തട്ടത്തുമല നാട്ടുവർത്തമാനം

Thursday, October 6, 2011

2011 സെപ്റ്റംബർ വാർത്തകൾ

2011 സെപ്റ്റംബർ വാർത്തകൾ

യുവാവ് ആത്മഹത്യ ചെയ്തു

2011 ഒക്ടോബർ 5: തട്ടത്തുമല ലക്ഷം വീട് കോളനിയിൽ താമസിച്ചു വന്ന ഉദ്ദേശം 26 വയസ്സുള്ള വേണു വീടിന്റെ ടെറസിന്റെ മുകളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പാട്ടറ സ്വദേശിയായ ഈ യുവാവ് ഇവിടെ ലക്ഷംവീട്ടിൽ സ്വന്തം സഹോദരിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. സഹോദരി വഴക്കുകാര്യത്തിന് വഴക്ക് പറഞ്ഞെന്ന നിസാര കാര്യത്തിനാണ് ഈ യുവാവ് സ്വയം ജീവനൊടുക്കിയതെന്നാണ് പറയപ്പെടുന്നത്.

2011 ഒക്ടോബർ 6 : ഇന്നലെ തട്ടത്തുമല ലക്ഷംവീട്ടിൽ ആത്മഹത്യ ചെയ്ത വേണുവിന്റെ മൃതുദേഹം കിളിമാനൂർ എസ്.ഐ സുരേഷ് കുമാറും സംഘവും വന്ന് ഇങ്ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു കൊണ്ടു പോയി. സംസ്കാരം കല്ലറ പാട്ടറയിൽ.

സി.പി.ഐ (എം) ബ്രാഞ്ച് സമ്മേളനം

സി.പി. (എം) തട്ടത്തുമല ബ്രാഞ്ച് സമ്മേളനം 2011 ഒക്ടോബർ 3 ന് കെ.എം. ലൈബ്രറിഹാളിൽ കിളീമാനൂർ ഏരിയാ സെക്രട്ടരി മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ജയതിലകൻ നായരെ വീണ്ടും തെരഞ്ഞെടുത്തു.

അംബുജാക്ഷൻ സാർ മരണപ്പെട്ടു

തട്ടത്തുമല, 2011 സെപ്റ്റംബർ 25: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ആദ്യകാല അദ്ധ്യാപകനും നാട്ടിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന അമ്പുജാക്ഷൻ സാർ (74) അന്തരിച്ചു. ഇന്ന് രാത്രി 8-30 മണിയോടെ വീട്ടിൽ വച്ച് ഒരു തളർച്ച വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഉടൻതന്നെ കിളിമാനൂരിൽ സരളാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മരണം സ്ഥിരീകരിച്ച് മൃതുദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു. നിരവധി വർഷം തട്ടത്തുമല സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപകനായിരുന്ന അംബുജാക്ഷൻസാർ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. ഭാര്യ: ലീലാകുമാരി. ഷെർളി, ഷീബ, ഷോബി. മരുമക്കൾ: ഹരി, ഷിബു, പ്രിയങ്ക. സംസ്കാരം 2011 സെപ്റ്റംബർ 26-ന് രാവിലെ 10 മണിയ്ക്ക്.

നിലമേലില്‍ വാഹന അപകടം

തട്ടത്തുമല, 2011 സെപ്റ്റംബർ 25: നിലമേൽ ജംഗ്ഷനിൽ ഇന്ന് രാവിലെ പത്ത് മണിയോടടുപ്പിച്ച് നടന്ന വാഹന അപകടം. തത്സമയം അലന്‍ സ്റ്റുഡിയോയിലെ കപിൽ എടുത്ത ചിത്രം

No comments: