തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, March 15, 2011

2011 മാർച്ച് വാർത്തകൾ


2011 മാർച്ച് വാർത്തകൾ


എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ


തട്ടത്തുമല, 2011 മർച്ച് 28: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ബി. സത്യന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല 72- ആം ബൂത്ത് കൺ വെൻഷൻ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ നടന്നു. സി.പി.ഐ നേതാവ് ജി.എൽ.അജീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയച്ചന്ദ്രൻ, ആർ. വാസുദേവൻ പിള്ള, ബി. ജയതിലകൻ നായർ, പി.റോയി തുടങ്ങിയവർ പങ്കെടുത്തു. ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കൺ വീനറായി ജി.എൽ. അജീഷിനെയും, ചെയർമാനായി ബി.ജയതിലകൻ നായരെയും തെരഞ്ഞെടുത്തു. കൺവെൻഷനിൽ ഇ.എ.സജിം സ്വാഗതവും, എസ്.സലിം കൃതജ്ഞതയും പറഞ്ഞു.


അഡ്വ. ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബ്ലോഗ്


കിളിമാനൂർ: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്റെർനെറ്റിൽ ബ്ലോഗ് തുടങ്ങി. http://voteforbsathyan.blogspot.com എന്നതാണ് ബ്ലോഗിന്റെ യു.ആർ.എൽ. സി.പി.ഐ(എം) പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം ഇ.എ.സജിം തട്ടത്തുമല ആണ് ബ്ലോഗ് അഡ്മിൻ.

കൂടാതെ http://voteforleftfront.blogspot.com, http://cpimzindabad.blogspot.com, http://ldfzindabad.blogspot.com എന്നീ അഡ്രസ്സുകളിലും തെരഞ്ഞെടുപ്പ് പ്രചരണ ബ്ലോഗുകൾ ആരംഭിച്ചിട്ടുണ്ട്.

വിശ്വമാനവികം എന്ന തന്റെ സ്വന്തം ബ്ലോഗും തെരഞ്ഞെടുപ്പ് കഴിയുംവരെ എൽ.ഡി.എഫിന്റെ തെഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുകയാണ് ഇ.എ.സജിം തട്ടത്തുമല. ഈ ബ്ലോഗിന്റെ അഡ്രസ്സ് http://easajim.blogspot.com

വിവാഹം

തട്ടത്തുമല, 2011 മാർച്ച് 26: തട്ടത്തുമല നെടുമ്പാറ കരുണാകരൻ നായരുടെയും (പടിക്കൽ) വിജയമ്മയുടെയും മകൾ കെ.വി. സുജയും വെമ്പായം സ്വദേശി സുജിത്തും തമ്മിലുള്ള വിവാഹം കിളിമാനൂർ ശ്രീദേവി ആഡിറ്റോറിയത്തിൽ നടന്നു. സുജ മുമ്പ് ന്യൂസ്റ്റാർ കോളേജിൽ അദ്ധ്യാപികയായിരുന്നു.

മരണം

തട്ടത്തുമല ശിശുപാലൻ മരണപ്പെട്ടു

തട്ടത്തുമല, 2011 മാർച്ച് 26: തട്ടത്തുമല സ്വദേശി ശിശുപാലൻ മരണപ്പെട്ടു. കുറച്ചു നാളായി അസുഖബാധിതനായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ എട്ട് മണിയോടെ തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വച്ചാണ് മരണപ്പെട്ടത്. സഹോദരങ്ങൾക്കൊപ്പം ഈ കോളനിയിൽ താമസിക്കുകയായിരുന്നു. ഉദ്ദേശം നാല്പ്ത്തിയെട്ട് വയസ്സ് പ്രായം വരും. പരേതയായ ജോയിസിന്റെ മകനായിരുന്നു.

ദളിത് സമുദായത്തിൽ വർഷങ്ങൾക്ക് മുമ്പ് തട്ടത്തുമല പ്രദേശത്ത് നിന്ന് പത്താംതരം ജയിച്ച് കോളേജ് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞ ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഇദ്ദേഹം. നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രേഡിഗ്രിയ്ക്ക് പഠിച്ചിരുന്നു. എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അക്കാലത്ത് നല്ല പ്രാസംഗികനായിരുന്നു. വിദ്യാഭ്യാസവും, പൊതുപ്രവർത്തനവും, പെരുമാറ്റത്തിലെ വിനയവും കൊണ്ട് അക്കാലത്ത് എല്ലാ‍വരുടെയും സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ ഒരു യുവാവായിരുന്നു. സ്വയം അദ്ധ്വാനിച്ച് വിദ്യാഭ്യാസത്തിനു പണം കണ്ടെത്തുന്ന അക്കാലത്തെ ദളിത് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഇദ്ദേഹവും.

പ്രീഡിഗ്രീ കഴിഞ്ഞ് തുടർ പഠനം നിർത്തി കൂലി വേലകൾ ചെയ്ത് ജീവിക്കുകയായിരുന്ന ശിശുപാലൻ കുറെ നാൾ കഴിഞ്ഞ് തട്ടത്തുമല വിട്ടു പോയതാണ്. കുറെനാൾ ഇദ്ദേഹം നാട്ടിൽ ഉണ്ടായിരുന്നില്ല. കൊല്ലത്ത് എവിടെയോ വിവാഹം ചെത് കുടുംബമായി താമസിക്കുകയായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ ശേഷം ഈ അടുത്ത കാലത്താണ് വീണ്ടും ഭാര്യയുമായി തട്ടത്തുമലയിൽ എത്തിയത്. ഇവിടെ തട്ടത്തുമല ലക്ഷം വീട് കോളനിയിൽ സഹോദരങ്ങളോടൊപ്പം താമസിക്കുകയായിരുന്നു.

ശിശുപാലന് നല്ലൊരു ഭാവി ചെറുപ്പകാലത്ത് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നതാണ്. ഒന്നുകിൽ ദളിത് സമുദായത്തിൽ നിന്ന് നല്ലൊരു നേതാവ്. അല്ലെങ്കിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ. പക്ഷെ അദ്ദേഹത്തിന് ഇതൊന്നും ആകാൻ കഴിഞ്ഞ്ല്ല. പ്രതികൂലമായ ജീവിത സാഹചര്യങ്ങൾ താളം തെറ്റിയ ഒരു ജീവിതത്തിലേയ്ക്കാണ് ഈ യുവാവിനെ കൊണ്ടു ചെന്നെത്തിച്ചത്. രോഗ പീഡകളാൽ തൊഴിലൊന്നും ചെയ്യാൻ കഴിയാതെ ജീവിക്കാൻ വിഷമിക്കുകയായിരുന്നു അവസാന നാളുകളിൽ.

സ്വന്തമായി ഉണ്ടായിരുന്ന വീടും പുരയുടവുമൊക്കെ വിറ്റ് മകളുടെ കല്യാണം നടത്തി ഒന്നും മിച്ചമില്ലാതെ ഒടുവിൽ ജന്മ ദേശത്ത് വന്നെത്തുകയായിരുന്നു. അല്പം മണ്ണും ഒരു വീടും ഉണ്ടാക്കുവാൻ ആഗ്രഹിച്ച് കഴിയുകായായിരുന്നു. ആഗ്രഹങ്ങൾ ബാക്കിവച്ച് ശിശുപാലൻ യാത്രയായി. മക്കൾ എല്ല്ലാം ജോലി ചെയ്ത് ജീവിക്കാൻ പ്രായമായതിന്റെ ആശ്വാസം മാത്രമാണ് അവസാന നാലുകളിൽ ശിശുപാലനുണ്ടായിരുന്ന ആകെ ഒരു സമാധാനം.

വലിയ പ്രതീക്ഷകളുമായി വളർന്ന് വരികയും പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ അതിജീവിക്കാനാകാതെ ജീവിത ക്ലേശങ്ങളിൽ പ്രയാസപ്പെട്ട് സ്വപ്നങ്ങൾ സ്വപ്നങ്ങളായി മാത്രം ശേഷിപ്പിച്ച് യാത്രയാകുന്ന അനേകം പേരിൽ ഒരാളായി ഇന്ന് ശിശുപാലനും മണ്ണോട് ചേർന്നു. ഒരു പക്ഷെ നാട്ടിലെ സാഹൂഹ്യ- രാഷ്ട്രീയ മേഖലകളിൽ പ്രത്യേകിച്ച് ദളിതരുടെ ഇടയിൽ നേതൃസ്ഥാനീയനാകേണ്ടിയിരുന്ന ശിശുപാലന് തട്ടത്തുമല നാ‍ട്ടുവർത്തമാനത്തിന്റെ ആദരാഞ്ജലികൾ!

സ്ഥാനാർത്ഥികൾ (ആറ്റിങ്ങൽ)

തട്ടത്തുമല, 2011 മാര്‍ച്ച് 22: എൽ.ഡി.എഫിനും യു.ഡി.എഫിനും സ്ഥാനാർത്ഥികളായി. എൽ.ഡി.എഫിൽ സി.പി.(എം) സ്ഥാനാർത്ഥിയായി അഡ്വ.ബി.സത്യൻ ആണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി തങ്കമണി ദിവാകരനാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ പ്രചരണ രംഗത്ത് വളരെ മുന്നിലായി. എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കഴിഞ്ഞു. ചുവരെഴുത്തുകളും ഫ്ലക്സ് ബോർഡുകളും നിരന്നു കഴിഞ്ഞു.

അഡ്വ. ബി.സത്യൻ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്നു. എസ്.എഫ്. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവ്വകലാശാലാ സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കിളിമാനൂർ മണ്ഡലത്തിൽ സ്ഥിരം സി.പി. സ്ഥാനാർത്ഥികളാണ് എൽ.ഡി.എഫിൽ മത്സരിച്ച് വിജയിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ കിളിമാനൂർ മണ്ഡലം ഇല്ലാതായി. ആറ്റിങ്ങൽ മണ്ഡലത്തിന്റെ ഭാഗമായി. പഴയ കിളീമാനൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന സി.പി..എം പ്രവർത്തകർ വർഷങ്ങൾക്ക് ശേഷം സി.പി.എം സ്ഥാനാർത്ഥിയെ കിട്ടിയതിന്റെ ആവേശത്തിലാണ്.

കിളിമാനൂർ സംവരണ മണ്ഡലമായിരുന്നു. ഇപ്പോൾ ആറ്റിങ്ങൽ മണ്ഡലമായപ്പോഴും സംവരണമണ്ഡലം തന്നെ. എൽ.ഡി.എഫ് ഇടവേളകളില്ലാതെ വിജയിച്ചു പോരുന്ന മണ്ഡലമായിരുന്നു കിളിമാനൂർ. എൻ. രാജനാണ് കഴിഞ്ഞ എം.എൽ.. ആറ്റിങ്ങലിൽ ആനത്തലവട്ടം ആനന്ദനായിരുന്നു കഴിഞ്ഞ എം.എൽ.. കിളീമാനൂർ മണ്ഡലത്തിൽ ആയിരുന്ന മടവൂർ, പള്ളിക്കൽ, നാവായിക്കുളം ഗ്രാമ പഞ്ചായത്തുകൾ ഇപ്പോൾ വർക്കല മണ്ഡലത്തിന്റെ ഭാഗമായി. കിളീമാനൂർ മണ്ഡലത്തിലായിരുന്ന കിളീമാനൂർ, പഴയകുന്നുമ്മേൽ, നഗരൂർ, പുളിമാത്ത്, കരവാരം, മുദായ്ക്കൽ ഗ്രാമ പഞ്ചായത്തുകൾ ഇപ്പോൾ ആറ്റിങ്ങൽ നിയമസഭാമന്ദിരത്തിന്റെ ഭാഗമായിരിക്കുന്നു. മുമ്പ് ആറ്റിങ്ങൽ, വർക്കല മണ്ഡലങ്ങളിൽ ഉൾപ്പെട്ടിരുന്ന ചില ഗ്രാമ പഞ്ചായത്തുകൾ കൂടി പുതിയ ആറ്റിങ്ങൽ മണ്ഡലത്തിന്റെ ഭാഗമായി.

കോൺഗ്രസ്സ് സ്ഥാനാർത്ഥി തങ്കമണി ദിവാകരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. വിവരം ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.

തട്ടത്തുമല വാര്യത്തുവിള ഉത്സവം

തട്ടത്തുമല: തട്ടത്തുമല മണലേത്തുപച്ച വാര്യത്തുവിള ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലെ വർഷത്തെ അത്തം മഹോത്സവം 2011 മാർച്ച് 19, 20 തീയതികളിൽ നടക്കും. ഒന്നാം ദിവസം ക്ഷേത്ര ചടങ്ങുകൾക്കും അന്നദാനത്തിനും പുറമെ രാത്രി 8-30-ന് തിരുവനന്തപുരം വരമൊഴിക്കൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ടുകളും കളിയുംദേശതെളിവ്”.

രണ്ടാം ദിവസം ക്ഷേത്രചടങ്ങുകൾക്കുപുറമെ സമൂഹപൊങ്കാലയും വൈകുന്നേരം ഘോഷയാത്രയും ഉണ്ടായിരിക്കും. കൂടാതെ രാത്രി 9 മണിമുതൽ തിരുവനന്തപുരം സാഗര അവതരിപ്പിക്കുന്ന ബാലെകലിയുഗ വരദായിനി”. 12 മണിമുതൽ ഓച്ചിറ നാടകരംഗം അവതരിപ്പിക്കുന്ന നാടകംഅമ്മവാത്സല്യം”.

ആറ്റിങ്ങൽ മണ്ഡലത്തിൽ സി.പി.ഐ (എം) സ്ഥാനാർത്ഥി

തട്ടത്തുമല മാർച്ച് 14: കേരളം തെരഞ്ഞെടുപ്പ് ചൂടിൽ. ഇടതുപക്ഷം സീറ്റ് വിഭജനം പൂർത്തിയാക്കി. യു.ഡി.എഫിൽ ചർച്ച തുടരുന്നു.

സി.പി. (എം) 93 സീറ്റിൽ; സി.പി 27, ആർ.എസ്.പി 4, ജനതാദൾ (എസ്) 5, കേരളാ കോൺഗ്രാസ്സ് (പി.സി. തോമസ് വിഭാഗം) 3, എൻ.സി.പി 3, കോൺഗ്രസ്സ് (എസ്) 1, .എൻ.എൽ 3.

ആറ്റിങ്ങൾ നിയമസഭാ മണ്ഡലത്തിൽ ഇക്കുറി സി.പി. (എം) സ്ഥാനാർത്ഥിയായിരിക്കും. പഴയ കിളീമാനൂർ ആറ്റിങ്ങൾ മണ്ഡലങ്ങളുടെ ഏതാനും ഭാഗങ്ങൾ സംയോജിപ്പിച്ച് ഉണ്ടാക്കിയതാണ് ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലം. തട്ടത്തുമല ഉൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഇപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ആണ്. കിളിമാനൂര്‍ എന്ന മണ്ഡലം ഇനിയില്ല.

മുമ്പ് കിളീമാനൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മടവൂർ, പള്ളിക്കൽ, നാവായിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകൾ പുതിയ വർക്കല ണ്ഡലത്തിൽ ആണ് ഉൾപ്പെടുന്നത്.

ചിറയിൻകീഴ് എന്ന പേരിൽ പുതിയ മണ്ഡലവും കൂടി നിലവിൽ വന്നിട്ടുണ്ട്. അവിടെ എൽ.ഡി.എഫിൽ സി.പി സ്ഥാനാർത്ഥിയാണ്.

Monday, March 14, 2011

ആറ്റിങ്ങൽ മണ്ഡലത്തിൽ സി.പി.ഐ (എം) സ്ഥാനാർത്ഥി


ആറ്റിങ്ങൽ മണ്ഡലത്തിൽ സി.പി.ഐ (എം) സ്ഥാനാർത്ഥി

കേരളം തെരഞ്ഞെടുപ്പ് ചൂടിൽ. ഇടതുപക്ഷം സീറ്റ് വിഭജനം പൂർത്തിയാക്കി. യു.ഡി.എഫിൽ ചർച്ച തുടരുന്നു.

സി.പി.ഐ (എം) 93 സീറ്റിൽ; സി.പി ഐ 27, ആർ.എസ്.പി 4, ജനതാദൾ (എസ്) 5, കേരളാ കോൺഗ്രാസ്സ് (പി.സി. തോമസ് വിഭാഗം) 3, എൻ.സി.പി 3, കോൺഗ്രസ്സ് (എസ്) 1, ഐ.എൻ.എൽ 3.

ആറ്റിങ്ങൾ നിയമസഭാ മണ്ഡലത്തിൽ ഇക്കുറി സി.പി.ഐ (എം) സ്ഥാനാർത്ഥിയായിരിക്കും. പഴയ കിളീമാനൂർ ആറ്റിങ്ങൾ മണ്ഡലങ്ങളുടെ ഏതാനും ഭാഗങ്ങൾ സംയോജിപ്പിച്ച് ഉണ്ടാക്കിയതാണ് ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലം. തട്ടത്തുമല ഉൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഇപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ആണ്. കിളിമാനൂര്‍ എന്ന മണ്ഡലം ഇനിയില്ല.

മുമ്പ് കിളീമാനൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മടവൂർ, പള്ളിക്കൽ, നാവായിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകൾ പുതിയ വർക്കല മണ്ഡലത്തിൽ ആണ് ഉൾപ്പെടുന്നത്.

ചിറയിൻകീഴ് എന്ന പേരിൽ പുതിയ മണ്ഡലവും കൂടി നിലവിൽ വന്നിട്ടുണ്ട്. അവിടെ എൽ.ഡി.എഫിൽ സി.പി ഐ സ്ഥാനാർത്ഥിയാണ്.

Monday, February 28, 2011

തയ്ക്കാവ് ഉദ്ഘാടനം, തട്ടത്തുമല


തട്ടത്തുമല നിസ്കാരപ്പള്ളി ഉദ്ഘാടനം ചെയ്തു

2011 ഫെബ്രുവരി 23: തട്ടത്തുമല ജംഗ്ഷന് സമീപം പുനർനിർമ്മിച്ച ഇരുനിലയുള്ള മുസ്ലിം നിസ്കാരപ്പുരയുടെ ഉദ്ഘാടനം ഫെബ്രുവരി 23- ന് നടന്നു. വൈകുന്നേരം നടന്ന ഉദ്ഘാടന- സാംസ്കാരിക സമ്മേളനം കായംകുളം മുഹമ്മദ് ഷാഫി മൌലവി എം. ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ- സാംസ്കാരിക- മത നേതാക്കൾ പങ്കെടുത്തു. സമ്മേളനാനന്തരം കായംകുളം മുഹമ്മദ് ഷാഫി മൌലവിയുടെ മതപ്രഭാഷണം നടന്നു. ഫെബ്രുവരി 24 മുതൽ 27 വരെ രാത്രി 7-15 മുതൽ ഹാജി ചിറയിൻകീഴ് .എം.നൌഷാദ് ബാഖവിയുടെ മത പ്രഭാഷണവും നടന്നു.


ഉദ്ഘാടന ചിത്രങ്ങൾ

തട്ടത്തുമല ജംഗ്ഷനിലെ പുനർനിർമ്മിച്ച നിസ്കാരപ്പള്ളി (തയ്ക്കാവ്)


റഷീദ് സഹിബ് (സ്വാ‍ഗതപ്രസംഗം)


വൈ. അഷ് റഫ് (അദ്ധ്യക്ഷൻ)


കായംകുളം മുഹമ്മദ് ഷാഫി മൌലവി എം.എ ( ഉദ്ഘാടന പ്രസംഗം)


ആശംസാപ്രസംഗങ്ങൾ

അഡ്വ. എസ്. ജയച്ചന്ദ്രൻ


ബി. ഹീരലാൽ


ആർ. വാസുദേവൻപിള്ള


പള്ളം ബാബു


അബ്ദുൽ അസീസ് (നിർമ്മാണറിപ്പോർട്ട്)


എസ്.സലിം (കൃതജ്ഞത)


ഉദ്ഘാടന സദസ്സ്


തട്ടത്തുമല തയ്ക്കാവ്-ഒരു രാത്രിചിത്രം


(ഫോട്ടോസ്: ശ്രീലക്ഷ്മി സ്റ്റുഡിയോ & വീഡിയോ, തട്ടത്തുമല)


Thursday, February 24, 2011

ഷിഹാസ് വാഴോട് ബൈക്കപകടത്തില്‍ മരണപ്പെട്ടു


ബൈക്കപകടത്തിൽ പരിക്കേറ്റ ഷിഹാസ് മരണപ്പെട്ടു

തട്ടത്തുമല, 2011 ഫെബ്രുവരി 24: രണ്ട് ദിവസം മുമ്പ് നിലമേൽ ജംഗ്ഷനിൽ വച്ച് ബൈക്ക് അപകടത്തിൽപെട്ട് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന വാഴോട് പറയങ്കോണത്ത് ഷിഹാബുദീന്റെ മകൻ ഷിഹാസ് (20) ഇന്ന് മരണപ്പെട്ടു. ഷിഹാസ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം വീട്ടിൽ എത്തിച്ച മൃതുദേഹം സന്ധ്യയ്ക്ക് നിലമേൽ കണ്ണങ്കോട് മുസ്ലിം ജമാ അത്ത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു. വിദ്യാർത്ഥിയായിരുന്ന ഷിഹാസ് പഠനത്തോടൊപ്പം കാറ്ററിംഗ് സർവീസിംഗും നടത്തിയിരുന്നു. വാഴോട് ആയിരുന്നു ഇവരുടെ കാറ്ററിംഗ് സർവീസിന്റെ കേന്ദ്രം. കാറ്ററിംഗ് സർവീസിലെ കൂട്ടുകാരനായിരുന്ന തട്ടത്തുമല സ്വദേശി അംബുവിന്റെ ബൈക്കുമായി നിലമേൽ ജംഗ്ഷനിൽ പോയ ഷിഹാസ് നിലമേൽ സ്വദേശികളും പരിചയക്കാരുമായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. ഷിഹാസിന്റെ പുറകിലിരുന്ന കൂട്ടുകാരനും, കൂട്ടിയിടിച്ച മറ്റേ ബൈക്കിലെ രണ്ട് പേരും സാരമായി പരിക്കേറ്റ് ആശുപത്രികളിൽ ആണ്.

ബി.ജെ.പി പദയാത്രയ്ക്ക് തട്ടത്തുമലയിൽ ഗംഭീര വരവേല്പ്

ബി.ജെ.പി പദയാത്രയ്ക്ക് തട്ടത്തുമലയിൽ ഗംഭീര വരവേല്പ്

തട്ടത്തുമല, ഫെബ്രുവരി 24: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ നയിക്കുന്ന കേരളരക്ഷാപദയാത്ര തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. എം.സി റോഡിൽ ജില്ലാ അതിർത്തിയായ തട്ടത്തുമല ജംഗ്ഷനിൽ വച്ച് ജാഥയ്ക്ക് വമ്പിച്ച വരവേല്പ് നൽകി. തിരുവനന്തപുരം ജില്ലയിലെ വനിതകളടക്കമുള്ള ബി.ജെ.പി നേതാക്കളും പ്രവർത്തകരും രാവിലെതന്നെ തട്ടത്തുമല ജംഗ്ഷനിൽ ജാഥയെ കാത്തുനിന്നിരുന്നു.

ഉച്ചയ്ക്ക് ഒന്നര മണിയോടെ പദയാത്ര തട്ടത്തുമലയിൽ എത്തി ചേർന്നപ്പോൾ ആവേശകരമായ സ്വീകരണമാണ് ജില്ലയിലെ നേതാക്കളും പ്രവർത്തകരും നൽകിയത്.പദയാത്രയുടെ വരവറിയിച്ച് തട്ടത്തുമല ജംഗ്ഷനിൽ പടക്കം പൊട്ടിച്ചു.



നേതാക്കൾക്ക് പുറമെ ആയിരത്തി അഞ്ഞൂറില്പരം പദയാത്രികർ താമരാങ്കിതമായ കാവിപതാകകളുമേന്തി അണിനിരന്ന വർണ്ണാഭമായ ജാഥ സംഘാടന മികവ് വിളിച്ചറിയിക്കുന്നതായിരുന്നു. തെരുവു നാടകം ശിങ്കാരി മേളം, ചെണ്ടമേളം, നിരവധി അലംകൃത വാഹനങ്ങൾ മുതലായവ പദയാത്രയ്ക്ക് കൊഴുപ്പു കൂട്ടി.ജാഥാംഗങ്ങളിൽ നല്ലൊരു പങ്ക് ജാഥാ ക്യാപ്റ്റന്റെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചിരുന്നു. മൊത്തത്തിൽ ആകർഷകമായിരുന്നു പദയാത്ര.

രണ്ടര മണിയോടെ കിളിമാനൂരിൽ എത്തിയ ജാഥയ്ക്ക് കിളിമാനൂർ ജംഗ്ഷനിൽ വമ്പിച്ച സ്വീകരണം നൽകി. ഇന്ന് രാവിലെ ചടയമംഗലത്ത്നിന്ന് ആരംഭിച്ച കേരളരക്ഷായാത്ര ഇന്ന് വാമനപുരത്ത് സമാപിക്കും. കാസർകോട് മുതൽ തിരുവനന്തപുരംവരെയുള്ളതാണ് ബി.ജെ.പിയുടെ കേരള രക്ഷാ പദയാത്ര.


എൽ.ഡി.എഫിന്റെയും, യു.ഡി.എഫിന്റെയും ഇത്തവണത്തെ ജാഥകൾ തട്ടത്തുമലയിൽ സ്പർശിച്ചു പോയിരുന്നില്ല. അതുകൊണ്ടുതന്നെ തട്ടത്തുമലയിൽ നല്ല കാഴ്ചക്കാർ ഉണ്ടായിരുന്നു. നട്ടുച്ചയ്ക്ക് ജംഗ്ഷൻ അക്ഷരാർത്ഥത്തിൽ കാവിമയമായി.


Monday, February 21, 2011

കിളിമാനൂർ സ്വകാര്യവണ്ടിത്താവളം ഉദ്ഘാടനം ചെയ്തു


കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉദ്ഘാടനവും സിവിൽഷൻ ശിലാസ്ഥാപനവും നടന്നു


2011 ഫെബ്രുവരി 21: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് വക കിളിമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ നിർവ്വഹിച്ചു. മിനി സിവിൽ സ്റ്റേഷന്റെ തറക്കലിടലും ഇതോടൊപ്പം നടന്നു. സ്ഥലത്ത് എത്താൻ കഴിയാതെ പോയ മുഖ്യമന്ത്രി തിരുവനന്തപുരത്തെ തന്റെ ഓഫീസിൽ ഇരുന്നാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പി.ആർ.ഡി ചിത്രീകരിച്ച പ്രസ്തുത ഉദ്ഘാടന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം ഉദ്ഘാടന സമ്മേളനം നടന്ന കിളിമാനൂർ പുതിയ പ്രൈവറ്റ് ബസ്റ്റാൻഡ് മൈതാനത്ത് പ്രദർശിപ്പിച്ചു. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രൻ, എൻ.രാജൻ എം.എൽ., ജില്ലാ പഞ്ചാ‍യത്ത് അംഗം രമണിപ്രസാദ് തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും മറ്റും സംസാരിച്ചു.

മുഖ്യമന്ത്രി എത്തുമെന്ന് കരുതി വൻ ജനക്കൂട്ടം ഉദ്ഘാടന സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാലും ദേഹാസ്വാസ്ഥ്യത്താലും മുഖ്യമന്ത്രിയുടെ കിളീമാനൂർ യാത്ര ഒഴിവാക്കുകയായിരുന്നു. പകരം തന്റെ ഓഫീസിൽ ഇരുന്ന് ഉദ്ഘാടനപ്രസംഗം നിർവ്വഹിക്കുകയും അത് പബ്ലിക്ക് റിലേഷൻ വകുപ്പ് ചിത്രീകരിച്ച് ഉദ്ഘാടന സ്ഥലത്ത് എത്തിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. മന്ത്രി എം.വിജയകുമാറും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.


കിളിമാനൂർ നിവസികളുടെ ദീർഘനാളത്തെ അഭിലഷമായിരുന്നു കിളിമാനൂർ സ്വകാര്യ വണ്ടി മൈതാനം. വർഷങ്ങളോളം നിയമക്കുരുക്കിലും, യഥാസമയം വേണ്ടത്ര ഫണ്ടുകളുടെ ലഭ്യത ഇല്ലാതെയും ഇഴഞ്ഞു നീങ്ങിയ വണ്ടിത്തറ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. ഇതിനോട് ചേർന്നുള്ള സ്ഥലത്ത് ഒരു മിനി സ്റ്റേഡിയവും നിർമ്മിക്കുന്നുണ്ട്. മിനി സിവിൽ സ്റ്റേഷനും കിളിമാനൂരിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. പ്രൈവറ്റ് വണ്ടിത്താവളം വന്നത് കിളിമാനൂരിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായ്ത്ത് ഓൺ ഫണ്ടിനു പുറമേ എം.പി, എം.എൽ., ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച തുകകളും ഉപയോഗിച്ചാണ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണപ്രവർത്തനം പൂർത്തിയാക്കിയത്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് കിളിമാനൂർ ഗ്രാമപട്ടണം.



കിളിമാനൂർ - ജംഗ്ഷനിൽ ആറ്റിങ്ങൽ റോഡിന്റെ അരികിലാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ഇതിൽ ചേർന്ന് ഇനി മിനി സ്റ്റേഡിയവും വരും. സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത് എം.സി റോഡരികിൽ കിളിമാനൂർ പോലീസ് സ്റ്റേഷനു സമീപമാണ്.

^<ഉദ്ഘാടന സ്ഥലത്ത് സ്ഥാപിച്ചിരുന്ന വി.എസിന്റെ ഫ്ലക്സ്!



നെടുമ്പാറ ഉത്സവം

2011 ഫെബ്രുവരി 21: നെടുമ്പാറ ആയിരവല്ലി ക്ഷേത്രത്തിലെ വർഷത്തെ ഉത്സവം ഫെബ്രുവരി 20, 21 തീയതികളിൽ.

തട്ടത്തുമല നിസ്കാരപ്പള്ളി ഉദ്ഘാടനം ചെയ്തു

2011 ഫെബ്രുവരി 23: തട്ടത്തുമല ജംഗ്ഷന് സമീപം പുനർനിർമ്മിച്ച ഇരുനിലയുള്ള മുസ്ലിം നിസ്കാരപ്പുരയുടെ ഉദ്ഘാടനം ഫെബ്രുവരി 23- ന് നടന്നു. വൈകുന്നേരം നടന്ന ഉദ്ഘാടന- സാംസ്കാരിക സമ്മേളനം കായംകുളം മുഹമ്മദ് ഷാഫി മൌലവി എം. ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ- സാംസ്കാരിക- മത നേതാക്കൾ പങ്കെടുത്തു. സമ്മേളനാനന്തരം കായംകുളം മുഹമ്മദ് ഷാഫി മൌലവിയുടെ മതപ്രഭാഷണം നടന്നു. ഫെബ്രുവരി 24 മുതൽ 27 വരെ രാത്രി 7-15 മുതൽ ഹാജി ചിറയിൻകീഴ് .എം.നൌഷാദ് ബാഖവിയുടെ മത പ്രഭാഷണവും നടന്നു.


ഉദ്ഘാടന ചിത്രങ്ങൾ

തട്ടത്തുമല ജംഗ്ഷനിലെ പുനർനിർമ്മിച്ച നിസ്കാരപ്പള്ളി (തയ്ക്കാവ്)


റഷീദ് സഹിബ് (സ്വാ‍ഗതപ്രസംഗം)


വൈ. അഷ് റഫ് (അദ്ധ്യക്ഷൻ)


കായംകുളം മുഹമ്മദ് ഷാഫി മൌലവി എം.എ ( ഉദ്ഘാടന പ്രസംഗം)


ആശംസാപ്രസംഗങ്ങൾ

അഡ്വ. എസ്. ജയച്ചന്ദ്രൻ


ബി. ഹീരലാൽ


ആർ. വാസുദേവൻപിള്ള


പള്ളം ബാബു


അബ്ദുൽ അസീസ് (നിർമ്മാണറിപ്പോർട്ട്)


എസ്.സലിം (കൃതജ്ഞത)


ഉദ്ഘാടന സദസ്സ്


തട്ടത്തുമല തയ്ക്കാവ്-ഒരു രാത്രിചിത്രം


(ഫോട്ടോസ്: ശ്രീലക്ഷ്മി സ്റ്റുഡിയോ & വീഡിയോ, തട്ടത്തുമല)

2011 ഫെബ്രുവരി വാർത്തകൾ


ബൈക്കപകടത്തിൽ പരിക്കേറ്റ ഷിഹാസ് മരണപ്പെട്ടു

തട്ടത്തുമല, 2011 ഫെബ്രുവരി 24: രണ്ട് ദിവസം മുമ്പ് നിലമേൽ ജംഗ്ഷനിൽ വച്ച് ബൈക്ക് അപകടത്തിൽപെട്ട് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന വാഴോട് പറയങ്കോണത്ത് ഷിഹാബുദീന്റെ മകൻ ഷിഹാസ് (20) ഇന്ന് മരണപ്പെട്ടു. ഷിഹാസ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം വീട്ടിൽ എത്തിച്ച മൃതുദേഹം സന്ധ്യയ്ക്ക് നിലമേൽ കണ്ണങ്കോട് മുസ്ലിം ജമാ അത്ത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു. വിദ്യാർത്ഥിയായിരുന്ന ഷിഹാസ് പഠനത്തോടൊപ്പം കാറ്ററിംഗ് സർവീസിംഗും നടത്തിയിരുന്നു. വാഴോട് ആയിരുന്നു ഇവരുടെ കാറ്ററിംഗ് സർവീസിന്റെ കേന്ദ്രം. കാറ്ററിംഗ് സർവീസിലെ കൂട്ടുകാരനായിരുന്ന തട്ടത്തുമല സ്വദേശി അംബുവിന്റെ ബൈക്കുമായി നിലമേൽ ജംഗ്ഷനിൽ പോയ ഷിഹാസ് നിലമേൽ സ്വദേശികളും പരിചയക്കാരുമായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. ഷിഹാസിന്റെ പുറകിലിരുന്ന കൂട്ടുകാരനും, കൂട്ടിയിടിച്ച മറ്റേ ബൈക്കിലെ രണ്ട് പേരും സാരമായി പരിക്കേറ്റ് ആശുപത്രികളിൽ ആണ്.


ബി
.ജെ.പി പദയാത്രയ്ക്ക് തട്ടത്തുമലയിൽ ഗംഭീര വരവേല്പ്

തട്ടത്തുമല, ഫെബ്രുവരി 24: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ നയിക്കുന്ന കേരളരക്ഷാപദയാത്ര തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. എം.സി റോഡിൽ ജില്ലാ അതിർത്തിയായ തട്ടത്തുമല ജംഗ്ഷനിൽ വച്ച് ജാഥയ്ക്ക് വമ്പിച്ച വരവേല്പ് നൽകി. തിരുവനന്തപുരം ജില്ലയിലെ വനിതകളടക്കമുള്ള ബി.ജെ.പി നേതാക്കളും പ്രവർത്തകരും രാവിലെതന്നെ തട്ടത്തുമല ജംഗ്ഷനിൽ ജാഥയെ കാത്തുനിന്നിരുന്നു.

ഉച്ചയ്ക്ക് ഒന്നര മണിയോടെ പദയാത്ര തട്ടത്തുമലയിൽ എത്തി ചേർന്നപ്പോൾ ആവേശകരമായ സ്വീകരണമാണ് ജില്ലയിലെ നേതാക്കളും പ്രവർത്തകരും നൽകിയത്.പദയാത്രയുടെ വരവറിയിച്ച് തട്ടത്തുമല ജംഗ്ഷനിൽ പടക്കം പൊട്ടിച്ചു.



നേതാക്കൾക്ക് പുറമെ ആയിരത്തി അഞ്ഞൂറില്പരം പദയാത്രികർ താമരാങ്കിതമായ കാവിപതാകകളുമേന്തി അണിനിരന്ന വർണ്ണാഭമായ ജാഥ സംഘാടന മികവ് വിളിച്ചറിയിക്കുന്നതായിരുന്നു. തെരുവു നാടകം ശിങ്കാരി മേളം, ചെണ്ടമേളം, നിരവധി അലംകൃത വാഹനങ്ങൾ മുതലായവ പദയാത്രയ്ക്ക് കൊഴുപ്പു കൂട്ടി.ജാഥാംഗങ്ങളിൽ നല്ലൊരു പങ്ക് ജാഥാ ക്യാപ്റ്റന്റെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചിരുന്നു. മൊത്തത്തിൽ ആകർഷകമായിരുന്നു പദയാത്ര.

രണ്ടര മണിയോടെ കിളിമാനൂരിൽ എത്തിയ ജാഥയ്ക്ക് കിളിമാനൂർ ജംഗ്ഷനിൽ വമ്പിച്ച സ്വീകരണം നൽകി. ഇന്ന് രാവിലെ ചടയമംഗലത്ത്നിന്ന് ആരംഭിച്ച കേരളരക്ഷായാത്ര ഇന്ന് വാമനപുരത്ത് സമാപിക്കും. കാസർകോട് മുതൽ തിരുവനന്തപുരംവരെയുള്ളതാണ് ബി.ജെ.പിയുടെ കേരള രക്ഷാ പദയാത്ര.


എൽ.ഡി.എഫിന്റെയും, യു.ഡി.എഫിന്റെയും ഇത്തവണത്തെ ജാഥകൾ തട്ടത്തുമലയിൽ സ്പർശിച്ചു പോയിരുന്നില്ല. അതുകൊണ്ടുതന്നെ തട്ടത്തുമലയിൽ നല്ല കാഴ്ചക്കാർ ഉണ്ടായിരുന്നു. നട്ടുച്ചയ്ക്ക് ജംഗ്ഷൻ അക്ഷരാർത്ഥത്തിൽ കാവിമയമായി.






തട്ടത്തുമല തയ്ക്കാവ് ഉദ്ഘാടനം ചെയ്തു


2011 ഫെബ്രുവരി 23: തട്ടത്തുമല ജംഗ്ഷന് സമീപം പുനർനിർമ്മിച്ച ഇരുനിലയുള്ള മുസ്ലിം നിസ്കാരപ്പുരയുടെ ഉദ്ഘാടനം ഫെബ്രുവരി 23- ന് വൈകുന്നേരം നടന്നു. വൈകുന്നേരം നടന്ന ഉദ്ഘാടന- സാംസ്കാരിക സമ്മേളനം കായംകുളം മുഹമ്മദ് ഷാഫി മൌലവി എം. ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ- സാംസ്കാരിക- മത നേതാക്കൾ പങ്കെടുത്തു. സമ്മേളനാനന്തരം കായംകുളം മുഹമ്മദ് ഷാഫി മൌലവിയുടെ മതപ്രഭാഷണം നടന്നു. ഫെബ്രുവരി 24 മുതൽ 27 വരെ രാത്രി 7-15 മുതൽ ഹാജി ചിറയിൻകീഴ് .എം.നൌഷാദ് ബാഖവിയുടെ മത പ്രഭാഷണം ഉണ്ട്.


കിളിമാനൂർ സ്വകാര്യവണ്ടിത്താവളം ഉദ്ഘാടനവും സിവിൽഷൻ ശിലാസ്ഥാപനവും നടന്നു

2011 ഫെബ്രുവരി 21: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് വക കിളിമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ നിർവ്വഹിച്ചു. മിനി സിവിൽ സ്റ്റേഷന്റെ തറക്കലിടലും ഇതോടൊപ്പം നടന്നു. സ്ഥലത്ത് എത്താൻ കഴിയാതെ പോയ മുഖ്യമന്ത്രി തിരുവനന്തപുരത്തെ തന്റെ ഓഫീസിൽ ഇരുന്നാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പി.ആർ.ഡി ചിത്രീകരിച്ച പ്രസ്തുത ഉദ്ഘാടന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം ഉദ്ഘാടന സമ്മേളനം നടന്ന കിളിമാനൂർ പുതിയ പ്രൈവറ്റ് ബസ്റ്റാൻഡ് മൈതാനത്ത് പ്രദർശിപ്പിച്ചു. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രൻ, എൻ.രാജൻ എം.എൽ., ജില്ലാ പഞ്ചാ‍യത്ത് അംഗം രമണിപ്രസാദ് തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും മറ്റും സംസാരിച്ചു.

മുഖ്യമന്ത്രി എത്തുമെന്ന് കരുതി വൻ ജനക്കൂട്ടം ഉദ്ഘാടന സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാലും ദേഹാസ്വാസ്ഥ്യത്താലും മുഖ്യമന്ത്രിയുടെ കിളീമാനൂർ യാത്ര ഒഴിവാക്കുകയായിരുന്നു. പകരം തന്റെ ഓഫീസിൽ ഇരുന്ന് ഉദ്ഘാടനപ്രസംഗം നിർവ്വഹിക്കുകയും അത് പബ്ലിക്ക് റിലേഷൻ വകുപ്പ് ചിത്രീകരിച്ച് ഉദ്ഘാടന സ്ഥലത്ത് എത്തിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. മന്ത്രി എം.വിജയകുമാറും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.


കിളിമാനൂർ നിവസികളുടെ ദീർഘനാളത്തെ അഭിലഷമായിരുന്നു കിളിമാനൂർ സ്വകാര്യ വണ്ടി മൈതാനം. വർഷങ്ങളോളം നിയമക്കുരുക്കിലും, യഥാസമയം വേണ്ടത്ര ഫണ്ടുകളുടെ ലഭ്യത ഇല്ലാതെയും ഇഴഞ്ഞു നീങ്ങിയ വണ്ടിത്തറ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. ഇതിനോട് ചേർന്നുള്ള സ്ഥലത്ത് ഒരു മിനി സ്റ്റേഡിയവും നിർമ്മിക്കുന്നുണ്ട്. മിനി സിവിൽ സ്റ്റേഷനും കിളിമാനൂരിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. പ്രൈവറ്റ് വണ്ടിത്താവളം വന്നത് കിളിമാനൂരിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായ്ത്ത് ഓൺ ഫണ്ടിനു പുറമേ എം.പി, എം.എൽ., ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച തുകകളും ഉപയോഗിച്ചാണ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണപ്രവർത്തനം പൂർത്തിയാക്കിയത്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് കിളിമാനൂർ ഗ്രാമപട്ടണം.



കിളിമാനൂർ - ജംഗ്ഷനിൽ ആറ്റിങ്ങൽ റോഡിന്റെ അരികിലാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ഇതിൽ ചേർന്ന് ഇനി മിനി സ്റ്റേഡിയവും വരും. സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത് എം.സി റോഡരികിൽ കിളിമാനൂർ പോലീസ് സ്റ്റേഷനു സമീപമാണ്.

^<ഉദ്ഘാടന സ്ഥലത്ത് സ്ഥാപിച്ചിരുന്ന വി.എസിന്റെ ഫ്ലക്സ്!



നെടുമ്പാറ ഉത്സവം

2011 ഫെബ്രുവരി 21: നെടുമ്പാറ ആയിരവല്ലി ക്ഷേത്രത്തിലെ വർഷത്തെ ഉത്സവം ഫെബ്രുവരി 20, 21 തീയതികളിൽ.