Thursday, April 23, 2009
തട്ടത്തുമല മറവക്കുഴി എം.ആർ.എ മന്ദിരം ഉദ്ഘാടനം
തട്ടത്തുമല, ഏപ്രിൽ 23: തട്ടത്തുമല മറവക്കുഴി റെസിഡെൻസ് അസോസിയേഷൻ (എം.ആർ.എ) സ്വന്തമയി സ്ഥലം വാങ്ങി സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 2009-ഏപ്രിൽ 23-ആം തീയതി രാവിലെ 9-30-ന് എ.ഇബ്രാഹിം കുഞ്ഞ് സാർ നിർവഹിച്ചു.
എം.ആർ.എ പ്രസിഡെന്റ് സി.ബി. അപ്പു അദ്ധ്യക്ഷത വഹിച്ചു. എം. ആർ.എ രക്ഷാധികാരി ഭാർഗ്ഗവൻ സാർ പതാക ഉയർത്തി. എക്സി. കമ്മിറ്റീ അംഗം ഷൈലാ ഫാൻസിയും സംസാരിച്ചു. എം.ആർ,എ സെക്രട്ടറി സലിം, മറ്റ് എക്സി. കമ്മിറ്റീ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. വൈകുന്നേരം സാംസ്കാരിക സമ്മേളനവും അവാർഡു ദാനവും മറ്റും നടന്നു. പായസ സദ്യയും ഉണ്ടായിരുന്നു.
വൈകുന്നേരം സാംസ്കാരിക സമ്മേളനം ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്) ഉദ്ഘാടനം ചെയ്തു. കിളിമാനൂർ മസൂദ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തു മെംബർ ജി.എൽ. അജീഷ്, കിളിമാനൂർ ഗ്രാമ പഞ്ചായത്തു മെംബർമാരായ കെ. ജി. പ്രിൻസ്, ശ്രീലത, മോഹനൻ നായർ(ഫ്രാക്ക് ), എസ്.എ.ഖലാം, എസ്. ലാബറുദീൻ, , ഗിരീശൻ (തട്ടത്തുമല സൌത്ത് റെസി. അസോസിയേഷൻ പ്രതിനിധി), കബീർ (റിപ്പോർട്ട് അവതരണം), ജി. കെ നായർ(സ്വാഗതം), പള്ളം ബാബു(ക്ര്‌തജ്ഞത), ), അബ്ദുൽ അസീസ്, മുതലായവർ സംസാരിച്ചു. രക്ഷാധികാരി ഭാർഗ്ഗവൻ സാറിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ ഏതാനും എം.ആർ.എ കുടുംബാംഗങ്ങൾക്ക് അരിക്കിറ്റുകൾ വിതരണം ചെയ്തു. 2007- മാർച്ച്, 2008 മാർച്ച് എന്നീ വർഷങ്ങളിലെ എസ്‌എസ്.എൽ.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ അംഗ കുടുംബങ്ങളിലുള്ള കുട്ടികൾക്ക് അവാർഡുകൾ നൽകി. കലാമത്സര വിജയികൾക്കു സമ്മാനദാനവും നടന്നു.
കൂടാതെ കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ അത്തപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിവിധ നറുക്കെടുപ്പുകളും അവയ്ക്കുള്ള സമ്മാനങ്ങളും നൽകി.
ഫോട്ടോകൾ എടുത്തതു പ്രതാപൻ (ശ്രീലക്ഷ്മി സ്റ്റുഡിയോ).
കൂടുതലും പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ റെസിഡെൻഷ്യൽ മേഖല തൊട്ടു കിടക്കുന്ന കിളിമാനൂർ പഞ്ചായത്തിലോട്ടു കൂടി വ്യാപിച്ചതാണ്. കൊല്ല, ജില്ലയിലെ നിലമേൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ഇതിനോടു ചേർന്നു കിടക്കുന്നു. എം.ആർ.എയുടെയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിയ്ക്കുന്നത് മറവക്കുഴി മേൽ കൈലാസംകുന്നു താഴെയായിട്ടാണ്.
Monday, April 6, 2009
2009 ഏപ്രിൽ- ഡയറി, വാർത്തകൾ
കിളിമാനൂർ, ഏപ്രിൽ 30: കണ്ണൂരിലെ കൊട്ടേഷൻ രാഷ്ട്രീയത്തിനെതിരെ കിളിമാനൂർ ജംഗ്ഷനിൽ ഇന്നു നടന്ന സായാഹ്ന ധർണ്ണ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ. മധു ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.രാജു, ബി.എസ്. അനിൽ കുമാർ, ബി.പി. മുരളി, എം.ഗോപാലക്ര്‌ഷ്ണൻ നായർ, അഡ്വ.എസ്. ജയച്ചന്ദ്രൻ, കെ.രാജേന്ദ്രൻ മുതലായവർ നേതൃത്വം നൽകി.
തട്ടത്തുമല മറവക്കുഴി എം.ആർ.എ മന്ദിരം ഉദ്ഘാടനം
തട്ടത്തുമല, ഏപ്രിൽ 23: തട്ടത്തുമല മറവക്കുഴി റെസിഡെൻസ് അസോസിയേഷൻ (എം.ആർ.എ) സ്വന്തമയി സ്ഥലം വാങ്ങി സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 2009-ഏപ്രിൽ 23-ആം തീയതി രാവിലെ 9-30-ന് എ.ഇബ്രാഹിം കുഞ്ഞ് സാർ നിർവഹിച്ചു.
എം.ആർ.എ പ്രസിഡെന്റ് സി.ബി. അപ്പു അദ്ധ്യക്ഷത വഹിച്ചു. എം. ആർ.എ രക്ഷാധികാരി ഭാർഗ്ഗവൻ സാർ പതാക ഉയർത്തി. എക്സി. കമ്മിറ്റീ അംഗം ഷൈലാ ഫാൻസിയും സംസാരിച്ചു. എം.ആർ,എ സെക്രട്ടറി സലിം, മറ്റ് എക്സി. കമ്മിറ്റീ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. വൈകുന്നേരം സാംസ്കാരിക സമ്മേളനവും അവാർഡു ദാനവും മറ്റും നടന്നു. പായസ സദ്യയും ഉണ്ടായിരുന്നു.
വൈകുന്നേരം സാംസ്കാരിക സമ്മേളനം ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്) ഉദ്ഘാടനം ചെയ്തു. കിളിമാനൂർ മസൂദ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തു മെംബർ ജി.എൽ. അജീഷ്, കിളിമാനൂർ ഗ്രാമ പഞ്ചായത്തു മെംബർമാരായ കെ. ജി. പ്രിൻസ്, ശ്രീലത, മോഹനൻ നായർ(ഫ്രാക്ക് ), എസ്.എ.ഖലാം, എസ്. ലാബറുദീൻ, , ഗിരീശൻ (തട്ടത്തുമല സൌത്ത് റെസി. അസോസിയേഷൻ പ്രതിനിധി), കബീർ (റിപ്പോർട്ട് അവതരണം), ജി. കെ നായർ(സ്വാഗതം), പള്ളം ബാബു(ക്ര്‌തജ്ഞത), ), അബ്ദുൽ അസീസ്, മുതലായവർ സംസാരിച്ചു. രക്ഷാധികാരി ഭാർഗ്ഗവൻ സാറിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ ഏതാനും എം.ആർ.എ കുടുംബാംഗങ്ങൾക്ക് അരിക്കിറ്റുകൾ വിതരണം ചെയ്തു. 2007- മാർച്ച്, 2008 മാർച്ച് എന്നീ വർഷങ്ങളിലെ എസ്‌എസ്.എൽ.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ അംഗ കുടുംബങ്ങളിലുള്ള കുട്ടികൾക്ക് അവാർഡുകൾ നൽകി. കലാമത്സര വിജയികൾക്കു സമ്മാനദാനവും നടന്നു.
കൂടാതെ കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ അത്തപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിവിധ നറുക്കെടുപ്പുകളും അവയ്ക്കുള്ള സമ്മാനങ്ങളും നൽകി.
ഫോട്ടോകൾ എടുത്തതു പ്രതാപൻ (ശ്രീലക്ഷ്മി സ്റ്റുഡിയോ).
കൂടുതലും പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ റെസിഡെൻഷ്യൽ മേഖല തൊട്ടു കിടക്കുന്ന കിളിമാനൂർ പഞ്ചായത്തിലോട്ടു കൂടി വ്യാപിച്ചതാണ്. കൊല്ല, ജില്ലയിലെ നിലമേൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ഇതിനോടു ചേർന്നു കിടക്കുന്നു. എം.ആർ.എയുടെയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിയ്ക്കുന്നത് മറവക്കുഴി മേൽ കൈലാസംകുന്നു താഴെയായിട്ടാണ്.
മരണം
വാസുദേവൻ പിള്ള സാറിന്റെ അമ്മ
തട്ടത്തുമല, ഏപ്രിൽ 22: തട്ടത്തുമല ശ്രീ. ആർ വാസുദേവൻ പിള്ള സാറിന്റെ അമ്മ മരണപ്പെട്ടു. ശവസംസ്കാരം വൈകുന്നേരം വാസുദേവൻ പിള്ള സാറിന്റെ വീട്ടു വളപ്പിൽ നടന്നു. വിവിധ രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക നേതാക്കൾ ഉൾപ്പെടെ മരണവീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.
തട്ടത്തുമല, ഏപ്രിൽ 20: തട്ടത്തുമല മറവക്കുഴി റെസിഡെൻസ് അസോസിയേഷൻ (എം.ആർ.എ) സ്വന്തമയി സ്ഥലം വാങ്ങി സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 2009-ഏപ്രിൽ 23-ആം തീയതി രാവിലെ 9-30-ന് എ.ഇബ്രാഹിം കുഞ്ഞ് സാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും. വൈകുന്നേരം സാംസ്കാരിക സമ്മേളനവും അവാർഡു ദാനവും മറ്റും നടക്കും.
തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ എം.ആർ.എ കുടുംബാംഗങ്ങൾക്ക് അരിക്കിറ്റുകൾ വിതരണം ചെയ്യും. 2007- മാർച്ച്, 2008 മാർച്ച് എന്നീ വർഷങ്ങളിലെ എസ്‌എസ്.എൽ.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ അംഗ കുടുംബങ്ങളിലുള്ള കുട്ടികൾക്ക് അവാർഡുകൾ നൽകുന്നതാണ്.
കലാമത്സര വിജയികൾക്കു സമ്മാനദാനവും നടക്കും.
കൂടാതെ കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ അത്തപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിയ്ക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിവിധ നറുക്കെടുപ്പുകളും അവയ്ക്കുള്ള സമ്മാനങ്ങളും നൽകുന്നതായിരിയ്ക്കും.
കൂടുതലും പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ റെസിഡെൻഷ്യൽ മേഖല തൊട്ടു കിടക്കുന്ന കിളിമാനൂർ പഞ്ചായത്തിലോട്ടു കൂടി വ്യാപിച്ചതാണ്. കൊല്ല, ജില്ലയിലെ നിലമേൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ഇതിനോടു ചേർന്നു കിടക്കുന്നു. എം.ആർ.എയുടെയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിയ്ക്കുന്നത് മറവക്കുഴി മേൽ കൈലാസംകുന്നു താഴെയായിട്ടാണ്.
മത പ്രഭാഷണം
വട്ടപ്പാറ, ഏപ്രിൽ 20: തട്ടത്തുമല വട്ടപ്പാറ മുസ്ലിം ജമാ-അത്തു പള്ളിയുടെ ആഭിമുഖ്യത്തിൽ വട്ടപ്പാറ ജംഗ്‌ഷനിൽ ഏപ്രിൽ 19,20,21 തീയതികളിൽ ചിറയിൻകീഴ് നൌഷാദ് ബാഖവിയുടെ മതപ്രഭാഷണം നടക്കുന്നു.
വിവാഹിതരായി
തട്ടത്തുമല, ഏപ്രിൽ 19: തട്ടത്തുമല വല്ലൂർ കിഴക്കുംകര പുത്തൻ വീട്ടിൽ പരേതനായ ശ്രീ. വേലുപ്പിള്ളയുടെയും ജെ. ദേവകിഅമ്മയുടെടെയും മകൻ വിനിലും, ആയൂർ തോട്ടത്തറ സുരേഷ് വിലാസത്തിൽ പരേതനായ ശ്രീ. സദാശിവന്റേയും ശ്രീമതി. എൻ. ചെല്ലമ്മയുടെയും മകൾ ബിനിയും 2009 ഏപ്രിൽ 19 ഞായറാഴ്ച്ച വധൂഗ്‌ര്ഹത്തിൽ വച്ച് വിവാഹിതരായി.
2009 ഏപ്രിൽ 16- ലോക്സഭാ ഇലക്ഷൻ
തട്ടത്തുമല, ഏപ്രിൽ 16 വ്യാഴം :ലോക്സഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം. കേരളം അടക്കം ഏതാനും സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നു.
പിണറായി വിജയൻ പ്രസംഗിച്ചു
കിളിമാനൂർ, ഏപ്രിൽ 10:പർളമെന്റ് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വൈകിട്ടു മൂന്നു മണിയ്ക്ക് കിളിമാനൂരിൽ നടന്ന എൽ.ഡി.എഫ് പൊതുയൊഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.ഐ (എം)സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സംസാരിച്ചു. എൻ.രാജൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.അശ്വമേധം ഫെയിം ജി.എസ്.പ്രദീപും പ്രസംഗിച്ചു.
രാജേഷിന്റെ മ്ര്‌തുദേഹം സംസ്കരിച്ചു
തട്ടത്തുമല, ഏപ്രിൽ 7: ദുബായിയിൽ വച്ചു മരണം വരിച്ച തട്ടത്തുമല കുന്നിൽ വീട്ടിൽ രജേഷിന്റെ മ്ര്‌തുദേഹം ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനതാവളത്തിൽ വച്ച് ഏറ്റുവാങ്ങി തട്ടത്തുമലയിൽ പരേതന്റെ വീട്ടിലേയ്ക്കു കൊണ്ടുവന്നു. രാവിലെ എട്ടു മണിവരെ പൊതു ദർശനത്തിനു വച്ച ശേഷം സംസ്കരിച്ചു. ഭാര്യയും ഒരു കൈക്കുഞും ഉണ്ട്. തട്ടത്തുമല ന്യൂസ്റ്റാർ പാരലൽ കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു.
തട്ടത്തുമലയിൽ സ്വീകരണം നൽകി
തട്ടത്തുമല,ഏപ്രിൽ 6: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.എ.സമ്പത്തിനു തട്ടത്തുമല ലക്ഷം വീടു കോളനി ജംഗ്ഷനിൽ സ്വീകരണം നൽകി. പതിനൊന്നു മണിയ്ക്കാണു സ്വീകരണം വച്ചിരുന്നതെങ്കിലും എത്തിയപ്പോൾ ഏതാണ്ടു മൂന്നു മണിയായി. തട്ടത്തുമല ജംഗ്ഷനിലാണു സ്വീകരണം തീരുമാനിച്ചിരുന്നതെങ്കിലും ലക്ഷം വീടു ജംഗ്ഷനിലേയ്ക്കു മാറ്റി വയ്ക്കുകയാണുണ്ടായത്. നല്ല സ്വീകരണാം ആയിരുന്നു.
ജി.ബാലചന്ദ്രനു തട്ടത്തുമലയിൽ സ്വീകരണം
തട്ടത്തുമല,ഏപ്രിൽ 6: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊ.ജി. ബാലചന്ദ്രനു തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി. വൈകുന്നേരം 5-30-നാണു സ്വീകരണം വച്ചിരുന്നതെങ്കിലും എത്തിയത് രാത്രി ഏതാണ്ട് ഒൻപതു മണി സമയത്താണ്. നല്ല സ്വീകരണാം ആയിരുന്നു
തോട്ടയ്ക്കായ്ട് ശശിയ്ക്ക് തട്ടത്തുമലയിൽ സ്വീകരണം നൽകി
തട്ടത്തുമല,ഏപ്രിൽ 4: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി തോട്ടയ്ക്കാടു ശശിയ്ക്കു് തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി.
ഏതാണ്ട് ഉച്ച സമയത്തായിരുന്നു സ്വീകരണം.
സ്ഥാനാർത്ഥികൾക്കു സ്വീകരണം നൽകി
തട്ടത്തുമല,ഏപ്രിൽ 6: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.എ.സമ്പത്തിനു തട്ടത്തുമല ലക്ഷം വീടു കോളനി ജംഗ്ഷനിൽ സ്വീകരണം നൽകി. പതിനൊന്നു മണിയ്ക്കാണു സ്വീകരണം വച്ചിരുന്നതെങ്കിലും എത്തിയപ്പോൾ ഏതാണ്ടു മൂന്നു മണിയായി. തട്ടത്തുമല ജംഗ്ഷനിലാണു സ്വീകരണം തീരുമാനിച്ചിരുന്നതെങ്കിലും ലക്ഷം വീടു ജംഗ്ഷനിലേയ്ക്കു മാറ്റി വയ്ക്കുകയാണുണ്ടായത്. നല്ല സ്വീകരണാം ആയിരുന്നു.
ജി.ബാലചന്ദ്രനു തട്ടത്തുമലയിൽ സ്വീകരണം
തട്ടത്തുമല,ഏപ്രിൽ 6: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊ.ജി. ബാലചന്ദ്രനു തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി. വൈകുന്നേരം 5-30-നാണു സ്വീകരണം വച്ചിരുന്നതെങ്കിലും എത്തിയത് രാത്രി ഏതാണ്ട് ഒൻപതു മണി സമയത്താണ്. നല്ല സ്വീകരണാം ആയിരുന്നു
തോട്ടയ്ക്കായ്ട് ശശിയ്ക്ക് തട്ടത്തുമലയിൽ സ്വീകരണം നൽകി
തട്ടത്തുമല,ഏപ്രിൽ 4: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി തോട്ടയ്ക്കാടു ശശിയ്ക്കു് തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി.
ഏതാണ്ട് ഉച്ച സമയത്തായിരുന്നു സ്വീകരണം.
Wednesday, April 1, 2009
സമ്പത്തിന്റെ തെര ഞ്ഞെടുപ്പു പ്രചരണത്തിന് ഇന്റെർനെറ്റ് ബ്ലോഗും
കിളിമാനൂർ, 2009 ഏപ്രിൽ 1: ആറ്റിങ്ങൽ പാർൾമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.എ.സമ്പത്തിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി പുതിയ രണ്ടു ബ്ലോഗുകൾ ആരംഭിച്ചിരിയ്ക്കുന്നു.
വോട്ട് ഫോർ സമ്പത്ത്, വോട്ട് ഫോർ ലെഫ്റ്റ് ഫ്രണ്ട് എന്നീ തലക്കെട്ടുകളിൽ രണ്ടു ബ്ലോഗുകൾ നിർമ്മിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി പഴയകുന്നുമ്മേൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മിറ്റിയ്ക്കു സമർപ്പിച്ചിരിയ്ക്കുന്ന ഈ ബ്ലോഗുകൾ നിർമ്മിച്ചതും നടത്തുന്നതും സി.പി.എം പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം ഇ.എ.സജിം ആണ്.
ഈ ബ്ലോഗ് സൈറ്റുകളിൽ എത്താൻ ലോഗിൻ ചെയ്യേണ്ടത് http://voteforsampath.blogspot.com, http://voteforleftfront.blogspot.com, http://www.cpimzindabad.blogspot.com എന്നീ യു.ആർ.എൽകളിലൂടെയാണ്.
സമ്പത്തിന്റെ ലോക്സഭാപ്രസംഗം ഈ ബ്ലോഗുകളിൽ നിന്നും ലഭിയ്ക്കും. എൽ.ഡി.എഫ് തെരഞ്ഞെടുപ്പു വെബ്സൈറ്റ്, സി.പി.എം വെബ്സിറ്റ് , നവകേരളമാർച്ച് വെബ്സൈറ്റ് ,സമ്പത്തിന്റെ വെബ്സൈറ്റ് തുടങ്ങിയവയിലേയ്ക്ക് ഈ ബ്ലോഗുകളിൽനിന്നും ലിങ്കു നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു കഴിഞ്ഞാലും സമ്പത്ത് ജയിച്ചാൽ അദ്ദേഹം എം.പി.എന്ന നിലയിൽ കിളിമാനൂർ മേഖലയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിൽ എത്തിയ്ക്കാൻ ഈ ബ്ലോഗുകൾ തുടർന്നും നടത്താൻ താല്പര്യപ്പെടുന്നതായി ബ്ലോഗ്ഗർ ഇ.എ.സജിം പറഞ്ഞു.
ഇന്റെർനെറ്റിലെ ഗൂഗിളിന്റെ ചുവരുകളിലാണ് ഈ ബ്ലോഗിംഗ്
രാജാ രവിവര്‍മ്മ
രാജാ രവിവര്‍മ്മ
ജനനം: 1848 ഏപ്രില്‍ 29 ,കിളിമാനൂര്‍
മരണം: 1906 ഒക്ടോബര്‍ 2, കിളിമാനൂര്‍
രാജാ രവിവര്‍മ്മ(ചിത്രമെഴുത്തു കോയി തമ്പുരാന്‍ (ഏപ്രില്‍ 29, 1848 - ഒക്ടോബര്‍ 2, 1906): രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.
കുട്ടിക്കാലം
എഴുമാവില്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രില്‍ 29ന് കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ചു. പൂരൂരുട്ടാതി നാളില്‍ ജനിച്ച കുട്ടിക്ക് പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താല്‍പര്യം. കുട്ടിക്ക് രണ്ടു മൂന്ന് വയസ്സായപ്പോള്‍ തന്നെ കിളിമാനൂര്‍ കൊട്ടാരത്തിന്റെ ചുവരുകള്‍ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു തുടങ്ങി. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവര്‍മ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടന്‍ തന്നെ ചിത്രകല പഠിപ്പിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. ഒരിക്കല്‍ ഗുരുവും മാതുലനുമായിരുന്ന രാജരാജവര്‍മ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം ഗുരു മനസ്സില്‍ കണ്ടതുപോലെ തന്നെ രവിവര്‍മ്മ പൂര്‍ത്തിയാക്കി വച്ചു. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സില്‍ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തില്‍ പകര്‍ത്തുകയും ചെയ്യുക കൊച്ചുരവിവര്‍മ്മയ്ക്ക് സന്തോഷം പകരുന്ന കാര്യമായിരുന്നു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാന്‍ തുടങ്ങി
യൗവനം.
സ്വാതിതിരുനാളിനെ തുടര്‍ന്ന് തിരുവിതാംകൂറിന്റെ ഭരണാധികാരിയായ ആയില്യംതിരുനാളിന്റെ അടുത്ത് മാതുലന്‍ രാജരാജവര്‍മ്മയുമൊത്ത് രവിവര്‍മ്മ എത്തി. കേവലം പതിനാല് വയസ്സുമാത്രമുണ്ടായിരുന്ന രവിവര്‍മ്മയുടെ ചിത്രങ്ങള്‍ കണ്ട് സന്തുഷ്ടനായ ആയില്യം തിരുനാള്‍ മഹാരാജാവ് തിരുവനന്തപുരത്ത് താമസിക്കാനും, ചിത്രമെഴുത്ത് കൂടുതല്‍ പരിശീലിക്കാനും, എണ്ണച്ചായ ചിത്രരചന പുതിയതായി പഠിക്കാനും രവിവര്‍മ്മയോടു കല്‍പ്പിച്ചു. നിര്‍ദ്ദേശം ശിരസാവഹിച്ച രവിവര്‍മ്മ തിരുവനന്തപുരത്ത് മൂടത്തുമഠത്തില്‍ താമസമുറപ്പിച്ചു. സ്വാതിതിരുന്നാളിന്റെ കാലത്ത് തഞ്ചാവൂരില്‍ നിന്നെത്തിയ ചിത്രകാരന്മാര്‍ വരച്ചചിത്രങ്ങള്‍ തന്റെ ആദ്യപാഠങ്ങളാക്കി. ആയില്യംതിരുനാളിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്തിയ അപൂര്‍വ്വ ചിത്രരചനാ പാഠപുസ്തകങ്ങളും രവിവര്‍മ്മക്ക് സഹായകമായി. കൂടാതെ തിരുവനന്തപുരം വലിയകൊട്ടാരത്തില്‍ രവിവര്‍മ്മക്കായി ചിത്രശാലയും ഒരുങ്ങി.
അക്കാലത്ത് തിരുവിതാംകൂറില്‍ എണ്ണച്ചായ ചിത്രങ്ങള്‍ വരക്കുന്ന ഏക ചിത്രകാരന്‍ മധുര സ്വദേശിയായ രാമസ്വാമി നായ്ക്കര്‍ ആയിരുന്നു. അദ്ദേഹത്തിനടുത്ത് ശിഷ്യനാകാന്‍ താത്പര്യം പ്രകടിപ്പിച്ച രവിവര്‍മ്മക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ നായ്ക്കര്‍ക്ക് സമ്മതമല്ലായിരുന്നു. രവിവര്‍മ്മയില്‍ നായ്ക്കര്‍ ഒരു എതിരാളിയെ ദര്‍ശിച്ചതായിരുന്നു കാരണം. ഇതു രവിവര്‍മ്മയില്‍ മത്സരബുദ്ധിയും എണ്ണച്ചായ ചിത്രങ്ങള്‍ എങ്ങനെയും പഠിക്കണമെന്ന വാശിയും ഉണര്‍ത്തി. അദ്ദേഹം കൊട്ടാരത്തിലെ വിദേശ എണ്ണച്ചായ ചിത്രങ്ങള്‍ നോക്കി സ്വയം പഠിക്കാന്‍ ആരംഭിച്ചു. സ്വയം ചായക്കൂട്ടുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം ശീലിച്ചു. മറ്റൊരു ചിത്രകാരനായിരുന്ന അറുമുഖം പിള്ളയും രവിവര്‍മ്മക്ക് പ്രോത്സാഹനമേകി. 1866-ല്‍ മാവേലിക്കര രാജകുടുംബത്തില്‍നിന്നും റാണി ലക്ഷ്മിബായ് തമ്പുരാട്ടിയുടെ സഹോദരി പൂരൂരുട്ടാതി തിരുനാള്‍ തമ്പുരാട്ടിയെ വിവാഹം ചെയ്തു. 1868-ല്‍ ആയില്യം തിരുന്നാളിനെ മുഖം കാണിക്കാനെത്തിയ തിയോഡര്‍ ജാന്‍സന്‍ എന്ന എണ്ണച്ചായ ചിത്രകാരനും തന്റെ ചിത്രങ്ങളുടെ സാങ്കേതികവശം രവിവര്‍മ്മക്കു പറഞ്ഞുകൊടുക്കാന്‍ വിമുഖത കാണിച്ചു. എന്നാല്‍ ഏതാനം സമയം ചിത്രങ്ങളില്‍ ശ്രദ്ധിച്ചിരുന്ന രവിവര്‍മ്മക്ക് അത് വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിഞ്ഞു.
പ്രശസ്തിയിലേക്ക്
രവിവര്‍മ്മ എണ്ണച്ചായത്തില്‍ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ് ഗവണ്‍മന്റ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ രവിവര്‍മ്മ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. നിരന്തര പ്രയത്നങ്ങളിലൂടെ രവിവര്‍മ്മ ഉയരങ്ങള്‍ കീഴടക്കികൊണ്ടിരുന്നു. 'മൂടത്തു മഠത്തില്‍ ചെന്നാല്‍ ദേവകന്യകമാരെ കാണാം' എന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങി. കടുത്ത ദേവീ ഭക്തനായിരുന്ന അദ്ദേഹത്തിനെ തീണ്ടലും തൊടീലും ഒന്നും ബാധിച്ചിരുന്നില്ല. സദാചാരനിഷ്ടയിലും ബദ്ധശ്രദ്ധനായിരുന്നു. 1871-ല്‍ മഹാരാജാവില്‍ നിന്ന് അദ്ദേഹത്തിന് വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു. 1873-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ പല യൂറോപ്പ്യന്‍ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവര്‍മ്മയുടെ 'മുല്ലപ്പൂ ചൂടിയ നായര്‍ വനിതക്ക്' ഒന്നാം സമ്മാനമായ സുവര്‍ണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടല്‍ കടന്നും പരക്കാന്‍ തുടങ്ങി. അതേകൊല്ലം തന്നെ വിയന്നയില്‍ നടന്ന ലോകകലാ പ്രദര്‍ശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങള്‍ രവിവര്‍മ്മയുടെ പ്രതിഭയെ പ്രകീര്‍ത്തിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
1874-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ 'തമിഴ്സ്ത്രീയുടെ ഗാനാലാപനം' എന്ന ചിത്രം ഒന്നാം സമ്മാനത്തിനര്‍ഹമായി, അതോടു കൂടി രവിവര്‍മ്മയുടെ പ്രശസ്തി വീണ്ടു ഉയരങ്ങളിലേക്കെത്തി. 1876-ല്‍ മദ്രാസില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലേക്ക് രവിവര്‍മ്മ തന്റെ 'ശകുന്തളയുടെ പ്രേമലേഖനം' എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്‌ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സര്‍ മോണിയര്‍ വില്യംസ് തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമക്ക് മുഖചിത്രമായി ചേര്‍ക്കാന്‍ അനുവാദം തേടി. അങ്ങനെ 28 വയസ്സ് തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവര്‍മ്മ മാറിയിരുന്നു. ഏകാന്തമായ കലാസഞ്ചാരമൊന്നും ആ മഹാനായ കലാകാരന് പഥ്യമല്ലായിരുന്നു. ചിത്രമെഴുതുമ്പോള്‍ ആശ്രിതരും വിശിഷ്ടവ്യക്തികളും സാധാരണക്കാരും എല്ലാമായി അനേകം പേര്‍ കാഴ്ചക്കാരായി ഉണ്ടാകും. അക്കൂടെ തന്നെ സംസാരിക്കാനും പുരാണപാരായണം ചെയ്യുവാനും എല്ലാം അദ്ദേഹത്തിനു സാധിച്ചിരുന്നു.
ഭാരതപര്യടനം
1879 മുതല്‍ ഗ്രന്ഥകാരനും ചിത്രകാരനുമൊക്കെ ആയിരുന്ന അനുജന്‍ സി.രാജരാജവര്‍മ്മ ആയിരുന്നു രവിവര്‍മ്മയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. കലക്കു വേണ്ടി ജീവിതം പഠിക്കാന്‍ അവര്‍ ഇന്ത്യ മുഴുവന്‍ അലഞ്ഞു നടന്നു. ഒട്ടനവധി ഭാഷകള്‍ പഠിക്കുകയും ചെയ്തു. 1880-ല്‍ പൂനെയില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലും രവിവര്‍മ്മക്ക് ഒന്നാംസ്ഥാനം ലഭിച്ചു. ബറോഡ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ചിത്രകാരന്‍ എന്ന നിലയില്‍ പ്രത്യേക അതിഥിയായി, ആര്‍ക്കും തന്നെ ലഭിച്ചിട്ടില്ലായിരുന്ന സ്ഥാനമായിരുന്നു അത് പുതുക്കോട്ട, മൈസൂര്‍, ഭവനഗര്‍, ജയ്‌പൂര്‍, ആള്‍വാര്‍, ഗ്വാളിയോര്‍, ഇന്‍ഡോര്‍ മുതലായ നാട്ടുരാജ്യങ്ങളുടെയും ആതിഥ്യം സ്വീകരിച്ച് അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. ആക്കാലത്ത് രവിവര്‍മ്മക്കു വരുന്ന കത്തുകള്‍ കൈകാര്യം ചെയ്യുന്നതിനായ് കിളിമാനൂരില്‍ ഒരു തപാല്‍ കാര്യാലയം തുറക്കേണ്ടി വന്നു. 1890-ല്‍ രവിവര്‍മ്മയുടെ 14 ചിത്രങ്ങള്‍ തിരുവന്തപുരത്ത് പ്രദര്‍ശനത്തിനു വച്ചു. ചിത്രങ്ങള്‍ കാണാന്‍ പോവുക കേരളത്തിനു തന്നെ ഒരു പുതിയ കാര്യമായിരുന്നു.
ആയില്യം തിരുന്നാള്‍ മഹാരാജാവിനെ തുടര്‍ന്ന് ഭരണം ഏറ്റെടുത്ത ശ്രീമൂലം തിരുന്നാളിന്റെ പ്രോത്സാഹനക്കുറവിനെ തുടര്‍ന്ന് രവിവര്‍മ്മ മുംബയിലേക്ക് മാറി. ബറോഡ രാജാവ് തന്റെ സ്വന്തം ചെലവില്‍ രവിവര്‍മ്മയുടെ പ്രദര്‍ശനം അവിടെ നടത്തി. ആയിരങ്ങളാണ് അത് കാണാനെത്തിയത്, അന്ന് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ കോപ്പികളുടെ എണ്ണം ലക്ഷത്തോടടുത്തു വരും. അക്കാലത്ത് രവിവര്‍മ്മ, വ്യവസായി ആയിരുന്ന ഗോവര്‍ദ്ധനദാസ് മക്കന്‍ജിയുമായി ചേര്‍ന്ന് മുംബൈയില്‍ ചിത്രമുദ്രണ അച്ചുകൂടം(lithographic press) സ്ഥാപിച്ചു. 1893-ല്‍ ഷിക്കാഗോവില്‍ നടന്ന ലോകമേളയില്‍ മലബാര്‍ മനോഹരി, അച്ഛന്‍ അതാ വരുന്നു,വധു തുടങ്ങി പത്ത് ചിത്രങ്ങള്‍ അയച്ചിരുന്നു, അവിടെയും രവിവര്‍മ്മക്കായിരുന്നു ഒന്നാം സ്ഥാനം, ഷിക്കഗോവില്‍ ഭാരതം നേടിയ രണ്ടു വിജയങ്ങളില്‍ ഒന്നായിരുന്നു അത്, അതേ മേളയില്‍ പ്രഭാഷണത്തില്‍ അസാമാന്യ വിജയം നേടിയ സ്വാമി വിവേകാനന്ദന്‍ ആയിരുന്നു മറ്റേയാള്‍. 1897-ല്‍ മുംബൈയില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചതോടെ തിരുവനന്തപുരത്തെത്തിയ രവിവര്‍മ്മ പങ്കുകാരന് നഷ്ടമുണ്ടാകാതിരുക്കാന്‍ മുദ്രണാലയം വിറ്റു. 1904-ല്‍ ബ്രിട്ടീഷ് ഭരണകൂടം 'കേസരി ഹിന്റ്' എന്ന മറ്റാര്‍ക്കും നല്‍കാത്ത ബഹുമതി രവിവര്‍മ്മക്ക് നല്‍കി.
അവസാന കാലം
1904 നവംബറില്‍ അനുജന്‍ രാജരാജവര്‍മ്മ മരിച്ചു, ഇത് രവിവര്‍മ്മയെ അപ്രതീക്ഷിതമായി തളര്‍ത്തി. എങ്കിലും അദ്ദേഹം നേരത്തേ ഏറ്റിരുന്ന ചിത്രങ്ങളുടെ രചനയില്‍ മുഴുകി. 1906 ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവര്‍മ്മയുടെ നില മോശത്തിലായി, 1906 സപ്തംബറില്‍ രവിവര്‍മ്മ രോഗശ്ശയ്യയില്‍ എന്ന് ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. ലോകമെമ്പാടു നിന്നും, ആരാധകരും മിത്രങ്ങളും അദ്ദേഹത്തെ കാണാനായി എത്തിക്കൊണ്ടിരുന്നു. ഒക്റ്റോബര്‍ രണ്ടിന് അദ്ദേഹം ശാന്തനായി മരണത്തെ പുല്‍കി. അഴകും തന്മയത്വവും സമന്വയിപ്പിച്ച് അദ്ദേഹം വരച്ച ചിത്രങ്ങള്‍ ഭാരതസങ്കല്‍പ്പങ്ങള്‍ക്ക് ചിത്രസാക്ഷാത്കാരം നല്‍കി, ഭാരത പുരാണങ്ങള്‍ക്കും കാവ്യങ്ങള്‍ക്കും കാഴ്ചാനുഭൂതി നല്‍കി, രവിവര്‍മ്മ എന്ന ചിത്രകാരന്റെ പ്രസക്തിയും ഇതായിരുന്നു.
സ്വാധീനങ്ങള്‍
മഹാരാഷ്ട്രയിലെ വനിതകളുടെ വേഷമായിരുന്ന സാരിയെ ഇന്ത്യന്‍ വേഷം എന്ന നിലയിലേക്ക് വളര്‍ന്നത് രവിവര്‍മ്മയുടെ ചിത്രങ്ങളിലെ സ്ത്രീകള്‍ സാരിയുടുത്തിരുന്നവരായതു കൊണ്ടാണ് എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും ഉറച്ചു വിശ്വസിക്കുന്നു.
കലകളില്‍
ആധുനിക ഇന്ത്യന്‍ ചിത്രകലാശൈലി രാജാ രവിവര്‍മ്മയുടെ ചിത്രീകരണ ശൈലി പിന്തുടരുന്നു. 1950 കളില്‍ കഥകളിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പരശുരാമനുള്ള വേഷം പുതുക്കി നിശ്ചയിച്ചത് രവിവര്‍മ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കിയാണ്. 1960-കളില്‍ മോഹിനിയാട്ടത്തിന്റെ പുനരുദ്ധാരണ കാലത്തും രവിവര്‍മ്മയുടെ ചിത്രങ്ങളിലെ മലയാളിപെണ്‍കുട്ടികളുടെ വസ്ത്രധാരണ ശൈലിയെ മോഹിനിയാട്ടത്തിലേക്ക് വ്യത്യസ്ത അളവില്‍ പകര്‍ത്തിയിട്ടുണ്ട്. ഗുരു സത്യഭാമയെ പോലുള്ളവര്‍ ഭരതനാട്യത്തിലും ഇത്തരമൊരു മാറ്റം തുടങ്ങി വച്ചു.
പ്രധാനചിത്രങ്ങള്‍
* അച്ഛന്‍ അതാ വരുന്നു
* ദക്ഷിണേന്ത്യയിലെ കുറവര്‍
* വിളക്കേന്തിയ വനിത
* നിലാവത്തിരിക്കുന്ന സുന്ദരി
* മുല്ലപ്പൂ ചൂടിയ നായര്‍ വനിത
* ദര്‍ഭമുന കൊണ്ട ശകുന്തള
* ഹംസദമയന്തീ സംവാദം
* അമ്മകോയീതമ്പുരാന്‍
* മലബാര്‍ മനോഹരി
* കിണറ്റിന്‍ കരയില്‍
* പ്രതീക്ഷ
* നിരാശാജനകമായ വാര്‍ത്ത
* വധു
* വിവാഹ വേദിയിലേക്ക്
Friday, March 6, 2009
തട്ടത്തുമലയിലെ പൊതുപ്രവർത്തകർ
(തട്ടത്തുമലയിലെ പ്രമുഖ വ്യക്തികളെ കുറിച്ചുള്ള ചെറു കുറിപ്പുകൾ മാത്രമാണ് ഇവിടെ കൊടുക്കുന്നത്. വിശദമായി പിന്നീട് എപ്പോഴെങ്കിലും എഴുതാമെന്നു വിചാരിയ്ക്കുന്നുണ്ട്.)
എ.ഇബ്രാഹിം കുഞ്ഞ് സാർ

തട്ടത്തുമല പ്രദേശത്തെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകൻ.പൊതു സമ്മതനായ ഒരു സമൂഹ്യ സേവകൻ. നാടിനും നാട്ടുകാർക്കും വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം. വിശിഷ്യാ ഗ്രന്ഥശാലാ പ്രവർത്തകൻ. തട്ടത്തുമല കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ മുഖ്യസ്ഥാപകൻ. ജീവിതത്തിന്റെ നല്ലൊരു പങ്കും ഈ വായന ശാലയ്ക്കു വേണ്ടി സമർപ്പിച്ചു എന്നു പറയുന്നത് അതിശയോക്തിയല്ല.വയോജന വിദ്യാഭ്യാസ രംഗത്തു് ഈ ലൈബ്രറി കേന്ദ്രീകരിച്ചു നടത്തിയ സേവനവും അവിസ്മരണീയമാണ്.
ഈ പ്രദേശത്ത് കമ്മ്യൂണിസ്റ്റു പാർടി കെട്ടിപ്പടുക്കുന്നതിലും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. തട്ടത്തുമല ഗവർണ്മെന്റു സ്കൂൾ സ്ഥാപിയ്ക്കുന്നതിന്റെയും മുൻ നിര പ്രവർത്തകനായിരുന്നു. ഈ പ്രൈമറി സ്കൂൾ യു. പി ആയും, എച്ച് എസ്സ് ആയും ഉയർത്തുന്നതിനും വേണ്ട പരിശ്രമങ്ങൾക്ക് നേത്ര്ത്വം നൽകിയിട്ടുണ്ട്. ഇതേ സ്കൂളിൽതന്നെയാണ് ദീർഘകാലം എൽ.പി.സ്കൂൾ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചതും. അദ്ധ്യാപകനായി ജോലി ലഭിച്ച ആദ്യത്തെ കുറച്ചു നാളുകളും പ്രഥമ അദ്ധ്യാപകനായി പ്രമോഷൻ ലഭിച്ചശേഷമുള്ള കുറച്ചു നാളുകളും ഒഴികെ സുദീർഘമായ കാലത്തോളവും തട്ടത്തുമല ഗവ.സ്കൂളിൽ തന്നെയാണു സേവനം അനുഷ്ഠിച്ചത്.

സജീവ സി.പി.എം പ്രവർത്തകനാണ്. കർഷകത്തൊഴിലാളി യൂണിയൻ കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം ആണ്. വിശ്വാസത്തിൽ അടിയുറച്ച കമ്മ്യൂണിസ്റ്റും പ്രവർത്തികൊണ്ട് തികഞ്ഞ ഗാന്ധിയനും ആണ്. തികച്ചും സമാധാനപ്രിയൻ. കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതമായി സർവരാലും ആദരിയ്ക്കപ്പെടുന്ന ഒരു സവിശേഷ വ്യക്തിത്വം. രാഷ്ട്രീയം ജന സേവനത്തിനുള്ള മാർഗ്ഗമായിത്തന്നെ സാറു കാണുന്നു. ജനങ്ങളെ സേവിയ്ക്കുന്നതിലും, സഹായിക്കുന്നതിലും സാറിനു രാഷ്ട്രീയമോ ജാതിമത പരിഗണനകളോ ഇല്ല. എല്ലാ ജനങ്ങളും ഒരുപോലെ .
നാടക പ്രവർത്തകനും ആയിരുന്നു. സ്റ്റാർ തിയേറ്റേഴ്സിന്റെ മിക്ക നാടകങ്ങളുടേയും സംവിധായകനായിരുന്നു. പ്രദേശത്തെ ഏതു നല്ല കാര്യങ്ങൾക്കും മുൻ നിന്നുള്ള പ്രവർത്തന മാത്ര്ക. ദളിതരുടെ ഉറ്റ തോഴൻ. അതിനാൽ ദളിതരുടെ പ്രത്യേക സ്നേഹാദരങ്ങൾ ലഭിച്ചുപോരുന്നു.നാനാജാതി മതസ്ഥർക്കും സ്വീകാര്യമായ വ്യക്തി വൈശിഷ്ട്യം. കെ.എം ലൈബ്രറിയുടെ എന്നത്തെയും രക്ഷാധികാരി. യാതൊരുവിധ സ്ഥാനമാനങ്ങളുടേയും പുറകേ പോകാൻ ഒരിയ്ക്കലും ശ്രമിച്ചിട്ടില്ല.വേറെയും ധാരാളം നല്ല അദ്ധ്യാപകർ ഈ പ്രദേശത്ത് ഉണ്ടെങ്കിലും ‘സാർ’ എന്ന് മാത്രം പറഞ്ഞാൽ തട്ടത്തുമലക്കാർക്ക് അർഥം ഇബ്രാഹിം കുഞ്ഞു സാർ എന്ന ഈ മാത്ര്കാ അദ്ധ്യാപകനാണ്.
അവസാനം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച പാപ്പാല എൽ.പി സ്കൂളിൽനിന്നും വിരമിയ്ക്കുമ്പോൾ ആ സ്കൂളിലെ അദ്ധ്യാപകരും രക്ഷക്ര്ത്താക്കളും നാട്ടുകാരും ചേർന്ന് നല്ലൊരു പാരിതോഷികവും നൽകിയിരുന്നു. അതേ സമയം സമൂഹ്യ സേവനത്തിനു മുഴുവൻ സമയവും വീണ്ടു കിട്ടുന്നതിൽ സന്തോഷിച്ച് തട്ടത്തുമല ഗ്രന്ഥശാലാ പ്രവർത്തകർ ഗംഭീര സ്വീകരണം ഒരുക്കി വരവേല്പും നൽകി.
കിളിമാനൂർ പാപ്പാല നിന്നും വർഷങ്ങൾക്കുമുമ്പേ മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള തട്ടത്തുമലയിലേയ്ക്കു കുടിയേറിയ ദരിദ്ര കർഷക കുടുംബമായ പുളിമൂട് കുടുംബത്തിലെ അംഗമാണ്. അമ്മാവൻ ഇസ്മയില്പിള്ള വൈദ്യർ പേരെടുത്ത അയ്യൂർവേദ വൈദ്യനും അതുവഴി നാട്ടിലെ സമ്പന്നനുമായിരുന്നു. സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്നു അമ്മാവൻ. അമ്മാവന്റെ വിശ്വസ്തനായിരുന്നു ഈ അനന്തിരവൻ. അമ്മാവന്റെ നിലം പുരയിട്ങ്ങളിൽ ഉഴുതും കാളകളെ പൂട്ടിയും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണു വിദ്യാഭ്യാസം ചെയ്തിരുന്നത്. മണ്ണെണ്ണ തീരുമെന്നു പറഞ്ഞു വീട്ടിൽ ചിമ്മിനി വിളക്ക് നൽകാത്തതിനാൽ വീട്ടിന്റെ മുറ്റത്ത് ചൂട്ടു കത്തിച്ചിട്ടു് അതിന്റെ വെളിച്ചത്തിൽ പഠിച്ചിട്ടുണ്ട്.
ഭാര്യ ആരിഫാബീവി. രണ്ടു മക്കൾ.ഒരാണും ഒരു പെണ്ണും. മകൻ പാരലൽ കോളേജ് നടത്തുന്നു.മകൾ കുടുംബിനി.
തട്ടത്തുമലയിലും അതിനടുത്തുള്ള വട്ടപ്പാറയിലും(ഭാര്യാഗ്ര്‌ഹം) മാറി മാറി താമസിച്ചിരുന്നു. ഇപ്പോൾ തട്ടത്തുമലയിൽ. ഭാര്യയുടെ കുടുംബം വർഷങ്ങൾക്കു മുൻപേ കിളിമാനൂർ കിഴക്കടത്തുനിന്നും തട്ടത്തുമല നിന്നും മൂന്നു കിലോമീറ്റർ ദൂരമുള്ള വട്ടപ്പാറയിൽ കുടിയേറിയതാണ്. ഇബ്രാഹിംകുഞ്ഞു സാറിന്റെ പിതാവ് പരേതനായ അബ്ദുൽ ഖാദർ ചടയമംഗലം പോരേടം വലിയവീട്ടിൽ കുടുംബാംഗം ആയിരുന്നു. മാതാവു പരേതയായ പാപ്പാല പുളിമൂടു വീട്ടിൽ ബീവിക്കുഞ്ഞ്.
നാട്ടിലെ ഏതൊരു പൊതു പരിപാടിയിലും മുഖ്യ ക്ഷണിതാവാണ് സാറ്. ഏതു തർക്ക വിഷയങ്ങളിലും പ്രശ്നങ്ങളിലും സാറിന്റെ അഭിപ്രായങ്ങൾ വിലമതിപ്പുള്ളതാണ്. കുടുംബ പ്രശ്നങ്ങൾ എത്രയെങ്കിലും സാറിന്റെ സമാധാന കോടതിയിൽ തീർപ്പാക്കപ്പെടുന്നു. കുട്ടികളെ എഴുത്തിനിരുത്താനും, ചോറൂട്ടിനും വരെ സാറുതന്നെ വേണം പലർക്കും. അളവറ്റ മനുഷ്യ സ്നേഹത്തിന്റെ നിറകുട മാണ് സാറ്. പൊതുപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഉദാത്ത മാത്ര്ക. സ്നേഹത്തിനു കക്ഷി രാഷ്ട്രീയത്തിന്റെയോ ജാതി മതങ്ങളുടെയോ അതിർത്തിരേഖകൾ ഇല്ലെന്നു തന്റെ കർമ്മപഥങ്ങളിലൂടെ സാറു തെളിയിച്ചു.
പാപ്പാലനിന്നും തട്ടത്തുമലയിലേയ്ക്കു കുടിയേറിയ ചെറുപ്പകാലം മുതൽ തട്ടത്തുമലയ്ക്കും ഇവിടുത്തെ ജനങ്ങൾക്കു വേണ്ടിയും നിസ്തുലമായ സേവനങ്ങൾ അനുഷ്ഠിച്ച സാറിനെ തട്ടത്തുമലയുടെ ശില്പി എന്നു പലരും വിശേഷിപ്പിയ്ക്കാറുണ്ട്.
മസൂദ് സാർ

തട്ടത്തുമല ഗവ.സ്കൂളിൽ ദീർഘകാലം യു.പി. അദ്ധ്യാപകൻ ആയിരുന്നു. ആകാശവാണി ഫെയിം ആണ്. റേഡിയോ നാടകങ്ങളിലൂടെ പ്രസസ്തനാണ്.തട്ടത്തുമലയിൽ യംഗ്‌മെൻസ് തിയേറ്റേഴ്സ്(വൈ.എം.റ്റി) എന്നൊരു കലാസമിതി ഇദ്ദേഹത്തിന്റെ നേത്ര്ത്വത്തിൽ ഉണ്ടായിരുന്നു.ഒരു കാലത്ത് തട്ടത്തുമല കെ.എം ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സും വൈ.എം.റ്റിയും തമ്മിൽ കലാസാംസ്കാരിക രംഗത്ത് ആരോഗ്യപരമായ ഒരു മത്സരം തന്നെ നില നിന്നിരുന്നു.
പാരമ്പര്യ കലാരൂപമായ വില്പാട്ടിന്റെയും പ്രചാരകരായിരുന്നു മസൂദ് സാറും വൈ.എം.റ്റിയും.എന്നാൽ ഇപ്പോൾ ഈ കലാസമിതി പ്രവർത്തിയ്ക്കുന്നില്ല. നല്ല ഒരു നടനും ഗായകനും പ്രാസംഗികനും ആണ് മസൂദ് സാർ.കണക്കും മലയാളവും നന്നായി പഠിപ്പിച്ചിരുന്നു.സാഹിത്യത്തിൽ നല്ല അറിവു പുലർത്തിയിരുന്നു. അദ്ദേഹത്തിനു ഭാര്യയും രണ്ടു മക്കളും.ഒരാണും ഒരു പെണ്ണും.മകൻ ഷാനവാസ്. മകൾ സോഫിയ
അംബുജാക്ഷൻ സാർ
തട്ടത്തുമല ഗവ. സ്കൂളിൽ ദീർഘകാലം എൽ.പി.അദ്ധ്യാപകനായിരുന്നു. ഈ പ്രദേശത്തെ സാമൂഹ്യ -സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. തട്ടത്തുമല കെ.എം.ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിന്റെ ആദ്യകാല പ്രവർത്തകൻ ആയിരുന്നു. തട്ടത്തുമല സ്കൂൾ സ്ഥാപിയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പ്രദേശത്തു കമ്മ്യൂണിസ്റ്റു പാർടി രൂപീകരിയ്ക്കുന്നതിലും നിർണായകമായ പങ്കു വഹിച്ചിട്ടൂണ്ണ്ട്.നാട്ടിൽ എല്ലാ നല്ല കാര്യങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്ന സർവാദരണീയനായ അംബുജാക്ഷൻ സാർ അദ്ധ്യാപന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. തട്ടത്തുമല എൽ.പി. സ്കൂൾ സെക്ഷനിൽ നിസ്തുലമായ സംഭാവനകളാണു സാറു നടത്തിയിട്ടുള്ളത്. ഈ ഭയഭക്തി ബഹുമാനം എന്നൊക്കെ പറയുന്ന വികാരം അംബുജാക്ഷൻ സാറിനെയൊക്കെ കാണുമ്പോൾ ഉണ്ടാകുന്നതാണെന്നു പലരും പരയാറുണ്ട്.സാറിനു ഭാര്യയും മൂന്നു മക്കളും. മക്കൾ ഷോഫി, ഷെർളി, ഷീബ.
ഇബ്രാഹിം കുഞ്ഞ് സാർ, മസൂദ്സാർ, ബാഹുലേയൻ സാർ, അംബുജാക്ഷൻ സാർ,എന്നീ നാലു സ്കൂൾ മാസ്റ്റർമാരെ ഒഴിവാക്കിക്കൊണ്ട് തട്ടത്തുമലയുടെ ഒരു വികസന ചരിത്രം എഴുതാൻ കഴിയില്ല.
ബാഹുലേയൻ സാർ
ബാഹുലേയൻ സാർ താട്ടത്തുല സ്ക്കൂളിലെ അദ്ധ്യാപകൻ ആയിരുന്നില്ല. ഒരു പ്രൈവറ്റു സ്കൂളിലെ ഹിന്ദി അദ്ധ്യാപനായിരുന്നു. എന്നാൽ തട്ടത്തുമല സ്കൂൾ സ്ഥാപനത്തിൽ മുന്നിരയിൽ നിന്നു പ്രവർത്തിച്ച സാറ് തട്ടത്തുമലയിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു. കെ.എം.ലൈബ്രറി, തട്ടത്തുമല പാൽ സൊസൈറ്റി എന്നിവയുടെ സ്ഥാപനത്തിലും മുൻ ഇരയിൽ ഉണ്ടായിരുന്നു. പാൽ സൊസൈറ്റിയുടെ ആദ്യകാല പ്രസിഡന്റായിരുന്നു.പ്രദേശത്ത് കമ്മ്യൂണിസ്റ്റു പാർടി വളർത്തുന്നതിലും ശ്രദ്ധേയമായ സംഭാവനകൾ ഉണ്ട്`. അവസാന നാളുകളിൽ എസ്.എൻ.ഡി.പി ശാഖയുടെ മുഖ്യ പ്രവർത്തകനായിരുന്നു. നല്ലൊരു വാഗ്മിയുമായിരുന്നു. തട്ടത്തുമല പ്രദേശത്തു നടക്കുന്ന ഏതു പൊതു പരിപാടിയിലും ബാഹുലേയൻ മാസ്റ്ററുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ബാഹുലേയൻ സാറു മരണപ്പെട്ടുപോയി.
ഗണേശൻ സാർ
തിരുവനന്തപുരം സ്വദേശിയായ ഗണേശൻ സാർ വിവാഹ ബന്ധത്തിലൂടെ തട്ടത്തുമലയിൽ സ്ഥിരതാമസം ആക്കിയ വ്യക്തിയാണ്. എൻ.ജി. ഓ ആയിരുന്നെങ്കിലും ബഹുമാന പുരസരം സാർ എന്നു തന്നെ അദ്ദേഹവും അറിയപ്പെടുന്നു. എൻ.ജി. ഓ യ്യൂണിയനും, പ്രദേശത്തെ സി.പി.എമ്മും ശക്തിപ്പെടുത്തുവാൻ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ദീർഘ കാലം തട്ടത്തുമല ഗവ.ഹൈസ്കൂളിലെ പി.റ്റി.എ പ്രെസിഡെന്റായിരുന്നു.സർവീസിൽനിന്നു വിരമിച്ച ശേഷവും സജീവ പൊതു പ്രവർത്തനം.സർവീസിൽ ഇരിയ്ക്കുമ്പോൾതന്നെ ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സർവീസിനകത്തും പുറത്തും. യൂണിയനിലുള്ളിൽ നിസ്തുമായ സംഭവനകൾ അദ്ദേഹം നൽകി.സാജീവ സി.പി.എം പ്രവർത്തകൻ. കർഷക തൊഴിലാളി യൂണിയൻ കിളിമാനൂർ ഏരിയാ പ്രസിഡെന്റാണ്. മികച്ച വാഗ്മിയാണ്. സാംസ്കാരിക വേദികളിലും സജീവ സാന്നിദ്ധ്യം.സാറിനു ഭാര്യയും മൂന്നു മക്കളും. മക്കൾ കെ.ജി.ബിജു, കെ.ജി.ബിനോദ്, കെ.ജി. ദിവ്യ.
വാസുദേവൻ പിള്ള സാർ
തട്ടത്തുമലയിലെ അറിയപ്പെടുന്ന മറ്റൊരു പൊതു പ്രവർത്തകനാണ് ആർ.വാസുദേവൻ പിള്ള സാർ.ദീർഘകാലം തട്ടത്തുമല ഗവ.ഹൈസ്കൂലിലെ ഡ്രോയിംഗ് അദ്ധ്യാപകൻ ആയിരുന്നു. സ്കൂൾ, കെ.എം. ലൈബ്രറി&സ്റ്റാർ തിയ്യെറ്റേഴ്സ് എന്നിവയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി.സ്ഥലത്തെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യം ആണ്. സി.പി. ഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗം ആണ്. സാറിനു ഭാര്യയും രണ്ടു മക്കളും. ഭാര്യ വിജയലക്ഷ്മി അമ്മ മരിച്ചു പൊയി. അവർ പഴകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തു മെംബറായിരുന്നിട്ടുണ്ട്. മക്കൾ ഗിരീഷും, സന്ധ്യയും.
(ഇനിയും പലരെ കുറിച്ചും എഴുതാനുണ്ട്. അതെല്ലാം പിന്നീട് എഴുതാമെന്നു വിചാരിയ്ക്കുന്നുണ്ട്.)
Thursday, March 5, 2009
2009 മാര്‍ച്ച് വാര്‍ത്തകള്‍, ഡയറി
സമ്പത്തിന്റെ തെരഞ്ഞെറ്റുപ്പു പ്രചരണത്തിന് ഇന്റെർനെറ്റ് ബ്ലോഗും
കിളിമാനൊർ, 2009 ഏപ്രിൽ 1: ആറ്റിങ്ങൽ പാർൾമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.എ.സമ്പത്തിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി പുതിയ രണ്ടു ബ്ലോഗുകൾ ആരംഭിച്ചിരിയ്ക്കുന്നു.
വോട്ട് ഫോർ സമ്പത്ത്, വോട്ട് ഫോർ ലെഫ്റ്റ് ഫ്രണ്ട് എന്നീ തലക്കെട്ടുകളിൽ രണ്ടു ബ്ലോഗുകൾ നിർമ്മിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി പഴയകുന്നുമ്മേൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മിറ്റിയ്ക്കു സമർപ്പിച്ചിരിയ്ക്കുന്ന ഈ ബ്ലോഗുകൾ നിർമ്മിച്ചതും നടത്തുന്നതും സി.പി.എം പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം ഇ.എ.സജിം ആണ്.
ഈ ബ്ലോഗ് സൈറ്റുകളിൽ എത്താൻ ലോഗിൻ ചെയ്യേണ്ടത് http://voteforsampath.blogspot.com, http://voteforleftfront.blogspot.com, http://www.cpimzindabad.blogspot.com എന്നീ യു.ആർ.എൽകളിലൂടെയാണ്.
സമ്പത്തിന്റെ ലോക്സഭാപ്രസംഗം ഈ ബ്ലോഗുകളിൽ നിന്നും ലഭിയ്ക്കും. എൽ.ഡി.എഫ് തെരഞ്ഞെടുപ്പു വെബ്സൈറ്റ്, സി.പി.എം വെബ്സിറ്റ് , നവകേരളമാർച്ച് വെബ്സൈറ്റ് ,സമ്പത്തിന്റെ വെബ്സൈറ്റ് തുടങ്ങിയവയിലേയ്ക്ക് ഈ ബ്ലോഗുകളിൽനിന്നും ലിങ്കു നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു കഴിഞ്ഞാലും സമ്പത്ത് ജയിച്ചാൽ അദ്ദേഹം എം.പി.എന്ന നിലയിൽ കിളിമാനൂർ മേഖലയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിൽ എത്തിയ്ക്കാൻ ഈ ബ്ലോഗുകൾ തുടർന്നും നടത്താൻ താല്പര്യപ്പെടുന്നതായി ബ്ലോഗ്ഗർ ഇ.എ.സജിം പറഞ്ഞു.
ഇന്റെർനെറ്റിലെ ഗൂഗിളിന്റെ ചുവരുകളിലാണ് ഈ ബ്ലോഗിംഗ്
തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
കിളിമാനൂർ, 2009 മാർച്ച് 31: ആറ്റിങ്ങൽ പാർളമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി കിളിമാനൂർ ജംഗ്ഷനിൽ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സി.പി.ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ ഉറ്ദ്ഘാടനം ചെയ്തു.
ഉത്സവം
തട്ടത്തുമല, മാര്‍ച്ച് 29: തട്ടത്തുമല ചായക്കാറുപച്ച ശിവപാർവ്വതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവാഘോഷം മാർച്ച് 27,28,29 തീയതികളിൽ നടന്നു. ക്ഷേത്ര ചടങ്ങുകൾക്കായിരുന്നു ഇത്തവണ പ്രാധാന്യം. കലാപരിപാടികൾ ഉണ്ടായിരുന്നില്ല. എന്നാൽ അന്നദാനവും, സമൂഹപൊങ്കാലയും ആനയെഴുന്നള്ളത്തും പറയെടുപ്പും മറ്റും ഉണ്ടായിരുന്നു. ഉണ്ടായിരുന്നു.
മരണം
രാജേഷ്തട്ടത്തുമല, മാർച്ച് 21: തട്ടത്തുമലമറവക്കുഴി രാജേഷ് ഭവനില്‍തുളസിയുടെയും രമണിയുടെയുംമകന്‍ രാജേഷ് (28) ദുബായില്‍നിര്യാതനായി. ഭാര്യ: സുനിത. മകള്‍: ദേവനന്ദ .ഏതാനും ദിവസം മുൻപ് ലീവിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു. നാട്ടിൽ പാരലൽ കോളേജ് അദ്ധ്യാപകൻ ആയിരുന്നു. മാർച്ച് 18-നാണ് മരണം സംഭവിച്ചതെന്ന് അറിയുന്നു.
ഹവ്വാ ഉമ്മാള്‍
തട്ടത്തുമല, മാര്‍ച്ച് 16: തട്ടത്തുമല പെരുംകുന്നം പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ഹവ്വാ ഉമ്മാള്‍ (75) സ്വവസതിയില്‍ വച്ചു മരണപ്പെട്ടു. ഭര്‍ത്താവ് പരേതനായ മുഹമ്മദ് ഹനീഫ . മക്കള്‍ - മജീദ് , ലത്തീഫ് (Late), സിദ്ദീക്ക്. മരുമക്കള്‍- മാജിദ , നസീമ. കബറടക്കം ഇന്നു രാത്രി ഇഷായ്ക്ക് തട്ടത്തുമല മുസ്ലിം ജമാ-അത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.
സമ്പത്ത് കിളിമാനൂരില്‍ പര്യടനം നടത്തി.
കിളിമാനൂര്‍, മാര്‍ച്ച് 15: ചിറയിന്‍കീഴ് പാര്ളമെന്‍റ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.സമ്പത്ത് ഇന്നു വൈകുംനേരം കിളിമാനൂര്‍ ടൌണില്‍ വോട്ടു ചോദിയ്ക്കുവാന്‍ എത്തി. എന്നാല്‍ മഴ കാരണം കുറച്ചു സമയം മാത്രമെ നടക്കാന്‍ സാധിച്ചുള്ളൂ. അതിനാല്‍ പര്യടനം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി മടവൂരിലേയ്ക്ക് പോയി.
യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയെ ഇനിയും അറിവായിട്ടില്ല.
നബിദിനം
തട്ടത്തുമല, മാര്‍ച്ച് 9:ഇന്നു നബിദിനാഘോഷം ആയിരുന്നു. തട്ടത്തുമലയില്‍ മുസ്ലിം ജമാ അത്തിന്റേയും, അൽഹിദായ യത്തീം ഖാനയുടേയും ആഭിമുഖ്യത്തിൽ വെവ്വേറെ ഘോഷയാത്രകളും കലാ പരിപാടികളും മറ്റും നടന്നു.
മരണം
തട്ടത്തുമല,മാർച്ച് 6: തട്ടത്തുമല ലക്ഷം വീടു കോളനിയിൽ ചിൽക്കാ ബിജു (30) തികച്ചും അപ്രതീക്ഷിതമായി ഇക്കഴിഞ്ഞ രാത്രിപുലർച്ചേ മരണപ്പെട്ടു. സി.പി.എം പ്രവർത്തകൻ (ഗ്രൂപ്പ് അംഗം) ആയിരുന്നു. ചന്തകളിൽ പച്ചക്കറി കച്ചവടമായിരുന്നു മുഖ്യതൊഴിൽ. വിവാഹിതനും പിതാവും ആണ്.
കടയ്ക്കൽ തിരുവാതിര
കടയ്ക്കൽ, മാർച്ച് 6 : ഇന്നു കടയ്ക്കൽ തിരുവാതിര മഹോത്സവം ആണ് .
ഉത്സവം
പാപ്പാല, മാർച്ച് 6: പാപ്പാല വല്ലൂർ ശ്രീ ഉടയവൻ കാവു ക്ഷേത്രത്തിൽ ഇന്ന് ഉത്സവം ആണ്.
സുഖമില്ല
ബ്ലോഗർ മൂന്നുനാലു ദിവസമായി പനിക്കിടക്കയിൽ ആണ്. കണ്ടതു ഡോ. സന്തോഷ് കുമാറിനെ (ക്ലീനിക്ക്, പാപ്പാല)
മരണം
കിളിമാനൂര്‍, മാര്‍ച്ച് 3: കിളിമാനൂര്‍ കുന്നുമ്മേല്‍ പഴവിള വീട്ടില്‍ സി.കെ.ഭാസി (53) നിര്യാതനായി. സി.പി.എം കുന്നുമ്മേല്‍ ബ്രാഞ്ച് അംഗം ആയിരുന്നു. ഭാര്യ :ഷീല. മക്കള്‍: വരുണ്‍, വര്‍ഷ.
സംസ്കാരം മാര്‍ച്ച് 4-ന് നടന്നു.