തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label വാര്‍ത്ത‍. Show all posts
Showing posts with label വാര്‍ത്ത‍. Show all posts

Tuesday, March 20, 2012

തട്ടത്തുമലയിൽ ഇന്ന് ഹർത്താൽ

തട്ടത്തുമലയിൽ ഇന്ന് ഹർത്താൽ

തട്ടത്തുമല, 2012 മാര്‍ച്ച് 20: ഇന്നലെ കിളീമാനൂരിൽ രാജാ രവിവർമ്മ സ്മാരകം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കരിങ്കൊടി കാണിച്ച ഡി.വ്വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരെ പോലിസ്സും യൂ‍ത്ത് കോൺഗ്രസ്സുകാരും മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കിളിമാനൂർ, പുതിയകാവ്, പോങ്ങനാട്, കാരേറ്റ്, തട്ടത്തുമല എന്നിവിടങ്ങളിൽ ഹർത്താൽ ആചരിക്കുന്നു.

Thursday, March 15, 2012

തട്ടത്തുമലയിൽ ക്രിക്കറ്റ് മാച്ച്


തട്ടത്തുമലയിൽ ക്രിക്കറ്റ് പരമ്പരയും കലാ-സാംസ്കാരിക പരിപാടികളും


തട്ടത്തുമല ക്രിക്കറ്റ് മാച്ച് (റ്റി.പി.എൽ) ഇത്തവണയും ഗംഭീരമായി നടത്തുന്നതിനുള്ള ആലോചനായോഗം 2012 മാർച്ച് 14 ന് വൈകുന്നേരം കെ.എം ലൈബ്രറി ഹാളിൽ നടന്നു. എം.ആർ.അഭിലാഷ്, ജി.ജയശങ്കർ, റഹിം ആലുമ്മൂട്, ജെ.വിനു തുടങ്ങിയവർ സംസാരിച്ചു. പരിപടിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തട്ടത്തുമല കെ. എം.ലൈബ്രറിയും പ്രീമിയർ ലീഗും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന പ്രസ്തുത പരിപാടി ഇത്തവണയും തട്ടത്തുമലയുടെ സാംസ്കാരിക ഉത്സവമായി മാറും. കഴിഞ്ഞ വർഷം യു.എ.ഇ യിലെ തട്ടത്തുമലക്കാരായ പ്രവാസീ മലയാളികളുടെ കൂടി സഹകരണത്തിൽ നടന്ന പരിപാടി വൻ വിജയമായിരുന്നു.

കഴിഞ്ഞ വർഷത്തെ പരിപാടികൾക്കു ശേഷം ബാക്കിവന്ന തുകകൊണ്ട് വാങ്ങിയ കളിസാധനങ്ങളുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ തിങ്കളാഴച ചിറയിൻ‌കീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഇ.എ.സജിം പ്രീമിയർ ലീഗ് സെക്രട്ടറി ജി.ജയശങ്കറിനു നൽകി നിർവ്വഹിച്ചിരുന്നു. ഇത്തവണയും ക്രിക്കറ്റ് പരമ്പരയ്ക്ക് സമാപനം കുറിച്ചുകൊണ്ട് വമ്പിച്ച സാംസ്കാരിക സമ്മേളനവും കവിയരങ്ങും നാടൻ കലാമേളകൾ ഉൾപ്പെടെ വിവിധ കലാ പരിപാടികളും നടക്കും. പ്രശസ്ത വ്യക്തികൾ സമാപന യോഗത്തിൽ പങ്കെടുക്കും. ഏവരുടെയും സഹായസഹകരണവും കഴിയുന്നത്ര ജനസാന്നിദ്ധ്യവും ഇത്തവണയും പ്രതീക്ഷിക്കുന്നു.

Sunday, March 4, 2012

2012 മർച്ച് വർത്തകൾ

2012 മർച്ച് വർത്തകൾ

മരണം:

വട്ടപ്പാറ സുകുമാരപിള്ള മരണപ്പെട്ടു (അമ്പുവിന്റെ സഹോദരീഭർത്താവ്)

തട്ടത്തുമല, 2011 മർച്ച് 4: തട്ടത്തുമല വട്ടപ്പാറ തെക്കതിൽ വീട്ടിൽ സുകുമാരപിള്ള മരണപ്പെട്ടു. സ്വവസതിയിൽവച്ച് ഇന്ന് ഉച്ചയോടെ പെട്ടെന്ന് ഒരു നെഞ്ചുവേദന വന്ന് മരണപ്പെടുകയായിരുന്നു. ആസ്മയും മറ്റുമായി കുറച്ചു നാളായി ചികിത്സയിലുമായിരുന്നു. തട്ടത്തുമല കദളീവനം ഹോമിയോ ക്ലീനിക്കിലെ ഡോ. ഹരികുമാർ പരേതന്റെ വീട്ടിലെത്തിയാണ് മരണം സ്ഥിരീകരിച്ചത്. അംബിക കുമാരിയാണ് സുകുമാരപിള്ളയുടെ ഭാര്യ. മക്കൾ രാജേശ്വരി, മഹേശ്വരി. രണ്ടുപേരും വിവാഹിതർ. മൂത്ത മരുമകൻ ബാലചന്ദ്രൻ സ്ഥലത്തുണ്ട്. ഇളയ മരുമകൻ രാമചന്ദ്രന്‍ ഗൾഫിലാണ്. സി.പി.എം പ്രവർത്തകനും ആട്ടോഡ്രവറുമായ മായ അമ്പുവിന്റെ സഹോദരീഭർത്താവാണ് പരേതൻ. സംസ്കാരകർമ്മങ്ങൾ വൈകുന്നേരം വീട്ടുവളപ്പിൽ നടന്നു.

മരണം

മരണം:

വട്ടപ്പാറ സുകുമാരപിള്ള മരണപ്പെട്ടു (അമ്പുവിന്റെ സഹോദരീഭർത്താവ്)

തട്ടത്തുമല, 2011 മർച്ച് 4: തട്ടത്തുമല വട്ടപ്പാറ തെക്കതിൽ വീട്ടിൽ സുകുമാരപിള്ള മരണപ്പെട്ടു. സ്വവസതിയിൽവച്ച് ഇന്ന് ഉച്ചയോടെ പെട്ടെന്ന് ഒരു നെഞ്ചുവേദന വന്ന് മരണപ്പെടുകയായിരുന്നു. ആസ്മയും മറ്റുമായി കുറച്ചു നാളായി ചികിത്സയിലുമായിരുന്നു. തട്ടത്തുമല കദളീവനം ഹോമിയോ ക്ലീനിക്കിലെ ഡോ. ഹരികുമാർ പരേതന്റെ വീട്ടിലെത്തിയാണ് മരണം സ്ഥിരീകരിച്ചത്. അംബിക കുമാരിയാണ് സുകുമാരപിള്ളയുടെ ഭാര്യ. മക്കൾ രാജേശ്വരി, മഹേശ്വരി. രണ്ടുപേരും വിവാഹിതർ. മൂത്ത മരുമകൻ ബാലചന്ദ്രൻ സ്ഥലത്തുണ്ട്. ഇളയ മരുമകൻ രാമചന്ദ്രന്‍ ഗൾഫിലാണ്. സി.പി.എം പ്രവർത്തകനും ആട്ടോഡ്രവറുമായ മായ അമ്പുവിന്റെ സഹോദരീഭർത്താവാണ് പരേതൻ. സംസ്കാരകർമ്മങ്ങൾ വൈകുന്നേരം വീട്ടുവളപ്പിൽ നടന്നു.

Friday, February 24, 2012

ഉത്സവം

ഉത്സവം

തട്ടത്തുമല, 2012 ഫെബ്രുവരി 24: തട്ടത്തുമല കൈലാസം കുന്ന് വിലങ്ങറ ശക്തി ഗണപതി ക്ഷേത്രത്തിലെ ഉത്സവവും ഗജമേളയും ഇന്നായിരുന്നു. ഇരുപത്തിരണ്ട് ആന. രാത്രി ക്ഷേത്രവളപ്പിൽ നാടകവും ബാലേയും.

Monday, February 20, 2012

സി.എൻ.ദേവദാസ് അന്തരിച്ചു


സി.എൻ.ദേവദാസ് അന്തരിച്ചു


കിളിമാനൂർ, 2012 ഫെബ്രുവരി 19: കെ. എസ്. ടി. എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായിരുന്ന സി.എൻ.ദേവദാസ് (ദേവന്‍ സാര്‍) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഒരുപാട് വർഷങ്ങൾക്കു മുമ്പ് തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. പിന്നീട് സ്ഥലം മാറി പോയ അദ്ദേഹം വിവിധ സ്കൂളുകളിൽ സേവനം നടത്തി. തിരുവനന്തപുരം നഗരത്തിലെ വലിയതുറയിലുള്ള ഒരു കടൽത്തീര സർക്കാർസ്കൂളിൽനിന്നാണ് അദ്ദേഹം പെൻഷനായത്. സാറിന്റെ അദ്ധ്യാപകജീവിതം മാതൃകാപരവും സംഭവഹഹുലയമായിരുന്നു.

അദ്ധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ സ്ഥാനം വഹിച്ചിട്ടുള്ള ആളാണ് സി.എൻ.ദേവദാസ്. മികച്ച സംഘാടകനും വാഗ്‌മിയും കലാകാരനും ആയിരുന്ന സി.എൻ.ദേവദാസ് അദ്ധ്യാപകപ്രസ്ഥാനത്തിന്റെ രൂപീകരണകാലം മുതൽ അതിൽ സജീവമായിരുന്നു. വർഷങ്ങൾക്കു മുമ്പ് അന്യായമായി ഒരു സ്കൂൾ അദ്ധ്യാപകനെ പിരിച്ചു വിട്ടതിനെതിരെ അദ്ദേഹം ആറ്റിങ്ങൽ ഡി.ഇ.ഓ ഓഫീസിൽ നടത്തിയ നിരാഹാരസമരവും തുടർന്നുണ്ടായ സമരസംഭവവികാസങ്ങളും ഐതിഹാസികമായിരുന്നു. തിരുവനന്തപുരത്ത് നടുറോഡിൽ വച്ച് അദ്ധ്യാപകർ വനിതാ ഡി.ഇ.ഓയെ തടഞ്ഞുവച്ച് സ്ഥലം മാറ്റ ഉത്തരവ് ക്യാൻസൽ ചെയ്യിക്കുന്നതുവരെയെത്തിയിട്ടാണ് സി.എൻ. നിരാഹാരസമരം അവസാനിപ്പിച്ചത്. സി.എൻ. ദേവദാസിന്റെ ആ നിച്ഛയ ദാർഢ്യം ഇന്നും ജനിപ്പിക്കുന്നതാണ്. അദ്ധ്യാപകർ മാത്രമല്ല, കുട്ടികളും രക്ഷകർത്താക്കളും ആ സമരത്തിന് അന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ്റിങ്ങലിൽ എത്തിയിരുന്നു. സി.എൻ. തട്ടത്തുമല സ്കൂളിൽ അദ്ധ്യാപകനായിരിക്കേയാണ് ഐതിഹാസികമായ ആ സമരം നടന്നത്.

കെ.ജി.ടി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് കെ.ജി.ടി.എയും എയിഡഡ് സ്കൂൾ അദ്ധ്യാപക സംഘടനയായ കെ.പി.റ്റി.യുവും ഒന്നുചേർന്ന് കെ.എസ്.ടി.എ രൂപീകരിച്ചത്. തുടർന്ന് അദ്ദേഹം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റാവുകയും തത്സ്ഥാനത്തിരികവേ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. ഇരു സംഘടനകളുടെയും ലയനം നടന്നിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം കെ.എസ്.ടി.എയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയോ സംസ്ഥാന പ്രസിഡന്റോ ആകുമായിരുന്നു.ചെറുപ്പകാലത്ത് നാടകനടനും സാംസ്കാരിക പ്രവർത്തകനും ആയിരുന്നു. സർവീസിൽ നിന്നും വിരമിച്ചശേഷവും അദ്ദേഹം പൊതുരംഗത്ത് സജീവമായി. സർവീസ് ജീവിതം അവസാനിച്ചതോടെ തിരുവനന്തപുരത്തുന്ന് വീണ്ടും ജന്മനാടായ കിളിമാനൂരിലേയ്ക്ക് താമസം മാറി.

തുടർന്ന് കേരളത്തിൽ ജനകീയാസൂത്രണത്തിനു തുടക്കം കുറിക്കുമ്പോൾ അദ്ദേഹം കിളിമാനൂർ ബ്ലോക്കിന്റെ ചുമതലയുള്ള സംസ്ഥാന റിസോഴ്സ് പേഴ്സൺ ( കെ.ആർ.പി) ആയി സേവനമനുഷ്ടിച്ചു. അപ്പോൾ ഈ ലേഖകൻ അദ്ദേഹത്തിന്റെ വീടുൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയുള്ള ജില്ലാ റിസോഴ്സ് പേഴ്സൺ (ഡി.ആർ.പി) ആയിരുന്നു. അതിനാൽ അദ്ദേഹവുമായി കൂടുതൽ അടുത്ത് ഇടപഴകാൻ കഴിഞ്ഞു. സർവ്വീസിൽ നിന്നും വിരമിച്ചശേഷം അദ്ദേഹം സി.പി.ഐ.എം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയിയിലായി. അസുഖബാധിതനായ ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരിക്കാൻ അദ്ദേഹത്തിനു കഴിയാതായി. എങ്കിലും കഴിഞ്ഞ ടേം വരെയും അദ്ദേഹം പാർട്ടിയുടെ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

സ്കൂള്‍ അദ്ധ്യാപികയായിരുന്ന ഭാര്യ രാധയും രണ്ട് ആൺ‌മക്കളും അടങ്ങുന്നതാണ് കുടുംബം.കേരളഭൂഷണം പത്രത്തിൽ ജോലിനോക്കുന്ന മൂത്തമകൻ ശരത്ത് നിയമ ബിരുദധാരിയും, ലണ്ടനിലുള്ള ഇളയമകൻ സരിത്ത് എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. പിറ്റേന്ന് (ഫെബ്രുവരി 20) വിദേശത്തുള്ള (ലണ്ടൻ) രണ്ടാമത്തെ മകൻ നാട്ടിലെത്തിയശേഷം തിരുവനന്തപുരം തൈയ്ക്കാട് വൈദ്യുതി ശ്മശാനത്തിലാണ് മൃതുദേഹം സംസ്കരിക്കുന്നത്. ആചാരങ്ങളൊന്നും പാടില്ലെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. റീത്തുപോലും സമർപ്പിക്കേണ്ടതില്ലെന്നും കാലേക്കൂട്ടി അദ്ദേഹം പറഞ്ഞുവച്ചിരുന്നു. ഇക്കാര്യങ്ങൾ ബന്ധുക്കളും പാർട്ടി പ്രവർത്തകരും പാലിച്ചു. ഇതറിയാതെ കൊണ്ടുവന്ന റീത്തുകൾ വീട്ടുവളപ്പിൽ ഒരറ്റത്ത് നിരത്തി വച്ചു. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകം‌പള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ കിളിമാനൂരിലിള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Tuesday, February 7, 2012

തട്ടത്തുമല മനാസ് അന്തരിച്ചു


തട്ടത്തുമല മനാസ് അന്തരിച്ചു


തട്ടത്തുമല, ഫെബ്രുവരി 4: തട്ടത്തുമല ശസ്താം പൊയ്കയിൽ റിട്ടയേർഡ് അദ്ധ്യാപകനും - രാഷ്ട്രീയ-സാമൂഹ്യ നേതാവുമായിരുന്ന തട്ടത്തുമല മനാസ് ( മനാസ് സാർ‌) 2012 ഫെബ്രുവരി 4 ന് അന്തരിച്ചു. അസുഖം ബാധിച്ച് കുറച്ചു കാലമായി ചികിത്സയിലും വീട്ടിൽ വിശ്രമത്തിലുമായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. രണ്ട് അണും രണ്ട് പെണ്ണും.

തട്ടത്തുമല മനാസ് ദളിദ് രാഷ്ട്രീയ പാർട്ടിയായിരുന്ന ഐ.എൽ.പിയുടെ നേതാവായിരുന്നു. പ്രസ്തുത സംഘടന പിളർന്നപ്പോൾ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം വിഘടിത വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് തന്റെ നേതൃത്വത്തിലുള്ള ഐ.എൽ.പിയെ കോൺഗ്രസിൽ ലയിപ്പിച്ചു. നിലമേൽ ലൂഥർ മിഷൻ സ്കൂളിലെ അധ്യാപകനായിരുന്നു. സ്കൂൾ നടത്തിപ്പിന്റെ ചുമതലയും ഇദ്ദേഹം നിർവ്വഹിച്ചിരുന്നു.

സി.പി.ഐ.എം പതാകജാഥയ്ക്ക് തട്ടത്തുമലയിൽ വമ്പിച്ച സ്വീകരണം

സി.പി.ഐ.എം പതാകജാഥയ്ക്ക് തട്ടത്തുമലയിൽ വമ്പിച്ച സ്വീകരണം

തട്ടത്തുമല, 2012 ഫെബ്രുവരി 6 : 2012 ഫെബ്രുവരി 7 മുതൽ പത്ത് വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ നേതൃത്വത്തിലുള്ള പതാക ജാഥയ്ക്ക് തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ഗംഭീര വരവേല്പ് നൽകി. കടകം‌പള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, ആനാവൂർ നാഗപ്പൻ, വി.കെ.മധു, കോലിയക്കോട് കൃഷ്ണൻ നായർ, എ. സമ്പത്ത് എം.പി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആവേശത്തിമിർപ്പിലായിരുന്ന വൻജനാവലിയെ സാക്ഷിനിർത്തി ജാഥയെ തിരുവനന്തപുരം ജില്ലയിലേയ്ക്ക് ആനയിക്കുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ വച്ച് കഥകളിയാചാര്യൻ മടവൂർ വാസുദേവൻ ജാഥാക്യാപ്റ്റൻ ഇ.പി.ജയരാജന് സ്വീകരണം നൽകി.

ആറാം തീയതി രാവിലെ എട്ട് മണിയോടെതന്നെ നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളും തട്ടത്തുമല ജംഗ്ഷനിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. പത്ത് മണിയായപ്പോഴേയ്ക്കും വൻജനാവലിയായി. വർദ്ധിച്ച ജനപങ്കാളിത്തം കൊണ്ട് സ്വീകരണ പരിപാടി ശ്രദ്ധേയമായി. റെഡ് വാളണ്ടിയർ മാർച്ച്, കായിക വേഷം ധരിച്ച് അത്‌ലറ്റുകളുടെ കൂട്ട ഓട്ടം, ബാൻഡ് മേളം, ചെണ്ടമേളം, കഥകളിവേഷങ്ങൾ, മറ്റ് നാടൻ കലാരൂപങ്ങൾ മുതലായവ പരിപാടിക്ക് ഉത്സവച്ഛായ പകർന്നു. കൊല്ലം ജില്ലയിലെ നിലമേൽ നിന്ന് ബൈക്ക് റാലിയോടെയും മറ്റ് നിരവധി വാഹങ്ങളുടെ അകമ്പടിയോടെയുമാണ് പതാക ജാഥയെ തിരുവനന്തപുരം ജില്ലയിലേയ്ക്ക് ആനയിച്ചു കൊണ്ടുവന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലം, കടയ്ക്കൽ ഏരിയകളിലെ പ്രവർത്തകരും നേതാക്കളും തട്ടത്തുമലവരെ ജാഥയെ അനുഗമിക്കുകയായിരുന്നു. ഇതോടെ അതിർത്തിഗ്രാമമായ തട്ടത്തുമല ജംഗ്ഷൻ അസാമാന്യമായ തിക്കിലും തിരക്കിലും ആവേശത്തിമിർപ്പിലുമായി.കൊല്ലം ജില്ലാ സെക്രട്ടറി രാജഗോപാലും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

എം.സി റോഡിൽ ഇരുവശത്തുനിന്നുമായി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഭാഗത്തുനിന്നും കൊല്ലം ജില്ലയിലെ നിലമേൽ ഭാഗത്തുനിന്നും വിവിധ വാഹനങ്ങളിൽ പ്രവർത്തകർ വന്നുനിറയുകയായിരുന്നു. അഭൂതപൂർവ്വമായ ഈ തിക്കിനും തിരക്കിനുമിടയിൽ പാർട്ടി പ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചതിനാൽ റോഡ് ഗതാഗതത്തിനു കാര്യമായ തടസ്സങ്ങൾ ഒന്നും ഉണ്ടായില്ല എന്നത് എടുത്തു പറയേണ്ടതാണ്. ജാഥ തട്ടത്തുമലയിൽ എത്തുമ്പോൾ ജനം ആർത്തിരമ്പുകയായിരുന്നു.

സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് നേരത്തെ അലങ്കരിച്ച് സ്വീകരണ വേദിയാക്കി നിർത്തിയിരുന്ന വാഹനത്തിനു മുകളിൽ കയറി നിന്ന് ജാഥാക്യാപ്റ്റൻ ഇ.പി.ജയരാജൻ നടത്തിയ ആവേശകരമായ പ്രസംഗം കരഘോഷങ്ങളുയർത്തിണ് ജനം സശ്രദ്ധം കേട്ടുനിന്നത്. നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പതാക ജാഥ തട്ടത്തുമലയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പ്രയാണം തുടരുമ്പോൾ തട്ടത്തുമല ജംഗ്ഷനിൽ ഒരു വന്മഴ പെയ്തു തോർന്ന പ്രതീതി അനുഭവപ്പെട്ടു.

പതാകജാഥയ്ക്ക് ഗംഭീര വരവേല്പു നൽകുവാൻ ഏതാനും ദിവസങ്ങളായി തട്ടത്തുമല ജംഗ്ഷനിഉൽ കിളിമാനൂർ ഏരിയയിലെയും പഴയകുന്നുമ്മേൽ, അടയമൺ ലോക്കൽ കമ്മിറ്റികളിലെയും നേതാക്കളും പ്രവർത്തകരും ഊണുമുറക്കവുമൊഴിഞ്ഞ് പ്രവർത്തിക്കുകയായിരുന്നു. തട്ടത്തുമല- മറവക്കുഴി ബ്രാഞ്ച് കമ്മിറ്റികളുടെ കീഴിൽ വരുന്ന തട്ടത്തുമലജംഗ്ഷനിൽ ഈ ബ്രാഞ്ചുകൾക്കു പുറമേ അലങ്കാരപ്പണികൾക്കും മറ്റുമായി സമീപ ബ്രാഞ്ചുകളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തിരുന്നു.അഞ്ചാം തീയതി രാത്രി പുലർച്ചയോടെ തട്ടത്തുമല ജംഗ്ഷൻ അക്ഷരാർത്ഥത്തിൽ ചുവപ്പണിഞ്ഞു “ചുവന്നമല”യായി മാറി. മുൻ കാലങ്ങളിലും ഇത്തരം പരിപാടികൾക്ക് തട്ടത്തുമലയിൽ ആവേശകരമായ പ്രവർത്തനങ്ങളും ജന പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്. ഈ പരിപാടിയിലും അതിന് ഒട്ടുംതന്നെ കുറവുവന്നില്ല.

സി.പി.ഐ എം സംസ്ഥനസമ്മേളനത്തോടനുബന്ധിച്ചുള്ള പതാകജാഥ തട്ടത്തുമലയിൽ എത്തിയപ്പോൾ






Monday, February 6, 2012

2012 ഫെബ്രുവരി വാര്‍ത്തകള്‍

ഉത്സവം

തട്ടത്തുമല, 2012 ഫെബ്രുവരി 24: തട്ടത്തുമല കൈലാസം കുന്ന് വിലങ്ങറ ശക്തി ഗണപതി ക്ഷേത്രത്തിലെ ഉത്സവവും ഗജമേളയും ഇന്നായിരുന്നു. ഇരുപത്തിരണ്ട് ആന. രാത്രി ക്ഷേത്രവളപ്പിൽ നാടകവും ബാലേയും.

സി.എൻ.ദേവദാസ് അന്തരിച്ചു


കിളിമാനൂർ, 2012 ഫെബ്രുവരി 19: കെ. എസ്. ടി. എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായിരുന്ന സി.എൻ.ദേവദാസ് (ദേവന്‍ സാര്‍) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഒരുപാട് വർഷങ്ങൾക്കു മുമ്പ് തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. പിന്നീട് സ്ഥലം മാറി പോയ അദ്ദേഹം വിവിധ സ്കൂളുകളിൽ സേവനം നടത്തി. തിരുവനന്തപുരം നഗരത്തിലെ വലിയതുറയിലുള്ള ഒരു കടൽത്തീര സർക്കാർസ്കൂളിൽനിന്നാണ് അദ്ദേഹം പെൻഷനായത്. സാറിന്റെ അദ്ധ്യാപകജീവിതം മാതൃകാപരവും സംഭവഹഹുലയമായിരുന്നു.

അദ്ധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ സ്ഥാനം വഹിച്ചിട്ടുള്ള ആളാണ് സി.എൻ.ദേവദാസ്. മികച്ച സംഘാടകനും വാഗ്‌മിയും കലാകാരനും ആയിരുന്ന സി.എൻ.ദേവദാസ് അദ്ധ്യാപകപ്രസ്ഥാനത്തിന്റെ രൂപീകരണകാലം മുതൽ അതിൽ സജീവമായിരുന്നു. വർഷങ്ങൾക്കു മുമ്പ് അന്യായമായി ഒരു സ്കൂൾ അദ്ധ്യാപകനെ പിരിച്ചു വിട്ടതിനെതിരെ അദ്ദേഹം ആറ്റിങ്ങൽ ഡി.ഇ.ഓ ഓഫീസിൽ നടത്തിയ നിരാഹാരസമരവും തുടർന്നുണ്ടായ സമരസംഭവവികാസങ്ങളും ഐതിഹാസികമായിരുന്നു. തിരുവനന്തപുരത്ത് നടുറോഡിൽ വച്ച് അദ്ധ്യാപകർ വനിതാ ഡി.ഇ.ഓയെ തടഞ്ഞുവച്ച് സ്ഥലം മാറ്റ ഉത്തരവ് ക്യാൻസൽ ചെയ്യിക്കുന്നതുവരെയെത്തിയിട്ടാണ് സി.എൻ. നിരാഹാരസമരം അവസാനിപ്പിച്ചത്. സി.എൻ. ദേവദാസിന്റെ ആ നിച്ഛയ ദാർഢ്യം ഇന്നും ജനിപ്പിക്കുന്നതാണ്. അദ്ധ്യാപകർ മാത്രമല്ല, കുട്ടികളും രക്ഷകർത്താക്കളും ആ സമരത്തിന് അന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ്റിങ്ങലിൽ എത്തിയിരുന്നു. സി.എൻ. തട്ടത്തുമല സ്കൂളിൽ അദ്ധ്യാപകനായിരിക്കേയാണ് ഐതിഹാസികമായ ആ സമരം നടന്നത്.

കെ.ജി.ടി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് കെ.ജി.ടി.എയും എയിഡഡ് സ്കൂൾ അദ്ധ്യാപക സംഘടനയായ കെ.പി.റ്റി.യുവും ഒന്നുചേർന്ന് കെ.എസ്.ടി.എ രൂപീകരിച്ചത്. തുടർന്ന് അദ്ദേഹം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റാവുകയും തത്സ്ഥാനത്തിരികവേ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. ഇരു സംഘടനകളുടെയും ലയനം നടന്നിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം കെ.എസ്.ടി.എയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയോ സംസ്ഥാന പ്രസിഡന്റോ ആകുമായിരുന്നു.ചെറുപ്പകാലത്ത് നാടകനടനും സാംസ്കാരിക പ്രവർത്തകനും ആയിരുന്നു. സർവീസിൽ നിന്നും വിരമിച്ചശേഷവും അദ്ദേഹം പൊതുരംഗത്ത് സജീവമായി. സർവീസ് ജീവിതം അവസാനിച്ചതോടെ തിരുവനന്തപുരത്തുന്ന് വീണ്ടും ജന്മനാടായ കിളിമാനൂരിലേയ്ക്ക് താമസം മാറി.

തുടർന്ന് കേരളത്തിൽ ജനകീയാസൂത്രണത്തിനു തുടക്കം കുറിക്കുമ്പോൾ അദ്ദേഹം കിളിമാനൂർ ബ്ലോക്കിന്റെ ചുമതലയുള്ള സംസ്ഥാന റിസോഴ്സ് പേഴ്സൺ ( കെ.ആർ.പി) ആയി സേവനമനുഷ്ടിച്ചു. അപ്പോൾ ഈ ലേഖകൻ അദ്ദേഹത്തിന്റെ വീടുൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയുള്ള ജില്ലാ റിസോഴ്സ് പേഴ്സൺ (ഡി.ആർ.പി) ആയിരുന്നു. അതിനാൽ അദ്ദേഹവുമായി കൂടുതൽ അടുത്ത് ഇടപഴകാൻ കഴിഞ്ഞു. സർവ്വീസിൽ നിന്നും വിരമിച്ചശേഷം അദ്ദേഹം സി.പി.ഐ.എം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയിയിലായി. അസുഖബാധിതനായ ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരിക്കാൻ അദ്ദേഹത്തിനു കഴിയാതായി. എങ്കിലും കഴിഞ്ഞ ടേം വരെയും അദ്ദേഹം പാർട്ടിയുടെ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

സ്കൂള്‍ അദ്ധ്യാപികയായിരുന്ന ഭാര്യ രാധയും രണ്ട് ആൺ‌മക്കളും അടങ്ങുന്നതാണ് കുടുംബം.കേരളഭൂഷണം പത്രത്തിൽ ജോലിനോക്കുന്ന മൂത്തമകൻ ശരത്ത് നിയമ ബിരുദധാരിയും, ലണ്ടനിലുള്ള ഇളയമകൻ സരിത്ത് എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. പിറ്റേന്ന് (ഫെബ്രുവരി 20) വിദേശത്തുള്ള (ലണ്ടൻ) രണ്ടാമത്തെ മകൻ നാട്ടിലെത്തിയശേഷം തിരുവനന്തപുരം തൈയ്ക്കാട് വൈദ്യുതി ശ്മശാനത്തിലാണ് മൃതുദേഹം സംസ്കരിക്കുന്നത്. ആചാരങ്ങളൊന്നും പാടില്ലെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. റീത്തുപോലും സമർപ്പിക്കേണ്ടതില്ലെന്നും കാലേക്കൂട്ടി അദ്ദേഹം പറഞ്ഞുവച്ചിരുന്നു. ഇക്കാര്യങ്ങൾ ബന്ധുക്കളും പാർട്ടി പ്രവർത്തകരും പാലിച്ചു. ഇതറിയാതെ കൊണ്ടുവന്ന റീത്തുകൾ വീട്ടുവളപ്പിൽ ഒരറ്റത്ത് നിരത്തി വച്ചു. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകം‌പള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ കിളിമാനൂരിലിള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

മരണം


തട്ടത്തുമല മനാസ് അന്തരിച്ചു

തട്ടത്തുമല, ഫെബ്രുവരി 4: തട്ടത്തുമല ശസ്താം പൊയ്കയിൽ റിട്ടയേർഡ് അദ്ധ്യാപകനും - രാഷ്ട്രീയ-സാമൂഹ്യ നേതാവുമായിരുന്ന തട്ടത്തുമല മനാസ് ( മനാസ് സാർ‌) 2012 ഫെബ്രുവരി 4 ന് അന്തരിച്ചു. അസുഖം ബാധിച്ച് കുറച്ചു കാലമായി ചികിത്സയിലും വീട്ടിൽ വിശ്രമത്തിലുമായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. രണ്ട് അണും രണ്ട് പെണ്ണും.

തട്ടത്തുമല മനാസ് ദളിദ് രാഷ്ട്രീയ പാർട്ടിയായിരുന്ന ഐ.എൽ.പിയുടെ നേതാവായിരുന്നു. പ്രസ്തുത സംഘടന പിളർന്നപ്പോൾ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം വിഘടിത വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് തന്റെ നേതൃത്വത്തിലുള്ള ഐ.എൽ.പിയെ കോൺഗ്രസിൽ ലയിപ്പിച്ചു. നിലമേൽ ലൂഥർ മിഷൻ സ്കൂളിലെ അധ്യാപകനായിരുന്നു. സ്കൂൾ നടത്തിപ്പിന്റെ ചുമതലയും ഇദ്ദേഹം നിർവ്വഹിച്ചിരുന്നു.

വിവാഹം

തട്ടത്തുമല, ഫെബ്രുവരി 5: തട്ടത്തുമല ഓടിട്ടകടയിൽ വീട്ടിൽ പരേതനായ അബ്ദുൽ വാഹിദിന്റെയും, മണിയുടെയും മകൾ അഡ്വ. ഷീനയും തട്ടത്തുമല മാവിളയിൽ ബദറുദീന്റെ മകൻ നിസാമും തമ്മിലുള്ള വിവാഹം 2012 ഫെബ്രുവരി 5 -ന് വൈകുന്നേരം ലളിതമായ ചടങ്ങുകളോടെ വധൂഗൃഹത്തിൽ നടന്നു.

വിവാഹം

തട്ടത്തുമല, ഫെബ്രുവരി 5: തട്ടത്തുമല നെടുമ്പാറ പരേതനായ ഗോപി സാറിന്റെ ചെറുമകനും ചന്ദ്രശേഖരൻ നായർ - പ്രേമചന്ദ്രിക (എമ്പ്ലോയ്മെന്റ് ഓഫീസർ) ദമ്പതികളുടെ മകനുമായ ജിതിൻ ശേഖറിന്റെ വിവാഹം 2012 ഫെബ്രുവരി 5 ന് ഹരിപ്പാട്ട് നടന്നു.



സി.പി.ഐ.എം പതാകജാഥയ്ക്ക് തട്ടത്തുമലയിൽ വമ്പിച്ച സ്വീകരണം

തട്ടത്തുമല, 2012 ഫെബ്രുവരി 6 : 2012 ഫെബ്രുവരി 7 മുതൽ പത്ത് വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ നേതൃത്വത്തിലുള്ള പതാക ജാഥയ്ക്ക് തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ഗംഭീര വരവേല്പ് നൽകി. കടകം‌പള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, ആനാവൂർ നാഗപ്പൻ, വി.കെ.മധു, കോലിയക്കോട് കൃഷ്ണൻ നായർ, എ. സമ്പത്ത് എം.പി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആവേശത്തിമിർപ്പിലായിരുന്ന വൻജനാവലിയെ സാക്ഷിനിർത്തി ജാഥയെ തിരുവനന്തപുരം ജില്ലയിലേയ്ക്ക് ആനയിക്കുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ വച്ച് കഥകളിയാചാര്യൻ മടവൂർ വാസുദേവൻ ജാഥാക്യാപ്റ്റൻ ഇ.പി.ജയരാജന് സ്വീകരണം നൽകി.

ആറാം തീയതി രാവിലെ എട്ട് മണിയോടെതന്നെ നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളും തട്ടത്തുമല ജംഗ്ഷനിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. പത്ത് മണിയായപ്പോഴേയ്ക്കും വൻജനാവലിയായി. വർദ്ധിച്ച ജനപങ്കാളിത്തം കൊണ്ട് സ്വീകരണ പരിപാടി ശ്രദ്ധേയമായി. റെഡ് വാളണ്ടിയർ മാർച്ച്, കായിക വേഷം ധരിച്ച് അത്‌ലറ്റുകളുടെ കൂട്ട ഓട്ടം, ബാൻഡ് മേളം, ചെണ്ടമേളം, കഥകളിവേഷങ്ങൾ, മറ്റ് നാടൻ കലാരൂപങ്ങൾ മുതലായവ പരിപാടിക്ക് ഉത്സവച്ഛായ പകർന്നു. കൊല്ലം ജില്ലയിലെ നിലമേൽ നിന്ന് ബൈക്ക് റാലിയോടെയും മറ്റ് നിരവധി വാഹങ്ങളുടെ അകമ്പടിയോടെയുമാണ് പതാക ജാഥയെ തിരുവനന്തപുരം ജില്ലയിലേയ്ക്ക് ആനയിച്ചു കൊണ്ടുവന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലം, കടയ്ക്കൽ ഏരിയകളിലെ പ്രവർത്തകരും നേതാക്കളും തട്ടത്തുമലവരെ ജാഥയെ അനുഗമിക്കുകയായിരുന്നു. ഇതോടെ അതിർത്തിഗ്രാമമായ തട്ടത്തുമല ജംഗ്ഷൻ അസാമാന്യമായ തിക്കിലും തിരക്കിലും ആവേശത്തിമിർപ്പിലുമായി.കൊല്ലം ജില്ലാ സെക്രട്ടറി രാജഗോപാലും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

എം.സി റോഡിൽ ഇരുവശത്തുനിന്നുമായി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഭാഗത്തുനിന്നും കൊല്ലം ജില്ലയിലെ നിലമേൽ ഭാഗത്തുനിന്നും വിവിധ വാഹനങ്ങളിൽ പ്രവർത്തകർ വന്നുനിറയുകയായിരുന്നു. അഭൂതപൂർവ്വമായ ഈ തിക്കിനും തിരക്കിനുമിടയിൽ പാർട്ടി പ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചതിനാൽ റോഡ് ഗതാഗതത്തിനു കാര്യമായ തടസ്സങ്ങൾ ഒന്നും ഉണ്ടായില്ല എന്നത് എടുത്തു പറയേണ്ടതാണ്. ജാഥ തട്ടത്തുമലയിൽ എത്തുമ്പോൾ ജനം ആർത്തിരമ്പുകയായിരുന്നു.

സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് നേരത്തെ അലങ്കരിച്ച് സ്വീകരണ വേദിയാക്കി നിർത്തിയിരുന്ന വാഹനത്തിനു മുകളിൽ കയറി നിന്ന് ജാഥാക്യാപ്റ്റൻ ഇ.പി.ജയരാജൻ നടത്തിയ ആവേശകരമായ പ്രസംഗം കരഘോഷങ്ങളുയർത്തിണ് ജനം സശ്രദ്ധം കേട്ടുനിന്നത്. നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പതാക ജാഥ തട്ടത്തുമലയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പ്രയാണം തുടരുമ്പോൾ തട്ടത്തുമല ജംഗ്ഷനിൽ ഒരു വന്മഴ പെയ്തു തോർന്ന പ്രതീതി അനുഭവപ്പെട്ടു.

പതാകജാഥയ്ക്ക് ഗംഭീര വരവേല്പു നൽകുവാൻ ഏതാനും ദിവസങ്ങളായി തട്ടത്തുമല ജംഗ്ഷനിഉൽ കിളിമാനൂർ ഏരിയയിലെയും പഴയകുന്നുമ്മേൽ, അടയമൺ ലോക്കൽ കമ്മിറ്റികളിലെയും നേതാക്കളും പ്രവർത്തകരും ഊണുമുറക്കവുമൊഴിഞ്ഞ് പ്രവർത്തിക്കുകയായിരുന്നു. തട്ടത്തുമല- മറവക്കുഴി ബ്രാഞ്ച് കമ്മിറ്റികളുടെ കീഴിൽ വരുന്ന തട്ടത്തുമലജംഗ്ഷനിൽ ഈ ബ്രാഞ്ചുകൾക്കു പുറമേ അലങ്കാരപ്പണികൾക്കും മറ്റുമായി സമീപ ബ്രാഞ്ചുകളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തിരുന്നു.അഞ്ചാം തീയതി രാത്രി പുലർച്ചയോടെ തട്ടത്തുമല ജംഗ്ഷൻ അക്ഷരാർത്ഥത്തിൽ ചുവപ്പണിഞ്ഞു “ചുവന്നമല”യായി മാറി. മുൻ കാലങ്ങളിലും ഇത്തരം പരിപാടികൾക്ക് തട്ടത്തുമലയിൽ ആവേശകരമായ പ്രവർത്തനങ്ങളും ജന പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്. ഈ പരിപാടിയിലും അതിന് ഒട്ടുംതന്നെ കുറവുവന്നില്ല.

സി.പി.ഐ എം സംസ്ഥനസമ്മേളനത്തോടനുബന്ധിച്ചുള്ള പതാകജാഥ തട്ടത്തുമലയിൽ എത്തിയപ്പോൾ






Sunday, January 29, 2012

ആഡിയോ സി.ഡി പ്രകാശനം ചെയ്തു

ആഡിയോ സി.ഡി പ്രകാശനം ചെയ്തു

തിരുവനന്തപുരം, ജനുവരി 29: പ്രശസ്ത കവി അനിൽ കുര്യാത്തി എഴുതിയ കവിതകളുടെ ആഡിയോ സി.ഡി (ഡാലിയ) പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ട്രേഡ് യൂണീയൻ നേതാവ് വി.എസ്.അജിത്ത് കുമാറിന് നൽകി പ്രകാശനം ചെയ്തു. ആദ്യ വില്പന കവി ഡി.വിനയചന്ദ്രൻ നിർവഹിച്ചു. 2012 ജനുവരി 29 ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം പ്രസ്സ്ക്ലബ്ബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പ്രൊ.ഡി.വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. അജിത്ത് കുമാർ, ശാന്താ തുളസീധരൻ, പരമേശ്വരൻ കുര്യാത്തി, കെ.ജി.സൂരജ്, തുഷാർ പ്രതാപ്, ഇ.എ. സജിം തട്ടത്തുമല, ദിവ്യാ മണിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. കമലാലയം രാജൻ സ്വാഗതവും അനിൽ കുര്യാത്തി കൃതജ്ഞതയും പറഞ്ഞു.

Monday, January 9, 2012

റെഡ് വാളണ്ടിയർ പരിശീലനം


റെഡ് വാളണ്ടിയർ പരിശീലനം


തട്ടത്തുമല: സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിലേയ്ക്കുള്ള പഴയകുന്നുമ്മേൽ എൽ.സി മേഖലയിലെ സ്ത്രീ-പുരുഷ റെഡ് വാളണ്ടിയർമാരുടെ പരിശീലനം 2012 ജനുവരി 8- ന് തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ഗ്രൌണ്ടിൽ നടന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധു, അഡ്വ.ബിസത്യൻ എം.എൽ.എ, കിളിമാനൂർ ഏരിയാ സെക്രറി ബി.എസ്.അനിൽ കുമാർ, ഏരിയാ കമ്മിറ്റി അംഗം അഡ്വ.എസ്.ജയച്ചന്ദ്രൻ, എം.മൈതീൻ കുഞ്ഞ് തുടങ്ങിയവർ പരിശീലന സ്ഥലം സന്ദർശിച്ചു.

മരണം

തട്ടത്തുമല: മാവിളയിൽ തങ്കപ്പൻ ചെട്ടിയാർ മാവിളയിൽ തങ്കപ്പൻ ചെട്ടിയാർ 2012 ജനുവരി 8-ന് വൈകുന്നേരം മരണപ്പെട്ടു. മൃതുദേഹം പിറ്റേന്ന് കാലത്ത് സംസ്കരിച്ചു. പരേതന് ഭാര്യയും ഒരു മകനും വിവാഹിതയായ ഒരു മകളും ഉണ്ട്.

Sunday, January 1, 2012

2012 ജനുവരി വാർത്തകൾ

2012 ജനുവരി വാർത്തകൾ

റെഡ് വാളണ്ടിയർ പരിശീലനം

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിലേയ്ക്കുള്ള പഴയകുന്നുമ്മേൽ എൽ.സി മേഖലയിലെ സ്ത്രീ-പുരുഷ റെഡ് വാളണ്ടിയർമാരുടെ പരിശീലനം 2012 ജനുവരി 8- ന് തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ഗ്രൌണ്ടിൽ നടന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധു, അഡ്വ.ബിസത്യൻ എം.എൽ.എ, കിളിമാനൂർ ഏരിയാ സെക്രറി ബി.എസ്.അനിൽ കുമാർ, ഏരിയാ കമ്മിറ്റി അംഗം അഡ്വ.എസ്.ജയച്ചന്ദ്രൻ, എം.മൈതീൻ കുഞ്ഞ് തുടങ്ങിയവർ പരിശീലന സ്ഥലം സന്ദർശിച്ചു.

മരണം

മാവിളയിൽ തങ്കപ്പൻ ചെട്ടിയാർ മാവിളയിൽ തങ്കപ്പൻ ചെട്ടിയാർ 2012 ജനുവരി 8-ന് വൈകുന്നേരം മരണപ്പെട്ടു. മൃതുദേഹം പിറ്റേന്ന് കാലത്ത് സംസ്കരിച്ചു. പരേതന് ഭാര്യയും ഒരു മകനും വിവാഹിതയായ ഒരു മകളും ഉണ്ട്.

എം.ആർ.എ വാർഷിക പൊതുയോഗം

തട്ടത്തുമല, 2012 ജനുവരി 1 : തട്ടത്തുമല- മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷിക പൊതുയോഗവും കുടുംബ സംഗമവും അവാർഡ് ദാനവും 2012 ജനുവരി 1 ന് എം.ആർ.എ ആസ്ഥാനത്ത് നടന്നു. രാവിലെ കുട്ടികളുടെ കലാ പരിപാടികള്‍ ആയിരുന്നു.

ഉച്ചയ്ക്ക് ശേഷം നടന്ന പൊതുയോഗം എ.ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. രാജ സേനൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രാക്ക് ജനറൽ സെക്രട്ടറി ബേബി ഹരീന്ദ്ര ദാസ് മുഖ്യ പ്രഭാഷണം നടത്തി. എ. അബ്ദുൽ അസീസ്, എസ്.ലാബറുദീൻ, സി.ബി.അപ്പു, എസ്.എ.ഖലാം, ഇ.എ.സജിം, കെ.അംബിക കുമാരി ( വാർഡ് മെമ്പർ, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്), വി.ഭാർഗ്ഗവൻ, തുടങ്ങിയവർ സംസാരിച്ചു. അഹമ്മദ് കബീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബി.എസ് ഷാബി പ്രവർത്തന റിപ്പോർട്ടും, പള്ളം ബാബു വരവു ചെലവ് കണക്കും അവതരിപ്പിച്ചു. എസ്.സലിം സ്വാഗതവും, ആർ. വിജയകുമാർ (പള്ളം ബാബു) കൃതജ്ഞതയും രേഖപ്പെടുത്തി. കെ.ജി.പ്രിൻസ് (കിളീമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) നേരത്തേ വന്നിട്ടുപോയിരുന്നു.

യോഗത്തിൽ വിവിധ അവാർഡുകൾ, സമ്മാനങ്ങൾ, ധാന്യകിറ്റ് മുതലായവയുടെ വിതരണവും നടന്നു. കെ.എ. ബാലകൃഷ്ണൻ നായർ വരണാധികാരിയായിരുന്നു. അടുത്ത രണ്ട് വർഷക്കാലത്തേയ്ക്കുള്ള പതിമ്മൂന്നംഗ എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. വി.ഭാർഗ്ഗവൻ രക്ഷാധികാരിയി തുടരും.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അബ്ദുൽ അസീസ്, എസ്.സലിം, രാജസേനൻ, പള്ളം ബാബു, സി.ബി.അപ്പു, എസ്. എ.ഖലാം, എസ്.ലാബറുദീൻ, അഹമ്മദ് കബീർ, ബി.എസ്.ഷാബി, ജോഷ്വാ, ഇ.എ.സജിം, ഷൈലാ ഫാൻസി, സരസ്വതിയമ്മ ടീച്ചർ. ഭാരവാഹി തെരഞ്ഞെടുപ്പ് 2012 ജനുവരി 2 ന് പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ നടക്കും.

എം.ആർ.എ വാർഷിക പൊതുയോഗം


എം.ആർ.എ വാർഷിക പൊതുയോഗം


തട്ടത്തുമല, 2012 ജനുവരി 1 : തട്ടത്തുമല- മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷിക പൊതുയോഗവും കുടുംബ സംഗമവും അവാർഡ് ദാനവും 2012 ജനുവരി 1 ന് എം.ആർ.എ ആസ്ഥാനത്ത് നടന്നു. രാവിലെ കുട്ടികളുടെ കലാ പരിപാടികള്‍ ആയിരുന്നു.

ഉച്ചയ്ക്ക് ശേഷം നടന്ന പൊതുയോഗം എ.ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. രാജ സേനൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രാക്ക് ജനറൽ സെക്രട്ടറി ബേബി ഹരീന്ദ്ര ദാസ് മുഖ്യ പ്രഭാഷണം നടത്തി. എ. അബ്ദുൽ അസീസ്, എസ്.ലാബറുദീൻ, സി.ബി.അപ്പു, എസ്.എ.ഖലാം, ഇ.എ.സജിം, കെ.അംബിക കുമാരി ( വാർഡ് മെമ്പർ, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്), വി.ഭാർഗ്ഗവൻ, തുടങ്ങിയവർ സംസാരിച്ചു. അഹമ്മദ് കബീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബി.എസ് ഷാബി പ്രവർത്തന റിപ്പോർട്ടും, പള്ളം ബാബു വരവു ചെലവ് കണക്കും അവതരിപ്പിച്ചു. എസ്.സലിം സ്വാഗതവും, ആർ. വിജയകുമാർ (പള്ളം ബാബു) കൃതജ്ഞതയും രേഖപ്പെടുത്തി. കെ.ജി.പ്രിൻസ് (കിളീമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) നേരത്തേ വന്നിട്ടുപോയിരുന്നു.

യോഗത്തിൽ വിവിധ അവാർഡുകൾ, സമ്മാനങ്ങൾ, ധാന്യകിറ്റ് മുതലായവയുടെ വിതരണവും നടന്നു. കെ.എ. ബാലകൃഷ്ണൻ നായർ വരണാധികാരിയായിരുന്നു. അടുത്ത രണ്ട് വർഷക്കാലത്തേയ്ക്കുള്ള പതിമ്മൂന്നംഗ എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. വി.ഭാർഗ്ഗവൻ രക്ഷാധികാരിയി തുടരും.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അബ്ദുൽ അസീസ്, എസ്.സലിം, രാജസേനൻ, പള്ളം ബാബു, സി.ബി.അപ്പു, എസ്. എ.ഖലാം, എസ്.ലാബറുദീൻ, അഹമ്മദ് കബീർ, ബി.എസ്.ഷാബി, ജോഷ്വാ, ഇ.എ.സജിം, ഷൈലാ ഫാൻസി, സരസ്വതിയമ്മ ടീച്ചർ. ഭാരവാഹി തെരഞ്ഞെടുപ്പ് 2012 ജനുവരി 2 ന് പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ നടക്കും.

Tuesday, December 27, 2011

പൂർവ്വവിദ്യാർത്ഥിസംഗമം നടന്നു


പൂർവ്വവിദ്യാർത്ഥിസംഗമം നടന്നു


2011 ഡിസംബർ 26: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ 1986 വർഷത്തിലെ എസ്.എസ്.എൽ.സി ബാച്ചിൽപെട്ട പൂർവ്വ വിദ്യാർത്ഥികളും അക്കാലത്തെ അവരുടെ അദ്ധ്യാപരും സ്കൂളിൽ ഒത്തു ചേർന്നു. രാജുവായിരുന്നു (ആസിഡ്) മുഖ്യസംഘാടകൻ. പരിപാടി നല്ല വിജയമായിരുന്നു. സരസ്വതിയമ്മ, എ.എം.ബഷീർ, വി.എൻ. നമ്പൂതിരി, ജമീലാ ബീഗം, തുളസി കോട്ടുക്കൽ, നീലേശ്വരം സദാശിവൻ, സുരേന്ദ്രൻ , രവീന്ദ്രൻ നായർ, കുസുമം, ട്രേസ്യാമ്മ അലക്സാണ്ടർ, രാമചന്ദ്രൻ, വാസുദേവൻ പോറ്റി എന്നീ അദ്ധ്യാപകരും നാല്പതിലധികം പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരലിൽ പങ്കെടുത്തു. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. രാജു സ്വാഗതം പറഞ്ഞു. രാജുവിനു പുറമേ പാപ്പാല സഫീർ, മാവിള ബിജു തുടങ്ങിയവരും മുഖ്യ സംഘാടകരായിരുന്നു.

Saturday, December 24, 2011

ഡി.വൈ.എഫ്.ഐ കൺവെൻഷൻ


ഡി.വൈ.എഫ്.ഐ കൺവെൻഷൻ


തട്ടത്തുമല: ഡി.വൈ.എഫ്.ഐ പഴയകുന്നുമ്മേൽ ലോക്കൽ കൺ വെൻഷൻ 2011 ഡിസംബർ 21 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് തട്ടത്തുമല കെ.എം ലൈബ്രറി ഹാളിൽ (സ.ഷാജി നഗർ) നടന്നു. ഡി.വൈ.എഫ്.ഐ കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുതിയ മേഖലാ ഭാരവാഹികളായി എം.ആർ.അഭിലാഷ് (സെക്രട്ടറി). ലിനീഷ് പാപ്പാല (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

വാഹനാപകടം: യുവാവും യുവതിയും മരണപ്പെട്ടു


വാഹനാപകടം:
യുവാവും യുവതിയും മരണപ്പെട്ടു

തട്ടത്തുമല, 2011 ഡിസംബർ 24: സംസ്ഥാന പാതയില്‍ തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയില്‍ ബൈക്കും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ മരിച്ചു. മൂവാറ്റൂപുഴ ആനിക്കാട് തൊപ്പിക്കുടിയില്‍ വീട്ടില്‍ പോള്‍ (28), ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ കാലാംപൂര് സിദ്ധന്‍പടി മുക്കണ്ണിയില്‍ വള്ളോചേരിയുടെ മകള്‍ ലത (37) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. പോള്‍ അവിവാഹിതനാണ്. വിവാഹിതയായ ലത ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കാണു താമസം. രണ്ടു മക്കളുണ്ട്.

തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുപോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീണ പോള്‍ തല്‍ക്ഷണം മരിച്ചു. ബൈക്കും പൂര്‍ണമായും തകര്‍ന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലത വൈകിട്ട് നാലു മണിയോടെയാണു മരണപ്പെട്ടത്.

Friday, December 9, 2011

2011 ഡിസംബർ വാർത്തകൾ


2011
ഡിസംബർ വാർത്തകൾ

പൂർവ്വ വിദ്യാർത്ഥിസംഗമം നടന്നു

2011 ഡിസംബർ 26: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ 1986 വർഷത്തിലെ എസ്.എസ്.എൽ.സി ബാച്ചിൽപെട്ട പൂർവ്വ വിദ്യാർത്ഥികളും അക്കാലത്തെ അവരുടെ അദ്ധ്യാപരും സ്കൂളിൽ ഒത്തു ചേർന്നു. രാജുവായിരുന്നു ("ആസിഡ്") മുഖ്യസംഘാടകൻ. പരിപാടി നല്ല വിജയമായിരുന്നു. സരസ്വതിയമ്മ, എ.എം.ബഷീർ, വി.എൻ. നമ്പൂതിരി, ജമീലാ ബീഗം, തുളസി കോട്ടുക്കൽ, നീലേശ്വരം സദാശിവൻ, സുരേന്ദ്രൻ , രവീന്ദ്രൻ നായർ, കുസുമം, ട്രേസ്യാമ്മ അലക്സാണ്ടർ, രാമചന്ദ്രൻ, വാസുദേവൻ പോറ്റി എന്നീ അദ്ധ്യാപകരും നാല്പതിലധികം പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരലിൽ പങ്കെടുത്തു. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. രാജു സ്വാഗതം പറഞ്ഞു. രാജുവിനു പുറമേ പാപ്പാല സഫീർ, മാവിള ബിജു തുടങ്ങിയവരും മുഖ്യ സംഘാടകരായിരുന്നു.

പാർട്ടിഓഫിസ് മണി മരണപ്പെട്ടു

2011 ഡിസംബർ 24: സി.പി.ഐ (എം) കിളീമാനൂർ ഏരിയാ കമ്മിറ്റി ഓഫീസ് ജീവനക്കാരനും സി.പി.ഐ (എം) പാർട്ടി അംഗവുമായിരുന്ന മണിയൻ മരണപ്പെട്ടു. ഇന്ന് രാത്രിയോടെയായിരുന്നു മരണം. കുറച്ചു നാളായി അസുഖം ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നു.

മണിയുടെ മൃതുദേഹം സംസ്കരിച്ചു.

2011 ഡിസംബർ 25: ഇന്നലെ രാത്രി മരണപ്പെട്ട സി.പി.ഐ (എം) കിളിമാനൂർ ഏരിയാ കമ്മിറ്റി ഓഫീസ് ജീവനക്കാരനും പാർട്ടി അംഗവും സജീവ പ്രവർത്തകനുമായിരുന്ന മണിയന്റെ മൃതുദേഹം രാവിലെ പതിനൊന്നു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സി.പി.ഐ (എം) ജില്ലാ-ഏരിയാ നേതാക്കളടക്കം വിവിധ കക്ഷി നേതക്കൾ പരേതന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

സെൽവരാജ് മരണപ്പെട്ടു

2011 ഡിസംബർ 25: തട്ടത്തുമല എസ്.എൻ.ഡി.പി കുന്നിൽ താമസിച്ചിരുന്ന സെൽവരാജ് മരണപ്പെട്ടു. ഭാര്യയും രണ്ട് പെണ്മക്കളുമാണ് അദ്ദേഹത്തിനുള്ളത്. അസുഖം ബാധിച്ച് തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ വച്ചാണ് മരിച്ചത്. കിളിമാനൂർ ടൌൺ സ്റ്റുഡിയോ നടത്തുന്ന പറണ്ടക്കുഴി സത്യപ്രകാശിന്റെ സഹോദരീഭർത്താവാണ് പരേതൻ.

ഗൃഹപ്രവേശം

2011 ഡിസംബർ 25: തട്ടത്തുമല ഫാൻസിയുടെ പുതിയ വിട്ടിൽ ഗൃഹപ്രവേശം നടന്നു.

ലക്ഷംവീട് ബേബി മരണപ്പെട്ടു

2011 ഡിസംബർ 26: തട്ടത്തുമല ലക്ഷം വീട്ടിൽ താമസിച്ചിരുന്ന ബേബി മരണപ്പെട്ടു. കുറച്ചുകാലമായി വീടുമായി അകന്നു കഴിഞ്ഞിരുന്ന വന്നും പോയും നിൽക്കുകയായിരുന്നു.അടുത്തിടെയാണ് വീണ്ടും ലക്ഷം വീട് കോളനിയിൽ വന്ന് കുടുംബത്തോടൊപ്പം താമസമാക്കിയത്. കാലിനു അവശതപറ്റി കുറച്ചുകാലമായി നടക്കാൻ പ്രയാസം നേരിട്ടിരുന്നു. മൃതുദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

വാഹനാപകടം: യുവാവും യുവതിയും മരണപ്പെട്ടു

തട്ടത്തുമല, 2011 ഡിസംബർ 24: സംസ്ഥാന പാതയില്‍ തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയില്‍ ബൈക്കും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ മരിച്ചു. മൂവാറ്റൂപുഴ ആനിക്കാട് തൊപ്പിക്കുടിയില്‍ വീട്ടില്‍ പോള്‍ (28), ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ കാലാംപൂര് സിദ്ധന്‍പടി മുക്കണ്ണിയില്‍ വള്ളോചേരിയുടെ മകള്‍ ലത (37) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. പോള്‍ അവിവാഹിതനാണ്. വിവാഹിതയായ ലത ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കാണു താമസം. രണ്ടു മക്കളുണ്ട്.

തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുപോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീണ പോള്‍ തല്‍ക്ഷണം മരിച്ചു. ബൈക്കും പൂര്‍ണമായും തകര്‍ന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലത വൈകിട്ട് നാലു മണിയോടെയാണു മരണപ്പെട്ടത്.

ഡി.വൈ.എഫ്.ഐ കൺവെൻഷൻ

തട്ടത്തുമല: ഡി.വൈ.എഫ്.ഐ പഴയകുന്നുമ്മേൽ ലോക്കൽ കൺ വെൻഷൻ 2011 ഡിസംബർ 21 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് തട്ടത്തുമല കെ.എം ലൈബ്രറി ഹാളിൽ (സ.ഷാജി നഗർ) നടന്നു. ഡി.വൈ.എഫ്.ഐ കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുതിയ മേഖലാ ഭാരവാഹികളായി എം.ആർ.അഭിലാഷ് (സെക്രട്ടറി). ലിനീഷ് പാപ്പാല (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

പാര്‍ട്ടി ഫണ്ട് ഏറ്റുവാങ്ങി

കിളിമാനൂ‍ർ, 2011 ഡിസംബർ 8: സി.പി..എം സംസ്ഥാന സമ്മേളന ഫണ്ട് കിളിമാനൂരിൽ പാർട്ടി ജില്ലാ സെക്രറി കടകമ്പള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി.

വിവാഹം

തട്ടത്തുമല പള്ളത്തിൽ വീട്ടിൽ ബാബുവിന്റെയും (പി.പി) ചന്ദ്രലേഖ ടീച്ചറുടെയും മകൾ ആതിരാ ബാബുവിന്റെ വിഹാഹം 2011 ഡിസംബർ 10-ന് കിളിമാനൂര്‍ ടൌൺ ഹാളിൽ നടന്നു.

ശ്രുതിലയം മീറ്റ്

തിരുവനന്തപുരം, 2011 ഡിസംബർ 9: ശ്രുതിലയം ഓൺലെയിൻ കമ്മ്യൂണിറ്റിയുടെ വാർഷികോത്സവം വിവിധ പരിപാടികളോടെ 2011 ഡിസംബർ 10- ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ( വരാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ പ്രസംഗം റിക്കോർഡ് ചെയ്തുകൊണ്ട് വന്ന് ഇടുകയായിരുന്നു). സനൽകുമാർ ഐ.എ.എസ്, ഗിരീ‍ഷ് പുലിയൂർ, പഴവിള രമേശൻ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Friday, November 25, 2011

കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം


കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം

തട്ടത്തുമല, 2011 നവംബർ 25: ഡി.വൈ.എഫ്. കിളിമാനൂർ ഏരിയാ തലത്തിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ നടന്നു. പൊതുയോഗം സി.പി.ഐ.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം അഡ്വ.എസ് ജയച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കിളീമാനൂർ ഏരിയാ സെക്രട്ടറി ജഹാംഗീർ പ്രസംഗിച്ചു. ഡി.വൈ.എഫ്.ഐ കിളീമാനൂർ ഏരിയാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. അഭിലാഷ് സ്വാഗതവും ജി.ജയശങ്കർ നന്ദിയും പറഞ്ഞു. സി.പി.ഐ.എം പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ബൈജു, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഷിബു തുടങ്ങിയവർ പങ്കെടുത്തു.

കൂത്തുപറമ്പ് രക്തസാക്ഷിസ്മരണ
ടി വി രാജേഷ്
(ദേശാഭിമാനി ലേഖനം, 25 -11 -2011)

കൂത്തുപറമ്പിലെ ധീരരക്തസാക്ഷിത്വങ്ങള്‍ക്ക് പതിനേഴ് സംവത്സരം പൂര്‍ത്തിയാവുകയാണ്. വിദ്യാഭ്യാസആരോഗ്യ മേഖലകളില്‍ നടന്ന നഗ്നമായ അധികാര ദുര്‍വിനിയോഗത്തിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ നടന്ന ധീരോദാത്ത പോരാട്ടങ്ങളുടെ ചരിത്രത്തില്‍ രക്തത്തിലെഴുതിയ മഹത്തായ അധ്യായമായിരുന്നു അത്. ധീരരക്തസാക്ഷികള്‍ രാജീവന്റെയും ബാബുവിന്റെയും മധുവിന്റെയും റോഷന്റെയും ഷിബുലാലിന്റെയും ജീവത്യാഗം കൂത്തുപറമ്പിനെ ചരിത്രത്തിലേക്കുയര്‍ത്തി. പോരാട്ടങ്ങള്‍ക്ക് ആവേശമായി ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പന്‍ ഇന്നും നമ്മോടൊപ്പമുണ്ട്. നവലിബറല്‍ നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന പ്രവര്‍ത്തനങ്ങളുമായി വലതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോയ കാലത്ത്, പരിയാരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഏതാനും സ്വകാര്യവ്യക്തികള്‍ക്ക് ലാഭം കൊയ്യാന്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചു. അന്നത്തെ സഹകരണവകുപ്പുമന്ത്രി എം വി രാഘവനും മുഖ്യമന്ത്രി കെ കരുണാകരനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും വ്യക്തികളെന്ന നിലയിലാണ് മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥത കൈയാളിയത്. ഉയര്‍ന്നുവന്ന വിമര്‍ശങ്ങളെയും എതിര്‍പ്പുകളെയും പരിഗണിക്കാതെ, തിരുത്തുകള്‍ക്ക് തയ്യാറാകാതെ, പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഭരണക്കാര്‍ ശ്രമിച്ചത്. ഇത് സ്വാഭാവികമായും സമരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടാക്കി.

വിദ്യാര്‍ഥിസമരങ്ങളെ അടിച്ചമര്‍ത്തുമെന്നും സമരത്തിനിറങ്ങുന്നവര്‍ ശിഷ്ടകാലം കുഴമ്പുപുരട്ടി വീട്ടിലിരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രിതന്നെ വെല്ലുവിളി നടത്തി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം പ്രക്ഷോഭം കൂടുതല്‍ കരുത്തുറ്റതാക്കി. സമരം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് കൂത്തുപറമ്പ് അര്‍ബന്‍ സഹകരണ ബാങ്ക് ഉദ്ഘാടനംചെയ്യാന്‍ എം വി രാഘവനും പരിവാരങ്ങളും എത്തുന്നു എന്ന വാര്‍ത്ത വരുന്നത്. സഹകരണമന്ത്രിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കപ്പെട്ടിരുന്നവരില്‍ അന്നത്തെ തൊഴില്‍മന്ത്രി എന്‍ രാമകൃഷ്ണനുമുണ്ടായിരുന്നു. പരിയാരത്തെ പകല്‍കൊള്ളയ്ക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നതിനാല്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ അന്ന് അവിടെ തടിച്ചുകൂടി. വന്‍പ്രതിഷേധമുയരുമെന്ന് മനസിലാക്കി രാമകൃഷ്ണനും ഉയര്‍ന്ന പൊലീസ് മേധാവികളും പരിപാടിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സഹകരണമന്ത്രിയോട് അഭ്യര്‍ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ല.

രാമകൃഷ്ണന്‍ പരിപാടിയില്‍നിന്ന് സ്വമേധയാ വിട്ടുനില്‍ക്കുകയുംചെയ്തു. ധാര്‍ഷ്ട്യത്തോടെ അവിടെയെത്തിയ സഹകരണമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസ് അനുചരന്മാരും കൂത്തുപറമ്പിനെ രക്തക്കളമാക്കി മാറ്റി. നിരായുധരായി പ്രതിഷേധിച്ച യുവജനങ്ങളെ ഒരുവിധ പ്രകോപനവും കൂടാതെ വെടിവച്ചുകൊല്ലാനാണ് അധികാരം തലയ്ക്കുപിടിച്ച മന്ത്രിയും അദ്ദേഹത്തിന്റെ സ്വകാര്യകൂലിപ്പട്ടാളത്തെപ്പോലെ പെരുമാറിയ പൊലീസും തയ്യാറായത്. അഞ്ച് ധീരന്മാരായ സഖാക്കള്‍ കൂത്തുപറമ്പിലെ സമരഭൂമിയില്‍ ജീവന്‍ വെടിഞ്ഞു. വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പത്മനാഭന്‍ കമീഷന്‍ പൊലീസ് നടപടി അതിരുകടന്നതും നീതീകരിക്കാനാവാത്തതുമായി കണ്ടെത്തുകയും മന്ത്രിയുടെ ദുര്‍വാശിയും ഹുങ്കുമായിരുന്നു അതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തു. അഞ്ച് ധീരപോരാളികളുടെ ഉശിരാര്‍ന്ന പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും പേരായി കൂത്തുപറമ്പ് എക്കാലത്തും സ്മരിക്കപ്പെടും.

അവരുടെ പോരാട്ടമാണ് പരിയാരത്തെ വിദ്യാഭ്യാസക്കച്ചവടത്തെ ഇല്ലാതാക്കിയത്. അവരുടെ ഓര്‍മകള്‍ കേരളത്തിന്റെ രാഷ്ട്രീയമനസ്സിനെ നിരന്തരം സമരസന്നദ്ധരാക്കി നിലനിര്‍ത്തും എന്നതും തര്‍ക്കമില്ലാത്ത സത്യമാകുന്നു. മഹത്തായ രക്തസാക്ഷിത്വങ്ങളുടെ പതിനേഴാം വാര്‍ഷികം വരുമ്പോള്‍ ലോകം മുഴുവന്‍ മറ്റൊരു സമരമുഖത്താണ്. ആഗോളവല്‍ക്കരണത്തിന്റെ ലാഭതൃഷ്ണയ്ക്കെതിരെ ലോകത്തുടനീളം പ്രതിഷേധം പടര്‍ന്നുകൊണ്ടിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ചരിത്രത്തിന്റെ അവസാനമാണെന്നു പ്രവചിച്ചവര്‍ , സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും സുവര്‍ണയുഗം ഉദിച്ചുവെന്ന് ആര്‍ത്തുവിളിച്ചവര്‍ എല്ലാവരും ഇന്ന് തിരുത്തിക്കൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്റെ കളിത്തൊട്ടിലായ അമേരിക്കയില്‍ത്തന്നെ കലാപം പടര്‍ന്നുപിടിക്കുകയാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം അമേരിക്കയിലെയും മറ്റ് മുതലാളിത്ത രാജ്യങ്ങളിലെയും തെരുവുകളിലേക്ക് ദരിദ്രരായ തൊണ്ണൂറ്റിയൊമ്പതു ശതമാനത്തെയും സമരക്കൊടിയുമായി ഇറക്കിയിരിക്കുന്നു. സമ്പന്നര്‍ക്കും കോര്‍പറേറ്റ് കുത്തകകള്‍ക്കും ലാഭം കുന്നുകൂടുമ്പോള്‍ മറ്റുള്ളവര്‍ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്ന ദുരന്തദൃശ്യം എങ്ങും വലിയ പ്രതിഷേധങ്ങള്‍ ഇളക്കിവിടുകയാണ്.

മാറ്റത്തിന്റെ കാറ്റ് ഏതെങ്കിലും വന്‍കരകളിലോ രാജ്യങ്ങളിലോമാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അറബ് വസന്തമായി അത് ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും അലയടിക്കുമ്പോള്‍ യൂറോപ്പിലെ ഗ്രീസിലും ഇറ്റലിയിലും ഭരണാധികാരികളെ അധികാരഭ്രഷ്ടരാക്കിത്തീര്‍ത്തിരിക്കുന്നു. നവലിബറല്‍ നയങ്ങള്‍ അമേരിക്കയെ എത്തിച്ചിരിക്കുന്നതെവിടെയെന്ന് അന്ധമായ അമേരിക്കന്‍ ദാസ്യം പിന്തുടരുന്ന ഇന്ത്യ കാണാതിരിക്കുകയാണ്. ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രരാകുന്നു എന്നതിനെ മറച്ചുപിടിക്കാന്‍ ദാരിദ്ര്യരേഖയെ കൂടുതല്‍ താഴോട്ടേക്കാക്കാന്‍ യുപിഎ സര്‍ക്കാര്‍ മടിക്കുന്നില്ല. അഴിമതിയുടെ കാര്യത്തില്‍ കുപ്രസിദ്ധിയിലേക്കാണ് രാജ്യം കുതിക്കുന്നത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചെത്തിക്കാനും ദേശത്തിന് മുതല്‍ക്കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിനെ കേവലം നികുതിവെട്ടിപ്പുമാത്രമായി ചുരുക്കുകയാണ്. ഇരുപതുവര്‍ഷത്തെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. എണ്ണവിലനിയന്ത്രണം സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് എണ്ണക്കമ്പനികള്‍ തോന്നുംപോലെ വില കൂട്ടുകയാണ്. മരുന്നുകമ്പനികളുടെ ദാക്ഷിണ്യത്തിനു ആരോഗ്യമേഖലയെ എറിഞ്ഞുകൊടുത്തിരിക്കുന്നു. അവശ്യമരുന്നുകളുടെ വന്‍ വിലക്കയറ്റത്തിനാണ് ഇത് കാരണമാകുന്നത്.

അമേരിക്കന്‍ തകര്‍ച്ചയില്‍നിന്ന് നമ്മുടെ രാജ്യം ഒന്നും പഠിക്കുന്നില്ലെന്നുമാത്രമല്ല കൂടുതല്‍ അപകടത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണെന്നതാണ് സത്യം. കേന്ദ്രസര്‍ക്കാരിന്റെ അതേ വഴിതന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും പിന്തുടരുന്നത്. പാമൊലിന്‍ അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സത്യം കൂടുതല്‍ വെളിയില്‍ വരുമ്പോള്‍ ചിത്രത്തില്‍ തെളിയുന്നത് കുറ്റവാളിയായ ഉമ്മന്‍ചാണ്ടിയുടെ രൂപമാണ്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ മൊഴികളുമായി പലരും രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നു. മൊഴി നിരന്തരം മാറ്റാന്‍ പണം വാരിയെറിഞ്ഞ കഥകള്‍ കൂടെ നിന്നവര്‍തന്നെ വിളിച്ചുപറയുന്നു. നിയമവ്യവസ്ഥയെത്തന്നെ അട്ടിമറിച്ച സദാചാരധ്വംസകര്‍ , ലൈംഗിക അഴിഞ്ഞാട്ടക്കാര്‍ തുടങ്ങിയവര്‍ അധികാരസ്ഥാനങ്ങളിലിരിക്കുമ്പോള്‍ കേസിന്റെ വിധി എന്തായിരിക്കുമെന്നത് സംശയാസ്പദമാകുന്നു. അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട ബാലകൃഷ്ണപിള്ള തടവുകാലത്ത് പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖചികിത്സ നടത്തുന്നു. ഒടുവില്‍ ശിക്ഷാകാലാവധി തീരുംമുമ്പ് വിട്ടയക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യസ്വാശ്രയ കച്ചവടക്കാരെ കയറൂരിവിട്ടിരിക്കുന്നു. മെറിറ്റിനെയും കോഴ്സിനെയും ക്ലാസ് കയറ്റത്തെയുമെല്ലാം അട്ടിമറിച്ചുകൊണ്ട് നിര്‍മല്‍ മാധവുമാരെ പരിപോഷിപ്പിക്കുന്നു. പ്രതിഷേധിക്കുന്നവരെ പൊലീസിനെക്കൊണ്ട് വെടിവയ്പിക്കുന്നു. വെടിവച്ചവനെ സംരക്ഷിക്കുന്നു. കേരളത്തിലെ ബഹുമാന്യരായ നേതാക്കളെ അസഭ്യം പറയാന്‍വേണ്ടി നികുതിപ്പണം ചെലവാക്കി പി സി ജോര്‍ജുമാരെ കസേരകളില്‍ കയറ്റിയിരുത്തുന്നു.

ബാലകൃഷ്ണപിള്ളയും മകന്‍ ഗണേശ്കുമാറും കുറ്റകൃത്യങ്ങളില്‍ പുതിയ മാര്‍ഗങ്ങള്‍ തങ്ങളുടെ വിദ്യാലയങ്ങളിലെ അധ്യാപകരുടെമേല്‍ പരീക്ഷിക്കുന്നു. നാടെങ്ങും മദ്യക്കച്ചവടം തഴയ്ക്കുന്നു; കൈക്കൂലി വാങ്ങി ബാര്‍ഹോട്ടലുകള്‍ തുറക്കുന്നു. ഗുണ്ടാ നേതാക്കന്മാര്‍ എംപിമാരാകുമ്പോള്‍ അവരുടെ ഗണ്‍മാന്മാര്‍ നിരപരാധികളെ തെരുവില്‍ അടിച്ചുകൊല്ലുന്നു. കേരളമിങ്ങനെ ദിനംപ്രതി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനജീവിതം വിലക്കയറ്റത്താല്‍ അത്യന്തം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. കാലയളവിലാണ് ധീരോദാത്തമായ രക്തസാക്ഷിത്വങ്ങളുടെ മഹാസ്മരണയുമായി നവംബര്‍ 25 കടന്നുവരുന്നത്. പോരാട്ടമല്ലാതെ പോംവഴിയില്ലെന്ന ചരിത്രപാഠവുമാണ് കൂത്തുപറമ്പ് രക്തസാക്ഷിദിനം ഓര്‍മിപ്പിക്കുന്നത്. ഒരു പോരാട്ടവും ഒരു രക്തസാക്ഷിത്വവും വൃഥാവിലാകില്ലെന്ന സത്യം നവംബര്‍ 25 നമ്മെ പഠിപ്പിക്കുന്നു. കരുത്തില്‍ നാം ദുരിതങ്ങളെ അതിജീവിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

Thursday, November 17, 2011

2011 നവംബർ വാർത്തകൾ

2011 നവംബർ വാർത്തകൾ

മരണം

അലിയാരു കുഞ്ഞ്

കിളിമാനൂർ, 2011 നവംബർ 28: അഡ്വ. നസീർ ഹുസൈന്റെ പിതാവ് കിളിമാനൂർ പന്തപ്ലാവിൽ അലിയാരു കുഞ്ഞ് മരണപ്പെട്ടു. കൊല്ലം ടി.കെ.എം കോളേജിൽ നിന്നും വിരമിച്ച കോളേജ് അദ്ധ്യാപകനായിരുന്നു . ഖബറടക്കം നാളെ ചൂട്ടയിൽ ജമാ-അത്ത് ഖബർസ്ഥനിൽ.

സി.പി.എം കിളിമാനൂർ ഏരിയാ സമ്മേളനം

201 നവംബർ 17: സി.പി.എം കിളിമാനൂർ ഏരിയാ സമ്മേളനം നവംബർ 15, 16, 17, 18, തീയതികളിൽ മടവൂർ ഷാ ആഡിറ്റോറിയത്തിൽ നടന്നു. പ്രതിനിധി സമ്മേളനം 16- ആം തീയതി രാവിലെ 11 30-ന് ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 17 ആം തീയതിയും പ്രതിനിധി സമ്മേളനം തുടർന്നു. 17 -ന് വൈകിട്ട് അഞ്ചു മണിയ്ക്ക് പ്രതിനിധി സമ്മേളനം സമാപിച്ചു. നിലവിലെ ഏരിയാ സെക്രട്ടറി മടവൂർ അനിൽ വീണ്ടും ഏരിയാ സെക്രട്ടറിയായി ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. പത്തൊൻപതംഗ ഏരിയാ കമ്മിറ്റി. പ്രകടനവും പൊതു മ്മേളനവും നാളെ വൈകുന്നേരം മടവൂരിൽ. ഷാ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പൊതു സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും.