തട്ടത്തുമല നാട്ടുവർത്തമാനം

Thursday, July 15, 2010

കർത്താവിന്റെ തിരുമുന്നിൽനിന്ന് അള്ളാഹുവിനു നമസ്കാരം!

ഇത് ഇപ്പോൾ കാനഡയിൽ റിസർച്ച് വിദ്യാർത്ഥിയായ എന്റെ സുഹൃത്ത് സിയാദ് നാലാളെ അറിയിക്കാൻ എനിക്കെഴുതിയയച്ച കുറിപ്പാണ്. സമയവും സൌകര്യവും ലഭിച്ചാൽ അഞ്ചുനേരവും നിസ്കരിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണ ഇസ്ലാമത വിശ്വാസിയാണ് കെമിസ്ട്രിയിലും എനർജി സയൻസിലും ബിരുദാനന്ദര ബിരുദം കഴിഞ്ഞ് ഗവേഷണാർത്ഥം കാനഡയിലെത്തിയ സിയാദ്.

സിയാദ് ഒരെഴുത്തുകാരനൊന്നുമല്ല. രസതന്ത്രവിദ്യാർത്ഥിയായ ഇദ്ദേഹത്തിന് സാഹിത്യഭംഗിയുള്ള വാക്കുകളൊന്നും ഉപയോഗിച്ച് തന്റെ അറിവുകളും അനുഭവങ്ങളെയും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ വലിയ പരിചയവുമില്ല. അങ്ങനെയുണ്ടെങ്കിൽതന്നെ ഇപ്പോൾ അതിനു സമയവും കമ്മി. എന്തായാലും സിയാദിന്റെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം അയച്ച കുറിപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. എന്റെ നിർബന്ധം മൂല സിയാദിന് സ്വന്തമായൊരു ബ്ലോഗ് ഉടനെയുണ്ടാകും.

കർത്താവിന്റെ തിരുമുന്നിൽനിന്ന് അള്ളാഹുവിനു നമസ്കാരം!

സിയാദ് എഴുതുന്നു......

അതിശയിക്കേണ്ട; അതിന് ഇതൊരു കഥയല്ല . ഒരുമയുണ്ടെങ്കിൽ മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ പള്ളിയിലും നമസ്കരിക്കാം എന്ന് തെളിയിച്ച ഒരു കനേഡിയൻ അനുഭവം! അതെ ഇത് ഈയുള്ളവന് ഉണ്ടായ ഒരു അനുഭവം ആണ്. ശരിക്കും. ഇ അനുഭവത്തിന് അത്ര വലിയ പ്രാധാന്യം ഒന്നും കൊടുക്കേണ്ട ആവശ്യവും ഇല്ല.പക്ഷെ ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം എന്നവകാശപ്പെടുന്ന , തമ്മില്‍ കണ്ടാല്‍വാളും ബോംബുമായി പരസ്പരം കൊല്ലാന്‍നടക്കുന്ന പരുവത്തിലേയ്ക്ക് മാറുന്ന- അല്ലെങ്കിൽ മാറ്റാൻ ആരൊക്കെയോ മന:പൂർവ്വം ശ്രമിക്കുന്ന- ഒരു നാട്ടില്‍നിന്നും വന്ന എനിക്ക് ഇതൊരു സംഭവം തന്നെ ആണ്.

ഇനി എന്റെ അനുഭവത്തിലേക്ക് കടക്കാം. ഈയുള്ളവന്‍ ഇപ്പോള്‍ കാനഡയില്‍ ഒരു ഗവേഷക വിദ്യാർത്ഥി ആണ്. ജാതിയും മതവും ഒക്കെ മനുഷ്യന്റെ നന്മക്കാണ് എന്ന് വിശ്വസിക്കുന്ന സാധാരണക്കാരനായ ഒരാളാണ് ഞാൻ. അതു കൊണ്ടുതന്നെ എത്ര തിരക്കായാലും വെള്ളിയാഴ്ച പള്ളിയില്‍പോകാറുണ്ട്. അങ്ങനെ ഈ വെള്ളിയാഴ്ചയും ഞാന്‍ പള്ളിയില്‍പോയി. എന്നാൽ ഈ വെള്ളിയാഴ്ച ഞാൻ നമസ്കരിച്ചത് ഒരു ക്രിസ്ത്യന്‍പള്ളിയിലാണ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ നിങ്ങള്‍ക്ക് വിശ്വാസമാകില്ലായിരിക്കാം. നിങ്ങൾ ചിരിച്ചേക്കാം. പക്ഷെ ഇത് സംഭവിച്ചതാണ് . ചിരിച്ച് തള്ളേണ്ടതല്ല. ചിരിക്കുന്നതിനെക്കള്‍ വലുതായി ചിന്തിക്കണം നമ്മൾ !

ആ ദിവസം ഞങ്ങളുടെ പള്ളിയിൽ വൈദ്യുതിയും വെള്ളവും ഇല്ലായിരുന്നു. പല രാജ്യക്കാരായ നമ്മൾ മുസ്ലീങ്ങൾക്ക് എല്ലാം നമസ്കരിക്കാന്‍ ബുദ്ധിമുട്ടായി. അപ്പോൾ തൊട്ടപ്പുറത്തുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായിരുന്ന അച്ഛന്‍ നമുക്ക് തുണയുമായി എത്തി. അച്ചൻ പറഞ്ഞു, നിങ്ങൾ വിഷമിയ്ക്കേണ്ട; നിങ്ങൾക്ക് പ്രശ്നമില്ലെങ്കില്‍ ഇവിടെ നമ്മുടെ ചർച്ചിൽ നമസ്കരിച്ചു കൊള്ളൂ എന്ന്! ഇത് കേട്ട് ഞാൻ അദ്ഭുതപ്പെട്ടു. അവിടെ നമ്മോടൊപ്പം ഉണ്ടായിരുന്ന മറ്റ് രാജ്യക്കാർക്കൊന്നും ഇതിൽ വലിയ അദ്ഭുതം ഒന്നും തോന്നിയില്ലതാനും. നമ്മുടെ നാട്ടിലാണെങ്കിൽ ഇത് നടക്കുമോ? ഇനി അഥവാ ഒരു അന്യമത ആരാധനാലയത്തിൽ കയറി പ്രാർത്ഥിക്കാൻ അനുവദിച്ചാൽ തന്നെ മറ്റു മതസ്ഥർ അതിനു തയ്യാറാകുമോ?

പ്രാർത്ഥന എവിടെവച്ച് നടത്തിയാലും -ഒരു അന്യമത ആരാധനാലയത്തിൽ വച്ചായാൽ പോലും- ദൈവം കേൾക്കും എന്ന് എത്രപേർ അംഗീകരിക്കും? അന്യമതരാഷ്ട്രങ്ങളിൽ ഇരുന്ന് എത്രയോ വ്യത്യസ്ഥ മതക്കാർ അവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർത്ഥനകൾ നടത്തുന്നു? അതൊന്നും ദൈവം കേൾക്കില്ലെന്നുണ്ടോ? സൌദിയിലിരുന്ന് പ്രാർത്ഥിക്കുന്ന ഹിന്ദുവിന്റെ പ്രാർത്ഥന ഹിന്ദു ദൈവങ്ങളും , റോമിലിരുന്ന് പ്രാർത്ഥിക്കുന്ന മുസൽമാന്റെ പ്രാർത്ഥന അള്ളാഹുവും, ഹിന്ദുമതം ഔദ്യോഗിക മതമായ നേപ്പാളിൽ ഇരുന്നു പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനിയുടെ പ്രാർത്ഥന കർത്താവും കേൾക്കില്ലെന്നുണ്ടോ?

ഈ സംഭവം നടക്കുമ്പോൾ എനിക്ക് ഓര്‍മ്മ വന്നത് എന്റെ നാട്ടില്‍ നടന്ന ഒരു പഴയ സംഭവം ആണ്. പണ്ട് എന്റെ നാട്ടില്‍നിന്നും മൂന്ന് സുഹൃത്തുക്കള്‍ ശബരിമലക്കു പോയി. അത് അന്യമതഭക്തികൊണ്ട് പോയതല്ല. കേരളീയന് പാരമ്പര്യമായുള്ള അന്യമത സഹിഷ്ണുതയും, സുഹൃത്തുക്കളുടെ വിശ്വാസങ്ങൾക്കുള്ള പിന്തുണയും സ്നേഹവും കൊണ്ടും സർവ്വോപരി ശബരിമലയുടെ പരിസരമെങ്കിലും ഒന്നു കണ്ടിരിക്കാനുള്ള ആഗ്രഹം കൊണ്ടും ആണ്.

ഒരു മുസ്ലീം മണ്ഡലകാലത്ത് പമ്പാനദിക്കരെ വരെ പോയി വന്നാൽ അവനിലെ ഇസ്ലാമികത നഷ്ടപ്പെടുമോ? ആവോ, എനിക്കങ്ങനെ തോന്നുന്നില്ല.
അവിടെ മുസ്ലിങ്ങളുടെ പ്രധാനി ആയ വാവരും ഹിന്ദുക്കളുടെ പ്രധാനി ആയ അയ്യപ്പനും അടുത്തടുത്താണ് ഇരിക്കുന്നത്. അപ്പോള്‍പിന്നെ അത്തരം പ്രധാനികൾക്കില്ലാത്ത വിവേചനം സാധാരണകാര്‍ക്ക് എന്തിനാ? അത് കൊണ്ട് എന്റെ സുഹൃത്തുക്കളും ശബരിമലക്ക് പോയി. ഇതറിഞ്ഞ ഉടനെ എന്റെ നാടിലെ ചില പ്രമാണിമാരും പണ്ഡിതന്മാരും (എന്നൊക്കെ സ്വയം നടിച്ചു നടക്കുന്ന ചില ആൾക്കാര്‍ എന്ന് പറയുന്നതാണ് നല്ലത്) അവർക്കെതിരെ വാളെടുത്തു. അവസാനം പള്ളിയിൽ എല്ലാവരുടെയും മുമ്പിൽ വച്ച് ആ പാവം സുഹൃത്തുക്കൾ മാപ്പ് പറയേണ്ടി വന്നു.

എത്രയോ മുസ്ലിം- ക്രൈസ്തവ ഡ്രൈവർമാർ വർഷങ്ങളായി ഹൈന്ദവ ഭക്തരെയും കൊണ്ട് ശബരിമല പോയി വരുന്നു.
ഭക്തരെ കൊണ്ടു പോയത് അന്യമതക്കാരായതുകൊണ്ട് അയ്യപ്പൻ അവരുടെ പ്രാർത്ഥന കേൾക്കില്ലെന്നുണ്ടോ? വഴിയിൽ വാവർക്ക് കാണിക്ക നൽകുന്നതിൽ അയ്യപ്പൻ പരിഭവിക്കുമോ? എന്റെ നാട്ടിലുള്ള ആർ.എസ്.എസ്-ന്റെ സജീവ പ്രവർത്തകനായ ഒരു സുഹൃത്ത് എല്ലാ വർഷവും അദ്ദേഹത്തിന്റെ ആത്മമിത്രമായ ഒരു മുസ്ലിം ഡ്രൈവറെയും കൂട്ടിയാണു മലയ്ക്ക് പോകാറുള്ളത്. അവരുടെ കുടുംബങ്ങൾ ഒരുമിച്ച് എത്രയോ പള്ളികളിലും അമ്പലങ്ങളിലും തീർത്ഥയാത്രയ്ക്കു പോകുന്നു.

എന്തായാലും ഞങ്ങൾ കാനഡയിലെ ആ ക്രിസ്ത്യന്‍പള്ളിയിൽ അന്ന് പോയി നമസ്കരിച്ചു. ഇതു സംബന്ധിച്ച് വേണമെങ്കിൽ നമ്മുടെ നാട്ടിലുള്ള മതനേതാക്കൾക്ക് ഇങ്ങനെ പറയാം; കാനഡ അല്ലെ, അവിടെ തുണിയൊന്നും ഇടാത്ത സായിപ്പുമാരും മദാമ്മമാരും ഒക്കെ ഉള്ള സ്ഥലമല്ലേ, അതുകൊണ്ട് അവരുടെ നമസ്കാരവും ശരിയായിരിക്കില്ല എന്ന്! എന്നാൽ കേട്ടുകൊള്ളൂ; ഇവിടെ കനേഡിയൻ മുസ്ലിംസ് വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളൂ. ബാക്കി മിക്കവാറും എല്ലാവരും മുസ്ലിം രാജ്യങ്ങളായ മോറോക്കോ, ഇറാഖ്, ഇറാന്‍ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ ആണ്. ഇവർ പ്രസംഗം പോലും അറബിലാണ് നടത്തുന്നത്.

ശബരിമലയിൽ അയ്യപ്പനും വാവർക്കും അടുത്തടുത്തിരിക്കാം പക്ഷെ മനുഷ്യരായ നമ്മളൊക്കെ അടുത്തിരിക്കാന്‍പാടില്ല. അങ്ങനെ ഇരുന്നാല്‍പിന്നെ എന്ത് പേര് പറഞ്ഞു തമ്മിലടിക്കും? വര്‍ഗീയ ലഹളകൾ ഉണ്ടായാൽ അല്ലെ നമ്മുടെ നാട്ടിലെ ചിലർക്ക് സുഭിക്ഷമായി ജീവിക്കാൻ പറ്റൂ! അപ്പോൾ ശരിക്കും പറഞ്ഞാല്‍ ദൈവങ്ങൾക്കോ സാധാരണ മനുഷ്യര്‍ക്കോ പ്രശ്നമില്ല; മതനേതാക്കൾക്കാണ് പ്രശ്നം. അപ്പോള്‍ ഇവരൊന്നും മത വിശ്വാസികളല്ല; മറിച്ച് മതത്തിന്റെ പേരിൽ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആണ്.

നമ്മുടെ
പൂര്‍വികര്‍ മതമുണ്ടാക്കിയത് മനുഷ്യ നന്മ ഉദ്ദേശിച്ചാണ്. പക്ഷെ അത് മനുഷ്യനെ തമ്മിലടിപ്പിച്ചു ലാഭം ഉണ്ടാക്കാനാണ് എന്ന് മനസിലാക്കി തന്നത് നമ്മുടെ വിഷയിനങ്ങളില്പെട്ട ചില മതനേതാക്കളും രാഷ്ട്രീയനേതാക്കളും ആണ്. ഇത്തരം ട്രാപ്പുകളിൽ വീണു പോകുന്നത് പൊതുവേ സാധാരണക്കാരായ പാവങ്ങളാണ്. നല്ലൊരു ശതമാനം പണം ഉള്ളവരും ഇതിനെ ഒന്നും മൈന്‍ഡ് ചെയ്യാറില്ല. വിശ്വാസികളാണെങ്കിലും മതങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നത് അവർക്ക് പ്രശ്നവുമല്ല.

ഈയുള്ളവന് ഒന്നേ പറയാനുള്ളൂ; എല്ലാവരും അവരവരുടെ മതങ്ങളെ കുറിച്ച് നന്നായി പഠിക്കുക. അപ്പോള്‍മനസിലാകും എല്ലാ മതവും മനുഷ്യന്റെ നന്മ ആഗ്രഹിച്ചു കൊണ്ട് ഉള്ളതാണെന്ന്; നമ്മള്‍ എല്ലാം ഒന്നാണെന്ന്. അല്ലെങ്കില്‍ ഇതൊന്നും വേണ്ടെന്നുവച്ച് ചുമ്മാതങ്ങ്‌ നടക്കുക. അപ്പോഴും പ്രശ്നം ഒന്നും ഇല്ല. അല്ലാതെ മമ്മിലടിച്ച് തലകീറാനാണെങ്കിൽ എന്തിനു മതങ്ങൾ? മതങ്ങളുടെ മഹിമ മനസിലാകാത്തവർക്ക് വിശ്വസിക്കാനും കൈകാര്യം ചെയ്യാനുള്ള ഒന്നല്ല മതം. മതം എന്നു കേൾക്കുമ്പോൾ തന്നെ മനസിൽ ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു സുഗന്ധം പരക്കണം. അല്ലാതെ മതം എന്ന് കേൾക്കുമ്പോൾ മനസിൽ നടുക്കമുണ്ടാക്കാൻ ഇടവരുത്തുന്ന പ്രവൃത്തികളിൽ ഒരു മതവിശ്വാസികളും ഇടപെടരുത്.

മതാന്ധത
ബാധിച്ചവരും, മതത്തെ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്നവരും പറയുന്ന കേട്ട് വിശ്വസിക്കാനും പ്രവർത്തിക്കാനും നിന്നാൽ പിന്നെ ഇവിടെ എത്ര സമാധാന സമ്മേളങ്ങൾ കൂടിയാലും അത് വെള്ളത്തില്‍ വരച്ച വര പോലെ ആകും. എല്ലാ മതനേതാക്കളും ഒരുപോലെയാണെന്ന് ഈയുള്ളവൻ കരുതുന്നില്ല. ഒരു ചെറിയ ശതമാനം മാത്രമേ പ്രശ്നക്കാരായുള്ളൂ. നല്ലൊരു ശതമാനും മതനേതാക്കളും, മതപണ്ഡിതന്മാരും സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവരാണ്.അവരോടുള്ള ബഹുമാനം മനസ്സില്‍വെച്ച് കൊണ്ട് തന്നെ ഞാൻ തൽക്കാലം ഒരു നിമിത്തമുണ്ടായി എഴുതാനിടയായ ഈ കുറിപ്പ് തൽക്കാലം നിർത്തുന്നു.

Tuesday, June 8, 2010

വികാസിനും കൂട്ടുകാർക്കും ആദരാഞ്ജലികൾ !


വികാസിനും കൂട്ടുകാർക്കും ആദരാഞ്ജലികൾ !


തട്ടത്തുമലയിലെ നമ്മുടെ പ്രിയങ്കരനായ എൽ.ജി.വികാസും രണ്ടു കൂട്ടുകാരും വാഹന അപകടത്തിൽ മരണപ്പെട്ട വിവരം അത്യന്തം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

അതെ, ഇനി വികാസ് നമ്മോടൊപ്പമില്ല; യാഥാർത്ഥ്യവുമായി നാം എങ്ങനെ പൊരുത്തപ്പെടും?

2010 ജൂൺ 6 ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടടുപ്പിച്ച് തരിവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ കല്ലമ്പലത്തിനടുത്ത് ചാന്തമ്പറ നാഷണൽ ഹൈവേയിൽ വച്ചാണ് അപകടം സംഭവിച്ചത്. മുമ്പേ പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ വികാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ലോറിയുടെ പുറകിൽ ചെന്നിടിക്കുകയായിരുന്നു. രണ്ടുപേർ തൽക്ഷണവും ഒരാൾ മെഡിക്കൽ കോളേജിലേയ്ക്കുള്ള യാത്രാ മദ്ധ്യേയും മരണപ്പെട്ടു. വികാസ്, സാജിദ്, പ്രിയലാൽ എന്നിവരാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് സജി ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ദുബായിലായിരുന്ന വികാസ് ചില അത്യാവശ്യകാര്യങ്ങൾക്കായി രണ്ടുദിവസം മുൻപ് നാട്ടിൽ വന്നതാണ്. കഴിഞ്ഞ അവധിയ്ക്ക് വന്നപ്പോൾ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. നാട്ടിൽ വന്ന് ഏതാനും നാളുകൾക്കുള്ളിൽ നിശ്ചയിച്ച വിവാഹം നടത്താൻ ഇരുന്നതാണ്. തട്ടത്തുമല സ്വദേശിയായ വികാസ് നാട്ടുകാർക്ക് പ്രിയങ്കരനാണ്. ഈയുള്ളവന്റെ വിദ്യാർത്ഥി കൂടിയായിരുന്ന വികാസ് പഠിക്കാൻ സമർത്ഥനായിരുന്നു. ബി.എസ്.സി കഴിഞ്ഞ് യു..യിലേയ്ക്ക് പോകുകയായിരുന്നു. നാട്ടിൽ നിന്നും ദുബൈയിലും അബൂദാബിയിലും ആദ്യമായി എത്തുന്ന നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമായിരുന്നു റോമിയോ എന്ന അപര നാമം കൂടി സ്വയം സ്വീകരിച്ചിരുന്ന (കൂട്ടം സോഷ്യൽ നെറ്റ്വർക്കിൽ പ്രൊഫൈലിൽ അതായിരുന്നു പേര് ) വികാസ്. പലർക്കും തൊഴിൽ കണ്ടെത്തുന്നതിലും യുവാവിന്റെ സ്നേഹവും സാമർത്ഥ്യവും സഹായിച്ചിരുന്നു.

മരിച്ച കൂട്ടുകാർ എല്ലാവരും അടുത്തടുത്ത പ്രദേശങ്ങളിൽ ഉള്ളവർ ആണ്. മരിച്ച വികാസ് തട്ടത്തുമല സ്വദേശിയും, സാജിദ് കിളിമാനൂർ പാപ്പാല സ്വദേശിയും, പ്രിയലാൽ കിളിമാനൂർ പുല്ലയിൽ സ്വദേശികളും ആണ്. മൂവരുടേയും മൃതുദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആ‍ശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനുശേഷം അവരവരുടെ വീടുകളിലേയ്ക്ക് കൊണ്ടുവന്ന് സംസ്കരിച്ചു. മരിച്ച സാജിദ് ഈയുള്ളവന്റെ ഒരു ബന്ധു കൂടിയാണ്. കൊല്ലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. പ്രിയലാൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള സജി പുല്ലയിൽ സ്വദേശിയാണ്.

വികാസിന്റെ പിതാവ് ഗോപിനാഥൻ. അമ്മ ലീല. മൂത്ത സഹോദരൻ വിവേക്. അനുജൻ വിശാഖ് ലണ്ടനിൽ വിദ്യാർത്ഥിയാണ്.ഏക അനിയത്തി പാർവ്വതിയും വിദ്യാർത്ഥിനിയാണ്.

ഒരു ഗൾഫുകാരന്റെ യാതൊരു ലക്ഷണങ്ങളും ചെറുപ്പക്കാരനില്ലായിരുന്നു. ലീവിൽ വന്നു നിൽക്കുമ്പോൾ ഇതൊരു ഗൾഫുകാരനാണെന്ന് ആർക്കും തോന്നില്ല. എപ്പോഴും നാട്ടിൽതന്നെ ഉള്ള ഒരാൾ എന്നേ ആർക്കും തോന്നൂ. കൂടെക്കൂടെ വരികയും പോകുകയും ചെയ്യുന്നതുകൊണ്ടു കൂടിയാകാം അങ്ങനെ തോന്നിപ്പിക്കുന്നത്. വികാസ് ഇനി നമ്മോടൊപ്പമില്ലെന്ന യാഥാർത്ഥ്യവുമായി നാട്ടുകാർക്കും ബന്ധുക്കൾക്കും അത്ര വേഗം പൊരുത്തപ്പെടാൻ കഴിയില്ല.

ഇത്തവണ ഈയുള്ളവൻ പനിബാധിച്ച് കിടപ്പായിരുന്നതിനാൽ വികാസിന്റെ ഇപ്പോഴത്തെ വരവ് അറിയുകയോ തമ്മിൽ കാണുകയോ ചെയ്തില്ല. അല്ലെങ്കിലും അവന്റെ വരവും പോക്കും എല്ലാം ഒരു മായാജാലം പോലെയാണ്. ഇന്ന് അബൂദാബിയിൽ ഇരുന്ന് മെയിലയക്കും. നാളെ രാവിലെ ചിലപ്പോൾ തട്ടത്തുമല ജംഗ്ഷനിൽ നിൽക്കും. ഇന്നു രാത്രി അവന്റെ പൂർവ്വ അദ്ധ്യാപകരായ ഞങ്ങളിൽ ചിലരെ നിർബന്ധിച്ച് കാറിൽ കയറ്റി ഏതെങ്കിലും ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്ന് വീട്ടിലേയ്ക്ക് മടങ്ങും. നാളെ രാവിലെ മെയിൽ തുറക്കുമ്പോൾ അബൂദാബിയിൽ നിന്നും ചാറ്റിനു വരും. വരവും പോക്കും ആരോടും പറയാറില്ല. അതായിരുന്നു വികാസ് !

എന്തായാലും ഇനി നമ്മെ അതിശയിപ്പിക്കാൻ അവനില്ല. അടക്കാനാവാത്ത ദു:ഖം കൂട്ടം കൂട്ടുകാരുമായി ഞാൻ പങ്കു വയ്ക്കുന്നു.

( അപകട മരണങ്ങൾ നൽകിയ ഷോക്കും, മരണങ്ങളറിഞ്ഞ ശേഷം മരണ വീടുകളിലും പരിസരങ്ങളിലുമായി ബന്ധപ്പെട്ടു നിന്നതിനാലും രണ്ടുമൂന്നുദിവസമായി കടുത്ത പനി ബാധിച്ച് കിടന്നതിന്റെ ക്ഷീണവും മറ്റും കാരണം ആണ് പോസ്റ്റ് യഥാസമയം പോസ്റ്റു ചെയ്യാൻ കഴിയാതിരുന്നത്. മാത്രവുമല്ല അടുത്ത ചില ബന്ധുക്കളിൽ നിന്ന് കുറച്ചു സമയത്തേയ്ക്കെങ്കിലും മരണവാർത്ത സ്ഥിരീകരിക്കാതെ മറച്ചു വയ്ക്കാനും ശ്രമിച്ചിരുന്നു. പെട്ടെന്ന് താങ്ങാൻ പറ്റുന്നതല്ലല്ലോ ദുരന്തവർത്തമാനം )

2010 ജൂൺമാസ വാർത്തകൾ


2010
ജൂൺമാസ വാർത്തകൾ

ഹർത്താൽ

ജൂണ്‍ 26: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇടതുമുന്നണി ഹർത്താൽ നടത്തി

ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സമ്മേളനം

കിളിമാനൂർ, ജൂൺ 26 : ഡിവൈ.എഫ്. പഴയകുന്നുമ്മേൽ പഞ്ചായത്ത് സമ്മേളനം രതീഷ് നഗറിൽ (കിളിമാനൂർ ടൌൺ യു.പി.എസ്) നടന്നു. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്-അഭിലാഷ് (തട്ടത്തുമല), സെക്രട്ടറി-അനസ് (തൊളിക്കുഴി), ട്രഷറർ-ദയാൽ (പുതിയകാവു)

സ്വാഗതസംഘം

തട്ടത്തുമല, ജൂൺ 24:തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ പുതുതായി നിർമ്മിച്ച ഹയർ സെക്കണ്ട
മന്ദിരം ഉദ്ഘാടനം നടത്തുന്നതിന് സ്കൂളിൽ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും യോഗം ചേർന്ന് സ്വാഗത സംഘം രൂപീകരിച്ചു.

വികാസിനും കൂട്ടുകാർക്കും ആദരാഞ്ജലികൾ !

നമ്മൾ തട്ടത്തുമലക്കാരുടെ പ്രിയങ്കരനായ എൽ.ജി.വികാസും രണ്ടു കൂട്ടുകാരും വാഹന അപകടത്തിൽ മരണപ്പെട്ട വിവരം അത്യന്തം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

2010 ജൂൺ 6 ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടടുപ്പിച്ച് തരിവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ കല്ലമ്പലത്തിനടുത്ത് ചാന്തമ്പറ നാഷണൽ ഹൈവേയിൽ വച്ചാണ് അപകടം സംഭവിച്ചത്. മുമ്പേ പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ വികാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ലോറിയുടെ പുറകിൽ ചെന്നിടിക്കുകയായിരുന്നു. രണ്ടുപേർ തൽക്ഷണവും ഒരാൾ മെഡിക്കൽ കോളേജിലേയ്ക്കുള്ള യാത്രാ മദ്ധ്യേയും മരണപ്പെട്ടു. വികാസ്, സാജിദ്, പ്രിയലാൽ എന്നിവരാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് സജി ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അബൂദാബിയിലായിരുന്ന വികാസ് ചില അത്യാവശ്യകാര്യങ്ങൾക്കായി രണ്ടുദിവസം മുൻപ് നാട്ടിൽ വന്നതാണ്. കഴിഞ്ഞ അവധിയ്ക്ക് വന്നപ്പോൾ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. നാട്ടിൽ വന്ന് ഏതാനും നാളുകൾക്കുള്ളിൽ നിശ്ചയിച്ച വിവാഹം നടത്താൻ ഇരുന്നതാണ്. തട്ടത്തുമല സ്വദേശിയായ കൂട്ടം കൂട്ടുകാരൻ നാട്ടുകാർക്ക് പ്രിയങ്കരനാണ്. ഈയുള്ളവന്റെ വിദ്യാർത്ഥി കൂടിയായിരുന്ന വികാസ് പഠിക്കാൻ സമർത്ഥനായിരുന്നു. ബി.എസ്.സി കഴിഞ്ഞ് യു..യിലേയ്ക്ക് പോകുകയായിരുന്നു. നാട്ടിൽ നിന്നും ദുബൈയിലും അബൂദാബിയിലും ആദ്യമായി എത്തുന്ന നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമായിരുന്നു റോമിയോ എന്ന അപര നാമം കൂടി സ്വയം സ്വീകരിച്ചിരുന്ന (കൂട്ടം സോഷ്യൽ നെറ്റ്വർക്കിൽ പ്രൊഫൈലിൽ അതായിരുന്നു പേര് ) വികാസ്. പലർക്കും തൊഴിൽ കണ്ടെത്തുന്നതിലും യുവാവിന്റെ സ്നേഹവും സാമർത്ഥ്യവും സഹായിച്ചിരുന്നു.

മരിച്ച കൂട്ടുകാർ എല്ലാവരും അടുത്തടുത്ത പ്രദേശങ്ങളിൽ ഉള്ളവർ ആണ്. മരിച്ച വികാസ് തട്ടത്തുമല സ്വദേശിയും, സാജിദ് കിളിമാനൂർ പാപ്പാല സ്വദേശിയും, പ്രിയലാൽ കിളിമാനൂർ പുല്ലയിൽ സ്വദേശികളും ആണ്. മൂവരുടേയും മൃതുദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആ‍ശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനുശേഷം അവരവരുടെ വീടുകളിലേയ്ക്ക് കൊണ്ടുവന്ന് സംസ്കരിച്ചു. മരിച്ച സാജിദ് ഈയുള്ളവന്റെ ഒരു ബന്ധു കൂടിയാണ്. കൊല്ലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. പ്രിയലാൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള സജി പുല്ലയിൽ സ്വദേശിയാണ്.

വികാസിന്റെ പിതാവ് ഗോപിനാഥൻ. അമ്മ ലീല. മൂത്ത സഹോദരൻ വിവേക്. അനുജൻ വിശാഖ് ലണ്ടനിൽ വിദ്യാർത്ഥിയാണ്.ഏക അനിയത്തി പാർവ്വതിയും വിദ്യാർത്ഥിനിയാണ്.

ഒരു ഗൾഫുകാരന്റെ യാതൊരു ലക്ഷണങ്ങളും ചെറുപ്പക്കാരനില്ലായിരുന്നു. ലീവിൽ വന്നു നിൽക്കുമ്പോൾ ഇതൊരു ഗൾഫുകാരനാണെന്ന് ആർക്കും തോന്നില്ല. എപ്പോഴും നാട്ടിൽതന്നെ ഉള്ള ഒരാൾ എന്നേ ആർക്കും തോന്നൂ. കൂടെക്കൂടെ വരികയും പോകുകയും ചെയ്യുന്നതുകൊണ്ടു കൂടിയാകാം അങ്ങനെ തോന്നിപ്പിക്കുന്നത്. വികാസ് ഇനി നമ്മോടൊപ്പമില്ലെന്ന യാഥാർത്ഥ്യവുമായി നാട്ടുകാർക്കും ബന്ധുക്കൾക്കും അത്ര വേഗം പൊരുത്തപ്പെടാൻ കഴിയില്ല.

ഇത്തവണ ഈയുള്ളവൻ പനിബാധിച്ച് കിടപ്പായിരുന്നതിനാൽ വികാസിന്റെ ഇപ്പോഴത്തെ വരവ് അറിയുകയോ തമ്മിൽ കാണുകയോ ചെയ്തില്ല. അല്ലെങ്കിലും അവന്റെ വരവും പോക്കും എല്ലാം ഒരു മായാജാലം പോലെയാണ്. ഇന്ന് അബൂദാബിയിൽ ഇരുന്ന് മെയിലയക്കും. നാളെ രാവിലെ ചിലപ്പോൾ തട്ടത്തുമല ജംഗ്ഷനിൽ നിൽക്കും. ഇന്നു രാത്രി അവന്റെ പൂർവ്വ അദ്ധ്യാപകരായ ഞങ്ങളിൽ ചിലരെ നിർബന്ധിച്ച് കാറിൽ കയറ്റി ഏതെങ്കിലും ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്ന് വീട്ടിലേയ്ക്ക് മടങ്ങും. നാളെ രാവിലെ മെയിൽ തുറക്കുമ്പോൾ അബൂദാബിയിൽ നിന്നും ചാറ്റിനു വരും. വരവും പോക്കും ആരോടും പറയാറില്ല. അതായിരുന്നു വികാസ് !

എന്തായാലും ഇനി നമ്മെ അതിശയിപ്പിക്കാൻ അവനില്ല. അടക്കാനാവാത്ത ദു:ഖം കൂട്ടം കൂട്ടുകാരുമായി ഞാൻ പങ്കു വയ്ക്കുന്നു.

( അപകട മരണങ്ങൾ നൽകിയ ഷോക്കും, മരണങ്ങളറിഞ്ഞ ശേഷം മരണ വീടുകളിലും പരിസരങ്ങളിലുമായി ബന്ധപ്പെട്ടു നിന്നതിനാലും രണ്ടുമൂന്നുദിവസമായി കടുത്ത പനി ബാധിച്ച് കിടന്നതിന്റെ ക്ഷീണവും മറ്റും കാരണം ആണ് പോസ്റ്റ് യഥാസമയം പോസ്റ്റു ചെയ്യാൻ കഴിയാതിരുന്നത്. മാത്രവുമല്ല അടുത്ത ചില ബന്ധുക്കളിൽ നിന്ന് കുറച്ചു സമയത്തേയ്ക്കെങ്കിലും മരണവാർത്ത സ്ഥിരീകരിക്കാതെ മറച്ചു വയ്ക്കാനും ശ്രമിച്ചിരുന്നു. പെട്ടെന്ന് താങ്ങാൻ പറ്റുന്നതല്ലല്ലോ ദുരന്തവർത്തമാനം )

Monday, May 3, 2010

2010 മേയ് മാസ വാർത്തകൾ

എം.ആർ.എ എക്സിക്യൂട്ടിവ്-പ്രവാസി സംയുക്ത കമ്മിറ്റി

തട്ടത്തുമല, മേയ് 23: തട്ടത്തുമല-മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും എം. ആർ.എ യുടെ പരിധിയിൽ ഉൾപ്പെടുന്നവരും ഇപ്പോൾ നാട്ടിൽ ലീവിൽ വന്നിട്ടുള്ളവരുമായ ക്ഷണിക്കപ്പെട്ട പ്രവാസികളുടെയും സംയുക്ത കമ്മിറ്റി ഇന്ന് എം.ആർ.എ ഓഫീസിൽ കൂടി.

എം.ആർ.എ ഭാരവാഹികളും ക്ഷണിക്കപ്പെട്ട അതിഥികളും അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്തു. എം.ആർ.എ ആസ്ഥാനത്ത് കിണറും ബാത്ത് റൂമും മറ്റു സൌകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് വേണ്ട സഹായങ്ങൾ പ്രവാസി അംഗങ്ങൾ വാഗ്ദാനം ചെയ്തു. എം.ആർ.എയുടെ പ്രവർത്തന പരിധിക്കുള്ളിൽ താമസിക്കുന്നവരിൽ നിന്ന് എല്ലാവിധ സഹായങ്ങളും തുടർന്നും ലഭിക്കുമെന്ന് പ്രവാസികളായ. എം.ആർ.എ കുടുംബാംഗങ്ങൾ അറിയിച്ചു.


യു.എ.ഇ- തട്ടത്തുമല പ്രവാസി സംഗമം (തപസ്സ്) തട്ടത്തുമലക്കാരായ പ്രവാസികളുടെ പൊതു സംഘടനയാണെന്നും തട്ടത്തുമല പ്രദേശത്തെ മൊത്തം വികസനനപ്രവർത്തനങ്ങൾക്കും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും ആയിരിക്കും തപസ്സ് നില കൊള്ളുകയെന്നും തപസ്സിന്റെ പ്രവർത്തകർ കൂടിയായ പ്രവാസികൾ പറഞ്ഞു.


എം.ആർ.എ പരിധിയിൽ താമസിക്കുന്ന പ്രവാസികളിൽ നിന്ന് എം.ആർ.എ ക്ക് ആശ്യമായ സഹായ സഹകരണങ്ങൾ നാളിതുവരെയെന്ന പോലെ തുടർന്നും നൽകുമെന്നും അവർ പറഞ്ഞു.
സി.ബി അപ്പു സ്വാഗതവും പള്ളം ബാബു നന്ദിയും പറഞ്ഞു.

കിളിമാനൂരിൽ ഇന്ന് പ്രതിഷേധ യോഗം


കിളിമനൂർ, മേയ് 9: കിളിമാനൂരിൽ ഓട്ടോ ഡ്രൈവർ രതീഷിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് (മേയ് 9) വൈകുന്നേരം ക്ലിമാനൂർ ടൌണിൽ ഡി.വ.എഫ്.ഐ യുടെയും മറ്റ് വർഗ്ഗ ബഹുജന സംഘടനകളുടെയും ആഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടക്കും. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും.

തട്ടത്തുമലയിൽ ഇന്ന് അംഗൻ വാടി കെട്ടിടംഉദ്ഘാടനം

തട്ടത്തുമല, മേയ് 9:പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പുതുതാ‍യി പണികഴിപ്പിച്ച അംഗൻ വാഡി കെട്ടിടത്തിന്റെ ഉഘാടനം ഇന്ന് എ. സമ്പത്ത് എം.പി നിർവ്വഹിക്കും. ഉദ്ഘാടന സമ്മേളനം ഉച്ച്യ്ക്ക് ശേഷം തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ വച്ചാണ് നടക്കുക. എൻ.രാജൻ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും.

വിവാഹം

തട്ടത്തുമല, മേയ് 9: തട്ടത്തുമല കൈലാസം തേരിയടി സബിതാ മന്ദിരത്തിൽ ബാബുവിന്റെ മകൻ സാബുവിന്റെ വിവാഹം ഇന്ന് കല്ലമ്പലത്ത് വച്ച് നടക്കുന്നു.

2010 മേയ് മാസ വാർത്തകൾ

ആട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കിളിമാനൂർ, മേയ് 8 : കിളിമാനൂർ ടൌണിലെ ആട്ടോ ഡ്രൈവറായിരുന്ന പോങ്ങനാ‍ട് മാത്തയിൽ സ്വദേശി രതീഷ് എന്ന യുവാവിനെ ഇക്കഴിഞ്ഞ രാത്രിയിൽ അജ്ഞാതർ വെട്ടി കൊലപ്പെടുത്തി. രതീഷിന്റെ ഓട്ടോ ഓട്ടത്തിനെന്നു പറഞ്ഞ് വിളിച്ചു കൊണ്ടു പോയി കിളിമാനൂർ പോലിസ് സ്റ്റേഷന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മൃഗീയമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

പോലീസ് സ്റ്റേഷന്റെ സമീപത്തുനിന്നും ചാരുപാ‍റയിലേക്ക് പോകുന്ന റോഡിന്റെ അടുത്തുള്ള പറമ്പിൽ വെട്ടേറ്റു കിടന്ന രതീഷിനെ യാദൃശ്ചികമായി കണ്ട ചിലരും നാട്ടുകാരും പോലിസും ചേർന്ന് രാത്രി തന്നെ വെഞ്ഞാറമൂട്ടിൽ ഉള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആ‍ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഗൂണ്ടാ ആക്രമണമാണെന്നാണ് നിഗമനം.

പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകം നടത്തിയവരെ കുറിച്ച് പോൽലീസിന് ചില സൂചനകൾ ലഭിച്ചതായി അറിയുന്നു.

കൊല്ലപ്പെട്ട രതീഷ് ഡി.വൈ.എഫ്.ഐ കിളിമാനൂർ ടൌൺ യൂണിറ്റ് സെക്രട്ടറിയും ആട്ടോ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.റ്റി.യു) യൂണിറ്റ് കൺവീനറും ആയിരുന്നു. മൃതു ദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം വീട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും.

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തട്ടത്തുമല, മേയ് 3: 2010 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.എം.എ. ബേബി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ഉടൻ തന്നെ പരീക്ഷാഫലം ഇന്റെർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങിയവ വഴി ലഭ്യമായി. ഉച്ചയ്ക്കു ശേഷമുള്ള പത്രങ്ങളിലും ഫലം പ്രസ്സിദ്ധീകരിച്ചു.

മുൻപൊക്കെ അധികൃതർ റിസൾട്ടിന്റെ കോപ്പി പത്രങ്ങൾക്ക് പ്രസ്സിദ്ധീകരണത്തിന് കൊടുക്കുമ്പോൾ മത്രമാണ് റിസൾട്ട് പുറത്ത് അറിയാൻ കഴിഞ്ഞിരുന്നത്. അന്നൊക്കെ റിസൾട്ട് മുമ്പേ അറിയാൻ വേണ്ടി രക്ഷാകർത്താക്കളും കുട്ടികളും പാരലൽ കോളേജുകാരും തിരുവനന്തപുരത്ത് പി.ആർ.ഡി യിലും , പത്രമോഫീസുകളിലുമൊക്കെ തിക്കി തിരക്കിയിരുന്നു.

സ്വാധീനം ചെലുത്തി പരീക്ഷാ ഭവനിൽ നിന്ന് ദിവസങ്ങൾക്ക് മുന്നേ ഒപ്പിച്ചെടുക്കുന്ന പ്രവണത മുമ്പുണ്ടായിരുന്നു. പ്രത്യേകിച്ചും പാരലൽ കോളേജുകാർ റിസൾട്ട് നേരത്തെ എത്തിക്കുന്ന കാര്യത്തിലും കടുത്ത മത്സരമാണ് സൃഷ്ടിച്ചിരുന്നത്. അന്ന് ഇന്നത്തെ പോലെ ഇന്റെർനെറ്റും മറ്റും വ്യാപകമായിരുന്നില്ല. രക്ഷകർത്താക്കളും പാരലൽ കോളേജ് അദ്ധ്യാപകരും മരും രാത്രി പോലും നല്ല മാർക്ക് പ്രതീക്ഷിക്കുന്ന കുട്ടികളുടെ റിസൾട്ട് ചോർത്താൻ വേണ്ടി ടാബുലേഷൻ നടക്കുന്ന പരീക്ഷഭവന്റെ മുന്നിൽ ചെന്നു നിന്ന് ഉറക്കമൊഴിയുമായിരുന്നു.

പിന്നീട് ഗ്രേഡിംഗ് സിസ്റ്റം വന്നതോടെയാണ് റിസൽട്ട് അറിയുന്ന കാര്യത്തിലെ ആവേശത്തിന് അല്പം ശമനമുണ്ടായത്. പണ്ടത്തെ ആ കാര്യങ്ങൾ ഓർക്കുമ്പോൾ ഇന്ന് ചിരിവരും. ഇപ്പോൾ എല്ലാവർക്കും ഒരേസമയം റിസൾട്ട് കിട്ടുന്നതുകൊണ്ട് ഇക്കാര്യത്തിൽ മുമ്പ് നടന്നിരുന്ന ഒരു അസമത്വമാണ് ഇല്ലാതായിരിക്കുന്നത്. കാരണം അന്ന് സമൂഹത്തിൽ പണവും സ്വാധീനവും ഉള്ളവന് മുമ്പേ റിസൾട്ടിക്കഴിഞ്ഞിരിക്കും. അതുകഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടേ മറ്റുള്ളവർക്ക് അത് ലഭിച്ചിരുന്നുള്ളൂ. എന്തായാലും ഇന്റെർനെറ്റേ നിനക്കു സ്തുതി.

തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ ഇത്തവണ 129 കുട്ടികൾ പരീക്ഷയെഴുതി. 99 പേർ വിജയിച്ചു. രണ്ടു പേർക്ക് മാത്രമേ പത്തു വിഷയങ്ങൾക്കും എ.പ്ലസ് ലഭിച്ചുള്ളു. കഴിഞ്ഞ തവണ ഒരു കുട്ടിയ്ക്ക് മാത്രമാണ് ഫുൾ എ പ്ലസ് കിട്ടിയത്. എങ്കിലും പ്രദേശത്തിന്റെ പൊതുവായ സ്ഥിതി വച്ച് നോക്കുമ്പോൾ ഈ വിജയത്തെ കുഅച്ചു കണാ‍ൻ കഴിയില്ല.

സാമ്പത്തിക ശേഷി ഉള്ളവർക്ക് ഇംഗ്ലീഷ് മീഡിയം ട്രെൻഡ് ഉള്ളതുകൊണ്ട് വളരെ താഴ്ന്ന്ന കുടുംബ സാഹചര്യങ്ങൾ ഉള്ള കുട്ടികൾ മാത്രമാണ് ഇപ്പോൾ ഈ സർക്കാർ സ്കൂളിൽ പഠിക്കുന്നത്. അവരെ സംബന്ധിച്ച് ഇത് മികച്ച വിജയം തന്നെ. കടുത്ത പരാധീനതകൾക്കിടയിലാണ് അവർ ഈ മികച്ച വിജയം നേടുന്നത്. വിജയികൽക്ക് ആസംസകൾ!

Monday, April 26, 2010

വര്‍ക്കല രാധാകൃഷ്ണന് ആദരാഞ്ജലികൾ!


എല്ലാവരുടെയും സ്വന്തം അണ്ണൻ യാത്രയായി. സ്നേഹം നിറഞ്ഞ ആ‍ എടാ എന്ന വിളി ഇനി കേൾക്കില്ല. സന്തോഷങ്ങളിലും സന്താപങ്ങളിലും ഓടിയെത്തുന്ന നമ്മുടെ ചിറയിൻ കീഴ് താ‍ലൂക്കിന്റെ സ്വന്തം കാരണവരെയാണ് നമുക്ക് നഷ്ടമായത്. മുൻ കേരള നിയമസഭാ സ്പീക്കറും, എം.പി.യും, സി.പി.ഐ (എം) നേതാവുമായിരുന്ന വർക്കല രാധാകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന് ആദരാ‍ഞ്ജലികൾ!

Monday, April 19, 2010

2010 ഏപ്രില്‍ തട്ടത്തുമല വാർത്തകൾ

2010 ഏപ്രിൽ മാസത്തിലെ വാർത്തകൾ

കെ.എസ്.റ്റി.എ ഭവൻ ഉദ്ഘാടനം

കിളിമാനൂർ, ഏപ്രിൽ 19: അദ്ധ്യാപക സംഘടനയായ കെ.എസ്.റ്റി എയുടെ കിളിമാനൂർ സബ് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാല കൃഷ്നൻ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം കിളിമാനൂർ ടൌൺ യു.പി.എസിൽ വച്ചായിരുന്നു. സ്വാഗത സംഘം ചെയർമാൻ സി.പി.ഐ (എം) കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. മടവൂർ അനിൽ അദ്ധ്യക്ഷനായിരുന്നു.

എൻ.രാ‍ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി, കെ.എസ്.റ്റി.എ സംസ്ഥാന പ്രസിഡന്റ് ഉസ്മാൻ, സെക്രട്ടറി കെ.എൻ.സുകുമാരൻ, കിളിമാനൂർ കാർഷിക സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. എസ്. ജയച്ചന്ദ്രൻ, സി.പി.ഐ (എം) പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

കിളിമാനൂർ ടൌണിൽ വലിയ പാലത്തിനു സമീപം ആറ്റിന്റെ തീരത്താണ് സ്വന്തമായി സ്ഥലം വാങ്ങി കെ.എസ്.റ്റി.എ ഭവൻ നിർമ്മിച്ചിരിക്കുന്നത്. കമ്മിറ്റി ഓഫീസിനു പുറമെ ഇതിൽ റഫറൻസ് ലൈബ്രറിയും, മിനി കോൺഫറൻസ് ഹാളും മറ്റും ഉണ്ട്.

മരണം

ഷൈലാജ്

തട്ടത്തുമല,ഏപ്രിൽ 19: തട്ടത്തുമല ചായക്കാർ പച്ചയിൽ റഷീദ് സാറിന്റെയും ലൈലാ ബീവിയുടെയും മകൻ ഷൈലാജ് (27) മസ്കറ്റിൽ വച്ച് മരണപ്പെട്ടു. ഇന്നലെയാ‍ണ് മരണ വിവരം ലഭ്യമായത്. ഇന്നലെത്തന്നെയാണ് സംഭവം നടന്നതെന്ന് മനസ്സിലാക്കുന്നു. ആത്മഹത്യയെന്നാണ് അറിവു ലഭിച്ചിട്ടുള്ളത്. മരണ കാരണം സാമ്പത്തിക പ്രശ്നമാണെന്നാണ് ഊഹിക്കുന്നു. വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതശരീരം നാ‍ട്ടിൽ കൊണ്ടു വരുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. കേന്ദ്ര മന്ത്രി വയലാർ രവിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

നാ‍ട്ടിൽ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള വിവിധ തൊഴിലുകൾ ചെയ്തുവരവേ യാ‍ണ് ഷൈലാജ് ഗൽഫിൽ പോയത്. ഒരു യാത്ര വന്നുപോയതാ‍ണ്. അവിവഹിതനാണ്. ഏകസഹോദരി സോഫിയ.

അനിയൻ പിള്ള മരണപ്പെട്ടു

തട്ടത്തുമല ഏപ്രിൽ 19: തട്ടത്തുമല മണലേത്തുപച്ചയിൽ അനിയൻ പിള്ള (39) മരണപ്പെട്ടു. ഹൃദയാഘാതം വന്ന് വെഞ്ഞാറമൂട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കിളിമാനൂർ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ ആട്ടോ സ്റ്റാൻഡ് കേന്ദ്രീകരിച്ച് ദീർഘകാലമായി ഓട്ടോ ഓടിക്കുകയായിരുന്നു അനിയൻ പിള്ള.

വിവാഹം

തട്ടത്തുമല, ഏപ്രിൽ 10: തട്ടത്തുമല ന്യൂസ്റ്റാർ കോളേജ് വിദ്യാർത്ഥിനിയും അദ്ധ്യാപികയും ആയ കാലായിക്കോട് സ്വദേശിനി കവിതയും പാപ്പാല സ്വദേശി സുനിൽ കുമാ‍റും തമ്മിലുള്ള വിവാഹം കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രസന്നിധിയിൽ വച്ച് നടന്നു.

വിവാഹം

വട്ടപ്പാറ: തട്ടത്തുമല വട്ടപ്പാറ മലയിൽ വിട്ടിൽ ശശീശന്റെയും മധുലികയുടെയും മകൾ ശ്യാലിയും ആറ്റിങ്ങൽ പനവേലിപ്പറമ്പ് തിരുവോണത്തിൽ പി.സുഗതന്റെയും കനകലതയുടെയും മകൻ സി.എസ്. സുനീഷും തമ്മിലുള്ള വിവാഹം 2010 എപ്രിൽ 25 ഞായറാഴ്ച 11. 40 നു മേൽ 12. 40 നകം കിളിമാനൂർ ശ്രീദേവി ആഡിറ്റോറിയത്തിൽ നടക്കും.


Saturday, April 17, 2010

കൊട്ടും കുരവയുമില്ലാതെ സംഗീതയ്ക്ക് വരണമാല്യം

കൊട്ടും കുരവയുമില്ലാതെ സംഗീതയ്ക്ക് വരണമാല്യം

ഒരു കൊച്ചു നാട്ടുവര്‍ത്തമാനം

കഥയെന്ന ലേബൽ ചാർത്തിയാണ് ഈ പോസ്റ്റ് എഴുതുന്നതെങ്കിലും ഇത് കഥയല്ല. നടന്ന കാര്യം പൊടിപ്പും തൊങ്ങലുമില്ലാതെ കോറിയിടുകയാണ്. എന്നാ‍ൽ നല്ലൊരു കഥയ്ക്കുള്ള വിഷയമുണ്ട്താനും. തൽക്കാലം സാഹിത്യമൊന്നും കടത്താതെ ചുമ്മാ പറഞ്ഞു പോകുന്നുവെന്നു മാ‍ത്രം; ഒരു നാ‍ട്ടു വർത്തമാനം!

കഴിഞ്ഞ 2010 എപ്രിൽ 10 ന് സംഗീതയുടെ വിവാഹമായിരുന്നു. ആളും ബഹളവും കൊട്ടും കുരവയുമില്ലാതെ കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്ര സന്നിധിയിൽ വച്ച് ഒരു മോട്ടോർ വർക്ക് ഷോപ്പ് തൊഴിലാളിയായ അനിൽ കുമാർ അവൾക്ക് വരണമാല്യം ചാർത്തി. വിരലിൽ എണ്ണാവുന്ന ഏതാനും സുഹൃത്തുക്കളുമായി അനിൽ എത്തിയപ്പോൾ ബന്ധുക്കളായി സംഗീതയോടൊപ്പം വന്നത് അമ്മൂമ്മമാത്രം.

ബന്ധുക്കളല്ലെങ്കിലും ഈ വിവാഹാലോചനയിൽ താല്പര്യമെടുത്ത സലിലയും ഭർത്താവും മേൽനോട്ടവുമായി ഉണ്ടായിരുന്നു. ഇവരുടെ കുട്ടികൾക്ക് സംഗീത ട്യൂഷൻ എടുത്തിരുന്നു. പിന്നെ സംഗീതയുടെ പരിസര വാസികളായ രണ്ടുമൂന്നു പേരും കൂട്ടുകാരും ഈയുള്ളവനും ഒക്കെയാണ് ആകെക്കൂടി ചടങ്ങിനെത്തിയത്. എല്ലാം കൂടി ഒരു പത്തു പതിനഞ്ചു പേർ മാത്രം.

ഈ ദിവസം ഈ ക്ഷേത്രത്തിലെ ആദ്യ വിവാഹം അവരുടേതായിരുന്നു. അമ്പലത്തിൽ തൊഴാനും പിന്നീടുള്ള വിവാഹത്തിൽ പങ്കെടുക്കാനും മറ്റും വന്ന ചില സ്ത്രീകൾ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു, ഈ കുട്ടികൾക്ക് ഉറ്റവരും ഉടയവരും, കല്ല്യാണത്തിന് നാത്തൂനും ഒന്നുമില്ലേയെന്ന് ! അവർക്കറിയില്ലല്ലോ ഈ വിവാഹത്തിന്റെ പ്രത്യേകതയും പ്രാധാന്യവും.

ദളിത് കുടുംബത്തിൽ ജനിച്ച സംഗീതയ്ക്ക് അവളുടെ അച്ഛനെ കണ്ട ഓർമ്മയില്ല. കാരണം അവൾ ജനിക്കും മുൻപേ അച്ഛൻ അമ്മയെയും അവളെയും ഉപേക്ഷിച്ചു പോയിരുന്നു. തീരെ ദരിദ്ര കുടുംബമായിരുന്നു. കൂലിവേലയും കശുവണ്ടിയാപ്പീസ് ജോലിയുമൊക്കെ ചെയ്തിരുന്ന അവളുടെ അമ്മയും അമ്മൂമ്മയും രണ്ടു കുഞ്ഞമ്മമാരും കൂടി അവളെ വളർത്തി.

പത്താം തരത്തിൽ പഠിക്കുമ്പോൾ പക്ഷെ, അവളുടെ അമ്മ മറ്റൊരു കണവനെ കണ്ടെത്തി കടന്നുകളഞ്ഞു. അതോടെ അമ്മൂമ്മയുടെയും കുഞ്ഞമ്മമാരുടെയും തണലിൽ മാത്രമായി അവൾ. അന്ന് അവൾ ഈയുള്ളവന്റെ മേൽനോട്ടത്തിലുള്ള പാരലൽ കോളേജിൽ എസ്.എസ്.എൽ.സി പ്രൈവറ്റ് വിദ്യാർത്ഥിനിയായിരുന്നു . പത്തിൽ തോറ്റുപോയ ഈ കുട്ടിയുടെ കുടുംബ സാഹചര്യങ്ങൾ അറിയാമായിരുന്നതിനാൽ ഫീസിന്റെ കാര്യമോർത്തു വിഷമിക്കെണ്ടെന്നു പറഞ്ഞ് നിർബന്ധപൂർവ്വം ഞങ്ങൾ വിളിച്ച് കൊണ്ടുപോയി പഠിപ്പിക്കുകയായിരുന്നു.

അമ്മ മകളെയും ഉപേക്ഷിച്ച് പുതിയ കൂട്ടുകാരനെ തേടി പോയതിൽ ദ്വേഷ്യം തോന്നിയ സംഗീതയുടെ അമ്മാമ്മയും കുഞ്ഞമ്മമാരും സംഗീതയുടെ അമ്മയെ ബഹിഷ്കരിച്ചു. വീട്ടിൽ കയറുന്നതും സംഗീതയെ കാണുന്നതും വിലക്കി. അതോടെ സംഗീത വിഷമവൃത്തത്തിലായി. അമ്മ പ്രായമായി നിൽക്കുന്ന അവളെ ഉപേക്ഷിച്ചു പോയതിൽ വിഷമമുണ്ടെങ്കിലും സ്വന്തം അമ്മയെ കാണാതിരിക്കുന്നതെങ്ങനെ? അന്യ പുരുഷനോടൊപ്പം നാ‍ലും തുനിഞ്ഞ് ഇറങ്ങി പോയ അമ്മയുടെ കൂടെ പോകാനും കഴിയില്ല. അമ്മയുടെ പുതിയ ഭർത്താവിന്റെ സ്വഭാവവിശേഷങ്ങൾ അത്ര തൃപ്തികരമല്ലെന്നുമുണ്ടായിരുന്നു,കേൾവി!

എന്തായാലും അമ്മൂമ്മയും സ്വന്തം അനുജത്തിമാരും ഊരു വിലക്കിയ സംഗീതയുടെ അമ്മയ്ക്ക് നമ്മുടെ സ്ഥാപനത്തിൽ വന്ന് മകളെ കാണാൻ ഈയുള്ളവന്റെ മധ്യസ്ഥതയിൽ ധാരണയായി. സംഗീതയ്ക്കും അതത്ര താല്പര്യമായിരുന്നില്ലെങ്കിലും അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിച്ചു. ആദ്യമാദ്യം അമ്മ മകളെ കാണാൻ ഇടയ്ക്കിടെ വന്നു പോയിരുന്നു. പിന്നെ പിന്നെ മകളെ കാണാൻ വരികയോ അവളെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്യാതെയായി. എന്നാൽ പിന്നീട് ചിലപ്പോഴൊക്കെ അവർ അവകാശവും പറഞ്ഞ് വന്ന് വഴക്കുണ്ടാക്കുമായിരുന്നുവത്രെ! പിന്നെ പിന്നെ വഴക്കു കൂടാൻ പോലും ഈ നാട്ടിൽ വരാതെയായി.

ഇതിനിടയിൽ സംഗീത പത്താം തരം വിജയിച്ചു. സ്കൂളിൽ പ്ലസ് ടുവിന് പ്രവേശനാനുമതി ലഭിച്ചു. എന്നാൽ അമ്മൂമ്മയ്ക്കും കുഞ്ഞമ്മമാർക്കും ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്നു കരുതി സ്കൂളിൽ പ്രവേശനം കിട്ടുമെന്ന കാര്യം സംഗീത വീട്ടിൽ പറഞ്ഞില്ല. പഠിത്തം നിർത്തി അവരോടൊപ്പം കശുവണ്ടിയാപ്പീസിൽ പണിയ്ക്ക് പോകാനായിരുന്നു സംഗീതയുടെ തീരുമാനം. എന്നാൽ പഠിക്കാൻ താല്പര്യമുള്ള ഈ കുട്ടി പഠനം നിർത്തുന്നത് ഈയുള്ളവനും സഹപ്രവർത്തകർക്കും വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു.

സംഗീതയുടെ ഒരു കുഞ്ഞമ്മ ഇന്ദു അണ്ടിയാപ്പീസിലൊക്കെ പോകുമായിരുന്നെങ്കിലും ഡിഗ്രീ വരെ പഠിച്ചിട്ടുണ്ട്. അവളും നമ്മുടെ വിദ്യാർത്ഥിനി തന്നെ ആയിരുന്നു. സംഗീതയെയും പഠിപ്പിക്കണമെന്ന് അമ്മൂമ്മയോടും കുഞ്ഞമ്മമാരോടും പറഞ്ഞു. പക്ഷെ കൂലിപ്പണിക്കാരായ അവരെ ബുദ്ധിമുട്ടിക്കാൻ സംഗീതയ്ക്കിഷ്ടമുണ്ടായില്ല. എങ്കിലും ഈയുള്ളവൻ അവരുടെ വീട്ടിൽ പോയും സംഗീതയെ സ്ഥാപനത്തിൽ വിളിച്ചു വരുത്തിയും വല്ല വിധേനയും പറഞ്ഞു മനസ്സിലാ‍ക്കിച്ചു.

നമ്മുടെ സ്ഥാപനത്തിൽ ഫീസു തരാതെ പഠിക്കുന്ന ധാരാളം കുട്ടികളുണ്ട്. പിന്നെ ഈ പാവം കുട്ടിയെ കൂടി കൂട്ടത്തിൽ പഠിപ്പിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു നഷ്ടവുമില്ല. ഒരു പരോപകാരം. ഗ്രാമ പ്രദേശങ്ങളിലെ പാരലൽകോളേജുകൾ എവിടെയും ഒരു സേവനം കൂടിയാണല്ലോ! ഒപ്പം സാംസ്കാരിക കേന്ദ്രങ്ങളും.

സംഗീതയോടും ട്യൂട്ടോറിയിൽ വന്ന് പഠിച്ചു കൊള്ളുവാനും ഒരിക്കലും അവളോട് ഫീസു ചോദിക്കില്ലെന്നും പറഞ്ഞു . എങ്കിലും പിന്നീട് രജിസ്ട്രേഷനും മറ്റും ഉള്ള പൈസാ അവളും കുഞ്ഞമ്മമാരും കൂടി സ്വരുക്കൂട്ടി അടച്ചു.

അങ്ങനെ പ്ലസ് ടൂ ഓപ്പൺ സ്കൂൾ വിദ്യാർത്ഥിനിയായി നമ്മുടെ സ്ഥാപനത്തിൽ തന്നെ പഠനം തുടർന്നു. രണ്ടുവർഷം കഴിഞ്ഞ് പ്ലസ് ടു പരീക്ഷയും വിജയിച്ച സംഗീത സ്വാഭാവികമായും വീണ്ടും പഠനം നിർത്താൻ തീരുമാനിച്ചു. അപ്പോഴേയ്ക്കും നമ്മുടെ പഴയ ട്യൂട്ടോറിയൽ സ്ഥാപനം സ്പ്ലിറ്റായി. പിന്നെ മറ്റു നിവൃത്തികൾ കാണാഞ്ഞും നാട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയും ഈയുള്ളവൻ മറ്റൊരു സ്ഥാപനം തുടങ്ങി.

പുതിയ സ്ഥാപനത്തിൽ സംഗീതയെ വീണ്ടും പഠനത്തിലേയ്ക്ക് ആനയിച്ചു. ഭാവിയിൽ കുട്ടികൾക്ക് ട്യൂഷനെടുത്തെങ്കിലും ജീവിക്കാമെന്നും ഡിഗ്രിയൊക്കെ ഉണ്ടെങ്കിൽ ഏതെങ്കിലും നല്ല പയ്യന്മാർ വന്ന് കെട്ടിക്കൊണ്ട് പൊയ്ക്കോളും എന്നൊക്കെ പറഞ്ഞ് ഒരുവിധം സമ്മതിപ്പിച്ചാണ് ഡിഗ്രി പാരലലിൽ ചേർത്തത്. അങ്ങനെ ഈയുള്ളവന്റെ നേതൃത്വത്തിലുള്ള ‘സർവ്വകലാശാലയിൽ’ ഡിഗ്രി പാ‍രലൽ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ അവളും പഠനം ആരംഭിച്ചു.

കോളേജുകളിൽ അഡ്മിഷൻ കിട്ടാൻ കുട്ടികൾക്ക് ഈയുള്ളവൻ തന്നെ അപേക്ഷാ ഫോമുകൾ വാങ്ങി പൂരിപ്പിച്ചു നൽകിയിരുന്നു. എതാനും ദിവസം കഴിഞ്ഞപ്പോൾ സംഗീതയ്ക്ക് നിലമേൽ എൻ.എസ്.എസ് കോളേജിൽ മലയാള ബിരുദപഠനത്തിന് അഡ്മിഷൻ ലഭിച്ചു. പിന്നെ കോളേജിലും ഒപ്പം നമ്മുടെ സ്ഥാപനത്തിൽ ട്യൂഷനും പഠിച്ചു. അങ്ങനെ സംഗീത ബിരുദ പഠനവും പൂർത്തിയാക്കി.

പക്ഷെ സംഗീതയുടെ പ്രശ്നങ്ങൾ തീർന്നില്ല. തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു.

സംഗീതയുടെ രണ്ട് കുഞ്ഞമ്മമാരിൽ ഒരാളായ ഇന്ദു ഡിഗ്രി വരെ പഠിച്ചെങ്കിലും മറ്റു തൊഴിലുകൾ ഒന്നും കിട്ടാ‍ത്തതിനാൽ സമീപത്തുള്ള അണ്ടിയാപ്പീസിൽ ജോലിക്കു പോകുമായിരുന്നു. ഇന്ദു എന്ന ഈ കുഞ്ഞമ്മക്കാരി ഇതിനിടെ പരിചയപ്പെട്ട ഒരു പയ്യനുമായി സ്നേഹിച്ച് വിവാഹിതയായി. പിന്നെ ചില്ലറ അപസ്വരങ്ങൾ കുടുംബത്തിൽ ഉണ്ടായി. അതൊന്നും ഇവിടെ വിസ്തരിച്ചു കൂട. ഒരു കാലത്ത് ഈ കുഞ്ഞമ്മയും സംഗീതയ്ക്ക് തുണതന്നെയായിരുന്നു.

ഈ ഇന്ദുക്കുഞ്ഞമ്മയും ഇന്ദുവിന്റെ കുടുംബവുമായി ഉടക്കി പിരിഞ്ഞ് വേറെ താമസമായി. പിന്നെ സംഗീതയും അമ്മൂമ്മയും മൂത്ത കുഞ്ഞമ്മ സിന്ധുവും ഭർത്താവും അവരുടെ കുഞ്ഞും മാത്രമായി കഴിഞ്ഞു പോവുകയായിരുന്നു. ഈ മൂത്ത കുഞ്ഞമ്മയുടെ ഭർത്താവും ആൾ ലിക്ക്വർ ഹാബിറ്റ് അല്പം ഉള്ള ആളായിരുന്നു. മദ്യപിച്ചാൽ പിന്നെ ആൾ വേറെയാണ്.

വീണ്ടും ചില പ്രശ്നങ്ങൾ സംഗീതയുടെ കുടുംബത്തിൽ ഉണ്ടായി. ചുരുക്കത്തിൽ ഇവർ കൂടി ഉപേക്ഷിച്ചാൽ പിന്നെ രോഗിണിയും നിസഹായയുമായ അമൂമ്മമാത്രമാകും സംഗീതയ്ക്ക്. പക്ഷെ എവിടെ താമസിക്കും. ആ‍രുണ്ട് തണലിന്? ഒരു എത്തും പിടിയും ഉണ്ടായില്ല.

അങ്ങനെയിരിക്കേയാണ് സംഗീത ട്യൂഷനെടുക്കാൻ പോകുന്ന വീട്ടുകാർ സംഗീതയുടെ അവസ്ഥകൾ മനസിലാക്കി വിവാഹാലോചനകൾ നടത്തിയത്. അതായത് നേരത്തെ സൂചിപ്പിച്ച സലിലയും കുടുംബവും . സലിലയുടെ ഭർത്താവിന്റെ വർക്ക് ഷോപ്പിൽ പണിയെടുക്കുന്ന ഒരു പയ്യനെ തന്നെ അവർ കണ്ടെത്തി. എന്നാൽ സംഗീതയുടെ കുഞ്ഞമ്മമാരുടെ ഭർത്താക്കൻമാർ ഈ ആലോചനകളിൽ ഒന്നിലും ബന്ധപ്പെടുകയോ സഹകരിക്കുകയോ ചെയ്തില്ല.

പിന്നെ അവർ വന്ന് എന്തെങ്കിലും കലപിലപ്പുകൾ ഉണ്ടാക്കിയാലോ എന്നു ഭയന്ന് കല്യാണം നേരത്തേകൂട്ടി അവരെ അറിയിച്ചതുമില്ല.സമയത്താണ് മൂത്ത കുഞ്ഞമ്മയുടെ ഭർത്താവിനെ വിളിച്ചു പറഞ്ഞത്. മൂത്ത കുഞ്ഞമ്മ കല്യാണത്തിന് സംഗീതയ്ക്ക് എല്ലാ പിന്തുണയും നൽകിയെങ്കിലും ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ ചടങ്ങിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചു. നേരത്തെ പിണങ്ങി വേറെ താമസമാക്കിയ കുഞ്ഞമ്മയായ ഇന്ദുവിനെയും കെട്ടിയവനെയും അറിയിച്ചതുമില്ല.

ബന്ധുക്കളെ ആരെയെങ്കിലും അറിയിക്കാത്തതിന്റെ പരാതൊയൊക്കെ പിന്നീട് പരിഹരിക്കാമെന്നും എങ്ങനെയെങ്കിലും ഈ വിവാഹം വേഗം നടത്തിയെടുക്കുകയാണ് വേണ്ടതെന്നുമാണ് എന്റെ സഹപാഠിയും സുഹൃത്തും ആർ.എസ്.എസ് നേതാവും സംഗീതയുടെ അയൽ വാസിയും കൂടിയായ രാകേഷിന്റെയും അഭിപ്രായം. സഗീതയുടെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നവരിൽ ഒരാളാണ് അയൽ വാസിയായ രാകേഷും.

എന്തായാലും മന:സാക്ഷിയുള ഒരു പയ്യൻ തന്റെ സ്വന്തം ഇഷ്ടപ്രകാരം സംഗീതയ്ക്ക് ഇണയും തുണയുമായി മാറിയിരിക്കുകയണ്.അവളുടെ വ്യാകുലതകൾ മാറി സന്തോഷകരമായ ഒരു പുതു ജീവിതം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.ഇങ്ങനെ ഒരാലോചന കൊണ്ടുവന്ന് അത് നടപ്പു മാർഗ്ഗത്തിൽ എത്തിച്ച സലിലയെയും ഭർത്തവിനെയും ഇവിടെ ആദരപൂർവ്വം പരാമർശിച്ചു കൊള്ളുന്നു.

നോക്കണേ, ഒരു കുട്ടിയെ ജനിപ്പിക്കാൻ എന്തെളുപ്പം;പ്രസവിക്കാനുമതെ! പക്ഷെ ആ ജനിക്കുന്ന കുട്ടികളെ പാതിവഴിയിൽ ഉപേക്ഷിച്ചാലോ? അവർ ജീവിക്കുന്നോ, മരിച്ചുവോ , ജീവിക്കുന്നെങ്കിൽ എങ്ങനെ ജീവിക്കുന്നു എന്നൊക്കെ അന്വേഷിക്കാൻ പോലും തയ്യാറാകാത്ത ഈ മാതൃത്വങ്ങളെയും പിതൃത്വങ്ങളെയും എന്തു പേരിൽ വിളിക്കണം? ഇവിടെ സംഗീതയെ ഒരിക്കൽ പോലും കണ്ടിരിക്കാൻ ഇടയില്ലാത്ത അവളുടെ അച്ഛനോടും പാതിവഴിയിൽ അവളെ ഉപേക്ഷിച്ചുപോയ അമ്മയോടും ഉൾപ്പെടെയുള്ള ഒരു പ്രതിഷേധം കൂടിയാകുന്നു എന്റെ ഈ കുറിപ്പ്.

ജന്മം കൊടുക്കുന്ന അച്ഛനും അമ്മയും സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുകയെന്നത് വെറും ധാർമ്മിക ബാദ്ധ്യതയായി കണക്കാക്കിയാൽ പോര; അത് ഒരു നിയമപരമായ ചുമതലയാക്കി മാറ്റേണ്ടതുണ്ട്.

സംഗീതയെ വിവാഹം കഴിച്ച ചെറുപ്പക്കാരനു വേണമെങ്കിൽ കുറച്ചു കൂടി സാമ്പത്തികവും കുടുംബപരവുമായി നേട്ടമുള്ള ഒരു പേൺകുട്ടിയെ ലഭിക്കുമായിരുന്നു. പക്ഷെ ഈ ഈ ചെറുപക്കാരന്റെ വിശാലമനസ്കത അംഗീകരിക്കേണ്ടതു തന്നെ. പണത്തിനു വേണ്ടിമാത്രം പുരുഷന്മാർ വിവാഹം കഴിക്കുക്കന്ന ഈ കാലത്ത് ഇത്തരം അനിൽകുമാർമാർ വറ്റിവരളുന്ന മനോമരുഭൂമികളിലെ പച്ചപ്പു തന്നെയാണ്. അനിലിന്റെ ദീനാനുകമ്പയ്ക്ക് ഒരു കൂപ്പുകൈ.

എന്റെ ശിഷ്യയും പിന്നീട് എന്റെ സ്ഥാപനത്തിലെ ടീച്ചറും ആയിത്തീർന്ന ശാന്തശീലയും സൽസ്വഭാവിയുമായ സംഗീതയ്ക്കും അനിൽ കുമാറിനും നന്മകൾ മാത്രം വരട്ടെയെന്ന് ഒരിക്കൽ കൂടി ആശംസിച്ചു കൊണ്ട് തൽക്കാലം ഈ കുറിപ്പിന് വിരാമ ചിഹ്നം ഇടുന്നു.