാസികൾക്ക്പോലും പാർട്ടിയിൽ അംഗമാകാമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക് മതമില്ലാത്തവർക്ക് പാർട്ടി അംഗത്വം നിഷേധിക്കുന്നത് ശരിയല്ല.

തന്റെമേൽ പാർട്ടി നടപടിയെടുത്തിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സി.പി.എമ്മി നോടുള്ള അചഞ്ചലമായ കൂറ് നിലനിർത്തി പോരുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന കലാനാഥനെ പാർട്ടി അംഗത്വത്തിനു പുറത്തുനിർത്തുന്നത് അദ്ദേഹത്തോട് കാട്ടുന്ന അനാദരവാണെന്ന് നാളെ ചരിത്രം വിലയിരുത്തും. കലാനാഥൻ പാർട്ടിയിൽ നിന്നും പുറത്തു പോകാനുണ്ടായ സാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇന്നത്തെ സാഹചര്യം. കലാ‍നാഥനെ പോലെ ഒരാളെ തിരിച്ചെടുക്കുന്നതിൽ പാർട്ടി ആരെയും ഭയക്കേണ്ടതില്ല. അല്ലെങ്കിൽ തന്നെ പാർട്ടി, ആരെ എന്തിനെ ഭയക്കണം?

പാർട്ടി വിശ്വസിച്ച് കൊണ്ടുവന്ന പലരും അധികാരം നഷ്ടപ്പെടുമ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞ് എതിർപക്ഷങ്ങളിലേക്ക് കൂറു മാറുമ്പോഴും ഒന്നും നേടാൻ വേണ്ടി എങ്ങോട്ടും ചാഞ്ചാടാതെ നിന്ന കലാനാഥൻ മാസ്റ്ററെ യുക്തിവാദി ആയി പോയതിന്റെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിച്ചു നിർത്തുന്നത് തീരെ ശരിയല്ല. അല്ലെങ്കിൽതന്നെ പാർട്ടിക്കുള്ളിൽ നിൽക്കുന്ന നല്ലൊരു പങ്ക് നേതാക്കളും പ്രവർത്തകരും യുക്തിവാദിസംഘം പ്രവർത്തകർ അല്ലെങ്കിലും സത്യത്തിൽ തികഞ്ഞ യുക്തിവാദികൾ തന്നെയാണ് എന്നതല്ലേ സത്യം?

കൂടാതെ പാർട്ടിയിൽ അംഗത്വവും ചുമതലകളും ഉള്ള എത്രയോ പേർ യുക്തിവാദി സംഘത്തിലും പ്രവർത്തിക്കുന്നു. പിന്നെ അതിന്റെ സംസ്ഥാന പ്രെസിഡന്റിനെ എന്തിനു പാർട്ടിയിൽ നിന്നും പുറത്ത് നിർത്തുന്നു? യുക്തിവാദി സംഘം മതങ്ങളെയും മത സംഘടനകളെയും കാൾ നീചമാണോ?

പാർട്ടിക്ക് നേരിട്ട് നടത്താൻ കഴിയാത്ത പല കാമ്പെയിനുകളും ഏറ്റെടുത്ത് നടത്താൻ കഴിയുന്ന ഒരു പ്രസ്ഥാനമല്ലേ യുക്തിവാദി സംഘം? അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? ഭൂരിപക്ഷം മതവിശ്വാസികൾ ജീവിക്കുന്ന സമൂഹത്തിൽ പാർട്ടിക്കുള്ള പരിമിതികൾ കുറച്ചെങ്കിലും പരിഹരിക്കാൻ സഹായിക്കുന്ന ഒരു സാംസ്കാരിക പ്രസ്ഥാനത്തെ ദോഷൈകദൃഷ്ടിയോടെ നോക്കി കാണുന്നത് ശരിയാണോ?

നോക്കൂ, ബംഗാളിൽ ജ്യോതി ബാസു അടക്കമുള്ള നേതാക്കൾ അവരുടെ കണ്ണുകൾ ദാനം ചെയ്യുകയും മൃതുദേഹങ്ങൾ മെഡിക്കൽ പഠനത്തിനു വിട്ടു കൊടുക്കുകയും ചെയ്തു. യുക്തിവാദികളും ഇതൊക്കെ തന്നെയല്ലേ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അല്പം ആദർശപരമാ‍യ ദുശാഠ്യങ്ങൾ ചില യുക്തിവാദികളിൽ ഉണ്ടായിരിക്കാം. പക്ഷെ ആ ദുശാഠ്യത്തിനുപിന്നിൽ ഉള്ളത് ആശയപരമായ ഒരു ആത്മാർത്ഥതയാണെന്ന സത്യം നമുക്ക് അംഗീകരിച്ചുകൂടെ?

ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല പല കൊടിയ അന്ധവിശ്വാസങ്ങൾ പോലും വച്ചു പുലർത്തുന്ന എത്രയെങ്കിലും ആളുകൾ സി.പി.എം അംഗങ്ങളും നേതാക്കളും പ്രവർത്തകരും ആയിരിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്ന അതിന്റെ പേരിൽ കൊടിയ മർദ്ദനങ്ങൾ പോലും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള കലാനാഥൻ മാഷിനെ പോലുൽളളവർ പാർട്ടിയിൽ അംഗത്വമില്ലാത്തതിൽ മനം നൊന്തു കഴിയുന്നത്.

നേരിയ ചില അഭിപ്രായ വ്യത്യാസങ്ങളുടെയും അന്നത്തെ ചില രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെയും സമ്മർദ്ദം കൊണ്ടായിരിക്കണം പതിറ്റാണ്ടുകൾക്ക് മുമ്പ് കലാനാഥനു മേൽ പാർട്ടി നടപടി സ്വീകരിച്ചിട്ടുള്ളത്. അത് തിരുത്താൻ പാർട്ടിക്കും പാർട്ടിയോട് പൊരുത്തപ്പെടാൻ കലാനാഥനും സമയം അതിക്രമിച്ചിരിക്കുന്നു. കലാനാഥൻ അന്ന് പാർട്ടിയിൽ നിന്ന് പുറത്തു പോയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഡൽഹിയിലോ തിരുവനന്തപുരത്തോ എ.കെ. ജി സെന്ററുകളിലോ അതുമല്ലെങ്കിൽ പാർട്ടിയുടേ ഏതെങ്കിലും പ്രസിദ്ധീകരണത്തിലോ പ്രധാനപ്പെട്ട ചുമതലയിൽ ഇരുന്നു കൊണ്ട് വിലപ്പെട്ട സേവനങ്ങൾ പാർട്ടിക്ക് നൽകുമായിരുന്നു.

യുക്തിവാദി സംഘത്തിനുള്ളിൽ പവനനും കലാനാഥനും ചിലപ്പോഴൊക്കെ ചർച്ചകളിലും ഡിബേറ്റുകളിലും മറ്റും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ കോഴിക്കോട്ട് യുക്തിവാദി സംഘം സമ്മേളനം നടക്കുമ്പോൾ പ്രതിനിധികളുടെ ചർച്ചയിൽ ചില പ്രതിനിധികൾ അതിരുവിട്ട് സംഘം ഭാരവാഹിയായ കലനാഥൻ മാസ്റ്ററെ വിമർശിച്ചപ്പോൾ പവനൻ സാർ രോഷത്തോടെ ചാടിയെഴുന്നേറ്റ് ആ പ്രതിനിധികളെ ശാസിച്ചത് ഈയുള്ളവൻ ഓർക്കുന്നു.

അന്ന് പവനൻ പറഞ്ഞത് യുക്തിവാദി സംഘം ഉപേക്ഷിച്ച് പാർട്ടിയിൽ നിന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ഉന്നതമായ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ഈ ദുർബലമായ പ്രസ്ഥാനം കൊണ്ടു നടക്കുന്ന കലാനാഥനെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നാണ്. പവനൻ അത് അല്പം കടുപ്പിച്ച് തന്നെ പറയുകയുണ്ടായി. യുക്തിവാദി സംഘത്തിന് കലാനാഥനോടുള്ള കടപ്പാട് പവനന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു. പവനസാർ അന്നു പറഞ്ഞതുപോലെ നിശ്ചയമായും പാർട്ടിനേതൃത്വത്തിൽ തിരക്കുള്ളൊരു ചുമതല കലാനാഥൻ മാഷിനു ലഭിക്കുമായിരുന്നു.

എന്തൊക്കെ താൽക്കാലികമായ തിരിച്ചടികൾ ഉണ്ടായാലും തീർച്ചയായും സി.പി.എമ്മിലും അതു നേതൃത്വം കൊടുക്കുന്ന ഇടതുപഷത്തിലും മാത്രമാണ് മാനവികതയിൽ വിശ്വസിക്കുന്ന ആർക്കും പ്രതീക്ഷകൾ ഉള്ളത്. അതുകൊണ്ട് സി.പി.എം കുറച്ചുകൂടി അവസരത്തിനൊത്ത് ഉയരാനും നിലപാടുകളിൽ കുറച്ചുകൂടി ചങ്കൂറ്റം കാണിക്കാനും തയ്യാറാകണം. മതങ്ങളെ ഭയന്ന് പുരോഗമനാശയങ്ങൾ വച്ചു പുലർത്തുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ശത്രുപക്ഷത്തു നിർത്തുന്ന സമീപനം പാർട്ടിക്ക് സ്വീകരിച്ചു കൂട. ഇതൊരു അപേക്ഷയാണ്.

സ.കലാനാഥൻ മാസ്റ്റർ ഇന്നും വിശ്വസിക്കുന്ന സി.പി.ഐ (എം) -ൽ അദ്ദേഹത്തിന് അംഗത്വം നൽകണം. അത് പാർട്ടിയുടെ കടമയാണ്. ഒരു പാർട്ടി അംഗമെന്ന നിലയിൽതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ സായന്തനങ്ങൾ പ്രയോജനപ്പെടുത്താൻ അവസരം നൽകണം. പ്രത്യേകിച്ചും സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ബുദ്ധിപരമായ സേവനങ്ങൾ പാർട്ടിക്ക് ഇനിയും ഒരു മുതൽക്കൂട്ടായിരിക്കും.

മാത്രവുമല്ല മാർക്സിസം അരച്ചു കലക്കി കുടിച്ച ഒരു അടിയുറച്ച മാർക്സിസ്റ്റുകാരനാണ് അദ്ദേഹം. മാനവികതയുടെ മൂർത്തരൂപമെന്നു വിശേഷിപ്പിക്കാവുന്ന ഈ നല്ല മനുഷ്യനെ പാർട്ടി അവഗണിച്ച് സ്വയം തെറ്റു തുടരുന്നതെന്തിന്? അതുകൊണ്ട് മാഷിനോട് പാർട്ടി ഉടൻ നീറ്റി ചെയ്യുക. തീർച്ചയായും അതിനുള്ള ആർജ്ജവം സി.പി.ഐ (എം)-നുണ്ട്; ഉണ്ടാകണം!

2010 മാര്‍ച്ച്‌ വാര്‍ത്തകള്‍

വനിതകൾക്കു മാത്രം
ഇയാൻഡാ
പി.എസ്.സി കോച്ചിംഗ് സെന്റർ
തട്ടത്തുമല പി.ഒ, തിരുവനന്തപുരം-695614

വനിതകൾക്ക് മാത്രമായി തട്ടത്തുമലയിൽ പി.എസ്.സി കോച്ചിംഗ് സെറ്റർ ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഇതോടൊപ്പം അടിസ്ഥാന ഇംഗ്ലീഷ് ഗ്രാമർ, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയ്ക്കും ക്ലാസ്സുകൾ നൽകുന്നു.

വിവാഹം കഴിഞ്ഞ് ഹൌസ് വൈഫ് മാരായി കഴിയുന്നവർ, ഏതെങ്കിലും തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർ, ഏതെങ്കിലും കോഴ്സുകൾക്ക് പഠിക്കുന്നവർ തുടങ്ങി സമയപരിമിതികൾ ഉള്ളവരടക്കം എല്ലാ വനിതകൾക്കും ഈ സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

വെള്ളി, ശനി, ഞായർ എന്നീ മൂന്നുദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്. തീർച്ചയായും ഇത് മേല്പറഞ്ഞ എല്ലാവർക്കും സൌകര്യപ്രദമായ സമയമാണെന്ന് കരുതുന്നു.

മറ്റൊരു സ്ഥലം ക്രമീകരിക്കുന്നതുവരെ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ വച്ചായിരിക്കും പി.എസ്.സി കോച്ചിംഗ് ക്ലാസ്സുകൾ നടത്തുന്നത്.

ഫീസ് ഒരു വർഷത്തേയ്ക്ക് 3600 രൂപ

2010 മാർച്ച് 19-ന് ക്ലാസ്സുകൾ ആരംഭിക്കും. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ 2010 മാർച്ച് പത്താം തീയതിക്ക് മുമ്പ് 100 രൂപ പ്രവേശന ഫീസ് അടച്ച് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

e-mail: newstarthattathumala@gmail.com
websites: http://thattathumala.blogspot.com, www.newstarcollege.blogspot.കോം


കല്ല്യാണം


തട്ടത്തുമല മാർച്ച് 21: പരേതനായ മറവക്കുഴി ബദർ സാറിന്റെ മകളുടെ വിവാഹം നിലമേൽ ഷാലിമാർ ആഡിറ്റോറിയത്തിൽ ഇന്ന് നടന്നു.

മരണം


തട്ടത്തുമല, മാർച്ച് 3: മണലേത്തുപച്ച സുധീറിന്റെ അച്ഛൻ (കൊച്ചുവിള സോമന്റെ ജ്യേഷ്ഠൻ) മരണപ്പെട്ടു.

സി.പി.എം മറവക്കുഴി ബ്രാഞ്ച് സെക്രട്ടറി

തട്ടത്തുമല, മാർച്ച് 3: സി.പി.ഐ.(എം) തട്ടത്തുമല മറവക്കുഴി ബ്രാഞ്ച് കമ്മിറ്റി ഇന്ന് ചേർന്ന് ആക്ടിംഗ് സെക്രട്ടറിയായി എസ്. സലീമിനെ ഐകകണ്ഠേന തെരഞ്ഞെടുത്തു. നിലവിലെ ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറി ജയകുമാറിന് ഏതാനും നാളത്തേയ്ക്ക് സമയ പരിമിതികൾ ഉണ്ടെന്ന് അറിയിച്ചതിനാലാണ് സലിമിന് ചുമതല നൽകിയത്.

മരണം

തട്ടത്തുമല, മാർച്ച് 4: മറവക്കുഴിയിൽ ശ്രീ. ദാമോദരപിള്ള അവർകളുടെ മകൾ ഗിരിജയുടെ ഭർത്താവ് മരണപ്പെട്ടു. വീട്ടിനു സമീപം തൂങ്ങി മരിച്ച് നിൽക്കുന്നതായാണ് കാണപ്പെട്ടത്.

കല്ല്യാണം

തട്ടത്തുമല, മാർച്ച് 4: തട്ടത്തുമല വട്ടപ്പാറ ചേക്കോട്ടുവിള വീട്ടിൽ പരേതനായ വാളക്കാടൻ മാമയുടെ മകൻ സുലൈമാൻ തൊളിക്കുഴിയിൽ വച്ച് വിവാഹിതനായി.