തട്ടത്തുമല നാട്ടുവർത്തമാനം

Saturday, June 15, 2013

എസ്.ഡി.പി.ഐ യോഗം


എസ്.ഡി.പി.ഐ യോഗം 

തട്ടത്തുമല, 2013 ജൂൺ 14: തട്ടത്തുമല ജംഗ്ഷനിൽ  എസ്.ഡി.പി.ഐ പൊതുയോഗവും അംഗത്വവിതരണവും  നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിയ്ക്കൽ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ജലീൽ, കരമന റസാക്ക് തുടങ്ങിയവർ സംസാരിച്ചു. കുന്നിൽ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. നിസാം സ്വാഗതവും ജലീൽ കൃതജ്ഞതയും പറഞ്ഞു.

Thursday, May 30, 2013

അനുസ്മരണയോഗം നടന്നു


അനുസ്മരണയോഗം നടന്നു

തട്ടത്തുമല, 2013 മേയ്  29:  നമ്മെ ഏവരെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട് ഇക്കഴിഞ്ഞ മേയ് 23-ന് വെഞ്ഞാറമൂടിനു സമീപം ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട തട്ടത്തുമലയിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ജി.രാജേന്ദ്രകുമാറിന്  (ബോംബെ ബാബു)  അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തട്ടത്തുമല കെ.എം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 29-5-2013 ബുധനാഴ്ച  വൈകുന്നേരം 5 മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ അനുശോചനയോഗം നടന്നു. അഡ്വ.എസ്.ജയച്ചന്ദ്രൻ, പി.ജി മധു, ബി.ഹീരലാൽ, എസ്. സുലൈമാൻ, ആർ. വാസുദേവൻ പിള്ള, പള്ളം ബാബു, വൈ. അഷ്‌റഫ്, എസ്.യഹിയ, കെ.ജി.ബിജു, ഇ.എ.സജിം, ലക്ഷ്മി എന്നിവർ സംസാരിച്ചു. ബി. ജയതിലകൻ നായർ അദ്ധ്യക്ഷത വഹിച്ചു.

Monday, May 27, 2013

അനുസ്മരണയോഗം


അനുസ്മരണയോഗം

29-5-2013 ബുധനാഴ്ച 5 P.M-ന് 
തട്ടത്തുമല ജംഗ്ഷനിൽ  

ബഹുമാന്യരെ, 

തട്ടത്തുമല  നമ്മെ ഏവരെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട് ഇക്കഴിഞ്ഞ മേയ് 23-ന് വെഞ്ഞാറമൂടിനു സമീപം ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട തട്ടത്തുമലയിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ജി.രാജേന്ദ്രകുമാറിന്  (ബോംബെ ബാബു)  അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തട്ടത്തുമല കെ.എം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 29-5-2013 ബുധനാഴ്ച  വൈകുന്നേരം 5 മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ അനുശോചനയോഗം സംഘടിപ്പിക്കുന്നു. എല്ലാവരുടെയും സഹകരണവും സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നു.

എന്ന്, 
സെക്രട്ടറി
 കെ.എം ലൈബ്രറി, തട്ടത്തുമല
തട്ടത്തുമല, 21-5-2013

Friday, May 24, 2013

ബോംബെ ബാബു മരണപ്പെട്ടു


ബോംബെ ബാബു വാഹന അപകടത്തിൽ മരണപ്പെട്ടു

തട്ടത്തുമല, 2013 മേയ് 23: ബോബെ ബാബു എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജേന്ദ്രകുമാർ (50) ഇന്ന് രാവിലെ ഒൻപതര മണിയോടടുപ്പിച്ച്  ബൈക്കപകടത്തിൽ മരണപ്പെട്ടു. പിരപ്പൻ കോട് മാണിക്കൽ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻഡായിരുന്ന അദ്ദേഹം സ്വന്തം ബൈക്കിൽ ഓഫീസിലേയ്ക്ക് പോകും വഴി വെഞ്ഞാറമൂട് തൈയ്ക്കാടിനും പിരപ്പൻ കോടിനും ഇടയ്ക്ക് എം.സി റോഡിൽ വച്ചാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. എതിരെ തിരുവനന്തപുരത്തു നിന്നുംവന്ന കിളീമാനൂർ ഡിപ്പോയിലെ കെ.എ.ആർ.ടിസി ബസ് രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകട സ്ഥലത്തിനോട് ചേർന്ന് എതിർവശത്തുള്ള  സെന്റ് ജോൺ ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. അത്ര മാരകമായിരുന്നു  അപകടം. രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന ദിശയിൽ  വന്ന മറ്റൊരു സ്കൂട്ടറിലും കാറിലും കൂടി ഈ ബസ് ഇടിച്ചിരുന്നു. ഭാര്യാ വീട്ടിൽനിന്നും ദിവസവും രാവിലെ ഓഫീസിലേയ്ക്ക് പുറപ്പെടുന്ന രാജേന്ദ്രകുമാർ  സാധാരണ തട്ടത്തുമലയിലോ കിളിമാനൂരിലോ  ബൈക്ക് ബൈക്ക് വച്ച ശേഷം ബസിലാണ് യാത്രചെയ്തിരുന്നത്. എന്നാൽ ഇന്ന് വില്ലേജ് ഓഫീസറുടെ ചാർജ് ഏല്പിച്ചിരുന്നതിനാൽ ബൈക്കിൽത്തന്നെ ഓഫീസിലേയ്ക്ക് പോകുകയയിരുന്നു.

മൃതുദേഹം വെഞ്ഞാറമൂട് പോലീസ് ഇങ്ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതുദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ് മാർട്ടം ചെയ്തശേഷം ആദ്യം നെടുമങ്ങാട് താലൂക്ക് ഓഫീസിൽ കൊണ്ടുപോയി. അവിടെ അല്പസമയം പൊതുദർശനത്തിനുവച്ചു. ജില്ലാകളക്ടർ ഉൾപ്പെടെ മൃതുദേഹത്തിൽ റീത്ത് സമർപ്പിച്ചു. ശേഷം മാണിക്കൽ വില്ലേജ് ഓഫീസിൽ കൊണ്ടുവന്ന് കുറച്ചു സമയം അവിടെയും പൊതുദർശനത്തിനു വച്ചു. ശേഷം ജന്മനാടായ തട്ടത്തുമലയിൽ എത്തിച്ച മൃതുദേഹം തട്ടത്തുമല ഗവ. എച്ചെ.എസ്.എസിൽ പൊതു ദർശനത്തിനി വച്ചു. അവിടെ തങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരനും സാമൂഹ്യപ്രവർത്തകനുമായ രാജേന്ദ്രകുമാറിന് അന്ത്യാഞ്‌ജലി അർപ്പിക്കുവാൻ വൻ‌ജനവലി എത്തിച്ചേർന്നിരുന്നു.  തട്ടത്തുമലയിൽ പൊതുദർശനം കഴിഞ്ഞ് മൃതുദേഹം കടയ്ക്കൽ ആറ്റുപുറത്തുള്ള ഭാര്യാഗൃഹത്തിലേയ്ക്ക് കൊണ്ടു പോയി. രാത്രി പത്ത് മണിയ്ക്ക് സംസ്കാരം.

നാട്ടിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന രാജേന്ദ്രകുമാർ നാട്ടുകാർക്ക് മൊത്തത്തിലും പ്രത്യേകിച്ച് ചെറുപ്പക്കാർക്കും ഏറെ പ്രിയങ്കരനായിരുന്നു. നല്ല വായനശീലം പുലർത്തിയിരുന്ന രാജേന്ദ്രകുമാർ അറിവിന്റെ ഭണ്ഡാരവും വാഗ്‌മിയുമായിരുന്നു. എന്നും യുവാക്കൾക്ക് ഒരു ആവേശമായിരുന്നു അദ്ദേഹം. പ്രതിസന്ധികളുടെയും വെല്ലുവിളീയുടെയും ഘട്ടങ്ങളെ സധൈര്യം അതിജീവിക്കുവാൻ രാജേന്ദ്രകുമാറിന്റെ  സഹായവും സാന്നിദ്ധ്യവും നാട്ടിൽ  ഏവർക്കും ലഭിച്ചിരുന്നു. റവന്യൂവിലെ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലും നാട്ടുകാർക്ക് ഏറെ സഹായങ്ങൾ അദ്ദേഹം ചെയ്തിരുന്നു.

രാജേന്ദ്രകുമാർ  വിവാഹിതനണെങ്കിലും കുട്ടികൾ ഇല്ല. ഭാര്യ ഷീബ. ഭാര്യാഗൃഹത്തിലാണ് ഏതാനും വർഷങ്ങളായി താമസിച്ചുവന്നിരുന്നത്. ഒരു സഹോദരനുണ്ടായിരുന്നത് ഏതാനും വർഷങ്ങൾക്കുമുമ്പ്  മരണപ്പെട്ടു. ഏക സഹോദരി ലീല തട്ടത്തുമലയിൽ കുടുംബവീടിനോട് ചേർന്ന് കുടുംബമായി താമസം. രാജേന്ദ്രകുമാറിന്റെ പിതാവ് ഏറേക്കാലം ബോംബെയിൽ ആയിരുന്നതിനാലാണ് അദ്ദേഹത്തിന് ബോംബെ ബാബു എന്ന പേരു വീണത്. സർക്കാർ ഉദ്യോഗം ലഭിക്കുന്നതിനുമുമ്പ് സജീവ രാഷ്ട്രീയ പ്രവർത്തകനയിരുന്നു. നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ എ.ബി.വി.പി പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് നാട്ടിൽ ഡി.വൈ.എഫ്.ഐ-ലും സി.പി.ഐ.എമ്മിലും ചേർന്ന് അതിന്റെ സജീവ പ്രവർത്തകനായി. തട്ടത്തുമല പ്രദേശത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയിട്ടുള്ള സേവനങ്ങൾ വിലപ്പെട്ടതാണ്. ഉദ്യോഗ ലഭ്ദ്ധിയ്ക്ക് ശേഷവും തട്ടത്തുമലയിൽ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു രാജേന്ദ്രകുമാർ. അദ്ദേഹത്തിന്റെ വിയോഗം നാട്ടുകാർക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പേർ തട്ടത്തുമലയിലും കടയ്ക്കലുള്ള വീട്ടിലും എത്തി പരേതന് അന്തിമോപചാരങ്ങൾ അർപ്പിച്ചു.


മുകളിൽ പ്രശസ്ത ശാസ്ത്രാന്വേഷകൻ ബി.പ്രേമാനന്ദ് തട്ടത്തുമല ജംഗ്ഷനിൽ ദിവ്യാദ്ഭുത അനാവരണപരിപാടി  അവതരിപ്പിക്കാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ ആട്ടോഗ്രാഫിനായി തടിച്ചുകൂടിയ ചെറുപ്പക്കാർ. ഇതിൽ വലത്തേ അറ്റത്ത്   ചിരിച്ചുകൊണ്ടു നിൽക്കുന്ന  ബോംബെ ബാബു (രാജേന്ദ്ര കുമാർ) വിനെ കാണാം.

Wednesday, May 15, 2013

മരണം


മരണം

തട്ടത്തുമല പ്രദേശത്ത് ഇന്നും ഇന്നലെയുമായി രണ്ട് മരണം

വട്ടപ്പാറ-വിലങ്ങറ ചെറുനോട് ജമാൽ ഇന്ന് മരണപ്പെട്ടു. ജെയ്സ് ലാൽ, ജസിം ലാൽ, ജാസി മോൾ എന്നിവരുടെ പിതാവ്. പനിബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരണം സംഭവിച്ചത്. ഖബറടക്കം വൈകുന്നേരം അഞ്ച് മണിയ്ക്ക് വട്ടപ്പാറ മുസ്ലിം ജമാ‍അത്ത് ഖബർ സ്ഥാനിൽ നടന്നു.

പി.റോയിയുടെ ജ്യേഷ്ഠൻ ശശി അവർകൾ  ഇന്നലെ രാത്രി (15-5-2013) മരണപ്പെട്ടു. പുല്ലയിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം നടന്നത്. പരേതന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം തട്ടത്തുമലയിലുള്ള   സ്വവസതിയിൽ  ഇന്ന് രാവിലെ പത്ത് മണിയ്ക്ക് നടന്നു.

Saturday, May 11, 2013

മരണം


മരണം

തട്ടത്തുമല, 2013 മേയ് 11: തട്ടത്തുമല മറവക്കുഴി ലക്ഷ്മി ഭവനിൽ ജനാർദ്ദനൻ പിള്ള (മണി) (62) അന്തരിച്ചു. കുറച്ചുനാളായി അസുഖമായി കിടപ്പിലായിഉരുന്നു. ഇന്ന് രാവിലെ ഏഴര മണിയോടടുപ്പിച്ച് സ്വവസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഭാര്യ ഉദയ കുമാരി. മക്കൾ ബൈജു (ഗൾഫ്), വിനു (കെ.എസ്.ആർ.ടിസി), ബൈജു (ന്യൂസ്റ്റാർ കോളേജ്), മരുമകൾ അംഗിതകുമാരി.

Friday, May 10, 2013

2013 മേയ് വാർത്തകൾ


മരണം

തട്ടത്തുമല, 2013 മേയ് 11: തട്ടത്തുമല മറവക്കുഴി ലക്ഷ്മി ഭവനിൽ ജനാർദ്ദനൻ പിള്ള (മണി) (62) അന്തരിച്ചു. കുറച്ചുനാളായി അസുഖമായി കിടപ്പിലായിഉരുന്നു. ഇന്ന് രാവിലെ ഏഴര മണിയോടടുപ്പിച്ച് സ്വവസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഭാര്യ ഉദയ കുമാരി. മക്കൾ ബൈജു (ഗൾഫ്), വിനു (കെ.എസ്.ആർ.ടിസി), ബൈജു (ന്യൂസ്റ്റാർ കോളേജ്), മരുമകൾ അംഗിതകുമാരി.

മരണം

തട്ടത്തുമല, 2013 മേയ് 8: തട്ടത്തുമല പാറക്കടഭാഗം കിഴക്കേത്തോപ്പിൽ ഖമറുദീന്റെ ഭാര്യ മരണപ്പെട്ടു. കുറച്ചുനാലായി അസുഖബാധിതയായി കഴിയുകയായിരുന്നു. ഖബറടക്കം പിറ്റേന്ന് (മേയ് 9-ന്) തട്ടത്തുമല മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ നടന്നു. കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്ന ഷാഫിയുൾപ്പെടെ മൂന്നു മക്കൾ.